Wednesday, March 28, 2007

Jesus was.....

Jesus was…

Jesus might have been a Black.
Three logics vouch for that:


He addressed everyone “Brother”;
He spread gospels;
And, in the end he didn’t get a fair trial at all.

Jesus might equally have been a Jew;
with another three arguments that we knew;


He trod his father’s way of trade;
Never left his home till he reached two and thirty
He believed in his mother’s virginity, and she in his godliness.

But, Jesus, he could have been an Italian as well;
another three things prove that well.


He used signs to communicate;
After every food he drank wine;
And used much olive oil.

Jesus, a Californian? Might be:

Because he didn’t have his hair cut;
He always walked barefoot;
He established a religion.

But, Jesus would have been an Irish too.
See these reasons that could be true;


He never married;
Always narrated stories;
Loved meadows.

But, Jesus would have been a woman as well.
Three strong reasoning make it clear.


Unprepared, and without a grain left, still, he fed hundreds.
He shot messages across a multitude of dumb-heads.
Even from his death he had to return to finish errands that he left unaccomplished.

യേശു എന്നാല്‍......

യേശു എന്നാല്‍......

യേശു ഒരു കറുത്ത വര്‍ഗ്ഗക്കാരനാണ്‌ എന്നതിന്‌ മൂന്ന് നല്ല വാദങ്ങളുണ്ട്‌.

ഒന്ന്- അവന്‍ എല്ലവരേയും സഹോദരാ എന്ന് വിളിച്ചു.

രണ്ട്‌-അവന്‍ സുവിശേഷം പറയാന്‍ ഇഷ്ടപ്പെട്ടു.

മൂന്ന്- അവന്‌ ഒരു നല്ല വിചാരണ ലഭിച്ചില്ല

യേശു ഒരു ജൂതനായിരുന്നു എന്നതിനുമുണ്ട്‌ മൂന്നു നല്ല വാദങ്ങള്‍.

ഒന്ന്- അവന്‍ അപ്പന്റെ തൊഴിലില്‍ ഏര്‍പ്പെട്ടു.

രണ്ട്‌-അവന്‍ 32 വയസ്സു വരെ സ്വന്തം വീട്ടില്‍ കഴിഞ്ഞു.

മൂന്ന്-അമ്മ കന്യകയാണെന്ന് അവനും, അവന്‍ ദൈവമാണെന്ന് അമ്മയും വിശ്വസിച്ചു.

യേശു ഒരു ഇറ്റലിക്കാരനാണെന്നതിനു മൂന്ന് തത്തുല്ല്യ വാദങ്ങളുണ്ട്‌.

ഒന്ന്-അവന്‍ ആംഗ്യങ്ങള്‍ കൊണ്ട്‌ സംസാരിച്ചു.

രണ്ടു-ഓരോ ഭക്ഷണത്തിനോടൊപ്പവും അവന്‍ വീഞ്ഞ്‌ കുടിച്ചു.

മൂന്ന്-അവന്‍ ഒലീവെണ്ണ ധാരാളം ഉപയോഗിച്ചു.

പക്ഷേ, യേശു കാലിഫോര്‍ണിയക്കാരനായിരുന്നു എന്നതിനും മൂന്നു തത്തുല്ല്യ വാദങ്ങളുണ്ട്‌.

ഒന്ന്-അവന്‍ ഒരിക്കലും മുടി മുറിച്ചില്ല

രണ്ടു-എല്ലാ സമയവും അവന്‍ നഗ്നപാദനായി ചുറ്റിനടന്നു.

മൂന്ന്-അവന്‍ ഒരു പുതിയ മതം തുടങ്ങിവെച്ചു.

പക്ഷേ, യേശു അയര്‍ലണ്ടുകാരനായിരുന്നു എന്നതിനുമുണ്ട്‌ മൂന്നു വാദങ്ങള്‍.

ഒന്ന്-അവന്‍ വിവാഹമേ കഴിച്ചില്ല

രണ്ട്‌-അവന്‍ എപ്പോഴും കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു

മൂന്ന്-അവന്‍ പുല്‍മൈതാനങ്ങളെ സ്നേഹിച്ചു.

പക്ഷേ, യേശു ഒരു സ്ത്രീയായിരുന്നു എന്നതിന്‌ മൂന്നു ശക്തിയായ വാദങ്ങളുണ്ട്‌.

ഒന്ന്‌- തീരെ ഭക്ഷണമില്ലാതിരുന്ന സമയത്ത്‌ ഒരു നിമിഷത്തെ മുന്നറിയിപ്പില്‍ ഒരു ആള്‍ക്കൂട്ടത്തെ അവന്‌ ഊട്ടേണ്ടിവന്നു.

രണ്ട്‌-ഒരിക്കലും ഒന്നും മനസ്സിലാവാതിരുന്ന ഒരു പുരുഷാരത്തിനു കുറുകെ സന്ദേശമയക്കാന്‍ അവന്‍ ശ്രമിച്ചുകോണ്ടേയിരുന്നു.

മൂന്ന്-പണികള്‍ ചെയ്തു തീര്‍ക്കാന്‍ ബാക്കിയുള്ളതുകൊണ്ടു മരിച്ചിടത്തുനിന്നുപോലും അവന്‌ എണീറ്റുവരേണ്ടിവന്നു.


അടിക്കുറിപ്പ്‌:

അന്തരിച്ച പവിത്രന്റെ ഒന്നാം ചരമവാര്‍ഷികത്തിന്‌, എഴുതിയതാരാണെന്നറിയില്ലെന്ന് പറഞ്ഞുകൊണ്ട്‌, പി.എന്‍.ഗോപീകൃഷ്ണന്‍ വായിച്ച കവിത (മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍-മാര്‍ച്ച്‌ 25ല്‍ വന്നത്‌)

എഴുത്തിന്റെ കരുത്ത്‌ എന്നൊക്കെ പറയുന്നത്‌ ഇതാണ്‌. ഒരുപക്ഷേ, യേശുവിനെക്കുറിച്ച്‌ ഇന്നുവരെ എഴുതപ്പെട്ട എല്ലാ പുസ്തകങ്ങള്‍ക്കും പകരംവെക്കാന്‍ ഈയൊരൊറ്റ ചെറിയ കവിത തന്നെ ധാരാളം മതിയാവും.

അജ്ഞാതനായ ആ കവിയെ നമിക്കാതിരിക്കുന്നതെങ്ങിനെ?


രാജീവ്‌ ചേലനാട്ട്‌

Monday, March 26, 2007

നീളമുള്ള വഴികള്‍(3)

ജോണ്‍ പില്‍ഗര്‍
തര്‍ജ്ജമ: രാജീവ്‌ ചേലനാട്ട്‌


ഞാന്‍ കണ്ടുമുട്ടിയവരില്‍ ഏറെ ധീരന്മാരായിരുന്നു ഇസ്രായേലിലെ വിമതര്‍. പത്തൊന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞ-അതില്‍ അധിക കാലവും, ഏകാന്ത തടവില്‍-, ഇപ്പോള്‍ വീട്ടുതടങ്കലിലും കഴിയുന്ന വാനുനുവടക്കം, ഇവരില്‍ പലരും ആ സമൂഹത്തില്‍ തന്നെ കഴിയുന്നവരാണ്‌. സമൂഹത്തിന്റെയും, കുടുംബത്തിന്റെയും, രാജ്യത്തിന്റെയും ഭ്രഷ്ട്‌ ഏറ്റുവാങ്ങി, അതേ സമൂഹത്തില്‍ കഴിയേണ്ടിവരുന്നവര്‍. ഹോളോകാസ്റ്റിനു ഇരകളായവരുടെ ഓര്‍മ്മകളോടു വഞ്ചന കാട്ടിയവരായിട്ടണ്‌ സമൂഹവും, രാജ്യവും, അവരുടെ കുടുംബം പോലും അവരെ കാണുന്നത്‌.

