Tuesday, February 2, 2010

വിഡ്ഢികളുടെ സാമൂഹ്യപഠനം

ഒരു സമുദായത്തിലെ സ്ത്രീകളെ ഒന്നടങ്കം വേശ്യകളെന്നു മുദ്രകുത്തുന്ന ഒരുവനെ നമ്മള്‍ എന്തു ചെയ്യണം? പ്രത്യേകിച്ചും അയാള്‍ ഒരു അദ്ധ്യാപകനാണെന്നുവരുമ്പോള്‍?

സാമൂഹ്യചരിത്രപഠനത്തിന്റെ ഭാഗമായി ജാതിയെയും സമുദായങ്ങളെയും കുറിച്ച്‌ ചരിത്രപരമായ വിലയിരുത്തലുകള്‍ നടത്തേണ്ടത്‌ എല്ലാകാലത്തും ആവശ്യമാണ്‌. നിലവിലുള്ള സാമൂഹ്യഘടനയെ കൂടുതല്‍ അടുത്തറിയാനും, അതിന്റെ ഗതിവിഗതികളെ കാലോചിതമായി പരിഷ്കരിച്ച്‌ പുരോഗമനോന്മുഖമാക്കാനും അത്തരം വിലയിരുത്തലുകള്‍ ചരിത്രപരമായി കൂടിയേത്തീരൂ. ജാതിവ്യവസ്ഥയെക്കുറിച്ചുള്ള പി.കെ.ബാലകൃഷ്ണനെപ്പോലുള്ളവരുടെ നിരീക്ഷണങ്ങളുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യേണ്ടിവരുമ്പോഴും, ആ പഠനങ്ങളുടെ പ്രസക്തി, അവയുടെ ചരിത്രപരതയാണ്‌. പഠനങ്ങള്‍ വസ്തുനിഷ്ഠമായിരിക്കുമ്പോഴും, അതിലൂടെ പ്രാവര്‍ത്തികമാക്കേണ്ട ഒരു വലിയ അജണ്ടയുണ്ട്‌. വിഷയമാകുന്ന സമുദായത്തിലെയോ സമൂഹത്തിലെയോ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പക്ഷത്തു നില്‍ക്കുക എന്നതാണത്‌. മിക്ക സമുദായങ്ങളിലും അത്തരത്തിലുള്ള കൂട്ടര്‍ ഭൂരിപക്ഷമാണെന്നതും കേവലം യാദൃശ്ചികമല്ല. സമുദായത്തിലും സമൂഹത്തിലും മേല്‍ക്കൈ നേടുന്ന സവര്‍ണ്ണ/യാഥാസ്ഥിതികതയുടെ അനിവാര്യമായ ഫലമായിട്ടാണ്‌ അസ്‌പൃശ്യങ്ങളായ അത്തരം ഭൂരിപക്ഷങ്ങള്‍ നമുക്കിടയില്‍ ഉണ്ടാകുന്നത്‌.

ആ ഭൂരിപക്ഷത്തെയും, അവരെ സൃഷ്ടിച്ച സാമൂഹ്യഘടകങ്ങളെയും വെവ്വെറെയായിത്തന്നെ തിരിച്ചറിയേണ്ടതും ചരിത്രപരവും സാംസ്കാരികവുമായ ദൌത്യമാണ്‌. സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാല്‍ വിവിധ ജീവിതരീതികളും ആചാരങ്ങളും പുലര്‍ത്തിപ്പോന്ന ഒരു സമൂഹത്തെ മുഴുവന്‍ കണ്ണടച്ച്‌ തെറിവിളിക്കുന്ന ഒരു മനുഷ്യന്‍ അത്തരമൊരു ദൌത്യമല്ല നിര്‍വ്വഹിക്കുന്നത്‌. മറ്റൊരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മൂല്യസങ്കല്‍പ്പങ്ങളെ സ്വന്തം സമുദായത്തിന്റെ കണ്ണടകള്‍ വെച്ചു കാണാന്‍ ശ്രമിക്കുന്ന പടുവിഡ്ഢികള്‍ക്കും കോമാളികള്‍ക്കും പറഞ്ഞിട്ടുള്ളതല്ല സാമൂഹ്യചരിത്രപഠനവും മറ്റും.

'സംബന്ധ'മെന്ന പേരില്‍, നായര്‍ സമുദായത്തില്‍ നിലനിന്നിരുന്ന വിചിത്രവും പ്രാകൃതവുമായ ഒരു സമ്പ്രദായത്തെ എത്ര ബാലിശമായാണ്‌ ഈ റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്‍ സമീപിക്കുന്നത്‌ എന്നു നോക്കുക. നായന്‍മാരുടെ ലൈംഗിക പൈതൃകം എന്നാണ്‌ അദ്ധ്യായത്തിന്റെ ശീഷകം തന്നെ. സംബന്ധമെന്ന പേരില്‍ നിലനിന്നിരുന്ന ആ പഴയ വ്യവസ്ഥ, ഇന്നത്തെ സാമൂഹ്യദൃഷ്ടിയില്‍ക്കൂടി നോക്കിയാല്‍ പ്രാകൃതവും അശ്ളീലവും തന്നെയാണ്‌. സംശയമില്ല. എങ്കിലും ആ സമ്പ്രദായം എങ്ങിനെ ആ സമുദായത്തില്‍ വന്നുഭവിച്ചു എന്നുകൂടി ആലോചിക്കേണ്ടതല്ലേ? നായര്‍ സമുദായത്തിന്റെ മാത്രം പ്രത്യേകതയായിരുന്നില്ല ഇത്തരം ലൈംഗികവ്യവസ്ഥിതികള്‍. ഈഴവരിലും കണിയാന്‍മാരിലും, ഇന്ത്യയിലെത്തന്നെ മറ്റു പല സമുദായങ്ങളിലും, ഇന്നു നമ്മള്‍ നോക്കുമ്പോള്‍, വിചിത്രമെന്നും അശ്ളീലമെന്നും തോന്നുന്ന രീതിയിലുള്ള കൂട്ടുവേഴ്ചകള്‍ ഉണ്ടായിരുന്നു. കേരളത്തിലാകട്ടെ, നമ്പൂതിരിമാര്‍ വന്ന കാലത്തുതന്നെ, മലനാട്ടിലെ മിക്ക ട്രൈബുകള്‍ക്കിടയിലും പറ്റലൈംഗികവേഴ്ച നിലനിന്നിരുന്നുവെന്നും, പ്രത്യേകിച്ചും സ്ത്രീകള്‍, പുരുഷന്‍മാര്‍ക്കു വഴങ്ങാതെ ആചാരലംഘനം ചെയ്യുന്നത്‌ കുറ്റകരമായും കരുതപ്പെട്ടിരുന്നു. സ്ത്രീകള്‍ പൊതുവെ അക്കാലം മുതലേ പുരുഷസമൂഹത്തിന്റെ ഇരകളായിരുന്നു എന്നു ചുരുക്കം. "ഏതെങ്കിലും നായര്‍ സ്ത്രീ പുരുഷന്റെ ആഗ്രഹത്തിനു വഴങ്ങാന്‍ വിസമ്മതിച്ചാല്‍, ആ പുരുഷന്‌ സ്ത്രീയെ കൊന്നുകളയാന്‍ പോലും അവകാശമുണ്ടെന്ന്‌ വിളംബരമിറക്കിയ കാര്‍ത്തികപ്പള്ളി രാജാവൊക്കെ നമ്മുടെ ചരിത്രത്തിലുണ്ട്‌. വായിച്ചുനോക്കാന്‍ മിനക്കെടണമെന്നു മാത്രം. അതെങ്ങിനെ? പുതിയ ചരിത്രം എഴുതി സംതൃപ്തിയടയുന്നതില്‍ ധൃതികൊള്ളുകയാണ്‌ മലയാളം നേരേചൊവ്വേ എഴുതാന്‍ പോലും അറിയാത്ത 'അദ്ധ്യാപകന്‍'.

നായന്‍മാരുടെ കുലത്തൊഴില്‍ വേശ്യാവൃത്തിയാണെന്ന ചരിത്രസത്യവും കണ്ടുപിടിക്കുന്നുണ്ട്‌ ഇദ്ദേഹം. നായന്‍മാരില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നൊന്നും ചോദിക്കരുത്‌ (നായര്‍ എന്ന്‌ എഴുതുന്നതില്‍പ്പോലും ബഹുമാനസൂചകമായി യാതൊന്നും ഉണ്ടാവരുത്‌ എന്ന നിര്‍ബന്ധബുദ്ധിയുള്ളതുള്ളതുകൊണ്ടായിരിക്കണം, നായന്‍ എന്നാണ്‌ ഈ വങ്കതിലകം എഴുതുന്നത്‌). അതു വിട്ടുകളയാം. നായന്‍മാര്‍ എന്ന വര്‍ഗ്ഗം ആദ്യകാലത്ത്‌ എന്തെല്ലാം തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും, നാടിന്റെയും തറയുടെയും സാമൂഹ്യ-സമ്പദ്ഘടനയില്‍ അവരുടെ പങ്ക്‌ എന്തായിരുന്നുവെന്നുമൊക്കെ അറിയാന്‍ റിട്ടയര്‍ ചെയ്യാത്ത സാമാന്യ ബുദ്ധി വേണം. വയസ്സുകാലത്ത്‌ ഒറ്റക്കിരുന്നു കുളിരുകോരുമ്പോള്‍, കണ്ടതിലും കാണാത്തതിലുമൊക്കെ സ്ത്രീകളുടെ ചന്തിയും മുലയും വാര്‍ത്തെടുക്കുന്ന വൃദ്ധഭാവനാപടുത്വം എന്തായാലും അതിനു മതിയാകില്ല.

വിവരദോഷത്തിന്റെയും, അസഹിഷ്ണുതയുടെയും, അന്യമത-സമുദായ സ്പര്‍ദ്ധയുടെയും മാത്രം പിന്‍ബലത്തില്‍ ഒരു സമുദായത്തിനെ അടച്ച്‌ തെറിപറയുന്ന ഈ ആഭാസനെ, അയാളുടെ ജീവിതസായാഹ്നത്തിന്റെ ഈ വൈകിയ വേളയില്‍ എളിയതോതിലെങ്കിലും വിവരം വെപ്പിക്കാമെന്നുള്ള അതിമോഹമൊന്നും ഇതെഴുതുന്നയാള്‍ക്കില്ല. എങ്കിലും, ഇയാള്‍ പരാമര്‍ശിക്കുന്ന സമുദായത്തിനെക്കുറിച്ച്‌, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍, വില്ല്യം ലോഗന്‍ എന്നൊരു സായിപ്പ്, മറ്റു പലതും എഴുതിയ കൂട്ടത്തില്‍ നടത്തിയ ഒരു ചെറിയ പരാമര്‍ശം മാത്രം ഇവിടെ എടുത്തെഴുതട്ടെ. നായന്‍മാര്‍ക്കിടയിലെ സംബന്ധരീതിയെക്കുറിച്ച്‌ നല്ലവണ്ണം നിശ്ചയമുണ്ടായിരുന്ന ആള്‍ തന്നെയായിരുന്നു അയര്‍ലണ്ടുകാരനായ ആ സായിപ്പും.

"..എന്തായാലും വിവാഹസംബന്ധമായ നിയമങ്ങള്‍ ലൈംഗികവേഴ്ചകളില്‍ സ്വാതന്ത്യം അനുവദിക്കുന്നുണ്ടെങ്കിലും, സമീപകാലങ്ങളില്‍ നിലവിലുള്ള വസ്തുത, വിവാഹബന്ധത്തില്‍ ചാരിത്ര്യനിഷ്ഠ പൊതുവെ പാലിക്കപ്പെടുന്നുണ്ടെന്നുള്ളതാണ്‌. പ്രത്യേക ചടങ്ങുകളൊന്നും കൂടാതെ നടക്കുന്നതാണെങ്കിലും, വിവാഹവേഴ്ചയിലെ ചാരിത്ര്യം ഇത്ര നിഷ്കര്‍ഷയായി വേറെങ്ങും പരിപാലിക്കപ്പെടുന്നില്ല. അതിന്റെ ലംഘനം ഇവിടെയുള്ളത്ര ക്രൂരമായ പകപോക്കലിന്‌ വേറെങ്ങും ഇടയാക്കുന്നുമില്ല".

വല്ലതും മനസ്സിലാകുന്നുണ്ടോ റിട്ടയേര്‍ഡ്‌ കേസരി? ഇതുപോലുള്ള തെളിവുകളും മറുവാദങ്ങളും ഇനിയും എത്രവേണമെങ്കിലും തരാവുന്നതാണ്‌. എങ്കിലും, ഇതുപോലുള്ള പടുവിഡ്ഢികള്‍ക്കുവേണ്ടി ചിലവഴിക്കാന്‍ തക്കവണ്ണമുള്ള സമയവും സഹിഷ്ണുതയും തത്ക്കാലം ഈ ലേഖകന്റെ കയ്യിലില്ല.

