Wednesday, September 17, 2008

തീവ്രവാദത്തിന്റെ രേഖാചിത്രങ്ങള്‍

എന്റെ ഓര്‍മ്മത്തെറ്റാണോ? ബാംഗ്ലൂരിലും അഹമ്മദാബാദിലും സ്ഫോടനങ്ങള്‍ നടന്നപ്പോള്‍ ഭീകരവാദികളുടെ രഹസ്യ അജണ്ട എന്ന പേരില്‍ പോലീസ്‌ കണ്ടെത്തിയ കോഡ്‌ എന്തായിരുന്നു. ബാക്‌ (BAC)എന്നായിരുന്നില്ലേ അത്‌? ബാംഗ്ലൂര്‍, അഹമ്മദാബാദ്‌, കൊല്‍ക്കൊത്ത. ഇപ്പോള്‍ പറയുന്നത്‌, ബാഡ്‌ (BAD) എന്നും. ബാംഗ്ലൂര്‍, അഹമ്മദാബാദ്, ദില്ലി. ഏതാണ്‌ ശരി. ബാകോ, ബാഡോ?

അതെന്തായാലും, ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണ്‌ ബാംഗ്ലൂര്‍-അഹമ്മദാബാദ്‌ സ്ഫോടനങ്ങള്‍ എന്ന പഴയ വാദം, ഡല്‍ഹി സ്ഫോടനത്തിനുശേഷം ഇന്ന് വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നു. അന്നത്തെ ആ സ്ഫോടനങ്ങളെ ഒരു വാക്കുകൊണ്ടുപോലും അറിഞ്ഞോ അറിയാതെയോ ഇതെഴുതുന്നയാള്‍ നീതീകരിച്ചിട്ടില്ല. എന്നിട്ടും വന്ന വിമര്‍ശനങ്ങളേറെയും, ആ രീതിയിലുള്ളവയായിരുന്നു.

ഇന്ന് ഡല്‍ഹിയില്‍ സംഭവിച്ചതും, നാളെ ഒരുപക്ഷേ മുംബയിലും കേരളത്തിലുമൊക്കെ സംഭവിക്കാന്‍ ഇടയുള്ളതുമായ ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ ഇല്ലാതാവണമെങ്കില്‍, ഇന്ത്യയുടെ അമേരിക്കയോടുള്ള നയങ്ങളില്‍ സമൂലമായ മാറ്റം വരുത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഇറാഖിലും, അമേരിക്ക നിത്യേനയെന്നോണം നടത്തുന്ന നഗ്നമായ ആക്രമണങ്ങള്‍ക്കും, നരഹത്യകള്‍ക്കും, അതിന്‌ കര്‍സായിയുടെയും സര്‍ദാരിയുടെയും, മാലിക്കിന്റെയും സര്‍ക്കാരുകള്‍ നല്‍കിവരുന്ന നാണം കെട്ട പിന്തുണക്കുമുള്ള ചുട്ട മറുപടി, അന്നാട്ടിലെ ജനങ്ങള്‍ ദിവസേനയെന്നോണം നല്‍കുന്നുണ്ട്‌. ശരിയാണ്‌, അവിടെയും, നിര്‍ഭാഗ്യവശാല്‍, അക്രമത്തിനിരയാകുന്നതും, കൊല്ലപ്പെടുന്നതും, അധികവും സാധാരണക്കാരാണ്‌. നിരപരാധികളായ മനുഷ്യര്‍. ചെറുത്തുനില്‍പ്പുകള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നതാകട്ടെ, ജനകീയ പ്രസ്ഥാനങ്ങളല്ല, മറിച്ച്‌, മതമൗലിക-തീവ്രവാദികളാണെന്നത്‌ ആശങ്കയുളവാക്കുകയും ചെയ്യുന്നു. എങ്കിലും..

പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഇറാഖിലും, പക്ഷേ, തീരെ അപ്രധാനമല്ലാത്ത ഒരു ചുവടുമാറ്റം കാണാനുണ്ട്‌. ഭീകരവാദികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെന്ന പേരില്‍, തങ്ങളുടെ അതിര്‍ത്തികള്‍ക്കകത്ത്‌ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന നരനായാട്ടിനെതിരായി അവര്‍ പ്രത്യക്ഷമായി രംഗത്തു വരാന്‍ ആരംഭിച്ചിരിക്കുന്നു. അമേരിക്കന്‍ യുദ്ധവിമാനങ്ങളെ പാക്ക്‌ വിമാനങ്ങള്‍ പ്രതിരോധിക്കുന്ന അപൂര്‍വ്വ വാര്‍ത്തകള്‍പോലും പുറത്തുവരുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള യുദ്ധസഖ്യത്തില്‍നിന്ന് പിന്തിരിയാനുള്ള വഴികള്‍ ആസ്ത്രേലിയയും ഫ്രാന്‍സും അന്വേഷിച്ചുതുടങ്ങിയിരിക്കുന്നു. ഇറാഖിലെ അമേരിക്കയുടെ നാളുകളും എണ്ണപ്പെട്ടു എന്ന് തീര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്‌. സമയബന്ധിതമായ സേനാപിന്മാറ്റത്തിന്‌ അമേരിക്ക ഏതുനിമിഷവും തയ്യാറാകേണ്ടിവരുന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌.

എന്നാല്‍, ഇന്ത്യയാകട്ടെ, പൂര്‍വ്വാധികം ആവേശത്തോടെയും, വിധേയത്വത്തോടെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ പൂര്‍ണ്ണമായി കീഴ്‌പ്പെടുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിയുന്നത്‌. ആണവകരാറിനുള്ള എന്‍.എസ്‌.ജി അംഗീകാരത്തോടെ വീണ്ടെടുത്തുവെന്ന് അവകാശപ്പെടുന്ന 'സ്വാഭിമാന'ത്തിന്റെ ചിലവില്‍, തലമറന്ന് എണ്ണതേക്കുകയാണ്‌, സോഷ്യലിസ്റ്റ്‌ മുഖംമൂടിയണിഞ്ഞ പഴയ ചേരിചേരന്‍.

ഇസ്രായേലില്‍നിന്നും, അമേരിക്കയില്‍നിന്നും ആയുധങ്ങള്‍, കൂടിയ വിലക്ക്‌ വാങ്ങിക്കൂട്ടി, ദക്ഷിണ-പൂര്‍വ്വേഷ്യന്‍ ആയുധപ്പന്തയത്തിന്‌ നേതൃത്വം കൊടുക്കുകയാണിന്ന് ഇന്ത്യ. ഓണത്തിനും വിഷുവിനും സംക്രാന്തിക്കും നാട്ടില്‍നിന്ന് തലസ്ഥാനത്തെത്തി തന്റെ രാഷ്ട്രീയ യജമാനന്മാരെ വീടുവീടാന്തരം കയറിനിരങ്ങി പാദപൂജ ചെയ്യുന്ന തോമസ്‌ മാഷ്‌ കൊണ്ടുവരുന്ന കായവറുത്തതിന്റെയോ ഉപ്പേരിയുടേയോ നിര്‍ദ്ദോഷമായ പാക്കറ്റു പോലും കൈനീട്ടി വാങ്ങാത്ത അതേ ആദര്‍ശധീരനാണ്‌ ഇന്ന്, ആയുധക്കച്ചവടത്തിന്റെ പ്രമുഖ ദല്ലാള്‍. എല്ലാം 'സുതാര്യ'മായാണ്‌ നടക്കുന്നത്‌.

ആയുധദാതാവായ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇസ്ലാം വിരോധവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗം സൗമനസ്യത്തോടെ പങ്കുവെക്കുന്നുണ്ട്‌. ജമ്മു-കാശ്മീര്‍ പ്രശ്നത്തെ കൈകാര്യം ചെയ്ത രീതി അതിന്റെ ദൃഷ്ടാന്തമാണ്‌. രാഷ്ട്രീയമായി ബി.ജെ.പി.യില്‍നിന്ന് അകന്നുനില്‍ക്കുമ്പോഴും, ഇന്ത്യയിലെ കോണ്‍ഗ്രസ്സ്‌ ഭരണകൂടം, ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണ്‌, തങ്ങളുടെ പരമാധികാരത്തിന്റെ ആയുധമാക്കുന്നത്‌.

അന്താരാഷ്ട്രരംഗത്താകട്ടെ, അമേരിക്കയുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി, ഇറാന്‍ പോലുള്ള ചിരകാല സുഹൃത്തുക്കളെയും ഇന്ത്യ പതുക്കെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ലാറ്റിനമേരിക്ക മുതല്‍, യൂറോപ്പ്‌ യൂണിയനിലൂടെ, മദ്ധ്യേഷയും കടന്ന്, റഷ്യവരെയുള്ള ഭൂഭാഗങ്ങള്‍, അമേരിക്കയുമായുള്ള തങ്ങളുടെ കാലാകാലങ്ങളായുള്ളതോ അല്ലെങ്കില്‍ സമീപകാലത്തു തുടങ്ങിയതോ ആയ വിദേശ-വ്യാപാര ബന്ധങ്ങളെ പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണ്‌. പെട്രോ-ഡോളറിന്റെ അജീര്‍ണ്ണം ബാധിച്ച ചുരുക്കം ചില ഗള്‍ഫ്‌ നാടുകളൊഴിച്ചാല്‍, മറ്റെവിടെയും തങ്ങളുടെ ശൗര്യം ഇനിയും അധികകാലം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്ന സത്യം തിരിച്ചറിഞ്ഞ്‌, കയ്യിലുള്ള മിസ്സല്‍ ഷീല്‍ഡുകള്‍ വിറ്റ്‌ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പരക്കം പായുകയാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വം. ഭീകരതക്കെതിരെ പൊരുതാന്‍ സഹായിക്കാമെന്ന സുന്ദരമോഹന വാഗ്ദാനവുമായി അമേരിക്ക നമ്മുടെ വീട്ടുമുറ്റത്തും എത്തിക്കഴിഞ്ഞിരിക്കുന്നു. കൈയബദ്ധത്തിന്റെയും സംശയത്തിന്റെയും, സൗഹൃദവെടിവെയ്പ്പിന്റെയും പേരുപറഞ്ഞ്‌, പാക്കിസ്ഥാനിലും അഫ്ഘാനിസ്ഥാനിലും, ഭീകരതക്കെതിരെ സഹായിക്കുന്നത്‌ നമ്മള്‍ നിത്യവും കാണുന്നുമുണ്ടല്ലോ. സ്ത്രീകളെയും കുട്ടികളെയുമൊക്കെയാണ്‌ വെടിവെച്ചിടുന്നത്‌. കൂട്ടത്തോടെ. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാര്‍ഷ്ട്യത്തോടെ.

ആ അമേരിക്കന്‍ സാമ്രാജ്യത്വത്തെയും, അതിന്റെ പിണിയാളികളെയുമാണ്‌ ലോകമൊട്ടുക്കുള്ള തീവ്രവാദ പ്രസ്ഥാനക്കാര്‍ ഇന്ന് ഉന്നം വെക്കുന്നത്‌. സ്വാഭാവികമായും, ആ സാമ്രാജ്യത്വത്തിന്‌ കൂട്ടുനില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കും അതിന്റെ ഭവിഷ്യത്തുക്കള്‍ അനുഭവിക്കേണ്ടിവരും. അതുതന്നെയാണ്‌ ഇന്ത്യ ഇന്ന് നേരിടുന്നതും.

ഭാഗ്യവശാല്‍ ഇത്രനാളും ഇന്ത്യക്ക്‌, ഇതിന്റെയൊക്കെ ഉത്തരവാദിത്ത്വം കെട്ടിവെക്കാന്‍ തൊട്ടടുത്ത്‌ എല്ലാം തികഞ്ഞ ഒരു ശത്രുവുണ്ടായിരുന്നു. ഇത്തവണ, ആ ഒരു ഭാഗ്യം കടാക്ഷിച്ചിട്ടില്ലെന്നാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചന. നാടൊട്ടുക്ക്‌ വേട്ടയാടപ്പെട്ടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സിമി പ്രവര്‍ത്തകനും, ഐ.എസ്‌.ഐ ക്കു നേരെ വിരല്‍ചൂണ്ടുന്നില്ലെന്ന വിവരം പുറത്തുവന്നിരിക്കുന്നു.അപ്പോള്‍ പിന്നെ അവശേഷിക്കുന്നത്‌, സിമിയും, ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സാങ്കല്‍പ്പിക സംഘടനയും, ലാഷ്കര്‍ ത്വായിബയുമൊക്കെയാണ്‌. പ്രധാനമായും സിമിയും, ഇനിയും 'കണ്ടാല്‍ തിരിച്ചറിയാന്‍'കഴിഞ്ഞിട്ടില്ലാത്ത ഇന്ത്യന്‍ മുജാഹിദീനും.

ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ സ്ഫോടനങ്ങളില്‍ സിമിക്കും ഇന്ത്യന്‍ മുജാഹിദീനുമുള്ള പങ്ക്‌ ഇതുവരെ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നു മാത്രമല്ല, മറിച്ചുള്ള വാദങ്ങള്‍ മാധ്യമാന്തരീക്ഷത്തില്‍ ശക്തവുമാണ്‌. സിമിയും അല്‍ ഖ്വയ്‌ദയും ഭീഷണിപ്പെടുത്തുന്നു എന്ന വ്യാജ പരാതി കൊടുത്ത്‌, സാമുദായിക സംഘര്‍ഷം വളര്‍ത്താന്‍ ശ്രമിച്ച്‌ രാംവിലാസ്‌ വേദാന്തി എന്ന കാട്ടുകള്ളന്റെ കേസെന്തായി? ഏതു സിമിയെയാണ്‌ ഒടുവില്‍ കിട്ടിയത്‌? രമേഷ്‌ തിവാരി, പവന്‍ പാണ്ഡെ തുടങ്ങിയ ബജ്‌റംഗദള്‍, ഹിന്ദു ജാഗരണ്‍ 'സിമി'ക്കാരെ. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരില്‍ ഈ അക്രമമൊക്കെ നടത്തുന്നത്‌ അവര്‍ തന്നെയാണെന്ന് എന്താണിത്ര ഉറപ്പ്‌? എന്താണതിന്റെ പിന്നിലുള്ള ഉദ്ദേശ്യം??