ഇതെഴുതുന്ന സമയത്ത്‌, 635 ഇസ്രായേലി സൈനികര്‍ അധിനിവേശ പാലസ്തീനില്‍ നിലയുറപ്പിക്കാന്‍ വിസമ്മതിച്ചിരിക്കുന്നു. നൂറുകണക്കിനാളുകളെ ജയിലില്‍ അടച്ചുകഴിഞ്ഞു. മറ്റു ചിലര്‍ ഭരണകൂടത്തിനെതിരെ പരസ്യമായ പ്രസ്താവനകളുമായി അരങ്ങത്തു വന്നിരിക്കുന്നു. സൈന്യത്തിലെ എല്ല വിഭാഗങ്ങളിലും പെടുന്നവരുണ്ട്‌ ഇവരില്‍. 2003 സെപ്റ്റെംബെറില്‍ ഇരുപത്തേഴു വ്യോമസേനക്കാര്‍ (അതില്‍ 67-ലെ യുദ്ധനായകന്‍ ബ്രിഗേഡിയര്‍ ജനറല്‍ യിഫ്താസ്പെക്റ്ററും ഉള്‍പ്പെടുന്നു).

ജനവാസഭൂമികളില്‍ "നിയമവിരുദ്ധവും, അധാര്‍മ്മികവുമായ" ഇടപെടലുകള്‍ നടത്താന്‍ അവര്‍ വിസമ്മതിച്ചു. അതില്‍ ഭൂരിപക്ഷവും മൂന്നു വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ട യുവാക്കളായിരുന്നു. അവരുടെ സംഘടനയുടെ പേര്‍ "വിമത ധീരര്‍" എന്നാണ്‌.

അവരിലൊരാളും, യാഥാസ്ഥിതിക ജൂതനുമായ സര്‍ജന്റ്‌ ഇഷായ്‌ റോസന്‍സ്‌വിയുമായ്‌ ഒരു ഉച്ചസമയം ഞാന്‍ പങ്കിട്ടു. ചുറ്റും കണ്ടേക്കാവുന്ന സംശയഗ്രസ്തമായ കണ്ണുകളില്‍ നിന്നകന്ന്, ടെല്‍ അവീവിലെ ഒരു പാര്‍ക്കില്‍ വെച്ചു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, എങ്ങിനെ അയാള്‍ ഒരു കരിങ്കാലിയായെന്ന്.

വിചാരിച്ചതിലുമധികം സമയമെടുത്തു അയാള്‍ മറുപടി പറയാന്‍. "ഗാസയില്‍ എന്റെ വിഭാഗത്തിന്റെ കൂടെ വന്നതു മുതല്‍ തന്നെ എനിക്കു ബോധ്യമായി. ഭീകരമായ ഒന്നാണ്‌ ഞങ്ങള്‍ ചെയ്യുന്നതെന്ന്. എങ്കിലും ഞാനത്‌ ചെയ്തു. വീട്ടില്‍ പോവുമ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. ഒരു തരം ജക്കില്‍ ഹൈഡ്‌ കഥാപാത്രത്തെപ്പോലെയായിരുന്നു ഞാന്‍ വീട്ടില്‍. പിന്നീടെനിക്കു മനസ്സിലായി, അതിര്‍ത്തിയുടെ തെറ്റായ ഭാഗത്താണ്‌ ഞാനെന്ന്. ദിവസവും വഴി തടസ്സങ്ങള്‍ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നു ഞങ്ങള്‍. അവിടെ നിങ്ങള്‍ക്ക്‌ ഒരു ജോലിയുമില്ല. വെറുതെ നില്‍ക്കുക. വീട്ടിലേക്ക്‌ ഫോണ്‍ ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഒരു പക്ഷേ പറയുക "ഇത്‌ അറുമുഷിപ്പനാണെന്ന്" മാത്രമായിരിക്കും. പിന്നീടാണ്‌ നിങ്ങള്‍ക്ക്‌ ബോധ്യമാവുക, ഈ നിഷ്ക്രിയത്വം യഥാര്‍ത്ഥത്തില്‍ എന്താണ്‌ ചെയ്യുന്നതെന്ന്. ആയിരക്കണക്കിനാളുകളെ അപമാനത്തിലും, വിദ്വേഷത്തിലും, വിശപ്പിലും, മടുപ്പിലും തളച്ചിടുകയാണ്‌ അതെന്ന്.

സങ്കല്‍പ്പിച്ചു നോക്കൂ. പുലര്‍ച്ചെ അഞ്ചുമണിക്ക്‌ നിങ്ങളവിടെ നില്‍ക്കുന്നു. നിങ്ങളവരുടെ കണ്ണുകള്‍ കാണുന്നു. അവരില്‍ ഒരാള്‍ നിങ്ങലുടെ പിതാമഹനായിരിക്കാനും മതി. അവരെ വിളിച്ചുനിര്‍ത്തി നിങ്ങള്‍ക്ക്‌ പറയണമെന്നുണ്ട്‌. "നോക്കൂ, ഞാന്‍ ഉള്ളിന്റെയുള്ളില്‍ നല്ലൊരുവനാണ്‌. എനിക്കു നിങ്ങളോടു ഒരു വിരോധവുമില്ല". പക്ഷേ അതല്ല കാര്യം, അവര്‍ക്ക്‌, നിങ്ങള്‍, അധിനിവേശം തന്നെയാണ്‌. ആരും അവനവന്റെ സ്വാതന്ത്ര്യം വെറുതെ തരികയൊന്നുമില്ല.

പക്ഷേ, സര്‍ക്കാര്‍ പറയുന്നത്‌, ഈ മാര്‍ഗ്ഗതടസ്സങ്ങള്‍ ചാവേറുകളെ തടയാനാണെന്നല്ലെ?

ചാവേറുകള്‍ ഉണ്ടാവുന്നതിനു മുപ്പത്തഞ്ചുകൊല്ലങ്ങള്‍ക്കു മുന്‍പ്‌ നമ്മള്‍ ഈ മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാക്കിയിരുന്നു. നിയന്ത്രിക്കാന്‍ മാത്രമാണത്‌. നിയന്ത്രിക്കാന്‍.

നിങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലുള്ളവര്‍ നിങ്ങളുമായി ഇതിനെക്കുറിച്ച്‌ തര്‍ക്കിക്കാറുണ്ടോ?

നിങ്ങള്‍ക്ക്‌ എല്ലാ അധികാരവുമുണ്ട്‌. അവര്‍ക്കൊന്നുമില്ല. നിങ്ങള്‍ക്കു ഏതു നിമിഷവും അവരുടെ രേഖകള്‍ പിടിച്ചെടുക്കാം. പിന്നെ അവശേഷിക്കുന്നതായി അവര്‍ക്കൊന്നുമില്ല. രേഖകള്‍ നഷ്ടപ്പെട്ടാല്‍ ആ നിമിഷം ജയിലിലാണ്‌. അതുകൊണ്ട്‌ അവര്‍ അതിനു മുതിരില്ല. അവര്‍ നിസ്സംഗരാവുകപോലും ചെയ്തേക്കാം. പക്ഷേ അവരുടെ ഉള്ളില്‍, അവര്‍ തീര്‍ച്ചയായും നിസ്സംഗരല്ല.