നന്നങ്ങാടികളിലേയ്ക്ക്‌ പോകാനുള്ള സമയം അതിക്രമിച്ച ഇത്തരം മൂഢവൃദ്ധന്‍മാരുടെ സോഷ്യോളജി താത്‌പര്യം ആരിലും ചിരിയുണര്‍ത്തുകയാണ്‌ സാധാരണ വേണ്ടത്‌. എന്നാല്‍, ജോര്‍ജ്ജ്‌ ജോസഫിനെപ്പോലുള്ള ഈ വിഷവിത്തുകള്‍ എത്രയെത്ര ഇളം മനസ്സുകളെയാണ്‌ സ്വാധീനിച്ചിരിക്കുക എന്ന ചിന്ത നമ്മുടെ ഉറക്കം കെടുത്തുകതന്നെ ചെയ്യണം. സാമൂഹ്യവികാസപരിണാമങ്ങളെ സഹിഷ്ണുതയോടെയും സമചിത്തതയൊടെയും പഠിക്കുകയും അതില്‍നിന്ന്‌ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യേണ്ട തലമുറകളെ കുരുന്നിലേ അന്തകവിത്തുകളാക്കുകയാണ്‌ ഈ ക്ഷുദ്രകീടങ്ങള്‍ ചെയ്യുന്നത്‌, അഥവാ ചെയ്തിട്ടുണ്ടാവുക. സമൂഹവികാസപരിണാമങ്ങള്‍ വെള്ളം കടക്കാത്ത അറകളല്ല. അവയെ വസ്തുനിഷ്ഠമായി അറിയണമെങ്കില്‍ ചരിത്രബോധത്തിന്റെയും സംസ്കാരത്തിന്റെയും  ജീനുകള്‍ ഉള്ളിലുറവയെടുത്തേ തീരൂ.

പ്രാക്തന ജീവിത രീതികളിലും ആചാരങ്ങളിലും നിന്ന്‌ ഉയര്‍ന്നുവന്ന ഇന്നത്തെ നമ്മുടെ സമൂഹം, ഇനിയും, ഇതിലും ഉയര്‍ന്നതോ താഴ്ന്നതോ ആയ ഘട്ടങ്ങളിലൂടെ പോവില്ലെന്ന്‌ ആരുകണ്ടു? എങ്കിലും, ഇത്രകാലത്തെ ചരിത്രവഴികള്‍ യുക്തിയോടെ പിന്തുടരുന്ന ഒരാള്‍ക്ക്‌, ഓരോ സമൂഹവും, സമുദായവും, കൂടുതല്‍ക്കൂടുതല്‍ ഉയര്‍ന്ന ഘട്ടങ്ങളിലേക്കുതന്നെയാണ്‌ പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നത്‌ എന്നു കാണാന്‍ പ്രയാസമുണ്ടാകില്ല. അതിണ്റ്റെ ഗതിവേഗം ത്വരിതപ്പെടുത്തുകയും, സംഭവിക്കാന്‍ ഇടയുള്ള അപഥസഞ്ചാരങ്ങളില്‍നിന്ന്‌ അതിനെ മോചിപ്പിക്കുകയുമാണ്‌ എല്ലാ ജ്ഞാനസമ്പാദനമാര്‍ഗ്ഗങ്ങളുടെയും അടിസ്ഥാനരാഷ്ട്രീയം.

ജനാധിപത്യവിരുദ്ധവും പ്രതിലോമപരവുമായ ഒട്ടനവധി നിലപാടുകളുടെ അക്ഷയഖനിയായിരിക്കുമ്പോഴും, പൊതുസമൂഹത്തിലെ സവര്‍ണ്ണ അധീശത്വത്തിനെ(മാത്രം) നിരന്തരം ലക്ഷ്യവേധിയാക്കിക്കൊണ്ടിരിക്കുന്ന ചിത്രകാരനെന്ന എന്റെ നല്ല സുഹൃത്തിന്റെ ഈ ജോര്‍ജ്ജ്‌ ജോസഫ്‌ 'സംബന്ധം' എന്നില്‍ വേദനയുളവാക്കുന്നുവെന്നുകൂടി ഇവിടെ അടയാളപ്പെടുത്താതെ ഈ കുറിപ്പ്‌ അവസാനിപ്പിക്കാന്‍ വയ്യ.

59 comments:

Rajeeve Chelanat said...

വിഡ്ഡികളുടെ സാമൂഹ്യപഠനം

Anonymous said...

വയസ്സ് കാലത്ത് സ്വന്തം ഫോട്ടോയും വച്ച് അശ്ലീലം എഴുതുന്ന മൂപ്പീന്നിനെ കണ്ടു ചിരിച്ചു പോയിരുന്നു . ഓരോരോ ഫെതിഷുകള്‍

വന്ന ഉടനെ തലയില്‍ കയറ്റി വക്കാന്‍ വന്ന ആരാധകരുടെ സംഘത്തെ ശ്രദ്ധിച്ചോ ?
അമിത ആവേശം കൊണ്ട് തനിനിറം വെളിപ്പെട്ടു പോകുന്നവര്‍ ചിലര്‍ .

ഒരു ചോദ്യം ,
നായരെ പറഞ്ഞതോ നമ്പൂതിരി (പ്പാട് ) യെ പറഞ്ഞതോ , അതോ വിവരക്കേടോ ഏതാണ് ക്ഷുഭിതനാക്കിയത് ?

Anoni Malayali said...

In the very next post he has aimed EMS and Mannam with very obscene descriptions, and I think there are substances for their relatives to go court. Here below the comments I posted at Chithakaran's blog.


ഇതുവരെ ഒരു നല്ല തമാശ ആസ്വദിക്കുന്ന സുഖമുണ്ടായിരുന്നു. പക്ഷേ ഇതിപ്പോള്‍ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുക മാത്രമല്ല, കേരളം വളരെ ബഹുമാനത്തോടെ കണ്ടിരുന്ന ഒരു വിശിഷ്ടവ്യക്തിയുടെ അമ്മ ഒരു വേശ്യയായിരുന്നു എന്നുകൂടി പറയുന്നു. നായര്‍, നമ്പൂതിരി എന്നിവരെ കുറ്റം പറയാം, പക്ഷേ ഒരാളുടെ പേരെടുത്തു പറഞ്ഞ്‌ "ഞങ്ങളുടെ നാട്ടില്‍ പറഞ്ഞുകേള്‍ക്കുന്നു" എന്നെല്ലാം പറഞ്ഞ്‌ തന്റെ അപകര്‍ഷതാബോധത്തെ മറികടക്കാന്‍ മറ്റുമാന്യരെ പുലഭ്യം പറയുന്ന ഈ രീതി നല്ലതോ എന്നു മാന്യ വായനക്കാര്‍ തീരുമാനിക്കുക. ചിത്രകാരന്റെ ബ്ലോഗുകള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ പോലും, വളരെ ശ്രദ്ധയോടെ വായിക്കുന്ന ഒരാളാണു ഞാന്‍. വെറും നായര്‍ വിരോധം കൊണ്ടുമാത്രം കൂട്ടുകൂടാവുന്ന തരക്കാരനാണോ പുതിയസുഹൃത്ത്‌ എന്നു തീരുമാനിക്കുക.

Dinkan-ഡിങ്കൻ said...

നന്നങ്ങാടികളിലേയ്ക്ക്‌ പോകാനുള്ള സമയം അതിക്രമിച്ച ഇത്തരം മൂഢവൃദ്ധന്‍മാരുടെ സോഷ്യോളജി താത്‌പര്യം ആരിലും ചിരിയുണര്‍ത്തുകയാണ്‌ സാധാരണ വേണ്ടത്‌.

You Said It :)

ചന്ത്രക്കാറന്‍ said...

വിക്റ്റിമിനെ വീണ്ടും വിക്റ്റിമൈസ് ചെയ്യുന്ന പരിപാടിയാണ് ഇന്നിന്റെ മൊറാലിറ്റി വച്ച് വേറൊരു അന്നിനെ അളക്കല്‍. കാളക്ക് പകരം നുകത്തില്‍ കെട്ടിയിരുന്നവന്റെ പിന്‍തലമുറയെ നിന്റെയൊക്കെ അപ്പൂപ്പന്‍മാര്‍ കന്നുകാലികളെപ്പോലെയായിരുന്നു എന്ന് പരിഹസിക്കുന്നപോലെയാണ് വേറൊരുകാലത്തെ നായര്‍സ്ത്രീകളുടെ ലൈംഗികവിധേയത്വത്തെ പരിഹസിക്കുന്നതും.

നായന്‍മാരെ വിമര്‍ശിക്കാനാണെങ്കില്‍ വേറെ എന്തൊക്കെ കിടക്കുന്നു, അവന്‍ വേട്ടക്കാരന്റെ പൊസിഷനില്‍ നിന്നുകൊണ്ട് ചെയ്തിട്ടുള്ളവ. പക്ഷേ ആ വിമര്‍ശനം നായരില്‍ ഒതുക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നു മാത്രം. ഇതൊഴിച്ച് ഏതാണ്ടെല്ലാറ്റിലും നായരുടെ പൊസിഷന്‍ വേട്ടക്കാരന്റേതായിരുന്നു. നായര്‍ അഭിമാനികളെ അതിന്റെ പേരില്‍ തൊലിയുരിക്കുന്നതിനുപകരം അവള്‍ക്ക്/അവന് നിയന്ത്രണമില്ലാതിരുന്ന (ജന്‍മിവ്യവസ്ഥയുടെ അവസാനത്തെ ഒരു നൂറ്റാണ്ടില്‍ അതിന് ചില വ്യത്യാസങ്ങളുണ്ടായിരുന്നു എന്നതൊഴിച്ചാല്‍) നമ്പൂരിവേട്ടയുടെ പേരില്‍ തെറിവിളിക്കുന്നത് എന്തുകണ്ടിട്ടാണാവോ.

അധികാര്ത്തിന്റെയും സമ്പത്തിന്റെയും വിഭജനം തടയാന്‍ വേണ്ടി നമ്പൂരിയുണ്ടാക്കിയ തലതിരിഞ്ഞ വിവാഹവ്യവസ്ഥയുടെയും അവന്റെ സെക്ഷ്വല്‍ എക്പ്ലോയിറ്റേഷന്റെ പഴി മുഴുവന്‍ നായര്‍ക്ക്. അതേ ലോജിക്കുവച്ച് നായര്‍ നടത്തിയ ജാതിചൂഷണത്തിന്റെ പഴി വരേണ്ടത് ഇവരുടെയൊക്കെ പ്രിയ ഈഴവനാണ്. അവന്‍ വഴങ്ങിക്കൊടുത്തിട്ടല്ലേ എന്ന മുട്ടുന്യായം പറയാമല്ലോ.

ഈഴവന്റെ ജാതിയൂക്ക് കാണണമെങ്കില്‍ വടക്കേ മലബാറില്‍ പോയാല്‍ മതി. തെക്കന്‍ നായരുടെ ഏതാണ്ടത്രയും വരുന്ന ജാതിയാണ് പച്ചയെങ്കില്‍ പച്ച എന്നും പറഞ്ഞ് അവിടത്തെ ഈഴവര്‍ വച്ചൂതുന്നത്. സ്വന്തം നിലയില്‍ സംഘടിതരല്ലാത്ത ദളിതരോടാണ് ഈ പരിപാടിയെന്നതിനാല്‍ പുറത്തങ്ങനെ അറിയില്ലെന്നേയുള്ളൂ. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ശ്രമഫലമായി ഇപ്പോള്‍ കാര്യമായ വ്യത്യാസം വരുന്നുണ്ടെങ്കിലും.

ഒരു കാല് പകുതി കുഴിയിലിറങ്ങിയാല്‍ കേരളത്തിലെ ഒരുമാതിരി കിഴവന്‍മാര്‍ക്കൊക്കെ സാമൂഹ്യപരിഷ്കര്‍ത്താക്കളാവണം, അനശ്വരനാകണം. അതിന് അമ്പല-പള്ളി-ഉത്സവ കമ്മറ്റികള്‍ ജാതി-മത സംഘടനകള്‍ എന്നിവ ഇഷ്ടം പോലെ കിടക്കുന്നുന്നുണ്ട്. അവിടെയെവിടെയെങ്കിലും പോയി പണ്ടാരമടങ്ങുന്നതിനുപകരം ഇന്റര്‍നെറ്റിലേക്ക് കെട്ടിയെടുത്തോളും.

Anonymous said...

thatsmalayalam സൈറ്റില്‍ സത്യന്‍ എന്ന പേരില്‍ ഒരാള്‍ സ്ഥിരം ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കെതിരെ എഴുതുന്നുണ്ട്.അതേ വാചകങ്ങള്‍ കോപ്പിയടിച്ചാണ് ജോര്‍ജ് ജോസഫ്‌ തന്റെ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്.ഇതില്‍ നായര്‍ സ്ത്രീകളാണെന്ന് മാത്രം.എനിക്ക് തോന്നുന്നു ജോര്‍ജ് ജോസഫ്‌ എന്ന പേരും ആ ഫോട്ടോയുമേല്ലാം ഫേക്ക് ആയിരിക്കുമെന്ന്.ഇപ്പോള്‍ ആ ഫോട്ടോയും കാണാനില്ല.ഇത് സത്യന്റെ കമെന്റുകള്‍ വായിച്ച് കുരു പൊട്ടിയ ആരോ ആണെന്ന് തോന്നുന്നു.

Unknown said...

ജാതി വ്യവസ്ഥയും കേരള ചരിത്രവും എന്ന ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലുള്ള നല്ലൊരു പോസ്റ്റ്. ഈ വിഷയത്തില്‍ എന്റെ അഭിപ്രായങ്ങള്‍
ഇവിടെ

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

രാജീവ്,

അയാളുടെ ഒറിജിനല്‍ പേരാണെന്ന് തോന്നുന്നില്ല.വിശ്വാസ്യത കൂടുതല്‍ തോന്നാന്‍ ഒറിജിനല്‍ എന്നു തോന്നുന്ന ഏതോ പേര് ഉപയോഗിക്കുകയാണ്.