ഒന്നു മാത്രം. സമുദായ ധ്രുവീകരണം. എത്ത്‌നിക്ക്‌ ക്ലീന്‍സിംഗ്‌ നടപ്പാക്കാനുള്ള പശ്ചാത്തലങ്ങള്‍ ഒരുക്കുക. തീവ്രവാദി ആക്രമണങ്ങളും, അമര്‍നാഥ്‌ യാത്രയും പറഞ്ഞ്‌, മുസ്ലിമുകളെ ഒതുക്കാം. മതപരിവര്‍ത്തനത്തിന്റെ പേരു പറഞ്ഞ്‌ ക്രിസ്ത്യാനികളെയും.

ഇതൊക്കെ നടക്കുമ്പോള്‍, രാജ്യത്തെ മുസ്ലിം സമൂഹം എന്തു ചെയ്യുന്നു? സ്വന്തം സമുദായത്തെ ഒറ്റിക്കൊടുക്കാനും, എല്ലാക്കാലവും പിന്നോക്കാവസ്ഥയില്‍ അതിനെ തളച്ചിടാനും ശ്രമിക്കുന്ന സാമുദായിക രാഷ്ട്രീയത്തെയാണ്‌ അത്‌ ആശ്രയിക്കുന്നത്‌. രാഷ്ട്രീയവിവേചനമോ, ആത്മാഭിമാനമോ ഇല്ലാത്ത ഇമാം ബുഖാരിമാരുടെയും അഹമ്മദുമാരുടെയും സയ്യിദ്‌ ഗിലാനിമാരുടെയും കളിപ്പാവകളായിരിക്കുന്നു അവര്‍. ജമാഅത്തൈയുടെയും മുസ്ലിം ലീഗിന്റെയും യാഥാസ്ഥിതിക-മതമൗലിക രാഷ്ട്രീയത്തില്‍നിന്ന് അവര്‍ക്ക്‌ ഒരിക്കലും പുറത്തു കടക്കാനായിട്ടുമില്ല.

രഹസ്യ കോഡുകളുടെ ചുരുളുകളഴിച്ചും രസിച്ചും, രേഖാചിത്രങ്ങള്‍ പുറത്തുവിട്ടും, കയ്യില്‍ കിട്ടിയവനെ തോണ്ടി അകത്താക്കിയും, 'അതിര്‍ത്തിക്കപ്പുറത്തെ' അയല്‍രാജ്യത്തിന്റെ ചുമലില്‍ എല്ലാ പഴികളിറക്കിയും, നമുക്ക്‌, അടുത്ത സ്ഫോടനത്തിനായി കാതോര്‍ത്തിരിക്കുക മാത്രം ചെയ്യാം.

34 comments:

Rajeeve Chelanat said...

തീവ്രവാദത്തിന്റെ രേഖാചിത്രങ്ങള്‍

simy nazareth said...

മസ്ജിദ് ആക്രമണം, മതങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന അകല്‍ച്ചയും ഒറ്റപ്പെടലും പരസ്പര വിശ്വാസമില്ലായ്മയും, ശ്രീകൃഷ്ണ കമ്മീഷന്‍ എന്ന പ്രഹസനം, ഗുജറാത്ത് കലാപങ്ങള്‍, തീവ്ര ഹിന്ദു ദേശീയതയുടെ വളര്‍ച്ച, ഇതെല്ലാം ഒഴിവാക്കി എല്ലാം അമേരിക്കയുമായി കൂട്ടുകൂടിയതിന്റെ ഫലം എന്നു പറയുന്നത് സത്യത്തെ വളച്ചൊടിക്കുന്നതിനു തുല്യമാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നതാണ് ഇത്.

Unknown said...

പ്രിയ രാജീവ്,
ഇസ്ലാമിക ഭീകരവാദത്തെ പ്രതി സംസാരിക്കേണ്ടി വരുമ്പോള്‍ വോട്ട് ബേങ്കിനെ ഭയക്കേണ്ടി വരുന്ന കക്ഷിരാഷ്ട്രീയക്കാരുടെ ആത്മവഞ്ചനാപരമായ സമീപനം താങ്കളില്‍ നിന്നും ഒട്ടും പ്രതീക്ഷിച്ചില്ല.ആഗോള വ്യാപകമായി വര്‍ദ്ധിച്ചുവരുന്ന, അള്ളാഹുവിനെ സുഖിപ്പിയ്ക്കാന്‍ നിരപരാധികളുടെ ചോരയും മാംസവും കൊണ്ട് ബലി തര്‍പ്പണം ചെയ്യുന്ന കൊടും ഭീകരതയെ സാമ്രാജ്യത്വ വിരോധത്തിന്റെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നതിലൂടെ താങ്കള്‍ ശ്രമിയ്ക്കുന്നത് എന്തിനാണു? എന്തു സാമ്രാജ്യത്വ വിരോധത്തിന്റെ പേരിലായിരുന്നു അമേരിക്കയുടെ അച്ചാരവും വാങി കമ്മ്യൂണിസത്തിനെതിരായ ജിഹാദുമായി അഫ്ഗാനിസ്ഥാനിലും ചെച്ചനിയയിലും ബോസ്നിയയിലുമെല്ലാം സംഘടിതമായി കയറ്റുമതി ചെയ്യപ്പെട്ട ജിഹാദികള്‍ മനുഷ്യരെ കൂട്ടക്കുരുതി ചെയ്തത്?അല്ലെങ്കില്‍ താങ്കള്‍ തന്നെ പറയൂ, ഇന്നു നിലവിലുള്ള ഏത്ര ഇസ്ലാമിക ഭരണകൂടമുണ്ട് അമേരിക്കന്‍ സാമ്രാജ്യത്തിനെതിരായ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതായി?ഇനി, ഭരണകൂടമല്ല, ഇസ്ലാം മത വിശ്വാസികളാണ്‍ സാമ്രാജ്യ വിരോധ നിലപാടുകള്‍ പുലര്‍ത്തുന്നത് എന്നാണെങ്കില്‍, ഈ അമേരിക്കന്‍(ഇസ്ലാമിക) പാവ ഭരണകൂടങള്‍ക്കെതിരായ നീക്കം ഏതെങ്കിലും ഭാഗത്തു നിന്നുണ്ടാവട്ടെ, അപ്പോഴറിയാം അവിടങളില്‍ ജീവിക്കുന്ന മുസ്ലീംകളുടെ "സാമ്രാജ്യത്വ വിരോധം".അല്ലെങ്കില്‍ വളരെ ലളിതമായി ഏതു പോലീസുകാരനും ചോദിച്ചു പോകുന്ന ഒരു ചോദ്യത്തിനുത്തരം നല്‍കാന്‍ താങ്കള്‍ ബാധ്യസ്ഥനാണു.എന്തെന്നാല്‍, സാമ്രാജ്യത്വ വിരോധ രാഷ്ട്രീയത്തിന്റെ വിശാലമായൊരിടം നിരപരാധികളെ കൊല്ലുന്ന ഹീനമായ പ്രവൃത്തികള്‍ക്കു ചാര്‍ത്തിക്കൊടുക്കുമ്പോള്‍ ആ രാഷ്ട്രീയത്തിന്റെ മാനവികമായ ദാര്‍ശനിക ഗരിമയെ അല്ലെ താങ്കള്‍ കളങ്കപ്പെടുത്തുന്നത്? തെരുവില്‍ ഒന്നുമറിയാതെ അന്നം തേടാന്‍ പരക്കം പായുന്ന പാവങളെ ബോംബു വച്ച് ചിന്നിച്ചിതറിക്കുന്ന കൊടും ക്രൂരതയെ അധിനിവേശത്തിന്റെയും കഴുത്തറുപ്പന്‍ ചൂഷണത്തിന്റെയും സാമ്രാജ്യത്വ അമാനവികതയ്ക്കെതിരായ മാനവികതയുടെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ശ്രമം അങേയറ്റം അപലപനീയമെന്നേ പറയാന്‍ കഴിയൂ രാജീവ്.ഡല്‍ഹിക്കും ഒന്നോ രണ്ടോ ആഴ്ച മുമ്പാണ്‍ പാക്കിസ്ഥാനില്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതരായ ഇരുപത്തിയഞ്ചു പേരെ ഒരു ഭീകരന്‍ (അഥവാ 'ഹൃദയത്തില്‍ അള്ളാഹുവിന്റെ കയ്യൊപ്പുള്ള ഒരാള്‍') കാലപുരിയ്ക്കയച്ചത്.ഭരണകൂട പ്രതീകങള്‍ക്കുനേരെ,അതിന്റെ സൈനിക സം വിധാനങള്‍ക്കു നേരെയൊക്കെ നടക്കുന്ന ചെറുത്തു നില്പു ശ്രമങളെ വേണമെങ്കില്‍ പ്രത്യയശാസ്ത്ര പരിവേഷം നല്‍കി നമുക്ക് വെള്ള പൂശാം.എന്നാല്‍ തെരുവില്‍ നിരപരാധിയുടെ ജീവനെടുക്കുന്ന കൊടും ഭീകരത എങിനെയാണു, എങിനെയാണു ഒരു മാനവിക രാഷ്ട്രീയ ദര്‍ശനത്തിന്റെ ഭാഗമാവുക? ഇനി ഇസ്ലാമിക ചരിത്രത്തിലെ ചോര ഒഴുക്കലിന്റെ ചരിത്രം തേടി പോവുകയാണെങ്കില്‍ പ്രവാചകന്റെ കാലം മുതല്‍ താങ്കള്‍ക്കതു കാണാം.രണ്ട് ഖലീഫമാര്‍ പള്ളിക്കകത്ത് വാളിന്റെ മൂര്‍ച്ചയില്‍ പിടഞു വീഴുകയായിരുന്നു.ഒരു രാജ്യം അതിന്റെ പതാകാ ചിനഹമായി സ്വീകരിച്ചിരിക്കുന്നതു തന്നെ വാള്‍ ആണു.മുറിക്കാനും വെട്ടാനും കൊല്ലാനുമല്ലാതെ മറ്റൊന്നിനും കൊള്ളുന്നതല്ലല്ലോ അത്!!.താങ്കള്‍ കുറച്ചുകൂടി ചരിത്ര ബോധമുള്ളവനാകണം എന്നൊരപേക്ഷ മാത്രമേയുള്ളൂ.

സ്നേഹത്തോടെ,

Anonymous said...

to devapriyan

"അറ്റ്ലാന്റിസ് രാജ്യത്തെ പറക്കുന്ന കുതിരകളെ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുവാന്‍ കരാറായി"

ഇന്നത്തെ പത്രവാര്‍ത്തയാണ്. താങ്കള്‍ വെറുതെ ഭാവന എഴുതിവിടാതെ ഇതു പോലെ കണ്മുന്‍പില്‍ കാണുന്ന സത്യങ്ങളെ കുറിച്ചു അന്വേഷിക്കൂ.

കൂക്കുവിളികളോടെ....

Anonymous said...

രാജീവ് ചേലനാട്ട് said
"അതെന്തായാലും, ഇന്ത്യയുടെ പ്രത്യക്ഷമായ പുതിയ അമേരിക്കന്‍ ബാന്ധവത്തിനുള്ള മറുപടിയാണ്‌ ബാംഗ്ലൂര്‍-അഹമ്മദാബാദ്‌ സ്ഫോടനങ്ങള്‍ എന്ന പഴയ വാദം, ഡല്‍ഹി സ്ഫോടനത്തിനുശേഷം ഇന്ന് വീണ്ടും ആവര്‍ത്തിക്കേണ്ടിവരുന്നു."
--------------------------
രാജീവ് ചേലനാട്ട് said

"രമേഷ്‌ തിവാരി, പവന്‍ പാണ്ഡെ തുടങ്ങിയ ബജ്‌റംഗദള്‍, ഹിന്ദു ജാഗരണ്‍ 'സിമി'ക്കാരെ. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന പേരില്‍ ഈ അക്രമമൊക്കെ നടത്തുന്നത്‌ അവര്‍ തന്നെയാണെന്ന് എന്താണിത്ര ഉറപ്പ്‌?"
--------------------------

എല്ലാം കൂടെ ഒരുമിച്ചു വിശ്വസ്സിക്കുന്ന താങ്കളുടെ കഴിവ് അപാ‍ാ‍ാരം തന്നെ.

മലമൂട്ടില്‍ മത്തായി said...

ആടിനെ പട്ടിയാക്കുന്ന താത്വികാചാര്യന്‍ വിക്കന്‍ നമ്പൂധിരിപാടിന്റെ ശിഷ്യന്മാര്‍ ഇതല്ല അതിലപുറവും പറയും. താങ്കള്‍ക്ക് ഏറ്റവും നല്ല ചികിത്സ "ഗജരാജന്‍" സുധാകരന്‍ പറഞ്ഞിടുണ്ട് - ഗദ പ്രയോഗം. ചിനാകരന്റെ ഗദ തന്നെ ഉപയോഗിക്കാം, അതാകുമ്പോള്‍ പാര്ട്ടിയുടെ അനുമതി പെട്ടെന്ന് കിട്ടും.

ഭീകരവാതതിനെ വേറൊരു പേരു കൊണ്ടും വിളിച്ചാല്‍ ശരിയാവുകയില്ല. നൂറു കണക്കിന് മനുഷ്യന്മാര്‍ മരിച്ചതിന്റെ അടുത്ത ദിവസം തന്നെ "അമേരിക്കന്‍" ഗൂടാലോച്ചനയും കൊണ്ടു ഭീകരന്മാരെ വെള്ള പൂശാന്‍ ശ്രമിക്കുന്നത് കാണുമ്പൊള്‍ നാണിച്ചു പോകുന്നു.

Anonymous said...

നാം ‘അറിയുന്ന’ വിവരങ്ങളില്‍ സംശയം പ്രകടിപ്പിച്ചാലുടന്‍ രാജ്യദ്രോഹി പട്ടം കൊറിയറില്‍ വരുന്ന കാലമാണിത് . :)

സലാഹുദ്ദീന്‍ said...