നിങ്ങള്‍ ദിവസവും കണ്ടുമുട്ടുന്ന മറ്റു ഇസ്രായേലികള്‍, നിങ്ങളൊരു വിമതനാണെന്നു അറിയുന്നവര്‍, അവര്‍ നിങ്ങളെ എങ്ങിനെയാണ്‌ കാണുന്നത്‌?

ചിലര്‍ ഞങ്ങളെ തീവ്ര ഇടതുപക്ഷമായിട്ടാണ്‌ കാണുന്നത്‌. അതാണ്‌ ഏറ്റവും വലിയ തമാശ. ഞാനൊരു മതവിശ്വാസിയാണ്‌. അവര്‍ക്ക്‌ ഇതില്‍ ധാര്‍മ്മികതയുടെ പ്രശ്നമേ കാണാനാവുന്നില്ല. അവര്‍ കരുതുന്നത്‌, ഞങ്ങളുടെ തല തിരിഞ്ഞുപോയി എന്നാണ്‌. എന്റെ അടുത്ത ഒരു സുഹൃത്ത്‌ എന്താണ്‌ പറഞ്ഞതെന്ന് അറിയാമോ? "ശരിയാണ്‌, ഇതൊരു വങ്കന്‍ യുദ്ധമാണ്‌. എങ്കിലും, ഒരു യുദ്ധം തന്നെയാണ്‌. നമ്മളത്‌ പൊരുതിതീര്‍ക്കുക തന്നെ വേണം." എന്നാണ്‌.

കുടുംബം?

"വീട്ടിലിതിനെക്കുറിച്ച്‌ ഞങ്ങള്‍ സംസാരിക്കാറില്ല. സംസാരിക്കാതിരിക്കാന്‍ ശ്രമിക്കാറുണ്ട്‌. ഭാര്യ മറ്റെന്തെങ്കിലും സംസാരിക്കാന്‍ ശ്രമിക്കും. കാരണം, ഈ വിഷയം ബുദ്ധിമുട്ടുള്ള ഒന്നാണ്‌.

അതിനര്‍ത്ഥം, ഇത്‌ നിങ്ങള്‍ സ്വയം ചെയ്യുന്നതാണ്‌ എന്നല്ലെ?

അതെ, ഞാനിതില്‍ ഒറ്റക്കാണ്‌.

എന്തു വിലയാണ്‌ നിങ്ങളിതിനു കൊടുക്കുന്നത്‌?

ഞാനൊരു നായകനൊന്നുമല്ല. ഞാന്‍ ദുഃഖിതനാണ്‌. പൊതുവഴിയില്‍ വെച്ച്‌ എനിക്കു തീരെ പരിചയമില്ലാത്ത ഒരാള്‍ എന്നോട്‌ വന്ന്, "നിങ്ങള്‍ ചെയ്തത്‌ പത്രത്തില്‍ വായിച്ചു, കഷ്ടം, നിങ്ങളെപ്പോലുള്ളവരാണ്‌ നമ്മുടെ രാജ്യത്തെ തകര്‍ക്കുന്നത്‌" എന്നൊക്കെ പറയുമ്പോള്‍, എനിക്കു വേദനിക്കുന്നുണ്ട്‌. ശരീരത്തില്‍ ഒരു കത്തിയിറക്കും പോലെയാണത്‌. ഹൃദയം കൊണ്ടും, ബുദ്ധികൊണ്ടും ഒരു വൈയക്തികമായ യുദ്ധത്തിലേക്കാണ്‌ ഞാന്‍ മുങ്ങിത്താഴുന്നത്‌. എങ്ങിനെയാണത്‌ ഞാന്‍ നിങ്ങളോടത്‌ വിശദീകരിക്കുക?

നിങ്ങളോടു തന്നെ എപ്പോഴും വിശദീകരിക്കേണ്ടിവരുന്നു അല്ലേ?

അതെ, വിശദീകരിക്കുക മാത്രമല്ല, സ്വയം ബൊദ്ധ്യപ്പെടുത്തേണ്ടിയും വരുന്നുണ്ട്‌. സ്വയം പറയണം. "ഇഷായ്‌, നിങ്ങളൊരു രാജ്യദ്രോഹിയല്ല....നിങ്ങളൊരു രാജ്യദ്രോഹി അല്ല.. എന്ന് നൂറുവട്ടം. സ്വയം ഇങ്ങിനെ പറയേണ്ടി വരുക എന്നത്‌ എളുപ്പമുള്ള കാര്യവുമല്ല.

ഇസ്രായേലിനെക്കുറിച്ചുള്ള വിമര്‍ശനത്തെ, സെമിറ്റിക്‌ വിരോധവുമായി കൂട്ടിക്കുഴക്കുന്ന വിദേശത്തുള്ള ജൂതരോട്‌ നിങ്ങളെന്താണ്‌ പറയാറുള്ളത്‌?

ഇതൊരു ആന മണ്ടത്തരമാണ്‌. ഏറ്റവും വൃത്തികെട്ട പ്രചരണം. ബ്രിട്ടണിലും, ലോകാത്താകമാനവുമുള്ള ജൂതന്മാര്‍ ഇത്തരം പ്രചരണം കൊണ്ടു അധിനിവേശത്തെയും, അതിന്റെ ഭീകരതയേയും നടപ്പാക്കുക മാത്രമാണ്‌ വാസ്തവത്തില്‍ ചെയ്യുന്നത്‌. ജൂതന്റെ പീഡാനുഭവങ്ങളുടെ ഓര്‍മ്മയെ മറ്റൊരു ജനതയെ അടിച്ചമര്‍ത്താനുള്ള ഉപാധിയാക്കരുത്‌. അതാണ്‌ ശരിക്കും (മത)നിന്ദ.

താങ്കളുടെ സഹപ്രവര്‍ത്തകരോട്‌ എന്താണ്‌ പറയാന്‍ ആഗ്രഹിക്കുന്നത്‌?

ദേശാഭിമാനത്തെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടിയിരിക്കുന്നു. അധിനിവേശ പ്രശ്നത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതു മാത്രമാണ്‌ ഇന്ന് ഓരോ ദേശാഭിമാനിയിലും അവശേഷിക്കുന്ന കടമ.



(അവസാനിച്ചു)

Sunday, March 25, 2007

Open proposal by The Statesman to WB Chief Minister
Ravindra Kumar, Editor, The Statesman
------------ --------- ---

YES, CHIEF MINISTER!

A proposal that Mr Buddhadeb Bhattacharjee must approve if he does
not wish to be accused of violating Article 14 of the Constitution.

By RAVINDRA KUMAR

I am planning to write a letter to the Chief Minister of West Bengal.
Here is a draft, which I offer to readers ~ who are, after all, the
most important stakeholders in The Statesman ~ for comment.

Dear Mr Chief Minister,

I write this on behalf of The Statesman, a newspaper that is more
than 130 years old and is directly descended from The Friend of
India, founded 1818. In other words, we were born about half a
century before the house of Tatas was founded as a trading firm, a
reference that you may find mysterious but one that I promise to
explain as I go along.

In February last year, we applied to your Housing Minister and head
of the West Bengal Housing and Infrastructure Development Corporation
for a two-acre plot of land in New Town, Kolkata. In October or
thereabouts, some seven or eight months later, we received a letter
from WBHIDCO that it had been decided to allot the land to us. But,
curiously, there were no details furnished in the letter about the
location, the cost or anything else. Thereafter, there has been no
word from WBHIDCO.

I had indicated that we required the land for our own use, for
production activities and for new business ventures, including
software development, that we proposed to set up. While there were
several locations available to us for the proposed investment,
including in the states of Himachal Pradesh, Uttarakhand, Bihar,
Jharkhand and Chhattisgarh, we felt that West Bengal, which has been
our home for nearly two centuries, would be most suitable.