വിവാഹം പോലെയുള്ള കെട്ടുപാടുകളും അവയുടെ മൂല്യ സങ്കല്‍പ്പങ്ങളും ഒക്കെ നമ്മുടെ സമൂഹത്തില്‍ വേരൂന്നിയിട്ട് എത്ര കാലമായി? സംബന്ധം പോലെയുള്ള ദുരാചാരങ്ങളെ ആ സമൂഹത്തിലെ സ്ത്രീകള്‍ തന്നെ എതിര്‍ത്തിട്ടുണ്ട്.”പട്ടിയായും പുഴുവായും ജനിക്കാം, പക്ഷേ ഒരു അഫ്ഫനായി മാത്രം ഇനി ജനിക്കാന്‍ ഇടവരുത്തരുതേ “ എന്ന് വി.ടി ഭട്ടതിരിപ്പാടിനെക്കൊണ്ട് പറയിച്ചത് ഈ സംബന്ധ ചടങ്ങ് ആണു.ഒട്ടേറെ സാമൂഹിക പരിഷ്കരണങ്ങള്‍ അവിടെയൊക്കെ നടന്നിട്ടുണ്ട്.അതിന്റെ പേരില്‍ ഒരു സമൂഹത്തിലെ സ്ത്രീകള്‍മുഴുവന്‍ വേശ്യകളായിരുന്നു എന്ന മട്ടില്‍ ചിത്രീകരിക്കുന്നത് വെറും തര താണ ഏര്‍പ്പാടായിപ്പോയി.അങ്ങനെയെങ്കില്‍ നമ്പൂതിരിമാരില്‍ നിന്നു മതം മാറി വന്നു എന്ന് എപ്പോളും മൂന്നു വട്ടം പ്രഖ്യാപിക്കുന്ന ക്രിസ്തീയ സമുദായവും ഈ വൃത്തികേടിന്റെ പാരമ്പര്യത്തിന്റെ ആള്‍ക്കാരാണെന്ന് പറയുമോ?അതോ മതം മാറുന്നതോടെ ഈ പാരമ്പര്യത്തിന്റെ അഴുക്കുകള്‍ ഇല്ലാതാവുമോ?

ഒരു ചരിത്ര ഗവേഷകന്‍ വന്നിരിക്കുന്നു !
(ഓ.ടോ;രാജീവ്, ഇവരെക്കുറിച്ചൊക്കെ എഴുതി എന്തിനു താങ്കളുടെ ബ്ലോഗ് ചീത്തയാക്കുന്നു? ആരും കേറാത്ത അത്തരം ബ്ലോഗുകളില്‍ ആളെ കയറ്റണോ?)

Anonymous said...

അതു സത്യാന്വേഷി എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന സിമി ട്രയിൻഡ് നുഴഞ്ഞുകയറ്റക്കാരന്റെ വ്യാജ പ്രൊഫൈൽ ആണു....

Anonymous said...

Pro-actively flag that blog. click here and proceed. Do not use the option "Defamation/Libel/Slander". Instead, use "Hate or violence" and you could see the URL of that blog listed. Flag it. Ask your friends to do it.

Anonymous said...

Click on the link provided in the last comment or here. You could see a navbar. Click in report abuse button. You would be redirected to report abuse page of blogger. Select "Hate or violence" using the radio button. then submit.

സാവന്ത് said...

ജോര്‍ജ് ജോസഫ് എന്നത് ഫേക്ക് ആണ്.. വിശ്വാസ്യത തോന്നുന്നതിനു വേണ്ടി ആണ് അങ്ങനെ ഒരു പേരുപയോഗിചിരിക്കുന്നത് .. ഏതോ ആളുടെ ചിത്രവും .. ഇതിന്റെ പിന്നില്‍ വ്യക്തമായ അജന്‍ഡകളുണ്ട് .

കിരണ്‍ തോമസ് തോമ്പില്‍ said...

ചിത്രകാരനൊക്കെ വലിയ സന്തോഷമായിരിക്കുന്നത് കണ്ടില്ലെ രാജീവെ .

Anonymous said...

"Anonymous said...

അതു സത്യാന്വേഷി എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന സിമി ട്രയിൻഡ് നുഴഞ്ഞുകയറ്റക്കാരന്റെ വ്യാജ പ്രൊഫൈൽ ആണു...."
അനോണി എന്ന പേരില്‍ നില്‍ക്കുന്ന സംഘ് ട്രെയിന്‍ഡ് നുണപ്രചാരകാ
സത്യാന്വേഷിക്ക് പറയാനുള്ളത് സ്വന്തം ബ്ളോഗില്‍ത്തന്നെ പറയാനുള്ള ധൈര്യമുണ്‌ട്.അതിനു മറ്റൊരു വ്യാജ പ്രൊഫൈല്‍ ആവശ്യമില്ല.
ജോര്‍ജ് ജോസഫ് അതിരുവിട്ടാണു പറഞ്ഞതെന്ന് സത്യാന്വേഷിയും സമ്മതിക്കുന്നു.എന്നിരുന്നാലും അതില്‍ സത്യങ്ങള്‍ ഉള്ളതായി തോന്നിയതിനാലാണ് ആ ബ്ളോഗ് പരിചയപ്പെടുത്തിയത്.എന്തായാലും സവര്‍ണര്‍(നായന്മാര്‍)ഡിഫന്‍സിലായപ്പോളുള്ള കലിപ്പ് കൊള്ളാം.എപ്പോഴും ചരിത്രവും സത്യവും നീതിയും മര്യാദയും വിട്ട് അവര്‍ണജനതയുടെ മേല്‍ എപ്പോഴും മെക്കിട്ട് കേറുന്ന സവര്‍ണ തെമ്മാടികളോട് പക്ഷേ ഈ കലിപ്പ് അങ്ങനെ കാണാറില്ല.
ഈഴവരെ അധിക്ഷേപിക്കുന്ന ഈ ബ്ളോഗിനെതിരെ മര്യാദരാമന്മാര്‍ ഒന്നും മിണ്ടിക്കണ്ടിട്ടില്ല.http://katathinna.blogspot.com/2009/11/3.html

pathirakhathakan said...

ചരിത്രത്തെ തലകീഴായി വായിച്ച ഒരാളുടെ പ്രശ്നമാണത്. ഫേക് ഐഡന്റിറ്റിയില്‍ ഒരു തെറിപറയല്‍ ആണ് ലക്ഷ്യം എന്ന് തോന്നുന്നു.

നായര്‍ സമുദായത്തില്‍ സംബന്ധം എന്ന ഇടപാട് ഉണ്ടായിരുന്നതായി ആശാനെ സ്കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. ആ ചെറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാകണം ഈ വലിയ പോസ്റ്റ് എഴുതിയത്.
നായന്മാര്‍ എത്രയോ അവാന്തര വിഭാഗങ്ങളുണ്ട്. കിരിയത്ത് മുതല്‍ കലം കൊട്ടിയും വിളക്കിത്തലയും വരെ. ബ്രാഹ്മണരുടെ ആശ്രിതരായി കഴിഞ്ഞ ചില നായര്‍ വിഭാഗങ്ങളില്‍ മാത്രമായിരുന്നു സംബന്ധം.
തെക്കന്‍ ജില്ലകളില്‍ ഇങ്ങനെ ഒരു ഏര്‍പ്പാടേ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നില്ല. കേരളം മുഴുവന്‍ നായന്മാര്‍ക്ക് സംബന്ധം ഇടപാട് ഉണ്ടാകണം എങ്കില്‍ ബ്രാഹ്മണരെ ധാരാളമായി ഇറക്കുമതി ചെയ്യേണ്ടിവരും. പ്രത്യേകിച്ചും ബ്രാഹ്മണരില്‍ അപ്ഫന്‍ ഒഴിച്ചുള്ളവര്‍ക്കേ സംബന്ധം അനുവദിച്ചിരുന്നുള്ളൂ എന്നിരിക്കെ.
ഈ ഇടപാട് നിന്നിട്ട് അറുപത് കൊല്ലമായി എന്ന് ആശാന്‍ സമ്മതിക്കുന്നുണ്ട്. ആശ്വാസം!. അറുപത് വയസ്സിന് താഴെയുള്ള നായന്മാരെങ്കിലും രക്ഷപെട്ടല്ലോ.......
പക്ഷേ ഇത്തര്‍ം പോസ്റ്റുകള്‍ ..........അത് എഴുതിയ ആളിന്റെ സംസ്കാരമല്ല മറിച്ച് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയാണ് വെളിവാക്കുന്നത്.
നാമോരോരുത്തരും മേത്തനും ഈഴവനും നായരുമൊക്കെയായി മാറിയിരിക്കുന്നു.........സുകൃതക്ഷയം! സുകൃതക്ഷയം............

Rajeeve Chelanat said...

(ആദ്യത്തെ)അനോണീ,

"ഒരു ചോദ്യം ,
നായരെ പറഞ്ഞതോ നമ്പൂതിരി (പ്പാട് ) യെ പറഞ്ഞതോ , അതോ വിവരക്കേടോ ഏതാണ് ക്ഷുഭിതനാക്കിയത്?" - താങ്കള്‍ക്കു തോന്നുന്നപോലെ വ്യാഖ്യാനിക്കാം. വിരോധമില്ല. എന്റെ ഇതുവരെയുള്ള പോസ്റ്റുകളൊക്കെ, ഹിന്ദു, നായര്‍, നമ്പൂതിരി ഡിഫന്‍സ് പോസ്റ്റുകളായിരുന്നുവല്ലോ.

അനോണിമലയാളി,
ചിത്രകാരന്‍ എന്റെയും നല്ല ഒരു സുഹൃത്താണ്. സമൂഹത്തിലെ സവര്‍ണ്ണസങ്കല്‍പ്പങ്ങളെ ഒരു ദയാശകലവും കൂടാതെ, നിരന്തരം എതിര്‍ക്കുന്ന ആള്‍ എന്ന നിലയ്ക്ക് അദ്ദേഹത്തെ ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. എങ്കിലും, സമൂഹത്തിലെ ആ സവര്‍ണ്ണ-അവര്‍ണ്ണ സങ്കല്‍പ്പങ്ങളെ വിലയിരുത്തുമ്പോള്‍, ചന്ത്രക്കാരന്‍ സൂചിപ്പിച്ച ഗുരുതരമായ പിഴവുകള്‍ ചിത്രകാരനും വരുത്തുന്നുണ്ട് എന്നാണ് എന്റെ പക്ഷം (വിക്റ്റിമിനെ വീണ്ടും വിക്റ്റിമൈസ് ചെയ്യുന്ന പരിപാടി... ഇന്നിന്റെ മൊറാലിറ്റി വച്ച് വേറൊരു അന്നിനെ അളക്കല്‍. കാളക്ക് പകരം നുകത്തില്‍ കെട്ടിയിരുന്നവന്റെ പിന്‍തലമുറയെ നിന്റെയൊക്കെ അപ്പൂപ്പന്‍മാര്‍ കന്നുകാലികളെപ്പോലെയായിരുന്നു എന്ന് പരിഹസിക്കുന്ന..).

നമ്പൂതിരിമാരെപ്പോലെത്തന്നെ (ഏറിയോ കുറഞ്ഞോ) നായന്മാരും, ഇതര-കീഴാളസമുദായങ്ങളെ ചൂഷണം ചെയ്യുന്നതില്‍ അഗ്രഗണ്യന്മാര്‍തന്നെയായിരുന്നു. ജന്മിത്വത്തിന്റെ നെടുംതൂണുകളായിരുന്നു ആ രണ്ടു സമുദായങ്ങളും. നായര്‍ സ്ത്രീകളുടെ നമ്പൂതിരി സംബന്ധം എഴുതുമ്പോള്‍, ആ രണ്ടു സമുദായങ്ങളുടെയും സാമൂഹ്യ-സാമ്പത്തിക അവസ്ഥകള്‍ കാണാതിരിക്കുകയുമരുത്. ഇരയെയും വേട്ടക്കാരനെയും വ്യക്തമായി തിരിച്ചറിയണമെന്ന് ചുരുക്കം.

സത്യാന്വേഷി,

ആ ലിങ്കില്‍ കൊടുത്ത ബ്ലോഗ്ഗ് കണ്ടിരുന്നില്ല. എല്ലാ ബ്ലോഗ്ഗും കണ്ണില്‍പ്പെട്ടോളണമെന്നില്ലല്ലോ. അറിവില്‍ വരുന്നതിനെയും വായിക്കാന്‍ ഇടവരുന്നതിനെയും കുറിച്ചല്ലേ അഭിപ്രായിക്കാന്‍ പറ്റൂ. എന്തായാലും അത് വായിക്കുന്നുണ്ട്.

പിന്നെ, എന്റെയും എന്റെ പോസ്റ്റിനോട് യോജിപ്പു പ്രകടിപ്പിച്ചവരുടെയും അഭിപ്രായങ്ങളെ, നായന്മാര്‍(സവര്‍ണ്ണര്‍) ഡിഫന്‍സിലായതുകൊണ്ടുള്ള കലിപ്പെന്നോ എന്തുപേരുവേണമങ്കിലും വിളിക്കാം. മുഷിയില്ല.