"ആഗോള വ്യാപകമായി വര്‍ദ്ധിച്ചുവരുന്ന, അള്ളാഹുവിനെ സുഖിപ്പിയ്ക്കാന്‍ നിരപരാധികളുടെ ചോരയും മാംസവും കൊണ്ട് ബലി തര്‍പ്പണം ചെയ്യുന്ന കൊടും ഭീകരതയെ സാമ്രാജ്യത്വ വിരോധത്തിന്റെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നതിലൂടെ താങ്കള്‍ ശ്രമിയ്ക്കുന്നത് എന്തിനാണു?"

പ്രിയ ദേവപ്രിയന്‍
അന്ധമായ വിരോധം എന്തിനോടായാലും നന്നല്ല. അല്പം ഒന്ന് മനസ്സു തുറന്ന് നിഷ്പക്ഷമായി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കൂ. നിരപരാധികളുടെ ചോരചിന്തുന്ന ഏതെങ്കിലും ഒരാള്‍ അല്ലാഹുവിനെ പ്രീതിപെടുത്താനാണെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്.

സാമ്രാജ്യത്തത്തിനെതിരെയുള്ള പ്രതിരോധത്തെ വിലകുറച്ച് കാണിക്കാന്‍ അവര്‍ തന്നെ ചെയ്യുന്ന ക്രൂരതകളെ പ്രതിരോധ പ്രസ്ഥാനങ്ങളുടെ മേല്‍ കെട്ടിയേല്പിക്കുന്നത് സാമ്രാജ്യത്വ മീഡിയയുടെ മുഖ്യ അജണ്ടയാണെന്നത് ആര്‍ക്കാണറിഞ്ഞ് കൂടാത്തത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രം പണ്ടുമുതല്‍ക്കേ സാമ്രാജ്യത്വ വാദികളില്‍ നിന്നു നമ്മള്‍ അനുഭവിച്ചറിഞ്ഞവരാണ് . അതിനാല്‍ പ്രതിരോധ പ്രസ്ഥാനങ്ങളെ തമ്മിലടിപ്പിക്കാന്‍ രണ്ടു കൂട്ടരുടെയും നിരപരാധി ആസ്ഥാനങ്ങളില്‍ ബോംബ് സ്ഫോടങ്ങള്‍ നടത്തുകയും അതെല്ലാം തന്നെ ഏതെങ്കിലും ജിഹാ‍ദി എന്ന പേരിലുള്ള സംഘടനയില്‍ കെട്ടി വെക്കുകയും ചെയ്താല്‍ എത്ര നേട്ടങ്ങളാണ് സാമ്രാജ്യത്വം കരസ്ഥമാക്കുന്നത്.

എന്നാല്‍ മറിച്ചൊന്നു ചിന്തിച്ചു നോക്കൂ. അറബ് നാടുകളില്‍ ജൊലി ചെയ്യുന്ന വിവിധ മത വിഭാഗങ്ങളില്‍ പെട്ട ധാരാളം സഹോദരന്മാരുണ്ട്. താങ്കള്‍ പറഞ്ഞ പ്രകാരം അല്ലാഹുവിനെ സുഖിപ്പിക്കാന്‍ ഏറ്റവും എളുപ്പം വധിക്കാന്‍ കഴിയുമായിരുന്നില്ലേ ഇവരെയൊക്കെ. അന്ധമായ വിരോധവും മുന്‍ വിധിയും സത്യം മനസ്സിലാക്കുന്നതില്‍ നിന്ന് താങ്കളെ പിന്തിരിപ്പിക്കാന്‍ സാധ്യതയേറെയാ‍ണ്.

താങ്കളുടെ വീട്ടില്‍ ആക്രമണം നടത്തുകയും വീട്ടുകാരെ അവിടെ നിന്നു അടിച്ചിറക്കുകയും, സ്വത്തുകളും അഭിമാനവും കൊള്ളനടത്തുകയും ചെയ്യുന്നവര്‍ ജനാധിപത്യ സംസ്ഥാനപര്‍ത: വന്ന സമാധാനത്തിന്റെ വെള്ളരി പ്രാവുകളും അക്രമത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന താങ്കളും കുടുംബവും കൊടും ഭീകരവാദികളുമാകുമോ?

അതിനാല്‍ തന്നെ സാമ്രാജ്യത്തത്തിന് വിട് പണിയുന്ന മാധ്യമ അജണ്ടകളുടെ വക്താവാകാതിരിക്കുക.

താങ്കള്‍ സൂചിപ്പിച്ചപോലെ ചരിത്രത്തെ സത്യസന്ധമായി പഠിക്കുക.

വികടശിരോമണി said...

രാജീവെ,
അമേരിക്ക..അമേരിക്ക എന്നു പറഞ്ഞാൽ ഭീകരവാദികൾ മാഞ്ഞുപോകാൻ നമ്മൾ കമ്പ്യൂട്ടർ ഗൈയിം കളിക്കുകയല്ല.അമേരിക്കൻ സാമ്രാജ്യത്വത്തിനേക്കാളും നൂറ്റാണ്ടുകളുടെ മൂപ്പേറും ഭീകരവാദത്തിന്.കണ്ണടച്ച് ബ്ലോഗിയാൽ രാജീവിനേ ഇരുട്ടാവൂ.

ഇസ് ലാം വിചാരം said...

അള്ളാഹുവിനെ 'സുഖിപ്പി'ക്കാന്‍ കാലാകാലമായി ഇസ്ലാം ചോരയൊഴുക്കുന്നുവെന്നോ? ചരിത്രബോധം ദേവപ്രിയനു കമ്മിയല്ല..ലവലേശവും ഇല്ലെന്നാണു പറയേണ്ടത്.ദേവപ്രിയന്‍ പറയൂ..ഹിരോഷിമയില്‍ ചോരയൊഴുക്കിയത് ജിഹാദിയാണോ?

ഹിറ്റ്ലര്‍ കൊന്നു തീര്‍ത്തത് അള്ളാഹുവിനെ 'സുഖിപ്പി'ക്കാനോ?ഒറീസയില്‍ കാട്ടിലേക്ക് കന്യാസ്ത്രീകളെ ആട്ടിയോടീക്കുന്നത് ഏതു ബിന്‍ലാദന്‍?

ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറു പിളര്‍ന്നത് "മുറീക്കാനും വെട്ടാനും കൊല്ലാനും" ഉപയോഗിച്ച ഇസ്ലാമിന്റെ വാളോ?ബാബരി മസ്ജിദ് തച്ചു തകര്‍ത്തത്? ദേവപ്രിയാ..ഇറാഖില്‍ പത്തുലക്ഷം പേരെ കൊന്നു കഴിഞ്ഞു അമേരിക്ക..

ഗോധ്ര സംഭവിച്ചതു കൊണ്ട് ഗുജറാത്ത് സംഭവിച്ചു എന്നായിരിക്കും റെഡിമെയ്ഡ് ഉത്തരം. മോഡിയാകല്ലേ!!

പിന്നെ അമേരിക്കയിലേക്ക് പോലും വിസ കിട്ടിയെന്ന് വരില്ല.പാക്കിസ്ഥാനില്‍ ഒരു പള്ളിയില്‍ പ്രാര്‍ത്ഥനാ നിരതരായ ഇരുപത്തിയഞ്ചു പേരെ ഒരു ഭീകരന്‍ (അഥവാ 'ഹൃദയത്തില്‍ തിന്മയുടെ' കയ്യൊപ്പുള്ള ഒരാള്‍') കാലപുരിയ്ക്കയച്ചത് കൊടും തെമ്മാടിത്തമാണെനത് തീര്‍ച്ച.

അത് പറയുന്ന നാവു കൊണ്ട് തന്നെ പറയൂ ദേവപ്രിയാ.. ഗുജറാത്തില്‍ നടത്തിയതും തെമ്മാടിത്തമല്ലേ?മോഡിസം ശുദ്ധ ഭീകരതയല്ലേ? ബജ് രംഗ് ദള്‍ ലോകത്തെ ഒരൊന്നാം നമ്പര്‍ ഹിസ്ബുല്‍ മുജാഹിദീനല്ലേ?

ബജ് രംഗ് ദളിന്റെ കൊടും ഭീകരത എങിനെയാണു, എങിനെയാണു ഒരു മാനവിക ദര്‍ശനത്തിന്റെ ഭാഗമാവുക ? അതിനു സനാതന ഹിന്ദു സംസ്കാരവുമായി ബന്ധമുണ്ടന്ന് ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് യോജിക്കാന്‍ പറ്റുമോ?

ബിന്‍ ലാദന്റെയും ഹിസ്ബുല്‍ മുജാഹിദീന്റെയും പിത്യത്വം ഇസ്ലാമില്‍ വെച്ചു കെട്ടല്ലേ ദേവപ്രിയാ...
ഗുജറാത്തിലെയും ഒറീസയിലെയും തോന്നിവാസങ്ങള്‍ ഹിന്ദുമതത്തിന്റെ കുഴപ്പമല്ല. ഡല്‍ഹിയിലെയും അഹ്മദാബാദിലെയും സ്ഫോടനങ്ങള്‍ ഇസ്ലാമിന്റെയും കുഴപ്പമല്ല.

ഇത് കാണാന്‍ മോഡിക്കണ്ണു പോര..മനുഷ്യക്കണ്ണു വേണം...

Mr. K# said...

രാജീവ് ഒരു പാട് കാര്യങ്ങള്‍ പറയാതെ പറഞ്ഞിട്ടുണ്ടല്ലോ ഈ ലേഖനത്തില്‍.

രാജീവിന്റെ രണ്ടു വാദങ്ങള്‍, ഇന്ഡ്യയുടെ പത്യക്ഷമായ അമേരിക്കന്‍ ബാന്ധവവും ആയുധങ്ങള്‍ വാരിക്കൂട്ടി ദക്ഷിണ പൂര്വേഷ്യയില്‍ ആയുധപ്പന്തയത്തിനു നേത്ര്യത്വം കൊടുക്കുന്നതും, ആണ്‍ ഇന്ഡ്യയില്‍ നടക്കുന്ന ഭീകരാക്രമങ്ങള്ക്ക് കാരണം എന്ന വാദം, ഞാനങ്ങ് വിശ്വസിച്ചു.

അപ്പോള്‍ ഇന്ഡ്യ, ദക്ഷിണ പൂര്വേഷ്യയില്‍ ഒരു ശക്തിയാവുന്നതില്‍ എതിര്പ്പുള്ള ആരോ ആണ്‍ ഇന്ഡ്യയില്‍ നടക്കുന്ന ആക്രമണങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്ന് വ്യക്തം.

ആരാ രാജീവേ അത്? വ്യക്തമായി പറയൂ ആരാണ്‍ ഇന്ഡ്യയെ ആക്രമിച്ചു കൊണ്ടിരിക്കുന്നത്?


'ഇന്ഡ്യന്‍' പ്രസിഡന്റിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇടതുപക്ഷപ്രവര്ത്തകര്‍ പറയുമോ എന്നറിയില്ല. എന്തായാലും ഇന്ഡ്യക്കാരനായ ഞാന്‍ വിശ്വസിക്കുന്നു. രണ്ടു ദിവസം മുമ്പ് 16 ആം തീയതി അവര്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും

"The big challenge facing us is the battle against terrorism, Left Wing Extremism and insurgency. Outfits with varying goals have been waging a long and enduring warfare against the State with some forming a mutually supportive grid in this proxy warfare."

ഭീകരവാദവും ഇടതുപക്ഷ തീവ്രവാദവുമാണ്‍ രാജ്യം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയെന്ന്. ആ മ്യൂച്ച്വലി സപ്പോര്ട്ടിവ് ഗ്രിഡ് എന്ന് പറഞ്ഞത് ശ്രദ്ധിച്ചോ? ചില ഇടതുപക്ഷ തീവ്രവാദ സംഘടനകള്‍ സിമിയെ ന്യായീകരിക്കുന്നത് മാധ്യമങ്ങളും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.

കുറച്ചു നാള്‍ മുമ്പ് മാത്രൃഭൂമിയില്‍ വന്ന വാര്ത്തയില്‍ നിന്നും.
"അടുത്തവര്‍ഷം അവസാനത്തോടെ രാജ്യത്തെ 35 ശതമാനം പ്രദേശം സ്വതന്ത്രമാക്കാന്‍ മാവോയിസ്‌റ്റുകള്‍ ലക്ഷ്യമിടുന്നുണ്ട്‌. സമാന ലക്ഷ്യങ്ങളോടെ 39 ഇടതു തീവ്രവാദ സംഘടനകള്‍രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്നു. 15 സംസ്ഥാനങ്ങളില്‍ ഇവരുടെ പ്രവര്‍ത്തകരുണ്ടെന്നും ഏഴുസംസ്ഥാനങ്ങളില്‍ ഇവര്‍ക്ക്‌ അനുകൂലികളുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌ പറയുന്നു..........രാജ്യത്ത്‌ 20000 മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകര്‍ ഒളിച്ചു കഴിയുന്നതായും 50000 പ്രവര്‍ത്തകര്‍ പൊതുജനമധ്യത്തിലുള്ളതായും റിപ്പോര്‍ട്ടിലുണ്ട്‌. "

കൊല്ലുന്ന കാര്യത്തില്‍ ഭീകരവാദികളേക്കാള്‍ ഒട്ടും പുറകിലല്ല മാവോയിസ്റ്റുകള്‍. ഇക്കഴിഞ്ഞ ജൂണില്‍ ഒറീസ്സയിലെ ചിത്രകൊണ്ടയില്‍ വച്ച് നാല്പതോളം പോലീസുകാരെയാണ്‍ ഒറ്റയടിക്ക് അവര്‍ കൊന്നു കളഞ്ഞത്. കൊല്ലപ്പെട്ടത് ജാതിയും മതവുമൊന്നുമില്ലാത്ത പാവം പോലീസുകാരായതുകൊണ്ട് മാധ്യമങ്ങള്‍ ആഘോഷിച്ചില്ലെന്ന് മാത്രം. ഒറ്റക്കും തെറ്റക്കും അവര്‍ കൊന്നു തീര്ത്തുകൊണ്ടിരിക്കുന്നവരുടെ എണ്ണം വേറെ.