I must hasten to add, however, that I am not making a grievance of
the fact that 13 months after our application, there is no sign of
the land, much less the terms under which it is to be allotted. The
wheels of government grind slowly, and bureaucracies cannot be
hurried. I am sure, some day in the not so distant future, our file
will be found in the WBHIDCO office and the land will be allotted.

The purpose of this letter is different. I am given to understand
from reports of your Industries Minister, Mr Nirupam Sen's statement
in the West Bengal Assembly that your government is offering a better
alternative.

I understand that you are offering land to investors, especially
those who are considering other states, on lease at favourable terms,
and I would like to urge you to use your good offices to make such an
allotment to us.

The Statesman would be interested in acquiring on 90-year lease about
10 acres of land. We are prepared to pay an annual lease rent of Rs
80,000 for the first five years, calculated at the rate of Rs 8,000
per acre per annum. We are prepared to offer an increase of 25 per
cent every five years thereafter for the next 30 years. Thus we will
agree to pay Rs 100,000 per year from years 6 to 10, Rs 125,000 per
year for years 11 to 15, Rs 156,250 per year for years 16 to 20, and
so on. However, I understand that you will charge lease rent only for
about 40 per cent of the land, so these figures will be
proportionately reduced.

We understand that your government is offering several other
incentives for investment in the state, and I would request you to
confirm that we will be eligible for each of the following:

a) A loan of Rs 2 crore at 1 per cent per annum interest from the
West Bengal Industrial Development Corporation;

b) Allotment of 0.5 acre of land in New Town, Rajarhat, of which 0.2
acre will be at a cost of Rs 3 crore per acre and may be used for
commercial purposes and 0.3 acre at a cost of Rs 2.5 crore per acre
for setting up a housing project, to one of our subsidiary companies;

c) Five acres of land in the BRADA area; and

d) Refund of VAT (should it be applicable) for the first 10 years of
our lease.

There are some additional facts that you must bear in mind whilst
considering our application.

If the Government of West Bengal grants our request, we will be able
to take up our expansion activities in the state and will not need to
go to Uttarakhand, Jharkhand, Himachal Pradesh or Chhattisgarh. In
the strictest confidence I must tell you not only is our heart not in
any of these states, it would be incredibly silly for us to consider
any of them. A newspaper needs to be close to its readers; just as a
car manufacturing company must be close to the source of its main raw
material ~ steel ~ and to transportation links and markets. But of
course, you can tell your political opponents that had you not
offered these incentives, we would have gone away.

As a sagacious Chief Minister, I am sure you must be wondering if the
business activities we plan to take up will generate jobs. I am sure
they will. Unlike the automobile industry, which is extremely
mechanized and uses robots in assembly lines (my brother-in-law who
has a Ph.D in robotics from Stanford and who worked for many years
with General Motors in Michigan tells me that nearly 90 per cent of
assembly line jobs are done by robots), the newspaper industry is
still quite labour-intensive. At the end of a long day spent covering
police firings, clashes and bombings, we may look like zombies,
however I can assure you we are human.

But let's get down to specifics. I hereby assure you that for every
1,000 jobs the Tatas provide in their car manufacturing plant, we
will provide 10
. This is only fair, as we are only asking for one per
cent of what they have got from you. Thus, if they give 10,000 people
jobs, I assure you that The Statesman will offer jobs to at least 100
people.

That is not all, though. I believe that on the basis of the terms
your government has offered, Mr Tata has promised to produce a Re 1-
lakh car. As I am only asking for 1% of what you have given him, I
ought to promise to produce a newspaper costing Rs 1,000. However, I
am feeling generous, and so here's my offer. If you give us what we
have asked for, I promise to sell our newspapers at a cover price of
Re 1 each
, at least for the first year after commencement of
production from the new facilities. You will appreciate that in this
respect our terms are a thousand times better than those offered by
the Tatas.

There are several other benefits to our proposal. First, as we are an
impoverished newspaper and not remotely likely to be buying the
world's fourth-largest publisher at any point in the foreseeable
future, no eyebrows will be raised at your government giving us a
loan at 1 per cent per annum interest.

As we are seeking only 10 acres of land, you may not have to displace
more than three or four farmers, of whom perhaps half will part with
their land willingly. How many trenches can two farmers dig? And
should they resist, you may not have to fire more than a bullet or
two. Even if you have to do that, the repercussions will not be
serious
. I do not see Left constituents threatening a revolt over one
bullet, much less the Governor feeling aggrieved enough to issue a
statement.

Thus, you will appreciate that our proposal has much to commend it,
and very few disadvantages. As such, I am sure you will approve it
expeditiously, bearing in mind that not doing so might be deemed
discriminatory and therefore violative of Article 14 of the
Constitution
. Do please let me know as soon as you start fencing our
land, so that I can fetch up at Writers' Buildings to sign the
necessary papers and hand over a cheque for Rs 32,000 (40% of Rs
80,000).

I look forward to doing business with you.

With kind regards

Yours sincerely ...

(Ravindra Kumar)

Saturday, March 24, 2007

നീളമുള്ള വഴികള്‍(2)

ജോണ്‍ പില്‍ഗര്‍
തര്‍ജ്ജമ: രാജീവ്‌ ചേലനാട്ട്‌

ഒരു യുവ പട്ടാളക്കാരനായി കഴിഞ്ഞ കാലത്തായിരുന്നു റാമിക്കു ആ "അപ്രിയ സത്യത്തെക്കുറിച്ചുള്ള ബോധം' ഉണ്ടായിത്തുടങ്ങിയത്‌."1967-ലെ യുദ്ധം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. പുതിയ കുടിയേറ്റക്കാര്‍ ഓമനപ്പേരിട്ടു വിളിച്ചിരുന്നപോലെ "ദിവ്യമായ ഇടപെടല്‍" ഒന്നുമായിരുന്നില്ല ആ യുദ്ധം. ഇസ്രായേലിന്റെ ഹൃദയത്തിലെ അര്‍ബുദത്തിന്റെ ആരംഭമായിരുന്നു അത്‌". പിന്നീട്‌ 73ലെ യോകിപ്പൂര്‍ യുദ്ധത്തില്‍ തന്റെ കൈകളിലും ചോര പുരണ്ടിരുന്നുവെന്ന് റാമി തിരിച്ചറിഞ്ഞു.

സമാധാനത്തിനായുള്ള "നഷ്ടപ്പെട്ടവരുടെ കുടുംബ"ത്തിന്റെ രക്ഷാകര്‍ത്തൃസംഘടനയുടെ സ്ഥാപകരാണ്‌ റാമിയും നൂറിറ്റും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഇസ്രായേലി-പാലസ്തീനി കുടുംബങ്ങളെ ഒരുമിച്ച്‌ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒന്നാണ്‌ ഈ സംഘടന. ചാവേറുകളുടെ കുടുംബാംഗങ്ങളുമുണ്ട്‌ അതില്‍. അവര്‍ ഒരുമിച്ച്‌ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ആത്മാര്‍ഥവും, ഗൗരവവുമുള്ള ചര്‍ച്ചകള്‍ക്കു രാഷ്ട്രീയക്കാരെ പ്രേരിപ്പിക്കുന്നു. ഞാന്‍ റാമിയെ കാണുന്നതിനു അല്‍പ്പം മുന്‍പ്‌ മാത്രമായിരുന്നു ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ കാര്യാലയത്തിനു മുന്‍പില്‍ അവര്‍ ആയിരം ശവപ്പെട്ടികള്‍ നിരത്തിവെച്ചത്‌. ഇസ്രായേലിന്റേയും, പാലസ്തീന്റേയും പതാകകള്‍കൊണ്ട്‌ പൊതിഞ്ഞ പെട്ടികള്‍.