സുനില്‍,

പറഞ്ഞത് സത്യം. ഇത്തരം നികൃഷ്ടമായ പോസ്റ്റുകളും ചിന്തകളും വായിക്കാതിരിക്കുന്നതാണ് നല്ലത്. എങ്കിലും ഇതുപോലുള്ളവരെ വെറുതെ വിട്ടാലും പറ്റില്ല. എവിടെയൊക്കെ ഇത്തരം കളകള്‍ ഉയരുന്നുണ്ടോ, നമ്മളെക്കൊണ്ടാവും വിധം അതിനെ പറിച്ചെറിയാന്‍ നോക്കുക. അതേ ചെയ്യുന്നുള്ളു. ഫലമൊന്നുമുണ്ടാവില്ലെന്നറിയാം. ഇതുപോലുള്ള നിരവധി വിഷബീജങ്ങള്‍ ചുറ്റിലും, ബ്ലോഗ്ഗിലുമൊക്കെ യഥേഷ്ടമുണ്ട്താനും.

കിരണ്‍,

ഇന്നലെ തന്നെ കണ്ടിരുന്നു ചിത്രകാരന്റെ ആ ഐക്യദാര്‍ഢ്യപ്രഖ്യാപനം.

എല്ലാ വായനകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ

erivu said...

keralathil vaideshika mathangal undayathu thanne pooshal paripadinnalle, ellam malayalikal...........malayalam malayalikalkku matharame ariyavoo...bhagyam

അനില്‍@ബ്ലോഗ് // anil said...

ഇതിനൊക്കെ ഇത്ര ഗൌരവം കൊടുക്കാനുണ്ടോ, രാജീവ്?
ഒന്നാം വായനയില്‍ തന്നെ ചവറ്റുകൊട്ടയിലേക്ക് പോകേണ്ട ഇത്തരം സംഗതികള്‍ക്ക് പരിഗണന കൊടുക്കുന്നതാണ് തെറ്റ്.

ഷൈജൻ കാക്കര said...

ചരിത്രം ചരിത്രം തന്നെ, പക്ഷെ ആർക്കും ഏതു ചരിത്രത്തേയും വളച്ചൊടിക്കാം, സത്യമായാൽ പോലും എങ്ങനേയും എഴുതി നശിപ്പിക്കാം.


വിചിത്രകേരളത്തിൽ നിന്ന്‌
---
തിരുവാതിര കളി.

മുലകള്‍ മുന്നിലോട്ടും നിതംബം പിന്നിലോട്ടും തള്ളിപ്പിടിച്ചു നായ സ്ത്രീകള്‍ കളിക്കുന്ന ഒരുതരം ആഭാസ ന്രിത്തമാണ് തിരുവാതിര.സായിപ്പിനെ പോലും ഞെട്ടിക്കുന്ന ലൈംഗിക വര്‍ണന കളും വൈകൃതങ്ങളും ആണ് സാധാരണ ഇതിന്റെ പിന്നണി പാട്ടിനു വിഷയമാകാരുള്ളത്.(തള്ളി പിടിക്കല്‍ കണ്ടിട്ടും ഉത്തേജനം ഉണ്ടാകാത്ത കാഴ്ച കാരെ പാട്ടുകള്‍ എങ്കിലും ഉത്തെജിപ്പിക്കുമല്ലോ എന്ന നായന്‍ ബിസിനെസ്സ് തന്ത്രമാണ് ഇതിനു പിന്നില്‍.)
നടുക്ക് വിളക്ക് വച്ച് വിളക്കിനു അഭിമുഖമായി നിന്ന് കളിക്കുന്നതിനാല്‍ മുഖം അല്പം വിക്രിതമാനെങ്ങിലും ബിസിനെസ്സ് ഇനെ ബാധിക്കില്ല.(ലൈംഗിക ഉതെജനതിനു മുഖത്തെ കാള്‍ നല്ലത് നിതംബ ദര്‍ശനമാനെന്നു നായരച്ചി കളെ ആരും പഠിപ്പിക്കേണ്ട.അല്ല പിന്നെ....)തിരുവാതിര കഴിയുമ്പോള്‍ കാഴ്ച്ചകാര്‍ക്ക് കൂടുതല്‍ അപ്പീലിംഗ് ആയ പെണ്ണിനെ കണ്ടെത്താനും മടുക്കുന്നതു വരെ അവളെ സംബന്ധം നടത്താനുംകഴിയും.
----

അച്ചായൻമാരും മോശക്കാരല്ല. ഇതാണല്ലേ, നസ്രാണികൾ നസ്രാണിച്ചികളെകൊണ്ട്‌ മാർഗ്ഗംകളി കളിപ്പിക്കുന്നത്‌. കുണ്ടികുലുക്കി ചാടി കളിക്കുന്നത്‌ കണ്ടാൽ... പിന്നേ പേരിലുമുണ്ട്‌ ഒരു കളി, ഏത്‌...


മേത്തൻമാരുടെ കാര്യം പറയുകയുംവേണ്ട, ഒരേസമയം നാല്‌ വരെ ആകമല്ലോ? ഒപ്പനയുണ്ടല്ലോ? അതു കല്യണതലേന്ന്‌...

ഈ കളികളുടെയൊക്കെ പിന്നിൽ "വിചിത്ര" കളിയുണ്ടല്ലേ!!!

---

ഇനി പുറത്തേക്കുള്ള വാതിലിന്റെ കാര്യം - അതിന്റെ ഗുട്ടൻസ്‌ ഇപ്പോഴാ പിടികിട്ടിയത്‌. ഇന്നു തന്നെ എന്റെ വീടിന്റെ അടുക്കള വാതിൽ കല്ല്‌ വെച്ച്‌ അടയ്‌ക്കുന്നുണ്ട്‌. നാളെ ഇതുപോലെ ഒരു മാഷ്‌, ഈ വാതിലിന്റെ ചരിത്രം ബ്ലോഗിയാൽ, പിന്നെ എന്റെ കാര്യം...

സുജനിക said...

1. സംബന്ധം ഇപ്പറയുംപ്പോലെ ഒന്നും അല്ല. ഇതു ഒരുതരം അതിസാമാന്യവത്കരണം മാത്രം.
2. വയസ്സൻ, മാഷ്...രണ്ടും പഠനപ്രവർത്തനങ്ങൾക്ക് നന്നല്ല.താൻ പറയുന്നതാണ് ആത്യന്തിക സത്യം എന്നവർ എന്നേ ധരിച്ചിരിക്കുന്നു.
3. ബ്ലോഗിന്റെ എത്തിക്സ്നു നിരക്കാത്ത ഒന്നാണ് ഈ പോസ്റ്റ്.
4. നായർ, സംബന്ധം...തുടങ്ങിയ സമൂഹ്യവിഷയങ്ങളെ കുറിച്ചു ഒരു പഠനവും വായനയും ഇയ്യാൾക്കില്ല.
5. ഭൂതകലത്തെ വർത്തമനകാലം കൊണ്ട് അളക്കുകയാണ്. ഉപയോഗിക്കുന്ന യൂണിറ്റും ഉപകരണവും അശാസ്ത്രീയം(ധനതത്വശാസ്ത്രത്തെ ഫിസിയോളജികൊണ്ട് അളക്കുന്നപോലെ; സമൂഹത്തിൽ ധനികരും ദരിദ്രരും ഉണ്ട്-നമ്മുടെ കയ്യിലെ എല്ലാ വിരലും ഒരുപോലാണോ എന്നല്ലേ ഉദാഹരണം എപ്പോഴും.)
6. നല്ല ബ്ലോഗുകൾ ഉള്ളപ്പോൾ ഇതൊക്കെ വയിക്കുന്നത് രാജീവ്...സമയനഷ്ടം ഫലം!

രാജേഷ്.കെ.വി. said...

പല അധ്ദ്യാപ(ഹയ)രും സ്വന്തം വിഷയത്തില്‍ ബോധമുള്ളവരൊ അതിനെ ഗൌരവമായി സമീപിക്കുന്നവരൊ അല്ല. സയന്‍സ്‌ പഠിപ്പിക്കുന്നവര്‍ തികച്ചും ശാസ്ത്രവിരുദ്ധരും ചരിത്രം പഠിപ്പിക്കുന്നവര്‍ തമാശക്കാരുമാകുന്നത്‌ അതുകൊന്ടാണ്‌. അവരവര്‍ക്ക്‌ ഇഷ്ടപെട്ട മേഖലയില്‍ നിന്നുകൊന്ട്‌ കാര്യങ്ങളെ യുക്തിരഹിതമായി വ്യാഖ്യാനിക്കുവാന്‍ ഇത്തരക്കാര്‍ക്കുള്ള ഉളുപ്പില്ലായ്മ അപാരമത്രെ!!!
രാജീവ്, ജോസഫ് ദേഹത്തിന്ടെ പോസ്റ്റ് അത്ര ഗൌരവമല്ലെന്നാണ്‌ എനിക്കു തോന്നിയത്‌. ഒരു തരം ചൊറിച്ചില്‍ നിവാരിണി എന്നേ തോന്നുന്നുള്ളു.

A Bystander said...

മറ്റൊരു മഹാവിദ്വാന്റെ (പോസ്റ്റിനുതാഴെ ഒരു നെടുങ്കൻ റഫറൻസ് ലിസ്റ്റുണ്ട്! പണ്ഠിതൻ തന്നെ, സംശയമില്ല) വരികൾ എടുത്തെഴുതാൻ അനുവദിക്കൂ:

അങ്ങനെ തവിട്ടു നിരക്കാരെ വെള്ള ബീജത്തില് കുളിപ്പിച്ച് അവിടവിടെ വെള്ളനിറവും അതിനുപരി തവിട്ടു നിറവുമുള്ള ഒരു സങ്കര വര്ഗം സൃഷ്ടിക്കപ്പെട്ടു.അവരാണ് ഇന്ന് നായര്, മേനോന്, നമ്പ്യാര്, കൈമള് ,വാര്യര് തുടങ്ങിയ സവര്ണ പേരുകളില് അറിയപ്പെടുന്ന സങ്കര ജനത.തമ്പ്രാന് തങ്ങളുടെ അമ്മ മാരെ വ്യഭിച്ചരിച്ചതിലൂടെ തങ്ങള് മഹത്വ ജന്മം നേടി എന്ന് കരുതുകയും അതില് അഭിമാനിക്കുകയും ചെയ്യുന്ന പ്രസ്തുത കാക്ക കുളിച്ച കൊക്കുകള് പിന്നീട് തങ്ങളുടെ അധീശത്വം ഇവിടെ സ്ഥാപിക്കുന്നതില് വിജയിച്ചു.

മറ്റൊരിടത്ത്:

കച്ചവടത്തിനെത്തിയ ആ വെള്ളതോലിക്കാര്ക്ക് മുന്നിലും ആസ്ട്രലോയിടുകള് കവാത്ത് മറന്നു.അവരുടെ വിശ്വാസ സംഹിതകളില് ലയിക്കാനും തങ്ങളുടെ സ്ത്രീകളെ അവര്ക്ക് നല്കാനും ചില ആസ്ട്രലോയിടുകള് മുന്നോട്ടു വന്നു.അവരോടൊത്ത് കിടന്നും അവര്ക്ക് കൂട്ടിക്കൊടുത്തും തൊലിവെലുപ്പിച ആസ്ട്രലോയിടുകള് പില്ക്കാലത്ത് സുറിയാനി ക്രിസ്ത്യാനികള് എന്ന് അറിയപ്പെട്ടു.

ഇനിയാണ് ശരിയായ സംസ്കാരം വെളിപ്പെടുന്നത്:

അറബികളുമായി ചങ്ങാത്തം സ്ഥാപിച്ചവര് മുസ്ലിങ്ങള് എന്നും .

ചിരിച്ച് ചിരിച്ച് ഒരുവഴിക്കായി. എന്നാലീ ദുർഗന്ധത്തിനും ബലേ ഭേഷ് വിളിക്കാനുണ്ടായിരുന്നു പലമഹാന്മാരും.

സമൂഹ്യസമരങ്ങളെ വെറും തെരുവ്ഗുണ്ടാവിളയാട്ടമാക്കുന്ന ഇത്തരം ക്വട്ടേഷൻ സംഘങ്ങൾക്കൊന്നും താങ്കളുടെ ഈ വരികൾ ഒരിക്കലും മനസിലാവില്ല:

പ്രാക്തന ജീവിത രീതികളിലും ആചാരങ്ങളിലും നിന്ന് ഉയര്ന്നുവന്ന ഇന്നത്തെ നമ്മുടെ സമൂഹം, ഇനിയും, ഇതിലും ഉയര്ന്നതോ താഴ്ന്നതോ ആയ ഘട്ടങ്ങളിലൂടെ പോവില്ലെന്ന് ആരുകണ്ടു? എങ്കിലും, ഇത്രകാലത്തെ ചരിത്രവഴികള് യുക്തിയോടെ പിന്തുടരുന്ന ഒരാള്ക്ക്, ഓരോ സമൂഹവും, സമുദായവും, കൂടുതല്ക്കൂടുതല് ഉയര്ന്ന ഘട്ടങ്ങളിലേക്കുതന്നെയാണ് പ്രയാണം ചെയ്തുകൊണ്ടിരിക്കുന്നത് എന്നു കാണാന് പ്രയാസമുണ്ടാകില്ല. അതിണ്റ്റെ ഗതിവേഗം ത്വരിതപ്പെടുത്തുകയും, സംഭവിക്കാന് ഇടയുള്ള അപഥസഞ്ചാരങ്ങളില്നിന്ന് അതിനെ മോചിപ്പിക്കുകയുമാണ് എല്ലാ ജ്ഞാനസമ്പാദനമാര്ഗ്ഗങ്ങളുടെയും അടിസ്ഥാനരാഷ്ട്രീയം.

Unknown said...

എന്റെ പൊന്നു മാഷെ ഇതു വരെ അനോനി ബ്ലോഗ് കണ്ടാൾ തിരിച്ചറിയാറായില്ലെ .