തല്ക്കാലം ആ കഥകളൊക്കെ അവിടെ നില്ക്കട്ടെ. നമുക്ക് വിഷയത്തിലേക്ക് വരാം...........................

ഈ രണ്ടുവിഭാഗങ്ങളെക്കൊണ്ടും ഇന്ഡ്യക്കെതിരെ യുദ്ധം ചെയ്യിക്കുന്നത് ആരാണെന്ന് രാജീവ് പറഞ്ഞു കഴിഞ്ഞു. ഇന്ഡ്യ ദക്ഷിണപൂര്വേഷ്യയിലെ ശക്തിയാവുന്നതില്‍ എതിര്പ്പുള്ള ആരോ ഒരാള്‍. ആരാ രാജീവേ അത്?

ആരായാലും ആ ശക്തിയെ പേടിച്ച് ഇന്ഡ്യ ഇസ്രായേലില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇനി ആയുധങ്ങള്‍ വാങ്ങിക്കേണ്ട എന്നു വിചാരിച്ചാല്‍ അവര്‍ ഈ ആക്രമണം നിര്ത്തുമോ? ഇന്ഡ്യ ആണവകരാറില്‍ നിന്നും പിന്മാറിയാല്‍ അവര്‍ ഈ ആക്രമണം നിര്ത്തുമോ? ഇന്ഡ്യ പിന്മാറിയാല്‍ ഇന്ഡ്യക്ക് വേണ്ട ഇന്ധനം അവര്‍ തരുമോ? ഏതൊക്കെ സംസ്ഥാനങ്ങള്‍ വിട്ടുകൊടുക്കണം? കാശ്മീര്‍, അരുണാചല്‍...?

--------------------
സ്വകാര്യമായി ഒരു ചോദ്യം ചോദിച്ചോട്ടെ, ഇന്ഡ്യയോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് ഇന്ഡ്യയിലുള്ള ചട്ടുകങ്ങളെക്കൊണ്ട് തുരന്കം വയ്പ്പിക്കുകയും അതു നടക്കാതെ വന്നപ്പോള്‍ ആസ്റ്റ്രിയ, നെതര്ലാന്ഡ് എന്നീ കൊച്ചു രാജ്യങ്ങളെ പിരികേറ്റി വിടുകയും ഒടുവില്‍ പരോക്ഷമായി പാകിസ്ഥാനും അതേ തരത്തിലുള്ള പരിഗണന കൊടുക്കണമെന്നു പറയുകയും ഒടുവില്‍ ഇന്ഡ്യ അര്ദ്ധരാത്രി അംബാസഡറെ വിളിപ്പിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തതിന്റെ ഫലമായി അവസാനദിവസങ്ങളിലെ നേരിട്ടെതിര്പ്പുകളില്‍ നിന്നും പിന്മാറിയ ഒരു രാജ്യമുണ്ടെന്ന് കേട്ടിട്ടുണ്ട്. ആണവകരാറുവഴി ഇന്ഡ്യക്കു വരാന്‍ പോകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അവര്‍ സ്നേഹം കൊണ്ട് ചെയ്തതാണിതൊക്കെ എന്നാണ്‍ സംസാരം. ആ രാജ്യമാണോ ഇതൊക്കെ ചെയ്യിക്കുന്നത് രാജീവേ? സ്വകാര്യമായി പറഞ്ഞാല്‍ മതി.

Anonymous said...

അപ്പോള്‍ ഇന്ഡ്യ, ദക്ഷിണ പൂര്വേഷ്യയില്‍ ഒരു ശക്തിയാവുന്നതില്‍ എതിര്പ്പുള്ള ആരോ ആണ്‍ ഇന്ഡ്യയില്‍ നടക്കുന്ന ആക്രമണങ്ങള്ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്ന് വ്യക്തം.

ഇന്ത്യ ശക്തിയാവുന്നു എന്നാണോ ആയുധപ്പന്തയത്തിന്റെ അര്‍ത്ഥം?

തൊഴുതു മടങ്ങുന്നു.

vimathan said...

ശ്രീ രാജീവ് വായിച്ചറിയാന്‍,
ഡെല്‍ഹി സ്ഫോടനം നടന്നതിന് തൊട്ടു മുന്‍പ്, ഇന്ത്യന്‍ മുജാഹിദ്ദീന്റെ പേരില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് വന്ന ഇ മെയിലില്‍ ഒന്നും തന്നെ അമേരിക്കയുമായുള്ള, ഇന്ത്യയുടെ ബന്ധമോ, ഇസ്രായേലില്‍ നിന്നും ആയുധം വാങുന്നതോ, അഫ്ഗാന്‍, ഇറാഖ്, ഇറാന്‍ പ്രശ്നങളൊ, പരാമര്‍ശിച്ച് കണ്ടീല്ല. ഇ മെയില്‍ന്റെ പ്രസക്ത ഭാഗങള്‍ താഴെ കൊടുക്കുന്നു.

"We the Indian Mujahideen, ask Allah, the Almighty, to accept from us these nine explosions which were planned to be executed in the holy month of Ramadan"

മുന്‍പ് നടന്ന അഹ്മദാബാദ് , സൂററ്റ് സ്ഫോടനങളെ പറ്റി ഇങനെയും “It is not hidden from you anymore that after tasting the bitterest of defeats by our hands at Ahmedabad and Surat, the Indian Mujahideen — "the homegrown Jihadi militia of Islam" — have once again attacked to make you face the disastrous consequences of the injustice and oppression inflicted upon the Muslims all over the country..."

പിന്നെ ഇങനെ ഒരു അവകാശ വാദവും "....prove to you the ability and potential of [the] Indian Mujahideen to assault any city of India at any time."

പിന്നെ വരാനിരിക്കുന്ന ആക്രമണം സംബന്ധിച്ച് ഇങനെയും 'With this message, we once again declare that our intense, accurate and successive attacks like the one you will see exactly 5 minutes from now, Inshallah, will continue to punish you even before your earlier wounds have healed. To dreadfully terrorise you this time, by the Will and Help of Almighty Allah, we are about to devastate your very first metropolitan centre, your 'most strategic hindutva hub', your 'green zone' -- yes! It's your own capital -- New Delhi -- with NINE MOST POWERFUL SERIAL BOMB BLASTS, Inshallah, that are almost going to stop the "heart" of India from beating.. അതായത്, ഡെല്‍ഹി ആക്രമണത്തിലൂടെ ഉദ്ദേശിക്കുന്നത് ഇന്ത്യുടെ ഹൃദയം മിടിക്കുന്നത് നിര്‍ത്തുക എന്ന ഉപമയിലൂടെയാണ്.

പിന്നെ ആന്റി ടെററിസം സ്ക്വാഡ് (ATS) നെ പരാമര്‍ശിക്കുന്നു "This accurately planned deadly strike is just another reaction to all those pre-and post-26 July harassments imposed by your ATS and police on the innocent Muslims."

ബാബരി മസ്ജിദ് പൊളിച്ചതും പരാമര്‍ശിക്കുന്നുണ്ട്, അതിനുള്ള പ്രതികാരവും മറന്നിട്ടിലാ എന്ന മട്ടില്‍ ഇങനെയും 'Your oppression will always be revenged Inshallah though after years to come. Never assume that we have forgotten the demolition of Babri Masjid and by Allah we can never forget it! It is that grave mistake of yours which will make you taste humiliation for generations to come. Babri Masjid was and will remain to be our glorious self esteem and Inshallah, we will prove it to you a hornet's nest in which you have immersed your bare hand, unaware of the pain to come.'

പിന്നെ വീണ്ടും ATS, പുലീസ് എന്നിവരുടെ നടപടികള്‍ക്കെതിരെയുള്ള പ്രതികാരം എന്ന് ഇങനെ "Be it the ATS [Anti-Terrorism Squad] of Maharashtra, the ATS and ACB of Gujarat, the OCTOPUS [Organisation for Countering Terrorists] of Andhra Pradesh, or be it a psychological propaganda war by the biased media, none shall be spared when it comes to vengeance – the Qisas."

പിന്നെ ആദ്യമായി ജമ്മു കഷ്മീര്‍ പരാമര്‍ശിക്കുന്നു "The injustice and pain inflicted on Kashmiri Muslims during the Amarnath crisis has once again landed you in great trouble". It goes on to describe the Delhi bombings as "a tribute to all our brethren martyrs in Kashmir."

അവസാനം ഇന്ത്യന്‍ സൈബര്‍ ഫോറെന്‍സിക്ക് വിദഗ്ദ്ധര്‍ക്ക് ഒരു കൊട്ടും "The Indian Mujahideen accepts the sole responsibility for the Delhi serial blasts and we claim this through our third consecutive e-mail, which is unfortunately, still a mystery for you.It is very sad to see the bad condition of your cyber forensics who have still failed to find out our technique of sending the message of death."


ഇവിടെയൊന്നും, അമേരിക്ക-ഇന്ത്യാ ബന്ധങള്‍ വിഷമല്ല തന്നെ. ഇനി ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന സംഘടന തന്നെ ഇല്ലാ എന്നൊക്കെ വാദിച്ചാല്‍ എനിക്കൊന്നും പറയാനില്ല. പക്ഷെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഒരു സംഘടന ഇല്ലാ എന്ന് ഇന്ത്യന്‍ ഇന്റലിജെന്‍സ് പറഞ്ഞിട്ടില്ലാ. മറിച്ച്, സിമി എന്ന മത മൌലികവാദ / തീവ്രവാദി / ഫാസിസ്റ്റ് സംഘടനെയ നിരോധിച്ചതിനെ തുടര്‍ന്ന്, ആ സംഘടനയിലെ തീവ്രവാദി വിഭാഗം ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ച് തുടങി എന്നാണ് അവര്‍ പറയുന്നത്. SIMI എന്നതിലെ S, അവസാനത്തെ അക്ഷരമായ I എന്നിവ എടുത്ത് കളഞ്ഞ് IM എന്ന പേര്‍ സ്വീകരിച്ചു എന്നാണ് അവരുടെ കണ്ടെത്തല്‍. മുജാഹിദീന്‍ എന്ന് മാത്രം മതിയായിരുന്നു എങ്കിലും ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന പേര്‍ സ്വീകരിക്കാനുണ്ടായ കാരണം, സംഘടനയ്ക്ക് ഒരു പാന്‍ ഇസ്ലാമിക് പശ്ച്ചാത്തലത്തിന് പകരം ഒരു ഇന്ത്യന്‍ പശ്ച്ചാത്തലം കൊടുക്കേണ്ടതുണ്ടെന്നും, വിദേശ സഹായം പ്രത്യേകിച്ച് പാക്കിസ്ഥാനി ഐ എസ് എ സഹായം കിട്ടുന്നു എന്ന വാദം പ്രതിരോധിക്കാനുമാണ് എന്നാണ് ഇന്റെലിജെന്‍സ് നിഗമനം.

ഇനി കഴിഞ്ഞ ദിവസങളില്‍ The Hindu പത്രത്തില്‍ വന്ന (സംഘപരിവാരുകാരും, വലതു പക്ഷക്കാരും, ഒരു കമ്മ്യൂണിസ്റ്റ് കൂലിയെഴുത്ത് പത്രമെന്നും, ജിഹാദി അനുകൂല പത്രമെന്നും, കൂസ്സിസ്റ്റ് പത്രമെന്നും വിശേഷിപ്പിക്കുന്നതാണ് ഈ പത്രം.) ഒരു വാര്‍ത്തയുണ്ട്. ഉത്തര്‍പ്രദേശ് പുലീസ് ഈ സ്ഫോടനങളുടെ പ്രധാന സൂത്രധാരര്‍ എന്ന് വിശേഷിപ്പിക്കാവുന്ന, യു പിയിലെ Azamgarh സ്വദേശികളായ മൂന്ന് SIMI നേതാക്കളെ , അവരുടെ അറസ്റ്റ് വര്‍ഗീയ സംഘര്‍ഷത്തിന് വഴി തെളിക്കും എന്ന് ഭയന്ന് വേണ്ടെന്ന് വച്ചു എന്ന്. ഇതിന് മുന്‍പ് യു പിയില്‍ കോടതി കേന്ദ്രീകരിച്ച് ഒരു റിഹേഴ്സല്‍ സ്ഫോടനം നടത്തിയത്, Jaunpur സ്വദേശികളായ മുഹമ്മദ് ഖാലിദ് മുജാഹിദ്, താരിഖ് കാസ്മി എന്നിവരായിരുന്നു എന്ന് പുലീസ് കണ്ടെത്തിയിരുന്നു എന്നും പക്ഷെ അവരെ അറസ്റ്റ് ചെയ്തത്, പ്രാദേശിക മുസ്ലീമുകളുടെ അനവധി പ്രതിഷേധ സമരങള്‍ക്കിടയാക്കി എന്നും, അതു കൊണ്ട് തന്നെ യു പി ഭരണാ‍ാധികാരികള്‍ SIMI ക്ക് എതിരെയുള്ള അന്വേഷണം മന്ദഗതിയില്‍ ആക്കാന്‍ നിര്‍ദ്ദേശം നല്‍കി എന്നും, തത്ഫലമായി July 27 ലെ അഹ്മദാ ബാദിലെ സ്ഫോടനത്തിന് ചുക്കാന്‍ പിടിച്ച AZAMGARH സ്വദേശിയും, സിമി പ്രവര്‍ത്തകനുമായ ഖാസ്മി രക്ഷപെട്ടു എന്നും റിപ്പോര്‍ട്ട് തുടരുന്നു... പത്രങളിലും, മറ്റ് മീഡിയകളിലും ഇനിയും ഒരു പാടുണ്ട് സിമിയുടെയും, ഇന്ത്യന്‍ മുജാഹിദ്ദീനിന്റെയും , മറ്റ് ഇസ്ലാമിക തീവ്ര വാദ സംഘടനകളുടെയും വിവരങള്‍...