കഴിഞ്ഞകാലം മറക്കുകയോ, അതിനു മാപ്പുകൊടുക്കുകയോ ഒന്നുമല്ല ഞങ്ങളുടെ ലക്ഷ്യം", റാമി പറയുന്നു.

മകള്‍ മരിച്ച ഒരച്ഛന്റെ അമര്‍ഷത്തിനെയും, സമാനരായ മറ്റുള്ളവരിലേക്കെത്താനുള്ള വികാരത്തെയും നിങ്ങള്‍ എങ്ങിനെയാണു വേര്‍തിരിക്കുന്നത്‌?

വളരെ എളുപ്പമുള്ള സംഗതിയാണു. ഞാനൊരു മനുഷ്യജീവിയാണു. മൃഗമല്ല. എനിക്കെന്റെ കുഞ്ഞിനെയാാണു നഷ്ടപ്പെട്ടത്‌. എന്റെ ബുദ്ധിയോ, വിവേകമോ അല്ല. വികാരത്തില്‍ നിന്നുകൊണ്ട്‌ ചിന്തിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും ചോരച്ചുഴികള്‍ വലുതാക്കുകയേ ഉള്ളൂ. നിങ്ങളാലോചിക്കണം. നമ്മുടെ രണ്ടാളുകളും ഇവിടെ കഴിയേണ്ടവരാണ്‌. അവര്‍ ആവിയാവുകയൊന്നുമില്ല. എതെങ്കിലും തരത്തില്‍ ഒരു ഒത്തുതീര്‍പ്പിലെത്തണം.അതു നിങ്ങള്‍ വിവേകം കൊണ്ടാണ്‌ ചെയ്യേണ്ടത്‌, വികാരം കൊണ്ടല്ല.

സ്മദാറിനെ കൊന്ന ചാവേറിന്റെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവോ?

ഒരിക്കല്‍ അതിനു ശ്രമിച്ചിരുന്നു. ആരോ ചിലര്‍ക്കു അതിനെക്കുറിച്ചൊരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. അതിലെനിക്കു താത്‌പ്പര്യമുണ്ടായിരുന്നില്ല. എനിക്കു ഭ്രാന്തൊന്നുമില്ല. മറക്കാനും, മാപ്പുകൊടുക്കാനും എനിക്കാവില്ല. കൊച്ചുകുട്ടികളെ കൊല്ലുന്ന ഒരാള്‍ കുറ്റവാളിതന്നെയാണ്‌. ശിക്ഷിക്കപ്പെടുകയും വേണം. നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടാകും. ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനം തുടരാന്‍ എനിക്കെന്നോടു തന്നെ യുദ്ധം ചെയ്യേണ്ടിവരുന്നുണ്ട്‌. ഒന്നെനിക്കു പക്ഷേ തീര്‍ച്ചയുണ്ട്‌. ആ ചാവേറും, എന്റെ മകളും ഒരുപോലെ ഇരകള്‍ മാത്രമാണ്‌.

മറ്റു ചാവേറുകളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരുന്നുവോ?

ഉവ്വ്‌. വളരെ ഊഷ്മളവും, പ്രോത്സാഹജനകവുമായിരുന്നു അത്‌.

അതിന്റെ അര്‍ത്ഥം എന്താണ്‌?

സമാധാനം ഉണ്ടാവണം എന്നാണു അതിന്റെ അര്‍ത്ഥം. ഞാന്‍ മുന്‍പ്‌ പറഞ്ഞപോലെ, എന്റെ കൈകളിലും രക്തമുണ്ട്‌. ഇസ്രായേലിന്റെ സൈന്യത്തില്‍ ഞാനും ഒരു പട്ടാളക്കാരനായിരുന്നു. പക്ഷേ, ഓരോരുത്തരുടേയും വ്യക്തിപരമായ ചരിത്രത്തിലേക്ക്‌ നിങ്ങള്‍ ചുഴിഞ്ഞിറങ്ങിയാല്‍, നിങ്ങള്‍ക്കൊരിക്കലും സമാധാനം പുനസ്ഥാപിക്കാനാവില്ല. കൂടുതല്‍ തര്‍ക്കങ്ങളും, കുറ്റപ്പെടുത്തലുകളും ഉണ്ടാക്കാനേ അത്‌ സഹായിക്കൂ. നാളെ ഞാന്‍ ഹിബ്രോണിലേക്കു പോവുന്നുണ്ട്‌. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാലസ്തീനി കുടുംബങ്ങളെ കാണാന്‍. ഞങ്ങളുമായി സമാധാനം പുനസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന മറുഭാഗത്തിന്റെ പ്രതിനിധികളാണ്‌ അവര്‍.

ഇസ്രായേലിലെ പൊതുജനവികാരം മറിച്ചല്ലേ?

എനിക്കൊരു സുഹൃത്തുണ്ട്‌. അയാള്‍ പറയുന്നത്‌, ഞങ്ങളുടെ ഈ പ്രവര്‍ത്തനം, സമുദ്രം കുടിച്ചു വറ്റിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്‌ എന്നാണ്‌. ഞങ്ങള്‍ വളരെക്കുറച്ചുപേരെ ഈ സംഘടനയില്‍ ഉള്ളൂ എന്നത്‌ നേരുതന്നെ. ലോകത്തെ ഇന്നു നയിക്കുന്നത്‌ ഏതാനും വിഡ്ഢികളാണെന്നതും നേരല്ലേ? അമേരിക്കയുടേയും, ഇസ്രായേലിന്റേയും രാഷ്ട്രത്തലവന്മാരെയാണ്‌ ഞാന്‍ ഉദ്ദേശിച്ചത്‌. തീവ്രവാദമെന്ന വാക്കെടുത്ത്‌, അതിനുചുറ്റും എല്ലാ ന്യായങ്ങളും നിര്‍മ്മിക്കുന്നത്‌(അവര്‍ ചെയ്യുന്നപോലെ). കൂടുതല്‍ ദുരിതങ്ങളും, യുദ്ധങ്ങളും, അപകടങ്ങളും, പകയും, ശിക്ഷയും, ചാവേറുകളേയും സൃഷ്ടിക്കാന്‍ മാത്രമേ ഉതകൂ. എവിടേക്കും കൊണ്ടു ചെന്നെത്തിക്കില്ല അതു നമ്മെ. അങ്ങിനെ നോക്കുകയാണെങ്കില്‍, ജോര്‍ജ്ജ്‌ വാഷിങ്ങ്‌ടണും, ജോണ്‍ കനിയാട്ടിയും, നെല്‍സണ്‍ മണ്ടേലയുമൊക്കെ തീവ്രവാദികളാണെന്നു വരില്ലേ?

ഈ ദുരിതം അവസാനിപ്പിക്കാന്‍ എന്താണ്‌ ചെയ്യേണ്ടത്‌?