Anonymous said...
This comment has been removed by the author.
Anonymous said...

Mavelikeralam says:"നായന്മ്മാരുടെ ഇടയില്‍ മാത്രമുണ്ടായിരുന്ന ഒരു ജീവിതരീതിയായിരുന്നു ഇത്. അതു കേരളത്തിന്റെ പൊതു ധാര്‍മ്മിക-സാമ്പത്തിക യൂണിറ്റുകളായി അറിയപ്പെടൂന്ന കുടുംബ ബന്ധങ്ങള്‍ അല്ലായിരുന്നു.

എന്നാല്‍ അതു കേരള സമൂഹത്തിന്റെ പൊതുവായ അനുഭവമായിരുന്നില്ല. മറ്റുള്ള ജാതിക്കാര്‍ക്കിടയില്‍ അത്തരം അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ല.


അതു പോലെ അതു ployandry യോ മച്ചുനക്കല്യാണമോ അല്ല എന്നും കാണാവുന്നതാണ്. അവ രണ്ടും മറ്റു ജാതിക്കാര്‍ക്കിടയിലും (മതക്കാര്‍ക്കിടയിലും) ഉണ്ടായിരുന്നു. പക്ഷെ അവരുടേതു വേറേ കുടുംബ സംവിധാനങ്ങളായിരുന്നു."
കേരളത്തിന്റെ വേശ്യാ സാംസ്കാരത്തിന്റെ ആധാരം തേടുന്നവര്‍ക്കു വേണ്ടി

ശ്രീക്കുട്ടൻ said...

ഒരു ഫെയിക്ക് ബ്ലോഗിന് പഠനം നടത്താന്‍ സമയം കളയണമായിരുന്നോ മാഷേ ... കഷ്ടം തന്നെ അങ്ങയുടെ ഒരു കാര്യം. വേറെ വിസയങ്ങള്‍ ഒന്നും കിട്ടീല്ല അല്ലിയോ

ചാർ‌വാകൻ‌ said...

രാജീവ്ജീ,ടെന്‍ഷനടിക്കണ്ട.ഭാഷയില്‍‌ അവഹേളനമുണ്ടങ്കിലും സത്യമായകാര്യമാണ്.
പിന്നെ,നമ്മളികാണുന്ന സാമൂഹ്യാവസ്ഥയും,ശ്രേണീകൃതമായിരുന്ന ജാതിവ്യവസ്ഥയുടെ ഉടച്ചുവാര്‍‌ക്കലിനും,ഈ മിക്സിങ്ങിന്റെ ഗുണമുണ്ടായിട്ടുണ്ട്.അറിവധികാരത്തിന്റെ കുത്തകയുണ്ടായിരുന്ന നമ്പൂരിക്ക് ആധുനികതയില്‍‌ സ്ഥാനമേയില്ല.ഈഴവനും പിന്നിലാണ്,നായര്‍‌(ലിസ്റ്റുചെയ്താല്‍‌ മനസ്സിലാകും).പക്ഷേ സവര്‍‌ണ്ണതയുടെ എല്ലാ ആഘോഷങ്ങളും നായരുടെ മേല്‍‌നോട്ടത്തിലാണന്ന് കാണണം.ഇവിടെ പരിഗണിക്കേണ്ടുന്നത്,സ്വന്തം ജാതിമഹത്വം വെളിവാക്കാനും,എതിരാളികളെ താറടിക്കാനും,ചരിത്രത്തെ കൂട്ടുപിടിക്കുന്നത് സ്വാഭാവികം.പക്ഷെ അധ:സ്ഥിതര്‍‌ മാത്രം പറയുണത് ഞങ്ങള്‍‌ നൂറ്റാണ്ടുകളായി അടിമകളായിരുന്നു എന്ന്.
അയ്യപ്പപണിക്കരുടെ ഒരു ചരമദിനത്തില്‍‌,വിഷ്ണുനാരായണന്‍‌ നമ്പൂരി(കവി)പറഞ്ഞത് ,പണിക്കര്‍‌‘എന്റെ ബന്ധു’വാണ്.ഞ്ഞങ്ങടെ ഒരമ്മാവന്‍‌ ചാലേന്ന് സംബന്ധം കൂടിയവകയില്‍‘.അതായത് നമ്പൂരിടെ ഒരുതുള്ളി ചോരയാണ്,പണിക്കരുസാറിന്റെ പ്രതിഭ.
ആദിവാസികളില്‍‌,ഈ സങ്കലനം നടന്നപ്പോള്‍-(ഇടുക്കിയിലെ മലയരയര്‍‌)അവര്‍‌ മതം മാറുകയും,മുഖ്യ്ധാരയില്‍‌ വരുകയും അതിന്റെ ഗുണമുണ്ടാകുകയും ചെയ്തത് സമകാലീക ചരിത്രം.മെരിറ്റ് വാദികള്‍- അവകാശപ്പെടുന്നപോലെ,പട്ടിണിയിലും ഈ മെരിറ്റ് കാണുന്നുണ്ടങ്കില്‍‌,ഭൂമിയില്‍‌ നല്ലൊരുപങ്കും കൈവശമുണ്ടങ്കില്‍‌(ഇപ്പം ഗള്‍‌ഫില്‍‌ പോയിവന്ന,മാപ്പിളേടേം-മേത്തന്റേം)അത് ഇതുകൊണ്ടൊക്കെയായികൂടെ..

chithrakaran:ചിത്രകാരന്‍ said...

സാമൂഹ്യ ജീര്‍ണ്ണതയുടേയും, സവര്‍ണ്ണ
പാരംബര്യ സംരക്ഷണത്തിന്റേയും
കുത്തക വച്ചു പുലര്‍ത്തുന്ന ഒരു ജാതിയേയും,
അതിന്റെ മൂല്യരഹിതമായിരുന്ന ചരിത്രത്തേയും
ആരെങ്കിലും വിമര്‍ശിക്കുന്നെന്നു കരുതി....
ജാതി-മത വര്‍ഗ്ഗീയതക്ക് അതീതമായി
ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന രാജീവിനെപ്പോലൊരു പുരോഗമനവാദി
ക്ഷോഭിക്കുന്നതിന്തിനെന്നു പിടികിട്ടിയില്ല.

ഈ ജീണ്ണ ചരിത്ര പാരംബര്യങ്ങളേയും,കള്ളക്കഥകളിലുള്ള
ദുരഭിമാനത്തേയും സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട്
ഒരു സ്ഥാ‍യിയായ സാമൂഹ്യ മാറ്റം സാധിക്കുമെന്ന് തോന്നുന്നുണ്ടോ ?
പിന്നെ, പരിഹസിക്കുകയും പക്ഷം ചേരുകയും ചെയ്യുന്ന വിഢിഭാഷ ... അത് സാധാരണ ജനങ്ങള്‍ക്ക് വേഗം കാര്യങ്ങള്‍ മനസ്സിലാകുന്ന ഭാഷയാണ്. പണ്ഢിതരുടെ കടിച്ചാല്‍ പൊട്ടാത്ത മലയാളത്തിലോ,കൊച്ചിയില്‍ നിന്നും കോടംബക്കം വഴി കൊയിലാണ്ടിയിലേക്കെത്തുന്ന കുലിന മലയാളത്തിലോ, ദേവ ഭാഷയായ സംസ്‌കൃതത്തിലോ,വിവരമുള്ളവരുടെ ഭാഷയായ ഇംഗ്ലീഷിലോ
എഴുതാതെ കൂടുതല്‍ പേര്‍ക്ക് മനസ്സിലാകുന്ന പച്ചമലയാള ഭാഷയില്‍
എഴുതുന്നത് വിഢികളുടെ സാമൂഹ്യപഠനം ആകാമെങ്കിലും, അതിനൊരു അന്തസ്സുണ്ട്.
സത്യസന്ധതയും തനതുരാഷ്ട്രീയവുമ്മൂണ്ട്.
പ്രിന്റഡ് മീഡിയയില്‍ ഫലപ്രദമായി അതിനെ ചവറ്റു കൊട്ടയില്‍ സംസ്ക്കരിച്ച് സദാചാരം സംരക്ഷിക്കാം.ബ്ലോഗിലെങ്കിലും വിഢികളുടെ സാമൂഹ്യ പഠനം കനിഞ്ഞ് അനുവദിക്കണം.

ജാതിയേയും മതത്തേയും അതിന്റെ ദുരഭിമാനത്തിന്റെ വര്‍ഗ്ഗീയ വിഷവേരുകള്‍ കണ്ടെത്തിത്തന്നെ
ഇല്ലാതാക്കേണ്ടതുണ്ട്. അത് ജാതി-മതനിരപേക്ഷ വാദികളുടെ ചുമതലയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിലെ നേതാക്കളുടെ സവര്‍ണ്ണ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി
ആ കര്‍ത്തവ്യം തമസ്കരിക്കപ്പെട്ടതിന്റെ ഭാഗമായണ്
ജാതിയും മതവും വീണ്ടും സമൂഹത്തിന്റെ അത്താണിയായി ... രാഷ്ട്രീയത്തിന്റെ മതനിരപേക്ഷ ഇടങ്ങള്‍
സ്വന്തമാക്കാന്‍ കാരണമായിരിക്കുന്നത്.

വിഢികളുടെ സാമൂഹ്യ പഠനത്തില്‍ എന്തെങ്കിലും
അരുതായ്മ തോന്നുന്നെങ്കില്‍ പണ്ഢിതോചിതമായ പഠനങ്ങളാല്‍ ആ ഭാഗം നികത്തുകയാണ് വേണ്ടത്.അല്ലാതെ മൌനമോ, വിഢ്ഢിചെവികളിലൊഴിക്കുന്ന ഇയ്യമോ കൊണ്ട്
വിഢി ജനങ്ങളെ വോട്ടു ബാങ്കുകളായി എന്നും നില നിര്‍ത്താമെന്ന് ധരിക്കുന്നത് ആത്മ വഞ്ചനയാണ്.

ആശയ രംഗത്തെ യോജിപ്പോ വൊയോജിപ്പോ
പരസ്പ്പര ബഹുമാനത്തേയോ,സ്നെഹ ബന്ധത്തേയോ
ബാധിക്കുന്നില്ല :)

Rajeeve Chelanat said...

ചിത്രകാരന്‍,

സാമൂഹ്യ ജീര്‍ണ്ണതയെയും, സവര്‍ണ്ണ
പാരമ്പര്യ സംരക്ഷണത്തെയും, (അതിന്റെ)
കുത്തക വച്ചു പുലര്‍ത്തുന്ന ജാതിയേയും,
(അതിന്റെ) മൂല്യരഹിതമായിരുന്ന ചരിത്രത്തേയും
വിമര്‍ശിക്കുന്നതിനോട് ഒരു തരത്തിലുമുള്ള വിയോജിപ്പില്ല. എങ്കിലും, ഇവിടെ ജോര്‍ജ്ജ് ജോസഫ് എന്ന വിഡ്ഢിയും (മറ്റു പലരും) ചെയ്യുന്നത് അതല്ല. സംബന്ധം എന്ന ദുരാചാരം വന്നത് എങ്ങിനെയാണെന്നും, അതിന്റെ തിക്തഫലങ്ങള്‍ ഒരു സമുദായത്തെ എങ്ങിനെ ബാധിച്ചുവെന്നൊന്നും മനസ്സിലാക്കാനോ വിലയിരുത്താനോ മിനക്കെടാതെ, ഒരു സമൂഹത്തെ (സമുദായത്തെ) ഒന്നടങ്കം വേശ്യകളും കൂട്ടിക്കൊടുപ്പുകാരുമായി ലേബലടിക്കുന്നത്, മിതമായ വാക്കുകളില്‍ പറഞ്ഞാല്‍, മനോരോഗമാണ്. സമൂഹത്തിലെയോ സമുദായത്തിലെയോ ദുരാചാരങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടത് അത്തരം ലേബലിടുന്നതിലൂടെയല്ല.

നായര്‍, നമ്പൂതിരി സമുദായങ്ങളെ (അതിലെ
പുരുഷകേന്ദ്രീകൃത സാമൂഹ്യ -സാമ്പത്തിക വ്യവസ്ഥകളെ) വസ്തുനിഷ്ഠമായി പഠിച്ചാല്‍ ജോര്‍ജ്ജ് ജോസഫിനെപ്പോലുള്ളവരുടെ ‘പറ്റതെറിവിളി’കളുടെ അര്‍ത്ഥശൂന്യത മനസ്സിലാകും. എന്നാലും, അയാളെപ്പോലുള്ളവര്‍ എന്തെങ്കിലും പഠിക്കുമെന്നോ, അത്തരക്കാരെ എന്തെങ്കിലും പഠിപ്പിക്കാമെന്നോ എനിക്ക് വ്യാമോഹമില്ല. ഇത്ര വൃത്തികെട്ട ഒരു ചിന്താഗതി, അതും ഇത്ര പരസ്യമായി പ്രകടിപ്പിക്കുന്നതു കണ്ടപ്പോള്‍, അത് എതിര്‍ക്കപ്പെടാതെ പോകരുത് എന്ന ആഗ്രഹത്തോടെ എഴുതപ്പെട്ടതാണ് ഈ ബ്ലോഗ്ഗ്. സാമുദായിക ഞരമ്പുരോഗം മാത്രം കൈമുതലായുള്ള ഇത്തരക്കാരുടെ ബ്ലോഗ്ഗുകള്‍ വായിച്ച് എന്തിനു സമയം കളയുന്നു എന്ന ചില സുഹൃത്തുക്കളുടെ ചോദ്യവും സംശയവും ശരിയാണെന്നുപോലും ഇപ്പോള്‍ എനിക്കു തോന്നിപ്പോകുന്നുണ്ട്.