അതു കൊണ്ട് തന്നെ സ്ഫോടനങളുമായി ബന്ധപ്പെട്ട് സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ലക്ഷര്‍, തുടങിയ ഇസ്ലാമിക ഫാസിസ്റ്റുകള്‍ക്കെതിരെ അന്വേഷണം നടത്തിയാലൊ, അവരെ അറ്സ്റ്റ് ചെയ്താലോ, അതൊക്കെ ഇസ്ലാമിനെ വേട്ടയാടലാണ് എന്ന ലൈനിലുള്ള വാദഗതികള്‍ ആത്യന്തികമായി ഇന്ത്യയിലെ സാധാരണ മുസ്ലീം പൌരന്മാരോട് (ഇസ്ലാമിക് ഖിലാഫത്തും, ഹുക്കുമത്ത് എ ഇലാഹിയും , ഒന്നും ആഗ്രഹിക്കാത്ത) ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും.

ഈ വിവരം കെട്ട ഇസ്ലാമിക ഫാസിസ്റ്റുകള്‍ ഇങനെ സ്ഫോട്നം നടത്തുമ്പോളും‍, അതിലും വിവരം കെട്ട ചിലര്‍, ഇസ്ലാമിക തീവ്രവാദം എന്ന ഒന്നു തന്നെ ഇല്ലാ, എന്ന മട്ടില്‍ , ഒരു വെള്ള പൂശല്‍ ശ്രമം നടത്തുമ്പോഴും, ഉള്ളില്‍ ചിരിക്കുന്നത്, ഹൈന്ദവ ഫാസിസ്റ്റുകള്‍ ആണ് എന്നതും മറക്കാതിരിക്കുക.

ചിന്തകന്‍ said...

"We the Indian Mujahideen, ask Allah, the Almighty, to accept from us these nine explosions which were planned to be executed in the holy month of Ramadan"

ഇത് തന്നെ പ്രധാന തെളിവ് ചെയതത് ഒരു മുസ് ലീം സംഘടന അല്ല എന്നതിന്. ഇമെയിലയച്ച കക്ഷിക്ക് ഇസ് ലാമിനെ കുറിച്ചോ, റമദാൻ മാസത്തെ കുറിച്ചോ ഒന്നും അറിയില്ല തന്നെ.

Rajeeve Chelanat said...

വായനകള്‍ക്ക് നന്ദി.

ഓരോ കമന്റുമെടുത്ത് പ്രത്യേകം പ്രത്യേകമായി വിശദീകരണമൊന്നും തരാനുള്ള സാവകാശമോ, സമയമോ കയ്യിലില്ല. പ്രത്യേകിച്ചും, ഇവിടെയും, ഈ ഭീകരരെ ഇതെഴുതുന്നയാള്‍ ന്യായീകരിക്കുന്നു, തെരുവില്‍ ചാവുന്ന പാവപ്പെട്ടവര്‍ക്കു വേണ്ടി കണ്ണീരൊഴുക്കുന്നില്ല, ചൈനയുടെ ചട്ടുകമാണ് ആദിയായ (പ്രതീക്ഷിച്ച) ബഹുമതികളൊക്കെ വഴിയാം‌വണ്ണം വരുകയും ചെയ്ത സാഹചര്യത്തില്‍..

എങ്കിലും ചുരുക്കത്തില്‍ രണ്ടു വാക്ക്..

വിമതന്‍ വ്യക്തമായി സൂചിപ്പിച്ചപോലെ,ഇ-മെയിലില്‍ അമേരിക്കന്‍ ബാന്ധവത്തിന്റെ ഒരു സൂചനയും ഇല്ല എന്നു മാത്രമല്ല, ഇന്ത്യന്‍ ബന്ധം കാണാനുമുണ്ട്. ഇന്ത്യന്‍ ബന്ധമില്ലെന്നോ, ഇന്ത്യന്‍ മുജാഹിദീന്‍ എന്നൊരു സംഘടനയേ നിലവിലില്ലെന്നോ, ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ, സിമിയും മുജാഹിദീനും ചാരിറ്റി സംഘടനകളാണെന്നോ ഒന്നും അവകാശപ്പെട്ടിട്ടില്ല. പ്രത്യേകിച്ചും, സിമി. നിസ്സംശയമായും, രാജ്യത്തിനകത്തും പുറത്തും വിപുലമായ ബന്ധങ്ങളുള്ള ഒരു മതമൌലികവാദ സംഘടനതന്നെയാണ്. എങ്കിലും, ഇത്തരം ഭീകരാ‍ക്രമണങ്ങളുണ്ടാകുമ്പോള്‍,ഇസ്ലാമിസ്റ്റുകളെ മാത്രം ഉന്നം വെക്കുന്ന ഒരു ഹൈന്ദവ അജണ്ട, ഇന്ത്യയുടെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സമീപകാലനയത്തിന്റെ ഭാഗമാണ്. ബാബറി മസ്‌ജിദ് തകര്‍ത്തതിലും, സമീപകാലത്ത്, അമര്‍‌നാ‍ഥ് സംഭവത്തില്‍ കൈക്കൊണ്ട നയങ്ങളിലുമൊക്കെ ഇത് പ്രത്യക്ഷമാണ്. സിമി (എന്ന ബ്ലോഗ്ഗര്‍)ചൂണ്ടിക്കാണിച്ചപോലെ ശ്രീകൃഷ്ണ കമ്മീഷനിലും, ഗുജറാത്തിലും, കാശ്മീരിന്റെ പദവിയിലും, തീവ്രഹിന്ദുദേശീയതയിലുമൊക്കെ ഇന്ത്യന്‍ നയത്തിന്റെ വ്യക്തമായ രേഖാചിത്രങ്ങള്‍ കാണുകയും ചെയ്യാം.

വിമതന്റെ അഭിപ്രായത്തിലേക്ക് തിരിച്ചുവരാം. ഇ-മെയിലിന്റെ മാത്രം അടിസ്ഥാനത്തില്‍ തീവ്രവാദികളുടെ ലക്ഷ്യത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാനും വിശകലനം ചെയ്യാനുമുള്ള മൌ‍ഢ്യം ഇന്ത്യന്‍ ഇന്റലിജന്‍സിനു ചേര്‍ന്നതാണ്. സാമാന്യബുദ്ധിക്ക് ചേര്‍ന്നതല്ല.

ആ മെയിലില്‍ പ്രധാനമായും സൂചിപ്പിച്ചിട്ടുള്ളത്, ഇന്ത്യക്കകത്ത് മുസ്ലിമുകള്‍ നേരിടുന്ന അവസ്ഥക്കുള്ള ശിക്ഷ എന്ന മട്ടിലാണ്. സമ്മതിച്ചും. എങ്കിലും, അമേരിക്കയുടെ ആഗോള നേതൃത്വത്തില്‍ നടക്കുന്ന ഇസ്ലാമികവിരുദ്ധനയങ്ങള്‍ക്കെതിരെയാണ് ലോകമൊട്ടുക്കുള്ള ചെറുതും വലുതുമായ ഇസ്ലാമിസ്റ്റ് ജിഹാദികള്‍ തുറന്ന യുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രാദേശികമായ ഇഷ്യുവിനെയും അവര്‍ കാണാതിരിക്കുന്നില്ല എന്നു മാത്രം.

ഇന്ത്യയില്‍ ഇസ്ലാമിനെ (മുസ്ലിമിനെ) അടിച്ചമര്‍ത്തുന്നു എന്നൊന്നുമുള്ള ധാരണ എനിക്കില്ല എന്നു കൂടി കൂ‍ട്ടിച്ചേര്‍ക്കാന്‍ അനുവദിക്കുക.സെക്യുലറിസവും ജനാധിപത്യവുമൊക്കെ ഇപ്പോഴും ഇന്ത്യയില്‍ പൂര്‍ണ്ണമായും നാമാവശേഷമായിട്ടുമില്ല. പുരോഗമനപ്രസ്ഥാനങ്ങളും ശക്തമാ‍ണ്. എങ്കിലും, വളര്‍ന്നുവരുന്ന, ശക്തിയാര്‍ജ്ജിക്കുന്ന,ഹൈന്ദവദേശീയതയെ ഇന്ത്യ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നു, ആ നയങ്ങള്‍ ഭരണകൂടത്തിന്റെയും, ഭരണവര്‍ഗ്ഗത്തിന്റെയും നയങ്ങളില്‍ പ്രതിഫലിക്കുന്നു എന്ന്, ഇതെഴുതുന്നയാള്‍ വിശ്വസിക്കുന്നു, അത്രമാത്രം.

അമേരിക്കന്‍ ബാന്ധവത്തിലുള്ള എല്ലാ രാജ്യങ്ങളും ഈയൊരു ഭീഷണി നേരിടുന്നുണ്ട്. സൌദിയും, മറ്റു ഗള്‍ഫ് രാജ്യങ്ങളും എല്ലാം. അവിടെ അവര്‍, ഈ ഭീഷണിയെ ചെറുക്കുന്നത്, പൈസയുടെ പിന്‍‌ബലമുള്ള (നയ)തന്ത്രബന്ധങ്ങളിലൂടെയാണ്. യു.എ.ഇ. ചെയ്യുന്ന മട്ടില്‍ പണം കൊടുത്ത് മാലീസാക്കുന്നു എന്ന്. പച്ചമലയാളത്തില്‍ പറഞ്ഞല്‍, കാണേണ്ടവരെ കാണേണ്ടപോലെ കാണുന്നതുകൊണ്ട്, വലിയ പരിക്കൊന്നുമില്ലാതെ അവര്‍ രക്ഷപ്പെടുന്നു എന്ന്. ‘പ്രശ്നക്കാര്‍ക്ക് ‘ സൌകര്യം പോലെ വരാനും,സുഖിക്കാനും, പോകാനുമുള്ള ഗ്രീന്‍ ചാനലുകള്‍ അവര്‍ ഒരുക്കുന്നുണ്ട്. അവയെക്കുറിച്ച് കൂടുതല്‍ എഴുതാന്‍ തത്ക്കാലം നിര്‍വ്വാഹമില്ല.

കുതിരവട്ടന്‍

ചോദ്യത്തിന്റെ ഉത്തരം: ചൈത്രത്തിലുണ്ട്, ആഷഢത്തിലില്ല. നമ്മിലുണ്ട്, ഞങ്ങളിലില്ല..അല്ലേ? കൊച്ചുകള്ളന്‍..എന്നെക്കൊണ്ട് പറയിപ്പിച്ചു..

അഭിവാദ്യങ്ങളോടെ

Raghu said...

"ഇന്ന് ഡല്‍ഹിയില്‍ സംഭവിച്ചതും, നാളെ ഒരുപക്ഷേ മുംബയിലും കേരളത്തിലുമൊക്കെ സംഭവിക്കാന്‍ ഇടയുള്ളതുമായ ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ ഇല്ലാതാവണമെങ്കില്‍, ഇന്ത്യയുടെ അമേരിക്കയോടുള്ള നയങ്ങളില്‍ സമൂലമായ മാറ്റം വരുത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌."

ഇതുകൊണ്ടൊന്നും ബോംബ് സ്ഫോടനങ്ങള്‍ നിര്‍ത്തിവെക്കാന്‍ വയ്യെന്റെ രാജീവേ... ഇത്തരമൊരു ആലോചനയെങ്കിലും പരിഗണിക്കണമെങ്കില്‍ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയിരിക്കണം.

1) പാലസ്തീനിയന്‍ പ്രശ്നം ലോകമുസ്ലീങ്ങള്‍ ആവശ്യപ്പെടും പോലെ, ആഗ്രഹിക്കുന്നത് പോലെ പൂര്‍ണ്ണമായി പരിഹരിക്കണം.

2)ലോകമുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയുടെ ഉത്തരവാദിത്തം മറ്റു മതസ്ഥര്‍ ഏറ്റെടുക്കണം; അവര്‍ അത് പൂര്‍ണ്ണമായും പരിഹരിക്കണം.

3)ഇറാക്കില്‍ നിന്നു അമേരിക്ക പിന്‍വാങ്ങണം

4)അഫ്ഘാനിസ്ഥാനില്‍ താലിബാന്‍ ഭരണം പുനസ്ഥാപിക്കണം

5)ചെച്നിയന്‍ പ്രശ്നം പരിഹരിക്കണം

6)ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമായി പ്രഖാപിക്കണം (ഇസ്ലാമിലൂടെ അല്ലാതെ ഇന്ത്യക്ക് മോചനമോ? ആലോചിക്കാന്‍ പോലും വയ്യ)

7)മുസ്ലീം-ഇതര രാഷ്ട്രങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ ജിഹാദ് പ്രഖാപിക്കണം

7) സര്‍വ്വോപരി ഇസ്ലാമികവല്‍ക്കരണം ഓരോ രാജ്യവും അവരവരുടെ പ്രഥമ അജണ്ട ആയി ഉള്‍പ്പെടുത്തണം

(അമര്‍നാഥ് കരാര്‍ മുസ്ലീം മനസ്സില്‍ ഉണ്ടാക്കിയ മുറിവ് ഓര്‍മ്മയില്‍ ഇല്ലാഞ്ഞിട്ടല്ല; അത് അടുത്ത ലിസ്റ്റില്‍ ആവട്ടെ..)

Kichu $ Chinnu | കിച്ചു $ ചിന്നു said...

സഖാവേ ഒരു ഓഫ്... അന്ന് കണ്ട കോഡ് BAHC എന്നായിരുന്നു എന്നും അത് കൊണ്ട് ഹൈദ്രാബദായിരിക്കും അടുത്ത ടാര്‍ഗറ്റ് എന്നുമായിരുന്നു.. ഹിന്ദു ഹൈദ്രാബാദ് എഡിഷനിലെ വാര്‍ത്ത ..

Joker said...