അജ്ഞതക്കെതിരെ പോരാടണം നമ്മള്‍. സ്കൂളുകളില്‍ പോയി സംസാരിക്കറുണ്ട്‌ ഞങ്ങള്‍ കുട്ടികളോട്‌. ഈ സംഘര്‍ഷം തുടങ്ങിയത്‌ എങ്ങിനെയാണെന്ന് അവരെ മനസ്സിലാക്കിക്കാന്‍, ഒരു കഥ ഭാവന ചെയ്യാന്‍ ഞങ്ങള്‍ അവരോട്‌ ആവശ്യപ്പെടാറുണ്ട്‌. "മുഹമ്മദും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്ന വീട്ടിലേക്കു മഴ കോരിച്ചൊരിയുന്ന ഒരു രാത്രി, മോശയും മക്കളും കയറി വന്നു. അവര്‍ ആകെ തകര്‍ന്നടിഞ്ഞവരും, പരിക്ഷീണരുമായിരുന്നു. അവര്‍ പറഞ്ഞു. ക്ഷമിക്കണം, ഞങ്ങളൊരിക്കല്‍ ഈ വീട്ടില്‍ താമസിച്ചിരുന്നു". അറബ്‌-ജൂത സംഘര്‍ഷത്തിന്റെ ആകെത്തുക ഈയൊരു കഥയിലുണ്ട്‌. ഞാന്‍ കുട്ടികളോടു പറയാറുണ്ട്‌. തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതെന്നു ബോധ്യമുള്ള ഭൂമിയുടെ എഴുപത്തെട്ട്‌ ശതമാനവും അവര്‍ നമുക്ക്‌ തന്നു. 67ലെ യുദ്ധത്തിനുശേഷം ബാക്കിവന്ന ആ ഇരുപത്തെട്ടു ശതമാനം ഭൂമിയെങ്കിലും നമ്മള്‍ അവര്‍ക്ക്‌ വിട്ടുകൊടുക്കേണ്ടതല്ലേ?

സമാധാന ചര്‍ച്ചകള്‍ തകരുന്നതിനുമുന്‍പ്‌ ക്യാംപ്‌ ഡേവിഡില്‍ വെച്ച്‌, യഹൂദ്‌ ബാരക്‌ അറാഫത്തിനു നല്‍കിയ ഉറപ്പുകളുടെ ഭൂപടം ഞങ്ങള്‍ കുട്ടികളെ കാണിച്ചു. വെസ്റ്റ്‌ ബാങ്കിന്റെ വളരെയധികം പ്രദേശങ്ങള്‍ ജൂതകുടിയേറ്റക്കാര്‍ക്കുവേണ്ടി ഒഴിച്ചുവെച്ചതിനു ശേഷമുള്ള ഭൂപടമായിരുന്നു അത്‌. എക്കാലത്തെയും ഏറ്റവും വലിയ രഹസ്യങ്ങളില്‍ ഒന്നായിരുന്നു അത്‌. കാരണം, ബാരക്‌ ഒരിക്കലും ഔദ്യോഗിക ഭൂപടങ്ങള്‍ അനുവദിച്ചിരുന്നില്ല. പാലസ്തീനികള്‍ക്ക്‌ ഒരിക്കലും സമ്മതിക്കാന്‍ സാധിക്കുമായിരുന്നില്ലാത്ത നിര്‍ദ്ദേശങ്ങളായിരുന്നു അവയില്‍.

സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും ഏതുതരം പ്രതികരണമാണ്‌ നിങ്ങള്‍ക്ക്‌ ലഭിക്കുന്നത്‌?.

ഈ എഴുപത്തെട്ടിന്റെയും, ഇരുപത്തിരണ്ടിന്റേയും കണക്കുകള്‍ കാണുമ്പോള്‍ കുട്ടികളുടെ അറിവില്ലായ്മ മെല്ലെ മെല്ലെ നീങ്ങുന്നത്‌ അവരുടെ മുഖത്തുനിന്നു ഞാന്‍ അറിയുന്നു. നിങ്ങള്‍ക്കറിയാമോ, ഉറ്റവര്‍ നഷ്ടപ്പെട്ടവരെ ഇസ്രായേല്‍ കാണുന്നത്‌ വലിയ ആദരവോടെയാണ്‌. കാരണം അവര്‍ രാജ്യത്തിനു വില നല്‍കിയവരാണ്‌. എനിക്കും കിട്ടേണ്ടതാണ്‌ അത്‌. പക്ഷേ, ഇന്ന് ഞാന്‍ പറയുന്നത്‌ കേള്‍ക്കാന്‍ ആരുമില്ല.

എല്ലാ ജറുസലേം ദിനത്തിലും (ജൂണ്‍ 7)സ്മദാറിന്റെ ചിത്രവുമേന്തിറാമി തെരുവില്‍ നില്‍ക്കും. സമാധാനപ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച്‌ സംസാരിച്ച്‌. അയാളും കൊല്ലപ്പെടേണ്ടതായിരുന്നു എന്നാണത്രെ ആളുകള്‍ പറയുന്നത്‌!

"പ്രശ്നത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി ഇതാണ്‌". റാമി പറയുന്നു.

ഈ ജറുസലേം ദിനത്തിലും നിങ്ങളതു ചെയ്യുമോ?

ചെയ്യും. ആളുകള്‍ എന്നെ കാര്‍ക്കിച്ചുതുപ്പുകയും, ശപിക്കുകയും ചെയ്തേക്കാം. അത്‌ മനുഷ്യവികാരങ്ങളുടെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളു. മറു ഭാഗത്തിനാണ്‌ നമ്മള്‍ പരിഹാരം തേടേണ്ടത്‌. ഞങ്ങള്‍ അതിനു നല്ലൊരു തുടക്കം ഇട്ടിട്ടുണ്ട്‌.

ഒരു സൈനിക അധിനിവേശം നടക്കുമ്പോള്‍, സമൂഹം എന്തു വിലയാണ്‌ കൊടുക്കേണ്ടിവരുന്നത്‌?

താങ്ങാന്‍ സാധിക്കാത്ത വിലയാണ്‌. ധാര്‍മികച്യുതിയില്‍ നിന്ന് അതാരംഭിക്കുന്നു. അതിര്‍ത്തി കടക്കാന്‍ ഗര്‍ഭിണികളെ അനുവദിക്കാതിരിക്കുകയും, അങ്ങിനെ കുട്ടികള്‍ മരിക്കാന്‍ ഇടവരുത്തുകയും ചെയ്യുമ്പോള്‍, നമ്മളും, ചാവേറുകളും തമ്മില്‍ വ്യത്യാസമില്ലാതാവുന്നു. നമ്മള്‍ മൃഗമായി അധഃപ്പതിച്ചുകഴിഞ്ഞു എന്നര്‍ത്ഥം.

മറ്റു രാജ്യങ്ങളിലെ ജൂതരോട്‌, ഉദാഹരണത്തിന്‌, -ഇസ്രായേലിനെ പിന്തുണക്കേണ്ടത്‌ തങ്ങളുടെ കടമയാണെന്നു കരുതുന്ന ബ്രിട്ടനിലെ ജൂതരോട്‌- നിങ്ങള്‍ക്ക്‌ എന്താണു പറയാനുള്ളത്‌?

എന്തു വില കൊടുത്തും സ്റ്റേറ്റിനെ പിന്തുണക്കുകയല്ല, മറിച്ച്‌, യഥാര്‍ത്ഥ ജൂതമൂല്യങ്ങളോട്‌ വിശ്വസ്ഥത പുലര്‍ത്തുകയും, ഇസ്രായേലിലെ സമാധാന പ്രസ്ഥാനങ്ങള്‍ക്ക്‌ പിന്തുണ നല്‍കുകയുമാണ്‌ അവര്‍ ചെയ്യേണ്ടത്‌.പുറമേനിന്നുള്ള ജൂതന്മാരില്‍നിന്നും, സര്‍ക്കാരുകളില്‍നിന്നും, പൊതുജനാഭിപ്രായങ്ങളില്‍നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്കു മാത്രമേ ഈയൊരു ദുരന്തം അവസാനിപ്പിക്കാന്‍ കഴിയൂ. പകരം, ഈ നിശ്ശബ്ദതയും, ഒന്നും കണ്ടില്ല, കേട്ടില്ല മനോഭാവവും ഇനിയും തുടര്‍ന്നാല്‍, വിമര്‍ശകരെ ജൂതവിരുദ്ധരായി ചിത്രീകരിക്കുന്നത്‌ ഇനിയെങ്കിലും നിര്‍ത്തിയില്ലെങ്കില്‍, ഹോളോകാസ്റ്റിനെ നിശ്ശബ്ദമായി സഹിച്ച്‌ മാറിനിന്നവരില്‍നിന്ന് നമ്മളും ഒട്ടും വ്യത്യസ്ഥരാവില്ല. ആ കുറ്റത്തിനു നമ്മള്‍ കൂട്ടുനില്‍ക്കുന്നു എന്നതു മാത്രമാവില്ല അതിന്റെ അര്‍ത്ഥം. ഒരിക്കലും സമാധാനം പുലരില്ലെന്നു സ്വയം ഉറപ്പുവരുത്താനും, ശാന്തി ലഭിക്കില്ലെന്നു വരും തലമുറക്കു കൂടി ബോധ്യമാവാനും മാത്രമേ അത്‌ നമ്മെ സഹായിക്കൂ. അത്‌ സാമാന്യബുദ്ധിയാണോ?