പച്ചമലയാളം ഉപയോഗിക്കുന്നതിന്റെയോ ഉപയോഗിക്കാതിരിക്കുന്നതിന്റെയോ പ്രശ്നമൊന്നും എന്റെ എതിര്‍പ്പിലില്ല എന്നും, വസ്തുതകള്‍ അറിയാന്‍ മിനക്കെടാതെ തെരുവില്‍ നിന്ന് പച്ചക്ക് തെറിവിളിക്കുന്നതിന്റെ സംസ്കാരത്തോടാണ് എനിക്ക് എതിര്‍പ്പ് എന്നും കൂട്ടിച്ചേര്‍ക്കാന്‍ ‘സവിനയം’ അനുവദിക്കണം.

"ആശയ രംഗത്തെ യോജിപ്പോ വൊയോജിപ്പോ
പരസ്പ്പര ബഹുമാനത്തേയോ,സ്നെഹ ബന്ധത്തേയോ ബാധിക്കുന്നില്ല"..തീര്‍ച്ചയായും ഇല്ല. ഇതുവരെ..എന്നാലും, സാമൂഹ്യവിരുദ്ധമായ ആശയങ്ങള്‍ ഉയര്‍ത്തുന്നവരുമായോ, മനുഷ്യനെയും മനുഷ്യനെയും വേര്‍തിരിക്കുന്ന ആശയസംഹിതകളുമായോ ഒരുതരത്തിലുമുള്ള ബഹുമാനവും സ്നേഹബന്ധവും നിലനിര്‍ത്താനും എനിക്ക് സാധ്യമല്ല. എന്റെ ജനിതക തകരാറായിരിക്കാം. എന്നാലും തത്ക്കാലം എനിക്ക് സാധ്യമല്ല. സൌകര്യമില്ല എന്നു വായിച്ചാലും കുഴപ്പമില്ല.

ചാര്‍വാകന്‍,

നായരെയും നമ്പൂതിരിയെയും തെറി പറഞ്ഞുകേട്ടപ്പോള്‍ ഞാന്‍ ടെന്‍ഷനടിച്ചങ്ങ് വല്ലാതായിപ്പോയി. യോഗക്ഷേമസഭയിലും എന്‍.എസ്സ്.എസ്സിലും അംഗത്വം എടുത്താലോ എന്നുകൂടി ചിന്തിച്ചു.

പിന്നെ, ..”ഭാഷയില്‍ അവഹേളനമുണ്ടെങ്കിലും..”..ഹേയ് ഇല്ല..അത് പച്ചമലയാളമായിരുന്നു എന്ന് ഇന്നാണ് ചിത്രകാരന്‍ പറഞ്ഞ് മനസ്സിലായത്..

അഭിവാദ്യങ്ങളോടെ

Prasanna Raghavan said...

rajiv

'സംബന്ധം എന്ന ദുരാചാരം വന്നത് എങ്ങിനെയാണെന്നും, അതിന്റെ തിക്തഫലങ്ങള്‍ ഒരു സമുദായത്തെ എങ്ങിനെ ബാധിച്ചുവെന്നൊന്നും മനസ്സിലാക്കാനോ വിലയിരുത്താനോ മിനക്കെടാതെ,....'

എങ്കില്‍ ആരെങ്കിലും ഒന്നു മിനക്കെടൂ, അതൊക്കെ ‘എങ്ങനെയായിരുന്നു‘ എന്നുള്ള ഒരു ലോജിക്കല്‍ പഠനത്തിന്. സംശയമുള്ളവര്‍ അറിയട്ടെ. സത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കില്‍ ഈ ‘വിഡ്ഡി‘ പഠനങ്ങള്‍ക്ക് അതൊരു അവസാനമാകുമല്ലൊ.

എന്‍.കെ. said...

എംകേരളം ജോര്‍ജ്ജ് ജോസഫ് (?) പോസ്റ്റിനെ അനുകൂലിക്കുന്നുണ്ടോ?

Prasanna Raghavan said...

rajiv

ജോര്‍ജു ജോസഫിന്റെ പോസ്റ്റില്‍ മാത്രമല്ലല്ലോ രാജീവേ ഈ ബ്ലോഗില്‍ പലരും കേരളത്തിന്റെ നായര്‍/നായര്‍ സ്ത്രീ സംബന്ധ സമ്പ്രദായത്തെ കുറിച്ച് എഴുതിയിട്ടുണ്ടല്ലോ? ഞാനും എഴുതിയിട്ടൂണ്ട്, റെഫറന്‍സു സഹിതം. അപ്പോള്‍ ജോര്‍ജു ജോസഫിന്റെ ലേഖനത്തെ ഈ വിഷയത്തിന്റെ ഒരു ബഞ്ചുമാര്‍ക്കാക്കി എടുത്ത് അതിനോട് അനുകൂലിക്കുന്നോ പ്രതികൂലിക്കുന്നോ എന്നുള്ള ചോദ്യം എന്നെ സംബന്ധിച്ച് അപ്രസക്തമാണ്.

രാജീവിന്റെ കമന്റ് 'സംബന്ധം എന്ന ദുരാചാരം വന്നത് എങ്ങിനെയാണെന്നും, അതിന്റെ തിക്തഫലങ്ങള്‍ ഒരു സമുദായത്തെ എങ്ങിനെ ബാധിച്ചുവെന്നൊന്നും മനസ്സിലാക്കാനോ വിലയിരുത്താനോ മിനക്കെടാതെ,....'ഇതു ഈ വിഷയത്തെകുറിച്ചുള്ള ഒരാധികാരിക പഠനത്തിന്റെ സൂചന അല്ലെങ്കില്‍ ആവശ്യമാണ് കാണിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കിയത്. അതിനെ കുറിച്ചാണ് എന്റെ കമന്റ്.

എന്‍.കെ. said...

ശ്രീ. രാജീവ് അല്ല ആ കമന്റിട്ടത്.

Rajeeve Chelanat said...

മാവേലികേരളം,

“ആരെങ്കിലും ഒന്നു മിനക്കെടൂ...സത്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കില്‍ ഈ ‘വിഡ്ഡി‘ പഠനങ്ങള്‍ക്ക് അതൊരു അവസാനമാകുമല്ലൊ“

സംബന്ധം പോലുള്ള ദുരാചാരങ്ങള്‍ വന്നതിന്റെ ചരിത്രപരവും സാമൂഹ്യപരവുമായ കാരണങ്ങള്‍ നിരവധിതവണ വിശദീകരിക്കപ്പെടുകയും വ്യത്യസ്ത രീതികളില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പലരാലും, പലവട്ടം.

നമ്പൂതിരിമാര്‍ ഇവിടെ വരുന്നതിനുമുന്‍പുള്ള കേരളീയ (കാര്‍ഷിക) സമൂഹം എങ്ങിനെയായിരുന്നുവെന്നും, അതിലെ ഗോത്രപാരമ്പര്യം നായരടക്കമുള്ള മേല്‍‌ജാതിക്കാരുടെ വിവാഹ-കുടുംബ വ്യവസ്ഥകളില്‍ ഏതൊക്കെ രീതിയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, തങ്ങളുടെ പിതൃദായക്രമത്തെ, ഹിന്ദുക്കളിലെ സവര്‍ണ്ണജാതികളുടെ മാതൃദായക്രമമായി നമ്പൂതിരിമാര്‍ എങ്ങിനെ പരിവര്‍ത്തിച്ചുവെന്നും, കേരളത്തിന്റെ അധികാരവ്യവസ്ഥയുടെ ഭാഗമാകാന്‍ വേണ്ടി സംബന്ധമടക്കമുള്ള കുടുംബ-വിവാഹ സമ്പ്രദായങ്ങളെ നമ്പൂതിരിമാര്‍ ഏതെല്ലാം വിധത്തില്‍ ഉപയോഗിച്ചുവെന്നും, അത് ആ ഇരുസമുദായങ്ങളിലും എന്തെല്ലാം ഭീകരമായ സാമൂഹിക അവസ്ഥകള്‍ക്ക് കാരണമായി എന്നൊക്കെയുള്ള കാര്യങ്ങള്‍ ചരിത്ര-സാമൂഹ്യപാഠങ്ങളില്‍ പരന്നുകിടക്കുന്നുണ്ട്. ചൂഷകരായ നമ്പൂതിരിമാരില്‍നിന്നുതന്നെ, നവോത്ഥാനത്തിന്റെ ശബ്ദം മുഴങ്ങുന്നതും ആധുനിക കേരളചരിത്രത്തില്‍ തിളങ്ങുന്ന ലിപികളില്‍ എഴുതപ്പെട്ടിട്ടുണ്ട്. മരുമക്കത്തായത്തിന്റെയും അമ്മാവന്മാരുടെയും നുകത്തില്‍നിന്ന് കുതറിമാറിയ നായര്‍സമുദായത്തെയും ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രാരംഭത്തോടെ കാണാം. പഴയ ഫ്യൂഡല്‍ അധികാരവും സ്വത്തുടമാ സമ്പ്രദായവും ച്ഛിന്നഭിന്നമാവുന്നതും, പഴയ അഫന്മാരും, മരുമക്കളും അവരവരുടെ സമുദായങ്ങളുമായി കലഹിക്കുന്നതും, ഘോഷകളില്‍നിന്ന് സ്വയം ബഹിഷ്കൃതരായി നമ്പൂതിരി സ്ത്രീകള്‍ തെരുവിലേക്കിറങ്ങുന്നതും, പൊതുവഴിയിന്മേലുള്ള അവകാശത്തിനുവേണ്ടി രാത്രിയില്‍ അവര്‍ വീടുകള്‍വിട്ടിറങ്ങുന്നതുപോലും കാണുന്നുണ്ട്, നമ്മള്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രവീഥികളില്‍. അങ്ങിനെയുള്ള അവരെയൊക്കെ, ഒറ്റവെടിക്ക്, വേശ്യകളെന്നും അഴിഞ്ഞാട്ടക്കാരികളെന്നും വിളിക്കുന്നവനോട് ചരിത്രം പറയാനോ, അവനെ ചരിത്രം പഠിപ്പിക്കാനോ (വീണ്ടും പറയട്ടെ) എനിക്ക് സൌകര്യമില്ല മാവേലി. എന്നോട് ക്ഷമിക്കുക. ഗൌരവത്തോടെ നടക്കുന്ന ഏതെങ്കിലും ചര്‍ച്ചകളിലോ സംവാദങ്ങളിലോ അതൊക്കെ അവതരിപ്പിക്കാനും, പങ്കെടുക്കാനും സന്തോഷമേയുള്ളു.

“..അപ്പോള്‍ ജോര്‍ജു ജോസഫിന്റെ ലേഖനത്തെ..”
ലേഖനമോ? പുലമ്പലെന്നു പറയൂ മാവേലി..

ഒന്നുകൂടി. എന്‍.കെ.യുടെ ചോദ്യത്തിനു മറുപടി പറയാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ടെന്നാണ് എന്റെ വിശ്വാസം. അതോ, ഇനി അങ്ങിനെ പറയുന്നതും ഒരു personal situationഓ, embarassment-ഓ താങ്കള്‍ക്ക് സൃഷ്ടിക്കുമെന്നാണോ വിവക്ഷ?

അഭിവാദ്യങ്ങളോടെ

സുബിന്‍ പി റ്റി said...

ഒരു റിട്ട. അദ്ധ്യാപകന്‍ എന്ന്‍ അവകാശപ്പെടുന്ന ഇദ്ദേഹം ഇത്രയും മസാലയും മനസ്സില്‍ വച്ച് അല്ലേ ക്ലാസ്‌ എടുത്തിരിക്കുക.. അപ്പൊ ഈ യുവജനോല്‍സവ പരിപാടികള്‍ ഒക്കെ നടക്കുമ്പോ ഗ്രീന്‍ റൂമിനരികെ ചുറ്റി കളിക്കുന്ന സ്ഥിരം സെറ്റില്‍ ഇങ്ങേരും ഉണ്ടായിരുന്നിരിക്കും.. പിന്നെ ഒന്നാലോചിച്ചാല്‍ ഇപ്പോളും ജാതി പറഞ്ഞു നേതാക്കന്മാര്‍ ആയി വിലപേശുന്ന ചിലര്‍ക്കൊക്കെ ഇടക്ക്‌ പ്രഷര്‍ കൂട്ടി കൊടുക്കാന്‍ ഇതൊക്കെ ചെലപ്പം ഉപകരിക്കും.. ജാതി പറഞ്ഞു നടക്കുന്ന എല്ലാവരെയും കൂട്ടി ആണ് ഞാന്‍ പറഞ്ഞത്‌..

സുബിന്‍ പി റ്റി said...

പക്ഷെ അയാള്‍ എഴുതി വച്ചതിനെ തെണ്ടിത്തരം എന്ന് തന്നെ ഞാന്‍ പറയും.. തെണ്ടികള്‍ക്ക് തെണ്ടിത്തരം തെറ്റല്ലല്ലോ..