ഡല്‍ഹിയിലും മറ്റും നടന്ന സ്പോടനങ്ങള്‍ ഇന്ത്യയുടെ അമേരിക്കന്‍ ബാന്ധവത്തിനുള്ള തിരിച്ചടിയാണ് എന്ന് വിശ്വസിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല ശ്രീ.രാജീവ്.കാരണം അങ്ങനെയെങ്കില്‍ ഇന്ത്യ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇസ്രായേലുമായും അമേരിക്കയുമായും നിരന്തരമായ ആയുധ ഇടപാടുകള്‍ നടത്തി കൊണ്ടിരിക്കുകയുമാണ് ഇതൊന്നും അറിയാത്തവരാകില്ല ഇന്ത്യന്‍ മുജാഹിദീനുകള്‍. മാത്രവുമല്ല വിശുദ്ധ റമദനില്‍ സ്പോടനങ്ങാള്‍ നടത്തി മൈലേജ് കൂട്ടാന്‍ മാത്രംബുദ്ധിയില്ലാത്തവരാണോ ഇവര്‍.അതുമാവാന്‍ സാധ്യതയില്ല രണ്ട് സാധ്യതകള്‍ ഞാന്‍ മുന്നില്‍ കാണുന്നു.

1. ഇന്ത്യയിലെ ഭീകരത മുറ്റി നില്‍ക്കുന്നേ എന്നും പറഞ്ഞ് അതില്‍ കൂടി കൂടുതല്‍ ആയുധങ്ങളും മറ്റും ഈന്ത്യ്യെകൊണ്ട് വാണ്‍ഗിപ്പിച്ച് അതിലൂടെ താല്‍ക്കാലിക സാമ്പത്തികാശ്വാസം കിട്ടാന്‍ കഷ്ടപ്പെടുന്ന അമേരിക്കന്‍ ജൂത ലോബികള്‍.ഇപ്പോള്‍ തന്നെ മന്മോഹനും കൂട്ടരും ഭീകരത ഭീകരത എന്ന സ്ത്രോത്രം തുടങ്ങിയിട്ടുണ്ട്.ഇതിലൂടെ മോശമല്ലാത്ത ‘കച്ചോടം’ ഉറപ്പിക്കാനും സാധ്യത്തയുണ്ട്.ഇങ്ങനെ നോക്കുമ്പോള്‍ ആഗോലതലറ്റ്tഹ്തില്‍ തന്നെ ആയുധ മാര്‍ക്കറ്റുകള്‍ സ്യഷ്ടിക്കാന്‍ ഉതകുന്ന അക്രമങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ അവര്‍ മോശക്കാരല്ല എന്നത് നിരവധി സംഭവങ്ങള്‍ ഉദ്ദാഹരണം.

2.ലോക്സഭാ തെരെഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ മുമ്പ് ഉള്ളത് പോലെ തന്നെ മുസ്ലിം ഭീ‍ീകരവാദത്തിനെ ശത്hരുസ്ഥാനത്ത് നിര്‍ത്തി ചകിതരായ ഹിന്ദു വോട്ടുകള്‍ മറിക്കാന്‍ സംഘ് പരിവാര്‍ ശ്രമം ഇപ്പോള്‍ തന്നെ തുടങ്ങി ക്കഴിഞ്ഞു. സംഘ പരിവാറിന്റെ കഷ്ടകാലത്തിന് ഇക്കഴിഞ്ഞ മാസം ബജ്രംഗാ ദള്‍ പ്രവര്‍ത്തകര്‍ ബോംബ് നിര്‍മാണത്തിനിടെ മരണപ്പെട്ടത്.കൂടാ‍തെ മുന്‍ കൂട്ടി തന്നെ സിമിയെയും മറ്റും ഇതില്‍ ഉള്‍പ്പെടുത്തി മുസ്ലിം പീഡനം മോഡി അടങ്ങുന്ന സംഘ പരിവാര്‍ ഹിറ്റ്ലര്‍മാര്‍ തുടങ്ങി ക്കഴിഞ്ഞു. ഈ സ്പോടങ്ങളുടേ എല്ലാ തരത്തിലുമുള്ള മൈലേജുകള്‍ സംഘ് പരിവാറിന് പോകുമ്പോള്‍ , അതും ഇന്ത്യന്‍ ഹിറ്റ്ലര്‍ നരേന്ദ്ര മോഡി ഉള്‍പ്പെടുന്ന ബിജെപ് തെരെഞ്ഞെടുപ്പ് ചാണക്യന്മാര്‍ക്ക് ഗോദ്ര പോലെ മറ്റൊന്ന് സ്യഷ്ടിക്കാന്‍ പ്രയാസം തെല്ലുമില്ല.മാത്രവുമല്ല ഒറീസ്സയില്‍ തുല്യതയില്ലാത്ത രീതിയില്‍ ന്യൂനപക്ഷ പീഡനം നടത്തുന്ന സംഘ പരിവാര്‍ ധ്രുവീകരണത്തിന്‍ ആക്കം കൂട്ടി കൊണ്ടിരിക്കുകയാണ്, കര്‍ണാടകയിലും അതാണ് കാണുന്നത്.കേരളത്തിലും ശക്തമായ ഇന്ത്യന്‍ മുജാഹിദീനുകള്‍ ഒളിച്ചിരിക്കുന്നുണ്ട് എന്നൊക്കെ സ്സംഘ പരിവാര്‍ ഗുജറാത്ത് ഡിജിപി തട്ടി വിടുമ്പോള്‍ അമ്പുകള്‍ നേരെ ചെന്ന് തറക്കുന്നത് കേരളത്തിലെ ഹിന്ദു ധ്രുവീകരണവും അതു വഴി ലോക്സഭാ തെരെഞ്ഞെടുപ്പില്‍ എന്തെങ്കിലും തരത്തിലുമുള്ള അടയാളപ്പെടുത്തലുമാണ്.ഇടത് പക്ഷം ന്യൂനപസ്ഖ പ്രീണനം നടത്തുന്നേ എന്ന ഈ കാട്ടാളന്മാരുടെ പ്രചാരണത്തിന്റെ ഗുട്ടന്‍സ് ഇതിലാണ് വന്ന് കിടക്കുന്നത്.

കേരളത്തിലെ സ്സിമിക്കാരെ മൊത്തതില്‍ എന്ത് ചെയ്യാന്‍ സാധിക്കും അത് നിരോധിക്കപ്പേടുന്നതിന് മുമ്പ് ഇവിടെയുള്ള ആളുകള്‍ നിരോധിച്ചാല്‍ പിന്നെ ആവിയായി പ്പോകുമോ , ഇല്ല അവര്‍ ഇവിടെയൊല്ലെ തന്നെ ഉണ്ടായിരിക്കും പക്ഷെ അവരെല്ലാം ഭീകരവാദികളും ബോംബ് ഉണ്ടാ‍ക്കുന്നവരും ആണെന്ന് പറഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ക്ക് അവസാനമുണ്ടാകുമോ.

സംഘ് പരിവാറിന്റെ കണ്ണില്‍ അവര്ര് മാത്രമാണ് ദേശസ്നെഹികള്‍ മറ്റുള്ളവരെല്ലാം ഇന്ത്യയെ പാകിസ്ഥാനും ചൈനക്കും മുറിച്ച് വില്‍ക്കാന്‍ ഒരുമ്പെട്ട് നടക്കുന്നവരാണ്.ഒരു കാലഘട്റ്റത്തില്‍ ബാബരി മസ്ജിദും മറ്റും വിഷയമായവര്‍ക്ക് ഇപ്പോള്‍ ധ്രുവീകരണ പാക്കേജില്‍ ഉള്ളത് അമര്‍നാഥും, പോട്ട തിരിച്ച് കൊണ്ടുവരലും, സേതു സമുദ്രം തുടങ്ങിയവയൊക്കെയാണ്.

ചുരുക്കത്തില്‍ സ്പോടനത്തിന് പിറകിലുള്ള കറുത്ത ശക്തികളെ പിടി കൂടുന്ന കൂട്ടത്തില്‍ കുറച്ച് സംഘ പരിവാറുകാരെ കൂടി അന്വേഷണ പരിധിയില്‍ വന്നാല്‍ ഇതിന്റെയൊക്കെ ചുരുളുകള്‍ പുല്ലുപോലെ തെളിയും.എന്ത് ചെയ്താലും അത് ഇസ്ലാമ്മിക തീവ്രവാദത്തിന്റെ അക്കൌണ്ടില്‍ ചേര്‍ക്കുമ്പോള്‍ അന്വേഷണം അവിടെ മാത്രം ഒതുങ്ങുമല്ലോ , കുറെ മുസ്ലിം ചെറുപ്പക്കാരെ കൊണ്ടു പോയി ജയിലില്‍ ഇട്ടാല്‍ ഈ ദേശസ്നേഹികളുടെ ചൊരുക്കുu മാറികിട്ടും.

ഇന്ത്യയുടെ സമകാലീന പ്രതിസന്ധി കപ്പലില്‍ കയറിയ കള്ളന്‍ മാര്‍ തന്നെ കപ്പലോടിക്കുന്നവരാണ്. മുസ്ലിം തീവ്രവാദത്തേക്കാളും ഭീകരമായി ഹൈന്ദവ ഭീകരത ശക്തമായിരിക്കുകയാണ്.ഒറീസ്സയും, ഗുജറാത്തും,അമര്‍നാഥും, കര്‍ണാടകയും എല്ലാം അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ദേശസ്നേഹത്തിന്റെ മറവിലുള്ള മത ഉഗ്രവാദങ്ങള്‍ പരിശോ‍ധിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചിന്തകന്‍ said...

പ്രിയ ജോക്കർ

താങ്കൾക്ക് എന്റെ വക ഒരൊപ്പ്.

ഇസ് ലാം വിചാരം said...

തെരഞ്ഞെടുപ്പ് വരികയല്ലേ ? നമ്മോടൊക്കെ മറന്ന് പോയാലും സംഘപരിവാറിനോടക്കാര്യം മറക്കുമോ?
വോട്ട് നാലെണ്ണം കൂടുതല്‍ കിട്ടണമെങ്കില്‍ ബോംബ് ആറെണ്ണം പൊട്ടണം. പിന്നെ പോട്ട വേണം എന്നു നിലവിളിക്കണം.ജിഹാദികള്‍ വരുന്നേ എന്നാര്‍ത്തു വിളിച്ചാല്‍ , 'ധീര ദേശാഭിമാനികളുടെ' ഭരണം വരണമെന്നാരും കൊതിച്ചു പോകും.

പരിവാരം വന്നാല്‍ പിന്നെ 'ഭീകരത' താനെ കുറ്റിയറ്റു പോകും. തീയില്ലാതെ പിന്നെ പുകയുണ്ടാവുന്നതെങ്ങിനെ? മോഡിയുടെ മിതവാദവും ബാബരി മസ്ജിദ് സമാധാനപരമായി തകര്‍ത്ത സഹിഷ്ണുതയുമൊക്കെ മാത്രം വാഴും. ഒറീസയില്‍ പൊളിച്ച ദേവാലയങ്ങളൊക്കെ ചര്‍ച്ചയില്‍ നിന്നു മായണം. ബലാല്‍സംഗങ്ങളൊക്കെ മുറ പോലെ നടക്കണം. സ്ഫോടനം മാത്രമല്ലേ ഭീകരത ?പള്ളി പൊളിക്കലൊക്കെ ഭീകരതയാണെന്നു പറയുന്നവരൊക്കെ ജിഹാദികളുടെ പിന്തുണക്കാരാവും.. ബജ് രംഗ് ദളിനേക്കാള്‍ വലിയൊരു ഹിസ്ബുല്‍ മുജാഹിദീന്‍ അതിര്‍ത്തിയില്‍ പോലുമുണ്ടാകില്ല. അതൊക്കെ ശ്രദ്ധിക്കാന്‍ ആരുണ്ടാകും ഈ ജിഹാദി ചര്‍ച്ചകള്‍ക്കിടയില്‍? അതാണീ സ്ഫോടനങ്ങളുടെ ഒരു ഗുണം. ഇന്ത്യന്‍ മുജാഹിദീനു നന്ദി പറയണം
പരിവാരം. പക്ഷേ ആ നന്ദി നാഗ്പൂരിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് തന്നെ അയക്കേണ്ടി വരുമോ? രാഷ്ട്രീയ സ്വയം സേവനം എന്തൊക്കെ ചെയ്തു കൂട്ടുന്നുവെന്നാര്‍ക്കറിയാം? ആരൊക്കെയായി കൂട്ടുകൂടുന്നുവെന്നും?!!വോട്ട് കിട്ടാന്‍ അതിര്‍ത്തിയില്‍ യുദ്ധം വരെ സ്ര്യഷ്ടിക്കുന്നവര്‍ക്ക് ബോംബാണോ പ്രയാസം? പ്രത്യേകിച്ച് ഉണ്ടാക്കാനും പൊട്ടിക്കാനും പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ലാത്തവര്‍ക്ക്?

vimathan said...

സഖാവ് രാജീവ്,
“ഇ-മെയിലിന്റെ മാത്രം അടിസ്ഥാനത്തില്‍ തീവ്രവാദികളുടെ ലക്ഷ്യത്തെ പൂര്‍ണ്ണമായും മനസ്സിലാക്കാനും വിശകലനം ചെയ്യാനുമുള്ള മൌ‍ഢ്യം ഇന്ത്യന്‍ ഇന്റലിജന്‍സിനു ചേര്‍ന്നതാണ്. സാമാന്യബുദ്ധിക്ക് ചേര്‍ന്നതല്ല.”
സമ്മതിക്കുന്നു, പക്ഷെ ഇങനെയൊരു ഭീകരാക്രമണത്തിന് തൊട്ടു മുന്നെ , ഉത്തരവാദിത്വം ഏറ്റെടുത്ത് ലഭിക്കുന്ന ഇ മെയില്‍ ഈ സംഭവത്തിന്റെ അന്വേഷണത്തില്‍ ഏറ്റവും പ്രാധാന്യം ഉള്ള ഒന്നു തന്നെയാണ്.