പക്ഷേ അവര്‍ പറയുക, ഇസ്രായേല്‍ ചെറുത്തു നിന്നില്ലെങ്കില്‍, അറബികള്‍ അവരെ കടലില്‍ പുറന്തള്ളും എന്നാവാനും ഇടയില്ലേ?

ആര്‍ ആരെയാണ്‌ കടലില്‍ തള്ളുക? മധ്യപൂര്‍വ്വദേശത്തെ ഏറ്റവും ശക്തമായ സൈന്യമാണു നമ്മുടേത്‌. 2002ലെ വെസ്റ്റ്‌ ബാങ്ക്‌ ആക്രമണത്തി വെറും അഞ്ഞൂറുപേര്‍ക്കെതിരെ നമ്മള്‍ (ഷാരോണ്‍) അയച്ചത്‌ നാല്‌ സൈനിക വിഭാഗങ്ങളെയാണ്‌. ആരാണ്‌ നമ്മളെ കടലില്‍ തള്ളുക? ചിരിക്കാന്‍ വക നല്‍കുന്ന ഒരു പറച്ചില്‍ മാത്രമാണത്‌. ചെക്‌ക്‍പോയിന്റുകളിലാണ്‌ യഥാര്‍ത്ഥ സംഗതി നടക്കുന്നത്‌. രാവിലെ തന്റെ അമ്മ അപമാനിക്കപ്പെട്ടതറിയുന്ന പാലസ്തീനി ബാലന്‍ വൈകുന്നേരം ഒരു ചാവേറായി മാറാം. ഇരുന്നൂറു മീറ്റര്‍ അകലെ, നിസ്സഹായരായ ആളുകള്‍ അപമാനിക്കപ്പെടുന്നതും, പാലസ്തീനി കുട്ടികള്‍ വിശന്നുകരയുന്നതും കണ്ടുകൊണ്ട്‌, ഇസ്രായേലികള്‍ക്ക്‌ ചായക്കടകളിലിരുന്ന് തീറ്റയും കുടിയും നടത്താന്‍ കഴിയില്ല. ചാവേര്‍ എന്നത്‌ ഒരു കൊതുകു മാത്രമാണ്‌. അധിനിവേശമെന്ന ചളിക്കുണ്ടിലാണ്‌ അത്‌ പെറ്റുപെരുകുന്നത്‌.

ഹമാസ്‌ തട്ടിക്കൊണ്ടുപോവുകയും, വധിക്കുകയും ചെയ്ത ആരിക്‌ എന്ന പട്ടാളക്കാരന്റെ അച്ഛന്‍ ഷാക്‌ ഫ്രാങ്കെന്താള്‍ ആണ്‌ രക്ഷാകര്‍ത്തൃസംഘടനയുടെ തലവന്‍. ജറുസലേമില്‍ നടന്ന സമാധാന റാലിയില്‍ അദ്ദേഹം ചെയ്ത പ്രസംഗം അദ്ദേഹത്തിന്റെ വലിയ മനസ്സിന്റെ പ്രതിഫലനമായിരുന്നു. ഫ്രാങ്കെന്താള്‍ ചോദിച്ചു. "നിര്‍ദ്ദയരായ പാലസ്തീന്‍ കൊലയാളികളെക്കുറിച്ച്‌ സംസാരിക്കുന്നവരില്‍ സത്യസന്ധരായ വല്ലവരുമുണ്ടെങ്കില്‍, അവര്‍ ശരിക്കും കണ്ണാടിയിലേക്കു നോക്കട്ടെ. എന്നിട്ട്‌ അവര്‍ സ്വയം ചോദിക്കട്ടെ, തങ്ങള്‍ക്കാണ്‌ അധിനിവേശത്തില്‍ ജീവിക്കേണ്ടിവന്നിരുന്നതെങ്കില്‍, അവരെന്തു ചെയ്യുമായിരുന്നു? ഞാന്‍, ഷാക്‌ ഫ്രാങ്കെന്താള്‍ എന്റെ കാര്യം പറയാം, സംശയലേശമെന്യേ. ഞാന്‍ ഒരു വിമോചനപ്പോരാളിയാവുമായിരുന്നു. എനിക്കു കൊല്ലാന്‍ സാധിക്കുന്നയത്ര ആളുകളെ മറുഭാഗത്ത്‌ ഞാന്‍ കൊന്നേനെ. നമ്മളുമായി നിരന്തരം പോരാടാന്‍ പാലസ്തീനിയെ നിര്‍ബന്ധിക്കുന്നത്‌ ഇതേ വികാരം തന്നെയാണ്‌. നമ്മുടെ ഇരട്ടത്താപ്പുകൊണ്ട്‌, നമ്മള്‍ സൈനികധര്‍മ്മത്തെക്കുറിച്ച്‌ വാ തോരാതെ സംസാരിക്കുകയും, അതേ സമയം നിരപരാധികളായ കുട്ടികളെവരെ വേട്ടയാടുകയും ചെയ്യുന്നു. എന്റെ മകന്റെ മരണത്തിന്‌ ഉത്തരവാദികള്‍ പാലസ്തീനികളാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അതൊരു ഒഴിവുകഴിവു മാത്രമാണ്‌. കാരണം, അവരുമായി സന്ധിചെയ്യുന്നതില്‍ നമ്മളാണ്‌ വിമുഖത കാണിക്കുന്നത്‌. അവര്‍ക്കുമേല്‍ നിയന്ത്രണം വേണമെന്ന് നമ്മളാണ്‌ നിര്‍ബന്ധം പിടിക്കുന്നത്‌. അക്രമത്തിന്റെ ചക്രത്തെ നമ്മളാണ്‌ തിരിക്കുന്നത്‌. ഇത്‌ പറയുന്നതില്‍ എനിക്കു വേദനയുണ്ട്‌".



(തുടരും)

Thursday, March 22, 2007

മുന്‍പേ പറക്കുന്ന പക്ഷികള്‍

രാഷ്ട്രീയത്തിലെ നവ താരോദയത്തെക്കുറിച്ച്‌ ("ദ്‌ വീക്ക്‌" നടത്തിയ സര്‍വ്വെ) വിശകലനം ചെയ്ത്‌ മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ കെ.രാജേശ്വരി എഴുതിയത്‌ വായിച്ചപ്പോള്‍ കുറെക്കാലം മുന്‍പു എന്‍.പി.രാജേന്ദ്രന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ ലേഖനമാണു ഓര്‍മ്മയില്‍ വന്നത്‌. നെഹ്രുവിന്റെ ബുദ്ധിയും, ഇന്ദിരാഗാന്ധിയുടെ ഛായയും (അതോ സൗന്‌ദര്യമോ?)പ്രിയങ്കയില്‍ ഒന്നിച്ചുകണ്ട്‌ അത്ഭുതപരതന്ത്രനായി അന്നദ്ദേഹം. ദ്‌ വീക്കിന്റെ റെജിമെന്റിനെ അന്നേ കടത്തിവെട്ടി തന്റെ ഒറ്റയാള്‍പ്പട്ടാളം കൊണ്ട്‌ ശ്രി.എന്‍.പി.അന്ന്.