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ....
പ്രിയ മാവേലികേരളം,

ഇതു സൌത്ത് ആഫ്രിക്കയല്ലെന്ന് മനസ്സിലായല്ലോ :)
സൌത്ത് ആഫ്രിക്കയില്‍ വര്‍ണ്ണ വിവേചനത്തിന്റെ
കടുത്ത ക്രൂരമായ നാളുകള്‍ പോലും പിന്നീട് സത്യസന്ധമായി
ചരിത്രത്തിന്റെ ഭാഗമായി എഴുതിച്ചേര്‍ക്കുകയും,
പീഢനത്തിന്റെ സ്മാരകങ്ങള്‍ ദേശീയ പ്രാധാന്യത്തോടെ
മ്യൂസിയങ്ങളായി സംരക്ഷിക്കുകയും, അവ ജനങ്ങളോട്
ചരിത്രത്തിന്റെ കുംബസാരം നിരന്തരം നടത്തുന്നതും,
അതിലൂടെ നടക്കുന്ന സാമൂഹ്യ സംസ്ക്കരണത്തിലൂടെ
രാജ്യം വര്‍ണ്ണവിവേചനത്തെ മനുഷ്യത്വവിരുദ്ധമായ
യാഥാര്‍ത്ഥ്യമായി സ്ഥിരമായി (പിന്നോട്ടുപോകാതെ)അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്ന്
മാവേലിയുടെ ഏതോ പോസ്റ്റില്‍ വയിച്ചതായി
ഓര്‍ക്കുന്നു. എന്നാല്‍ കപടമായ നാട്യങ്ങള്‍ക്കപ്പുറം
നമ്മുടെ മാതൃരാജ്യത്തിന് സത്യത്തിന്റെ വഴിയില്‍ മുന്നോട്ടുപോകാന്‍ സാദ്ധ്യമല്ലെന്ന്
പുരോഗമനവാദിബ്ലോഗര്‍മാര്‍ പോലും ഇവിടെ സാക്ഷ്യപ്പെടുത്തുകയാണ്.

ജോര്‍ജ്ജ് ജോസെഫെന്ന ബ്ലോഗര്‍ ആരോ ആയിക്കൊള്ളട്ടെ. അയാളുടെ തുടര്‍ന്നുള്ള പോസ്റ്റുകള്‍
നേരത്തെ ഫോട്ടോയില്‍ കണ്ട പ്രായം ചെന്ന മനുഷ്യന്റെ പ്രായക്കൂടുതലിനെ പൊളിച്ചുകളയുന്നുണ്ട്.
പിന്നീട് അയാള്‍ ഫോട്ടോ മാറ്റി,റെഡ് ക്രോസ് ചിഹ്നം നല്‍കിയിരിക്കുന്നതും കണ്ടു.

പിന്നെ,ബ്ലോഗ് എന്ന മാധ്യമം സാധാരണക്കാരുടേതാണ്. നാടന്‍ ചായക്കടയിലേയും,
ബാര്‍ബര്‍ ഷാപ്പിലേയും,കള്ളുഷാപ്പിലേയും സംഭാഷണങ്ങള്‍ പോലെ, സ്വാഭാവികമായ പ്രതികരണങ്ങളും,സംഭാഷണങ്ങളും, നിരീക്ഷണങ്ങളും
ബ്ലോഗില്‍ വരും, വരണം. എന്നാല്‍, അതിനെയൊക്കെ വിഢികളുടെ പുലംബലായി സാമാന്യവല്‍ക്കരിക്കാന്‍ ചിത്രകാരനു കഴിയില്ല.

ആരുടെ അഭിപ്രായമാണെങ്കിലും സത്യമുണ്ടെങ്കിലേ
അതു നിലനില്‍ക്കു.ഭരണത്തിന്റേയും അധികാരത്തിന്റേയും തണലില്‍ ഇത്രയും കാലം
മാന്യ സദാചാരമായി വിശേഷിപ്പിക്കപ്പെട്ട് രാജകീയതയോടെ കൊണ്ടാടിയ സംബന്ധം ഇന്ന്
വേശ്യാവൃത്തിയായിരുന്നു(നായര്‍ - നംബൂതിരി സദാചാരം) എന്ന് തിരിച്ചറിയുന്നത്
അസത്യത്തെ എക്കാലവും സത്യമായി നിലനിര്‍ത്താനാകില്ല എന്നതുകൊണ്ടാണ്.

ബ്ലോഗിലെ ജോര്‍ജ്ജ് ജോസഫ് വിഢിയാകാം,
ടിപ്പു സുല്‍ത്താന്‍ നായന്മാരുടെ അസാന്മാര്‍ഗ്ഗിക ജീവിതത്തെ നിര്‍ത്തി സന്മാര്‍ഗ്ഗ ജീവിതം നയിക്കാന്‍
കൊഴിക്കോട് പാളയത്ത് സന്മാര്‍ഗ്ഗവിളംബരം നടത്തിയിരുന്നു.കന്നുകാലികളെപ്പൊലെ പത്ത് പുരുഷന്മാരോടൊത്ത് ലൈഗീക വൃത്തിനടത്തി ജീവിക്കുന്ന നായര്‍ സ്ത്രീകള്‍ മനുഷ്യ സമൂഹത്തിന്
അപമാനമായതിനാല്‍ നേര്‍വഴിക്ക് നടക്കണമെന്നാണ്
സുല്‍ത്താന്‍ ഉദ്ബോധിപ്പിച്ചത് !

പത്തൊംബതാം നൂറ്റാണ്ടും,ഇരുപതാം നൂറ്റാണ്ടും
ബ്രാഹ്മണ്യവും,അവരുടെ കിങ്കരന്മാരായിരുന്ന ദുഷ്ട
ഭരണാധിപന്മാരും മര്യാദയുടെ പാതയിലേക്ക് തിരിച്ചു വന്നതുകൊണ്ടും,അതില്‍ പലരും പുരോഗമന പ്രസ്ഥാനങ്ങളുടെ കസേരകളിലേക്ക് ആസനം മാറ്റി പ്രതിഷ്ടിച്ചതിനാലും, അവരുടെ ക്രൂര ചരിത്രം മഹനീയമാകുമെന്ന് ചിത്രകാരന്‍ കരുതുന്നില്ല.
ചരിത്രം ചരിത്രം തന്നെയാണ്.
ഇല്ലാത്ത ആഭിജാത്യം തോന്നിപ്പിക്കുന്നതിനായി അതില്‍ വെള്ളം
ചേര്‍ത്തുകൂട.

chithrakaran:ചിത്രകാരന്‍ said...

ഈ വിഷയവുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റ്:വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !

Prasanna Raghavan said...

രാജീവ്,
പഠനങ്ങളെകുറിച്ചു പറയുമ്പോള്‍ റെഫറന്‍സു കൊടുക്കുന്നത് ഒരു നല്ല ശീലമാണ്.

എന്‍,കെ. യുടെ ചോദ്യം എവിടെയാണാ ചോദ്യം. നിങ്ങള്‍ പറയുന്നതു മാന്‍സിലാകുന്നില്ല. ഞാനൊരു ചൊദ്യം കണ്ടില്ല. പിന്നെ എന്‍.കെ പറ്യുന്നു രാജീവല്ല ആ കമന്റിട്ടത്. എന്ന്. നിങ്ങട കമന്റിനെ പരാമര്‍ശിച്ചാണ് ഞാന്‍ എഴുതിയത്.

വിഷയത്തെക്കുറിച്ച് ആധികാരികമായി ആശയ സംവാദം നടത്തുന്നതിലേ എനിക്കു താല്പര്യമുള്ളൂ.

Prasanna Raghavan said...

രാജീവ്,
പഠനങ്ങളെകുറിച്ചു പറയുമ്പോള്‍ റെഫറന്‍സു കൊടുക്കുന്നത് ഒരു നല്ല ശീലമാണ്.

എന്‍,കെ. യുടെ ചോദ്യം എവിടെയാണാ ചോദ്യം. നിങ്ങള്‍ പറയുന്നതു മാന്‍സിലാകുന്നില്ല. ഞാനൊരു ചൊദ്യം കണ്ടില്ല. പിന്നെ എന്‍.കെ പറ്യുന്നു രാജീവല്ല ആ കമന്റിട്ടത്. എന്ന്. നിങ്ങട കമന്റിനെ പരാമര്‍ശിച്ചാണ് ഞാന്‍ എഴുതിയത്.

വിഷയത്തെക്കുറിച്ച് ആധികാരികമായി ആശയ സംവാദം നടത്തുന്നതിലേ എനിക്കു താല്പര്യമുള്ളൂ.

Unknown said...

I have reported this blog to cyber cell and they said they are probing it. He violated blogger terms which clearly says propagating hatred to group or community based on religion etc. What is the right he has to generalize people based on a caste. I also have the proof that he abused our leaders eventhough he removed it.

Anonymous said...

രഘുറാം‌‌,
താങ്കള്‌‌ സൈബര്‍‌ സെല്ലിനു പരാതി നല്കിയിട്ടുണ്ടെങ്കില്‌‌ അവര്‍‌ക്ക് അയാള്‌‌‌ ബ്ലോഗര്‍‌ ടേം‌സ് തെറ്റിച്ചിട്ടുണ്ടോ എന്നു നോക്കേണ്ട കാര‍്യ‌‌മൊന്നുമില്ല. മറിച്ച് ബ്ലോഗറും‌ (ഗൂഗിള്‌‌ ഇന്‍‌ഡ്യ) ഈ കേസില്‌‌ കൂട്ടു പ്രതിയാണ്. താങ്കള്‌‌ ആ ബ്ലോഗിനെ ഫ്ലാഗ് ചെയ്തിട്ടുണ്ടെങ്കില്‌‌ ആ ബ്ലോഗിനെക്കുറിച്ച് ബ്ളോഗറിനെ അറിയിച്ചു കഴിഞ്ഞു. എന്നിട്ടൂം‌ ഇപ്പോഴും‌‌ ആ ബ്ലോഗ് അവിടെ തുടരുന്നത് ബ്ലോഗറിന്റെ കൂടെ താല്പര‍്യത്തിലും‌ ഉത്തരവാദിത്വത്തിലുമാണ്.


Techie held for posting derogatory messages against Sonia Gandhi on Orkut


ഇതു പോലെ ഒരു അപകീര്‍‌ത്തിക്കേസില്‌‌ വേറൊരു ബ്ലോഗറിന്റെ ഐഡന്ററ്റി ഗൂഗിള്‌‌ ഇന്‍‌ഡ്യയോട് വെളിപ്പെടുത്താന്‍‌ കോടതി ആവശ്യപ്പെട്ടിട്ടൂള്ളതാണ്.

കുറേ നാളായി ഈ ഹേറ്റ് ഗ്രൂപ്പുകള്‌‌ ഈ കളി തുടങ്ങിയിട്ട്.

Anonymous said...

രാജീവ് എഴുതുന്നു:
"സാമൂഹ്യവിരുദ്ധമായ ആശയങ്ങള്‍ ഉയര്‍ത്തുന്നവരുമായോ, മനുഷ്യനെയും മനുഷ്യനെയും വേര്‍തിരിക്കുന്ന ആശയസംഹിതകളുമായോ ഒരുതരത്തിലുമുള്ള ബഹുമാനവും സ്നേഹബന്ധവും നിലനിര്‍ത്താനും എനിക്ക് സാധ്യമല്ല. എന്റെ ജനിതക തകരാറായിരിക്കാം. എന്നാലും തത്ക്കാലം എനിക്ക് സാധ്യമല്ല. സൌകര്യമില്ല എന്നു വായിച്ചാലും കുഴപ്പമില്ല."
രാജീവിനെ ഇത്ര ചൊടിപ്പിച്ച ആ ജനിതക തകരാറ് എന്താവാം?(Blood is thicker than water!)

Unknown said...

I flagged the blog. But from my experience flagging does not help,or google give less importance for readers views

chithrakaran:ചിത്രകാരന്‍ said...

ബ്രാഹ്മണ്യം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൃഷ്ടിച്ച ആ ജനിതക തകരാറ് നമ്മുടെ എല്ലാ ജനങ്ങളുടേയും മനസ്സില്‍ (സവര്‍ണ്ണ-അവര്‍ണ്ണ ജാതി-മത-പാര്‍ട്ടി രാഷ്ട്രീയ വ്യത്യാസമില്ലാതെ...) ശാശ്വത സത്യമായി ഇന്നും പരിരക്ഷിക്കപ്പെടുകയും,കൂടുതല്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണത് !!!!

ജാതി-മത ദുരഭിമാനം നിമിത്തം ചരിത്രത്തോട്
സത്യസന്ധത പുലര്‍ത്താനാകാത്ത സമൂഹത്തിന്റെ ദുര്‍ഗതി.
ആ ദുര്‍ഗതിയില്‍ നിന്നും മോചനം ലഭിക്കാന്‍
നമുക്ക് വിഢികളുടെ ചരിത്ര പഠനം അവശ്യം വേണ്ട ബൂലോക ആശയവിനിമയമാകുന്നു.
വിഢികളെ....മന്ദബുദ്ധികളേ...
ബൂലോകത്തേക്ക് സുസ്വാഗതം !!!

Unknown said...

വെള്ളത്തിന്റെ തന്മാത്രകളെപ്പോലെ ആ‍ണല്ലോ നമ്മള്‍ ബ്ലോഗര്‍മാര്‍

ദൃഢമായ പരസ്പരബന്ധങ്ങളില്ല
സ്ഥായിയായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല

ചിത്രകാരനും സത്യാന്വേഷിയും
എത്ര നല്ല ടാഗ് ടീം കോമ്പിനേഷന്‍ !