“എങ്കിലും, അമേരിക്കയുടെ ആഗോള നേതൃത്വത്തില്‍ നടക്കുന്ന ഇസ്ലാമികവിരുദ്ധനയങ്ങള്‍ക്കെതിരെയാണ് ലോകമൊട്ടുക്കുള്ള ചെറുതും വലുതുമായ ഇസ്ലാമിസ്റ്റ് ജിഹാദികള്‍ തുറന്ന യുദ്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.” ഇങനെ ജനറലൈസ് ചെയ്ത് പറയുന്നതും ശരിയാണ് എന്നു തോന്നിന്നില്ലാ. പല രാജ്യങളിലും ഇസ്ലാമിക ഫാസിസ്റ്റുകള്‍ അതാത് രാജ്യങളിലെ ഭര്‍ണകൂടങള്‍ക്കെതിരെ, ഒരു ഇസ്ലാമിക ഫാസിസ്റ്റ് ഭരണകൂട സ്ഥാപനത്തിനായി യുദ്ധം ചെയുന്നതിനൊപ്പം തന്നെ പുരോഗമന വാദികള്‍ക്കും, ന്യൂന പക്ഷങള്‍ക്കും, ലിബറലുകള്‍ക്കും, ഇടതുപക്ഷക്കാര്‍ക്കും നേരെയും ആക്രമണം അഴിച്ചു വിടുന്നതായിട്ടാണ് കണ്ട് വരുന്നത്. ഈ യുദ്ധത്തില്‍ പലപ്പോഴും, അവരുടെ സഖ്യ ശക്തി എന്നത് അമേരിക്കന്‍ സാമ്രാജ്യത്വവുമാണ്. ഉദാഹരണത്തിന് രാജീവിന് താത്പര്യമുണ്ടാകാവുന്ന ചൈനയിലെ തന്നെ കാര്യമെടുക്കാം. അവിടെ മുസ്ലീം പ്രവിശ്യകളില്‍ വിഘടന വാദ മുദ്രാവാക്യമുയര്‍ത്തി, അതായത്, മുസ്ലീം പ്രവിശ്യകള്‍ ചൈനയില്‍ നിന്നും സ്വാതന്ത്ര്യം നേടി ഒരു ഇസ്ലാമിക റിപബ്ലിക് സ്ഥാപിക്കണം എന്ന ഉദ്ദേശത്തോടേ ഇസ്ലാമിക മൌലികവാദികള്‍ നടത്തുന്ന പ്രവര്‍ത്തനങളെ അമേരിക്കന്‍ സര്‍ക്കാര്‍ പിന്‍ തുണയ്ക്കാറുണ്ട്. പിന്നെ ഷിയാ, സുന്നി ഇസ്ലാമിക ഫാസിസ്റ്റുകള്‍ തമ്മില്‍ തമ്മില്‍ ഉള്ള യുദ്ധത്തിനും, സാമ്രാജ്യത്വ സഹായം തേടാറുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ ലെബനോന്‍ യുദ്ധ കാലത്ത്, അമേരിക്കന്‍ ഇന്റെലിജെന്‍സും, ഇസ്രായീലി മൊസ്സാദും, ആ മേഖലയിലെ സൌദി പിന്‍ തുണയുള്ള വഹാബി തീവ്രവാദി സംഘങളും ചേര്‍ന്ന് , ഷിയാ ഹിസ്ബള്ളയ്ക്ക് എതിരെ കൂട്ടു മുന്നണി രൂപീകരിച്ചു പ്രവര്‍ത്തിച്ചു എന്ന് Janes Defence weekly യും, ചില ലിബറെല്‍ മാധ്യമങളിലും റിപ്പോര്‍ട്ട് വന്നിരുന്നു.


“ഇന്ത്യയില്‍ ഇസ്ലാമിനെ (മുസ്ലിമിനെ) അടിച്ചമര്‍ത്തുന്നു എന്നൊന്നുമുള്ള ധാരണ എനിക്കില്ല എന്നു കൂടി കൂ‍ട്ടിച്ചേര്‍ക്കാന്‍ അനുവദിക്കുക.സെക്യുലറിസവും ജനാധിപത്യവുമൊക്കെ ഇപ്പോഴും ഇന്ത്യയില്‍ പൂര്‍ണ്ണമായും നാമാവശേഷമായിട്ടുമില്ല. പുരോഗമനപ്രസ്ഥാനങ്ങളും ശക്തമാ‍ണ്.”
നല്ലത് തന്നെ. പക്ഷെ രാജീവ് ആശ്വസിക്കുന്ന ഈ സെകുലര്‍, ജനാധിപത്യമുണ്ടല്ലോ, വ്യക്തി സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും, സംഘടനാ സ്വാതന്ത്ര്യവും (മുഴുവനായില്ലെങ്കിലും), നമുക്ക് തരുന്ന ഈ ലിബറെല്‍ ജനാധിപത്യം അതിനെ ഇല്ലാതാക്കണം എന്നുള്ളതില്‍, ഇന്ത്യയിലെ ഇസ്ലാമിക ഫാസിസ്റ്റുകളും, ഹൈന്ദവ ഫാസിസ്റ്റുകളും, യോജിക്കുന്നു എന്ന് മറക്കാതിരിക്കുക.

Anonymous said...

അമ്പടാ ജോക്കറേ. ഉടനെ തന്നെ ഷീലാ ദീക്ഷിതിനെ വിളിച്ച് അന്വെഷണം ജോക്കറ് മൂസ്സാനെ ഏപ്പിക്കന്‍ പറ. സംഘപരിവാറിനെ തീര്‍ക്കാന്‍ ഇതിലും നല്ല ഒരവസ്സരം കിട്ടാനുണ്ടോ.

Anonymous said...

ഇസ് ലാം വിചാരം said...

തെരഞ്ഞെടുപ്പ് വരികയല്ലേ ? നമ്മോടൊക്കെ മറന്ന് പോയാലും സംഘപരിവാറിനോടക്കാര്യം മറക്കുമോ?
വോട്ട് നാലെണ്ണം കൂടുതല്‍ കിട്ടണമെങ്കില്‍ ബോംബ് ആറെണ്ണം പൊട്ടണം.
------------------------------
ഇസ്ലാം മാത്രം വിചാരിച്ചൊണ്ടിരുന്നാല്‍ ഇതല്ല ഇതിലപ്പുറവും തേന്നും മോനേ.

ഇസ് ലാം വിചാരം said...

മോനെ അനോണീ.. ഗോധ്രയില്‍ തീ വെച്ചു എന്ന് പറഞ്ഞാണല്ലോ ഗുജറാത്ത് മുഴുവന്‍ കത്തിച്ചത്?

ലാലുവിന്റെ കീഴില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഗോധ്രക്ക് പിന്നില്‍ പരിവാരം തന്നെയെന്ന് തെളിഞ്ഞില്ലേ?

ഇസ്ലാം വിചാരിക്കുന്നതിന്റെ കുഴപ്പമല്ല.. പരിവാരത്തിന്റെ മനസ് ചീത്തയായതിന്റെ കുഴപ്പമാണിതൊക്കെ.

Anonymous said...

@Islam Vicharam, Joker, ...
Please see this news.

Is this fabricated? Still will you tell Sangh is behind delhi blasts?

Anonymous said...

ഇത് പോലെ എത്ര നിരപരാധികള്‍ നമ്മുടെ സമര്‍ത്ഥരായ പോലീസുമയുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണ്! ഇത്തരം ഏറ്റ് മുട്ടലുകളില്‍ പക്ഷേ ഒരു പോലീസുകാരന് പോലും ഒരു പരിക്കും പറ്റാറില്ല എന്നത് നമ്മുടെ പോലീസിന്റെ കഴിവ് തെളിയിക്കുന്നു.
ഗുജറാത്തിലും ഒറീസയിലും കര്‍ണാടകയിലും ഒരുപാട് നിരപരാധികളെ അതിക്രൂരമയി കൊല ചെയ്യുന്ന കൊടും ഭീകരര്‍ക്ക് ആയുധങ്ങളും സപ്പൊര്‍ട്ടും നല്‍കിയ നമ്മുടെ പോലീസ്ന് ഒരവാര്‍ഡ് നല്‍കേണ്ടതിയാരുന്നു.

ഇവിടെ ഒരു കൊടും ഭീകരന്മാര്‍ കണ്മുമ്പില്‍ തിമര്‍ത്താടിയിട്ടും ഒരു ധീര ജവാനും ഏറ്റുമുട്ടല്‍ പോയിട്ട് ഒരു മുട്ടല്‍ വരെ നടത്തിയിട്ടില്ല. :(

Anonymous said...

@Anonymous,

-->ഇത്തരം ഏറ്റ് മുട്ടലുകളില്‍ പക്ഷേ ഒരു പോലീസുകാരന് പോലും ഒരു പരിക്കും പറ്റാറില്ല എന്നത് നമ്മുടെ പോലീസിന്റെ കഴിവ് തെളിയിക്കുന്നു.<---
Read the news and talk, why you want to hide the facts? The police personnel was shot to death by an AK47. How these terrorist bastards are getting such sophisticated weapons? And who are the other bastards protecting them? And who are the bastards justifying them?



Inspector Sharma, who boldly led the 11 am operation in mufti, fell victim to terrorist bullets. Shot thrice, once in the stomach, the 42-year-old cop was rushed to the Holy Family Hospital in critical condition and breathed his last on Friday evening. Head constable Balwant Singh, who was also injured in the battle with the terrorists who were armed with an AK-47 and two pistols, is out of danger.

Anonymous said...

ജാമിഅ നഗറില്‍ ഡല്‍ഹി പോലിസിലെ സ്പെഷ്യല്‍ സെല്‍ നടത്തിയ ഏറ്റുമുട്ടല്‍ക്കൊലപാതകം വ്യാജമാണെന്നതിന് ഒട്ടേറെ തെളിവുകള്‍. ഏറ്റുമുട്ടലിനെക്കുറിച്ചു പോലിസ് പറയുന്ന കഥയേക്കാള്‍ വിശ്വസനീയവും യുക്തിപൂര്‍വവുമാണ് നാട്ടുകാരുടെ മൊഴികള്‍........

It is wise to refer other sources also. See other papers..

speak Truth is "crying" for the police.Your Real intention is evident man...

ഇസ് ലാം വിചാരം said...

എല്ലാ ഭീകരവാദികളെയും കല്‍ത്തുറുങ്കിലടക്കണം..കഴുവേറ്റാന്‍ കഴിയുമെങ്കില്‍ അങ്ങിനെ ചെയ്യണം. മുസ്ലിം പേരുള്ളവരെ രണ്ട് പ്രാവശ്യം തൂക്കണം.കാരണം നിരപരാധികളെ കൊല്ലുന്നത് ഏറ്റവും വലിയ കൊടൂം ക്രൂരതയായി
വിലയിരുത്തിയ മതമാണിസ്ലാം. മുസ്ലിം ഭീകരവാദികള്‍ ബോംബ് വെച്ച് നിരപരാധികളെ കൊല്ലുന്നെങ്കില്‍-
അവരെ കാത്തിരിക്കുന്നത് നരകമാണെന്ന് തീര്‍ച്ച. നമ്മുടെ മോഡിയും ആളു മോശമല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ...
(എന്നെയും ഭീകരവാദിയാക്കല്ലേ...) അപ്രിയ സത്യം പറയുന്നവരൊക്കെ ഭീകരവാദികളായിപ്പോകുന്നുണ്ട്.!
പാവം മോഡി എന്ത് തെറ്റു ചെയ്തു? ആകെ ഒന്നോ രണ്ടോ ആയിരം പേരെ കൊലക്ക് കൊടുത്തു.
പിന്നെ കുറച്ച് പേരെ ബലാല്‍സംഗം ചെയ്യിച്ചു. പിന്നെ ഗര്‍ഭിണിയുടെ വയറു പിളര്‍ന്നെന്നോ എന്തൊക്കെയോ-
ആ ടീസ്റ്റയും കൂട്ടരും പറയുന്നത് കേട്ടൂ. അതൊക്കെ വലിയ കുറ്റമാണോ? അതൊക്കെ ഏത് ബജ്രംഗ് ദളുകാരനും ചെയ്യാവുന്നതേയുള്ളൂ..
ഒറീസ കണ്ടില്ലേ.. ആരെങ്കിലും ചര്‍ച്ച ചെയ്യുന്നുണ്ടോ അത്? അതൊന്നും ബോംബ് പൊട്ടിയതല്ലല്ലോ. ബോംബ് പൊട്ടിച്ചാല്‍ മാത്രമേ അത് ഭീകരവാദമാകൂ. കുത്തിക്കൊല്ലുന്നതും വയര്‍ പിളര്‍ക്കുന്നതും കാട്ടിലേക്കോടിക്കുന്നതുമൊക്കെ നമ്മുടെ ബാബരി മസ്ജിദ് (അയ്യോ..തര്‍ക്കമന്ദിരം..അബദ്ധം പറ്റീ!) തകര്‍ത്തതു പോലെ കൊച്ചു കൊച്ചു കാര്യങ്ങള്!! പിന്നെ ഗുജറാത്തില്‍ ..അത് പിന്നെ കൊടുത്താല്‍ കൊല്ലത്തും കിട്ടൂം... എന്തിനാ ഗോധ്രയില്‍ തീവണ്ടിക്ക് തീ കൊടുത്തത് ? അത് ഭാരതീയ ജീ തന്നെയാണെന്നൊരിക്കല്‍ ഏതാണ്ടൊരന്വേഷണ റിപ്പോറ്ട്ടൊക്കെ വന്നിരുന്നു. അത് പിന്നെ ആ ലാലുവിന്റെ മതേതര കളിയാണെന്നേ. ഒറീസയില്‍ നമ്മള് പള്ളി കത്തിക്കുന്നതെന്തിനാ... വെറുതെയാണോ ? അതും കളിച്ചിട്ടല്ലേ ? ഇതൊന്നും ഭീകരവാദമൊന്നുമല്ല. ഭീകരവാദം എന്ന ആ വാക്കൊക്കെ റിസര്‍ വ്ഡ് അല്ലേ ? തൊപ്പിയിട്ടവനൊക്കെയല്ലേ ആ പേരു ചേരുക ..നമ്മള്‍ പള്ളി പൊളിക്കുന്നതിനും ഇടക്ക് വംശഹത്യ നടത്തുന്നതിനുമൊക്കെ ആ പേരു പറയുന്നതങ്ങിനെ ശരിയാകും.. മുസ്ലിം ഭീകരവാദം.. മുസ്ലിം തീവ്രവാദം.. അല്ല പിന്നെ...!!അരിയും തിന്ന്, ആശാരിച്ചിയെയും ക്രിസ്ത്യാനിയെയും മുസ്ലിമിനെയും കമ്മ്യൂണിസ്റ്റുകാരനെയുമൊക്കെ കടിച്ചും തിന്നും ബലാല്‍ സംഗം ചെയ്തും പിന്നെയും പിന്നെയും പാണ്ടന്‍ നായ മുന്നോട്ട് തന്നെ ... എവിടേക്ക് ? ചാനലുകളായ ചാനലുകളിലേക്ക്.. പത്രങ്ങളായ് പത്രങ്ങളിലേക്ക്.. ഭീകരതാ ചര്‍ച്ച...സിമ്പോസിയങ്ങള്‍...!
നമ്മുടെ ഭാരതീയക്കാര്‍ എവിടെയും നിറഞ്ഞു നില്‍ക്കുന്നത് കാണുന്നില്ലേ? ബോംബൊക്കെ ഭാരതീയക്കാര്‍ കണ്ടത് തന്നെ ഈ ജിഹാദികളുടെ കയ്യില്‍ നിന്നാ... ആര്‍ക്കറിയാം ബോംബുണ്ടാക്കുന്നതൊക്കെ...? രാഷ്ട്റീയ സ്വയം സേവനമല്ലേ നമ്മുടെ സാംസ്കാരിക സംഘത്തിന്റെ പണി? പിന്നെ കുറുവടീ കൊണ്ട് കാലാകാലങ്ങളായി നടത്തുന്ന കവാത്ത്...അത് വ്യായാമമല്ലയോ?
അപ്പോള്‍ നമ്മുടെ സുരേന്ദ്രന്‍ ലൈനിലുണ്ട്. ... ഭാരതീയ മോര്‍ച്ചയുടെ സെക്രട്ടറി... സുരേന്ദ്രന്‍..ഈ സിമിയുടെ ഭീകരവാദത്തെക്കുറിച്ചൊന്നു പറയുമോ? അതെ..കേള്‍ക്കാമോ... പറയാം...രാജ്യത്തെ തകര്‍ക്കാന്‍ മുസ്ലിം ഭീകരര്‍....
ഒറീസയില്‍ എന്താണതിനിടക്ക് നടക്കുന്നത് സുരേന്ദ്രന്‍...? അത് പിന്നെ... അവിടെ സ്വാഭാവികമായ പ്രതികരണമാണത്...
ജന രോഷം.. ഗുജറാത്തില്‍ പണ്ട് നടന്നത് പോലെ... നമുക്ക് മുസ്ലിം ഭീകരതയിലേക്ക് വരാം..അതാണല്ലോ കാലിക വിഷയം.
ഭീകരവാദത്തെക്കുറിച്ച് പറയാന്‍ ഗോപാല്‍ജി തിരുവനന്തപുരം സ്റ്റൂഡിയോവില്‍ കാത്തു നില്‍ക്കുന്നുണ്ട്. പിന്നെ ഗുജറാത്തില്‍ നിന്ന് ബഹുമാന്യ മോഡി അഹ്മദാബാദ് സ്റ്റുഡിയോവിലുണ്ട്...ഒറീസയില്‍ നിന്ന്‍ ബജ്രംഗ് ദളിന്റെ ബഹുമാന്യ കൊലേഷ്ജിയും പിന്നെ ബലാല്‍സംഗജിയും ചിലപ്പോള്‍ ലൈനിലെത്തിയേക്കും..പ്രേക്ഷകര് ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന ഈ ചര്‍ച്ചക്കിടയില്‍ ഒരു ചെറിയ ബ്രേക്ക്! എ ഷോട്ട് ബ്രേക്ക്..