സത്യാന്വേഷിയോട് എനിക്കൊന്നും പറയാനില്ല

എന്നാല്‍ ചിത്രകാരാ
ഇന്ന് ബ്രാഹ്മണമേധാവിത്വം സൃഷ്ടിച്ച ജനിതകത്തകരാറിനെ ചൊല്ലി വേവലാതിപ്പെടുന്ന താങ്കളുടെ ഓരോ വരിയിലും അതിനും ആയിരക്കണക്കിനു കൊല്ലം മുമ്പ് പുരുഷമേധാവിത്വം മനസ്സില്‍ സൃഷ്ടിച്ച ജനിതകത്തകരാറ് നിറഞ്ഞുകവിയുന്നു.

അതെന്താ അങ്ങനെ ?

സുബിന്‍ പി റ്റി said...

അരുണ്‍ അത് ഒരു പോയന്റ് തന്നെ :)

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹ......
പുരുഷന് പുരുഷ കാഴ്ച്ചപ്പാടും,
സ്ത്രീക്ക് സ്ത്രീയുടെ കാഴ്ച്ചപ്പാടും,
നപുംസകങ്ങള്‍ക്ക് നപുംസക കാഴ്ച്ചപ്പാടും,
മറ്റു ജാതി-മത-പാര്‍ട്ടി തരം തിരിച്ചുള്ള വിഭാഗങ്ങള്‍ക്ക് അവരുടെ കാഴ്ച്ചപ്പാടും
പുറത്തുപറയാനുള്ള സ്വാതന്ത്ര്യമുള്ള ബൂലോക
മാധ്യമത്തില്‍ സത്യസന്ധമായി മനസ്സിലുള്ളത്
പറയുക എന്നതാണ് ബൂലോക മാധ്യമ നീതി.
സത്യസന്ധതക്കു മുന്നില്‍ മറ്റു യുക്തികളെല്ലാം
നിഷ്പ്രഭമാണ് സുഹൃത്തുക്കളെ !!!

Rajeeve Chelanat said...

രഘുറാം, ഫ്ലാഗ്ഗ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല.

അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കേണ്ടതുതന്നെയാണ്. പക്ഷേ, ആ അഭിപ്രായങ്ങള്‍ അസഹിഷ്ണുതയുടേതാണെങ്കില്‍, അവയെ ആശയം കൊണ്ട് നേരിടുകയാണ് വേണ്ടത്. എവിടെക്കണ്ടാലും. അത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ സാമൂഹ്യമായി ബഹിഷ്ക്കരിക്കുകയും ചെയ്യേണ്ടതാണ്. isolate them. ഫ്ലാഗ്ഗ് ചെയ്യുന്നതുകൊണ്ടും മറ്റും അവരെ തടയാനാകില്ല. പ്രത്യേകിച്ചും ഇന്റര്‍നെറ്റു പോലുള്ള മാധ്യമങ്ങളില്‍.

അഭിവാദ്യങ്ങളോടെ

നിസ്സഹായന്‍ said...

വര്‍ത്തമാനകാലത്ത് കേരളത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്ക്കാരിക ഭൂമികയില്‍ ജാതികള്‍ വീണ്ടും പുനഃസ്ഥാപിക്കപ്പെടുകയാണ്. ജാതി സ്വത്ത്വം അത്യധികം മഹിമയോടെ കൊണ്ടാടപ്പെടുകയും ജാതിയുടെ പേരില്‍ കൂട്ടാ‍യ്മകളും സാംസ്ക്കാരിക ദ്വീപുകളും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ബ്ലോഗ്ഗിലും നെറ്റിലും ജാതികള്‍ക്കു വേണ്ടിയുള്ള ഫോറങ്ങള്‍ വിവിധ നാമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇത്തരം നവസാംസാക്കാരിക നിര്‍മ്മിതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജാതിയാണ് നായര്‍. ഈ നിര്‍മ്മിതില്‍, ഇവരുടെ അവകാശവാദങ്ങളൊക്കെ ഹീനമായ ഹൈന്ദവ-സനാതന ധര്‍മ്മത്തെക്കൂടി ന്യായീകരിച്ചുകൊണ്ടാണ് പിടിച്ചുനില്‍ക്കുന്നത്. ദുര്‍ബലരും അവകാശരഹിതരുമായ കീഴ്ജാതിസംഘടനകളെയും അവരുടെ അവകാശങ്ങളെയും പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന നായര്‍, തങ്ങളുടെ ഏതു ജാതിക്കൂട്ടായ്മയും സാംസ്ക്കാരികയുടെ മഹത് വിളംബരമായി പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ഭാരതസംസ്ക്കാരവും നായരുടെ വ്യതിരിക്ത സംസക്കാരവും ഏറ്റവും വൃത്തികെട്ടതായിരുന്നു എന്നും നായരുടേത് വ്യക്തമായും വേശ്യാവൃത്തിയായിരുന്നെന്നും ഓര്‍ക്കാതെ വ്യാജമഹിമക്കു വേണ്ടി ശ്രമിക്കുമ്പോള്‍ അവരെ അതോര്‍മ്മിപ്പിക്കേണ്ടത് ആവശ്യമാണ്. അങ്ങനെ ചെയ്യുന്നവരെ വിഢ്ഢികളെന്നു വിളിച്ചോളൂ.

5:32 AM

Unknown said...

പ്രിയ രാജീവ്‌
താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു . ഒരേ ഒരു സങ്കടം അഭിപ്രായസ്വാതന്ത്ര്യം എങ്ങോട്ടാണ് നമ്മളെ നടത്തുന്നത് ...
പകയും വിധേഷവും ജാതിയും മതവും പറഞ്ഞു വൃണം മാന്തി പുണ്ണ് ആക്കുന്നവരുടെ എണ്ണം ബ്ലോഗില്‍ കൂടികൊണ്ടേ ഇരിക്കുന്നു..
ഇവിടെ നായരേ പറയുമ്പോള്‍ മറ്റൊരിടത്ത് ഈഴവരെ പറയുന്നു.. വര്‍ഷങ്ങള്‍ക്കു മുന്പ് സാമൂഹികമായ ചില അപ ഭ്രംശങ്ങള്‍ എല്ലാ മനുഷ്യരിലും
ഉണ്ടായിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍..ഇന്നു ജീവിക്കുന്ന സമൂഹത്തിലും ഇത്തരത്തിലുള്ള ചിലത് നടക്കുന്നു .... ഇതിനെ എല്ലാം ജാതിയും മതവുമായി
തിരിച്ചു ഞാനാണ്‌ മുന്പന്‍ എന്നാ ധുരഭിമനികളോട് എന്ത് പറയാന്‍ ... ചിലര്‍ ചെയ്യുന്ന നിരുത്തരവാദ പരമായ പ്രവര്‍ത്തനത്തിനു ഒരു സമുദായത്തെ അടച്ച ആക്ഷേപിക്കുന്ന കാണുമ്പോള്‍
വിഷമം ഉണ്ട് .. അതേതു ജാതി ആയാലും മതം ആയാലും ,

My malayalam typing is not good. I know there are lot mistakes. excuse me

Anonymous said...

"കന്നുകാലികളെപ്പൊലെ പത്ത് പുരുഷന്മാരോടൊത്ത് ലൈഗീക വൃത്തിനടത്തി ജീവിക്കുന്ന നായര്‍ സ്ത്രീകള്‍ മനുഷ്യ സമൂഹത്തിന് അപമാനമായതിനാല്‍ നേര്‍വഴിക്ക് നടക്കണമെന്നാണ് സുല്‍ത്താന്‍ ഉദ്ബോധിപ്പിച്ചത് ! "

പുരുഷന്‍ കാളയെപ്പോലെ 4 വരെ (അതോ 99 തോ) സ്തീകളുടെ കൂടെ ലൈഗീക വൃത്തിനടത്തി ജീവിക്കുന്നതിനെതിരെ സുല്‍ത്താന്‍ ഒന്നും ഉദ്ബോദിപ്പിച്ചില്ലേ അണ്ണാ...

Unknown said...

അപ്പോ George Joesph അനോണി ആയിരുന്നു? ശരിക്കും തന്ത ചിലപ്പോള്‍ നായര്‍ ആയിരിക്കണം?

Read this news:
Tvm: A Blogger who has been spreading a hate campaign against the Nair community through his blog has been arrested by the Kerala Police on the basis of a complaint given by the NSS General Secretary P K Narayana Panicker.

37 years old K V Shine of Turavoor, near Chertala, who is working as an L D Clerk at the Technical School in Ernakulum was arrested today and later produced at the First Class Judicial Magistrate’s Court in Changanaserry.

Shine had created the Vichitra Keralam blog under the pseudonym George Joseph on 14.01.2010 using the email id kunnaamya@gmail.com This e-mail address is being protected from spambots. You need JavaScript enabled to view it . Several articles denigrating the Nair community especially the Nair women were posted on the blog. The posts were intended to create a negative public sentiment against the powerful Nair community in Kerala.

A case was registered in the Cyber Police Station following a preliminary investigation by the Hi Tech Cell of Kerala Police based on the complaint. The computer with the hard disk and modem has been confiscated from his house.

The case was handled by a team lead by DySP J Sukumarapilla, DySP E S Bijumon, Hitech Cell AC Vinaykumaran Nair and CI VK Ajit Mohan.

Unknown said...

അപ്പോ George Joesph അനോണി ആയിരുന്നു? ശരിക്കും തന്ത ചിലപ്പോള്‍ നായര്‍ ആയിരിക്കണം?

Read this news:
Tvm: A Blogger who has been spreading a hate campaign against the Nair community through his blog has been arrested by the Kerala Police on the basis of a complaint given by the NSS General Secretary P K Narayana Panicker.

37 years old K V Shine of Turavoor, near Chertala, who is working as an L D Clerk at the Technical School in Ernakulum was arrested today and later produced at the First Class Judicial Magistrate’s Court in Changanaserry.

Shine had created the Vichitra Keralam blog (http://vichitrakerala.blogspot.com) under the pseudonym George Joseph on 14.01.2010 using the email id kunnaamya@gmail.com . Several articles denigrating the Nair community especially the Nair women were posted on the blog. The posts were intended to create a negative public sentiment against the powerful Nair community in Kerala.

A case was registered in the Cyber Police Station following a preliminary investigation by the Hi Tech Cell of Kerala Police based on the complaint. The computer with the hard disk and modem has been confiscated from his house.

The case was handled by a team lead by DySP J Sukumarapilla, DySP E S Bijumon, Hitech Cell AC Vinaykumaran Nair and CI VK Ajit Mohan.

കുഞ്ഞുവര്‍ക്കി said...

ഇത് എഴുതിയവന്‍ അധ്യാപകനോ, വൃദ്ധനോ, അന്യ മതക്കാരനോ അല്ല ഒരു ജാതി ഭ്രാന്തനായ ഈഴവന്‍ ആണ് ഇതിന്‍റെ ശില്‍പ്പി അതും 26 വയസുള്ള ഒരു punk അത് കൊണ്ട് ഇത്തരം സംഭവങ്ങള്‍ ഇനി ഉണ്ടാകുമ്പോള്‍ ആരും കാടടച്ചു വെടി വെക്കുന്നത് ഭൂക്ഷണം അല്ല പല ഇടത്തും ക്രിസ്ത്യാനികളെ നായന്മാര്‍ അടച്ചു തെറി വിളിക്കുന്നത്‌ ഈയുള്ളവന്‍റെ ശ്രെധയില്‍ പെട്ടിരിന്നു

Anoni Malayali said...

ഇത്തരം കാര്യണ്‍ഗളില്‍ പോലീസും കോടതിയുമൊന്നുമല്ല യഥാര്‍ത്ഥ പരിഹാരമാര്‍ഗ്ഗങ്ങള്‍. പക്ഷേ കമന്റുകള്‍ പോലും അനുവദിക്കാതെ ശുദ്ധ അസഭ്യം പറയുന്നവരോട്‌ പിന്നെങ്ങനെയാണു പ്രതികരിക്കുക. ഇതുകൂടി വായിക്കുക.

chithrakaran:ചിത്രകാരന്‍ said...

ആശയവിനിമയം അതല്ലേ ബ്ലോഗിന്റെ ധര്‍മ്മം..അതു നടക്കട്ടെ. ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

Unknown said...

നമ്പൂതിരി സമുദായത്തിലെ ലൈംഗിക ആരാജകത്വം ഇല്ലാതാക്കാന്‍ അവര്‍ക്കിടയില്‍ നിന്നുതന്നെ ചിലര്‍ രംഗത്ത് വന്നു. അതിന്റെ ഫലമായി അത്തരം തിന്മകള്‍ പൂര്‍ണമായി തന്നെ ഇല്ലാതായി. 50 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അതിനെ ഉയര്‍ത്തിക്കൊണ്ട്‌ വരുന്നതിന്റെ ദൂരുദ്ദേശ്യ൦ ചോദ്യം ചെയ്യപ്പെടേണ്ടതായുണ്ട്.

Unknown said...

കത്തോലിക്കാ സഭയുടെ പൂര്‍ണ സ്വാധീനമുള്ള അമേരിക്കയിലാണ്‌ ലൈംഗിക ആരാജകത്വം രൂക്ഷമായുള്ളത്. അവിടെ ഇന്നു കല്ല്യാണം, നാളെ ഡൈവോഴ്സ് എന്നതാണു സ്ഥിതി. കല്യാണം, ഡൈവോഴ്സ്..കല്യാണം, ഡൈവോഴ്സ്... എന്നിട്ട്‌ ഈ പറയുന്ന ക-തൊലിക്കന്മാര്‍ ഇവിടെ വന്നുസദാചാരം പറയുന്നു. ഹിന്ദുക്കളെ ഥാറടിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടും വെറുതെ ഇരിക്കാന്‍ നെട്ടൂരാനാവില്ല...