ഇസ് ലാം വിചാരം said...

ചര്‍ച്ച രസകരം തന്നെ...എന്റെ ബ്ലോഗിലും നടക്കുന്നു ഒരു കിടിലന്‍ ചര്‍ച്ച..വിഷയം ഇസ്ലാം തന്നെ....ഒന്നു ചെന്നു പോയി നോക്കി ഒരഭിപ്രായം എഴുതില്ലേ നിങ്ങളെല്ലാവരും?..
സ്നേഹത്തോടെ,
(ഒട്ടും ഭീകരതയില്ലാതെ, ) ഇസ്ലാം വിചാരം

Anonymous said...

@Anonymous
-->ജാമിഅ നഗറില്‍ ഡല്‍ഹി പോലിസിലെ സ്പെഷ്യല്‍ സെല്‍ നടത്തിയ ഏറ്റുമുട്ടല്‍ക്കൊലപാതകം വ്യാജമാണെന്നതിന് ഒട്ടേറെ തെളിവുകള്‍. ഏറ്റുമുട്ടലിനെക്കുറിച്ചു പോലിസ് പറയുന്ന കഥയേക്കാള്‍ വിശ്വസനീയവും യുക്തിപൂര്‍വവുമാണ് നാട്ടുകാരുടെ മൊഴികള്‍........<----

I have read all Malayalam and most English newspapers. Which is your reliable news source which says the encounter was fake? Do ISI directly providing you news along with arms and ammunition? What those bastards said about the dead policeman? He shot himself three times with AK47 and committed suicide?

Joker said...

വധിക്കപ്പെട്ട മുഹമ്മദ് ഹാതിഫ് ഒരുമാസം മുമ്പ് ജാമിഅ നഗര്‍ പോലീസ് സ്റ്റേഷനില്‍ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചതായി പോലീസ്.അഹമ്മദാ ബാദ് സ്പോടനം ആസൂത്രണം ചെയ്ത ആള്‍ പോലീസ് സ്റ്റേഹനില്‍ നേരിട്ട് ചെന്നിട്ടും അറസ്റ്റ് ചെയ്യാതെ ഇപ്പോള്‍ വെടി വെച്ക് കൊന്നിരിക്കുന്നു.
(മാധ്യമം)
http://www.madhyamam.com/fullstory.asp?nid=56863&id=1

അനു നയത്തില്‍ പിടിച്ച് മുഴുവന്‍ നെറ്റ്വര്‍ക്കും അയാളില്‍ നിന്ന് മനസ്സിലാക്കേണ്ടതിന് പകരം അയാളെ വെടി വെച്ച് കൊന്ന് വീരസ്യം പറയുന്നു.ഇനി അടുത്ത സ്പോടനത്തിന്റെ ഉത്തരവാദിത്തം ഓടിപ്പോയവരുടെ തലയില്‍ കെട്ടി വെക്കാം.അങ്ങനെയൊരു സൌകര്യവും അതിനുണ്ട്.

ശ്രീ.മേജര്‍ രവി പറയുന്നു.റുഗ്രവാദികള്‍ ഒളിച്ച് താമസിക്കുന്നു എന്ന് വിവരം കിട്ടിയ സ്ഥിതിക്ക് മഫ്ടിയിലോ മറ്റോ പോകാതെ യൂണിഫോമില്‍ തന്നെ ഇവരെ അറസ്റ്റ് ചെയ്യാന്‍ പോയ ഏറ്റുമുട്ടല്‍ ‘വിദഗ്ദന്മാര്‍’ ഭയങ്കര വിഡ്ഡിത്തമാണ് ചെയ്റ്റത് എന്ന്. (ഏഷ്യാനെറ്റ് ന്യൂസ്)

ഏറ്റുമുട്ടലിന് ശേഷം പോലീസ് ആദ്യം പറയുന്നു ഇപ്പോള്‍ പോലീസ് പിടിയിലുള്ള അബൂ ബഷീര്‍ പറഞ്ഞത് അനുസരിച്ചാണ് ഏറ്റുമുട്ടലിന് പുറപ്പെട്ടത് എന്ന് എന്നാല്‍ പിന്നീട് പോലീസ് തിരുത്തി പറഞ്ഞു അബൂ ബഷീര്‍ പറഞ്ഞതിന് അനുസരിച്കല്ല് മറ്റ് രഹസ്യ വിവരങ്ങള്‍ അനുസരിച്ചാണ് ഏറ്റുമുട്ടലിന് വന്നത് എന്ന്.
(ഏഷ്യാനെറ്റ് ന്യൂസ്)

ഈ കലാപരിപാടികളുടെ ക്ലൈമാക്സ് ഇങ്ങനെ.

ഒരു പോലീസ് കാരണ് ജീവന്‍ നഷ്ടമായെങ്കിലും കാര്യങ്ങള്‍ എല്ലാം വിചാരിച്ച പോലെ നടന്നു.സ്പോടനം നടത്തിയത് സിമി തന്നെ ഇനി എല്ലാം പിടിയിലായവര്‍ സമ്മതിച്ചു എന്ന് ഡല്‍ഹി പോലീസ് പറഞ്ഞിട്ടുണ്ട്. മരിച്ച പോലീസുകാരെന്റെ ആത്മശാന്തിക്കായ് പ്രാര്‍ഥിക്കാം നമുക്ക്. ഈ രാജ്യത്ത് ഇനിയും സ്പോടനങ്ങള്‍ ഉണ്ടായാല്‍ അല്‍ഭുതപ്പെടേണ്ടതില്ല അതിന് ശേഷം ചില ഏറ്റുമുട്ടലുകള്‍ നടക്കും ചിലര്‍ വധിക്കപ്പെടുകയും ചിലര്‍ ഓടിപ്പോയ്യവര്‍ വീണ്ടും സ്പോടനം നടത്തുകയും അതിന് ശേഷം അറസ്റ്റും ഓടിപോക്കും സ്പോറ്റടങ്ങാളും നടക്കും.

മറ്റൊരു വാര്‍ത്ത.

കേരള കര്‍ണാടക അതിര്‍ത്തിയില്‍ പുത്തൂരിലെ ഒരു ബജ്രംഗാ ദള്‍ പ്രവര്‍ത്തകന്റെ വീട്റ്റില്‍ നിന്നും 1200 ഡിറ്റനേറ്ററുകളും 397 ജലാറ്റിന്‍ സ്റ്റിക്കുകളും പിടിച്ചെടുത്തിരിക്കുനു.
(ആരും മിണ്ടരുത് ഇതെല്ലാം സ്വാഭാവിക പ്രതികരണത്തിന് വേണ്ടിയുള്ളതാണ്)

ഈ വാര്‍ത്ത ദേശസ്നേഹ വാര്‍ത്താ മാധ്യമങ്ങാള്‍ കണ്ടുകാണില്ല.)

വന്ദേ മാതരം

ഇസ് ലാം വിചാരം said...

ഭീകരവാദത്തെക്കുറിച്ച് പറയാന്‍ ഗോപാല്‍ജി തിരുവനന്തപുരം സ്റ്റൂഡിയോവില്‍ കാത്തു നില്‍ക്കുന്നുണ്ട്. പിന്നെ ഗുജറാത്തില്‍ നിന്ന് ബഹുമാന്യ മോഡി അഹ്മദാബാദ് സ്റ്റുഡിയോവിലുണ്ട്...ഒറീസയില്‍ നിന്ന്‍ ബജ്രംഗ് ദളിന്റെ ബഹുമാന്യ കൊലേഷ്ജിയും പിന്നെ ബലാല്‍സംഗജിയും ചിലപ്പോള്‍ ലൈനിലെത്തിയേക്കും.

Rajeeve Chelanat said...

ജോക്കറിന്റെയും വിമതന്റെയും നിരീക്ഷണങ്ങളില്‍ പലതിനോടും ഇതെഴുതുന്നയാളും യോജിക്കുന്നു.ആഗോള ആയുധവ്യാപാരം, ആസന്നമായ പൊതുതിരഞ്ഞെടുപ്പ്,അക്രമാസക്തമാകുന്ന ഹൈന്ദവദേശീയത, ഇവയൊക്കെ ഇത്തരം (ഭീകരാക്രമണ)സംഭവങ്ങളില്‍ അതിന്റേതായ പങ്കു വഹിച്ചിട്ടുണ്ട് എന്നത് നേരുതന്നെ. ഇസ്ലാമിസ്റ്റ് ജിഹാദികള്‍ സാമ്രാജ്യത്വവിരുദ്ധപ്രവര്‍ത്തനത്തില്‍ പുരോഗമനപരമായ ഒരു കര്‍ത്തവ്യവും നിര്‍വ്വഹിക്കുന്നില്ല എന്നു മാത്രമല്ല, മിക്കയിടത്തും, അത് പുരോഗമനപ്രസ്ഥാനങ്ങളുടെ എതിര്‍ദശയിലുമാണ് നിലകൊള്ളുന്നത്. സംശയമില്ല.

എങ്കിലും, അതിന്റെ പൊതുസ്വഭാവം, അമേരിക്കന്‍വിരുദ്ധരാഷ്ട്രീയം തന്നെയാണ്. ചൈനയിലെ ഉഗൂര്‍ വിഘടനവാദികള്‍ക്ക് കിട്ടുന്ന അമേരിക്കന്‍ പിന്തുണ ജിഹദികള്‍ക്കു കിട്ടുന്ന പിന്തുണയല്ല. അതുപോലെ, സൌദിയുടെ വഹാബി തീവ്രവാദത്തിന്റെ കനലുകള്‍ ലോകത്തിലെ മിക്കവാറും എല്ലാ ഇസ്ലാമിസ്റ്റ് ജിഹാദികളിലും കാണാമെങ്കിലും, വഹാബിസവും വേറിട്ടൊരു സ്വഭാവം പുലര്‍ത്തുന്നുണ്ട്. സൌദി ഭരണാധികാരികളുടെ തന്ത്രപരമായ പിന്തുണയാണ് അവര്‍ക്കുള്ളത്. ചുരുക്കത്തില്‍, അമേരിക്ക അവകാശപ്പെടുന്നതുപോലെ ഒരു ഏകശിലാരൂപമായ ജിഹാദിസമൊന്നും ഇന്ന് എവിടെയുമില്ല.

അഭിപ്രായങ്ങള്‍ക്കും വായനകള്‍ക്കും നന്ദി

അഭിവാദ്യങ്ങളോടെ