രാജീവ്‌ ചേലനാട്ട്‌

Wednesday, March 21, 2007

നീളമുള്ള വഴികള്‍(1)

ജോണ്‍ പില്‍ഗര്‍
തര്‍ജ്ജമ: രാജീവ്‌ ചേലനാട്ട്‌

ഇസ്രായീല്‍-പാലസ്തിനിയന്‍ സഹവര്‍ത്തിത്ത്വത്തിന്റെ ഉറച്ച ശബ്ദമായ പാലസ്തീനിയന്‍ കവി മഹമൂദ്‌ ദാര്‍വിഷ്‌ എഴുതി."ഈ ദുരന്തത്തിനെ മനസ്സിലാക്കാനാണ്‌, ന്യായീകരിക്കാനല്ല ശ്രമിക്കേണ്ടത്‌. പാലസ്തീനിയന്‍ ജനത ജീവിതത്തെ സ്നേഹിക്കുന്നു. അവര്‍ക്ക്‌ പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞാല്‍-സ്ഥായിയായ രാഷ്ട്രീയ പരിഹാരം നല്‍കാന്‍ കഴിഞ്ഞാല്‍, സ്വയം ചാവുന്നത്‌ അവര്‍ അവസാനിപ്പിക്കും".

ദാര്‍വിഷിന്റെ "രക്തസാക്ഷി" എന്ന കവിതയിലെ വരികള്‍;

പൈന്‍ മരങ്ങളുടെയും, ഫിഗ്‌ മരങ്ങളുടെയും ഇടയിലെ
ഭൂമിയിലെ ജീവിതത്തെ ഞാന്‍ പ്രണയിക്കുന്നു
അതിലേക്ക്‌ എത്തുവാന്‍ എനിക്കാവുന്നില്ല
അതിനാല്‍, എനിക്കവകാശപ്പെട്ട അവസാനത്തെ വസ്തു കൊണ്ട്‌ഞാനതിനെ ലക്ഷ്യം വെച്ചു

ഇസ്രായേല്‍ ഗ്രാഫിക്‌ ഡിസൈനറായ റാമി എല്‍ഹാന്‌ തന്റെ പതിന്നാലു വയസ്സായ മകള്‍ സ്മദാറിനെ നഷ്ടപ്പെട്ടത്‌ "തനിക്കവകാശപ്പെട്ട അവസാനത്തെ വസ്തുവിന്റെ" ബലിയിലൂടെയായിരുന്നു. റാമിയുടെ വീട്ടില്‍ സ്മദാരിന്റെ ഒരു വീഡിയോ ചിത്രമുണ്ട്‌. പിയാനോ വായിച്ച്‌, തലയല്‍പ്പം പിന്നിലേക്കു ചെരിച്ച്‌, പൊട്ടിച്ചിരിക്കുന്ന സ്മദാര്‍. നീണ്ട മുടിയുണ്ടായിരുന്നു അവള്‍ക്ക്‌. മരിക്കുന്നതിനു രണ്ടു മാസം മുന്‍പാണ്‌ അവള്‍ അത്‌ മുറിച്ചത്‌. "അങ്ങിനെയായിരുന്നു അവര്‍ അവളുടെ സ്വാതന്ത്ര്യത്തെ പ്രഖ്യാപിച്ചിരുന്നത്‌", ചിരിച്ചുകൊണ്ട്‌ റാമി പറയുന്നു.

97 സെപ്തംബര്‍ നാലിനാണു അവള്‍ കൂട്ടുകാരിയുടെ കൂടെ സ്കൂള്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ പോയത്‌. അമ്മ നൂറിറ്റിനു തീരെ സമ്മതമുണ്ടായിരുന്നില്ല. കൂടിക്കൂടി വരുന്ന ചാവേര്‍ ആക്രമണങ്ങളെക്കുറിച്ച്‌ അവര്‍ക്കു ആശങ്കയുണ്ടായിരുന്നു. എന്നിട്ടും ഒടുവില്‍ സമ്മതിക്കേണ്ടിവന്നു.

വൈകുന്നേരം മൂന്നുമണിക്ക്‌, കാറിലെ റേഡിയോയില്‍നിന്നാണ്‌, ബിന്‍-യഹൂദ ഷോപ്പിംഗ്‌ സെന്ററിന്‍ലെ ചാവേറാക്രമണത്തെക്കുറിച്ച്‌ റാമി അറിഞ്ഞത്‌. മൂന്നു പാലസ്തീനിയന്‍ യുവാക്കള്‍ ബോംബുമായി ആളുകളുടെയിടയില്‍ നുഴഞ്ഞുകയറുകയായിരുന്നു. വാര്‍ത്തക്കുപിന്നാലെ നൂറിറ്റിന്റെ ഫോണ്‍ വന്നു. അവര്‍ കരയുന്നുണ്ടായിരുന്നു. മകന്റെ ചില സുഹൃത്തുക്കള്‍ സ്മാര്‍ദിനെ ബിന്‍യഹൂദയില്‍ വെച്ച്‌ കണ്ടിരുന്നുവത്രെ. റാമിയും നൂറിറ്റും ആശുപത്രികള്‍തോറും കയറിയിറങ്ങി. പിന്നെ ആക്രമണം നടന്ന സ്ഥലം. പിന്നെ മോര്‍ച്ചറി.പിന്നീടുണ്ടായത്‌, റാമിയുടെതന്നെ ഭാഷയില്‍ "ഇരുട്ടിലേക്കുള്ള ആഴ്‌ന്നിറങ്ങല്‍"ആയിരുന്നു.അത്‌ ഒരു സമാധാന ദൗത്യത്തിന്റെ ആരംഭവുമായി മാറി.

റാമിയെപ്പോലെ ഒരാളെ ഞാനാദ്യം കാണുകയായിരുന്നു. ജറുസലേമിലെ റാമിയുടെ വീട്ടിലെ തെളിച്ചമുള്ള സ്വീകരണമുറിയിലിരുന്ന് റാമിയുമായി നടത്തിയ അഭിമുഖം എന്നെ വല്ലതെ ഉലച്ചുകളഞ്ഞു. പറയാനരുതാത്ത കാര്യങ്ങള്‍ പറയാന്‍ റാമിയെപ്പോലുള്ളവരുണ്ടായാല്‍, പ്രായേണ അപരിഹാര്യമെന്ന് തോന്നുന്ന രാഷ്ട്രീയസമസ്യകള്‍ക്കു വളരെ എളുപ്പമുള്ള പരിഹാരങ്ങളുണ്ടായേക്കാമെന്ന് എനിക്കു തോന്നിപ്പോയി.

"സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. പക്ഷേ അതു തികച്ചും ലളിതമാണ്‌. ആശുപത്രിയിലേക്കു പോവുന്ന ഗര്‍ഭിണിയെ തടയുകയും അങ്ങിനെ ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ ഇടവരുത്തുകയും ചെയ്യുന്ന ഇസ്രായേലി ഭടനും, എന്റെ മകളെ കൊന്നയാളും തമ്മില്‍ മൗലികമായി യാതൊരു വ്യത്യാസവുമില്ല. അധിനിവേശത്തിന്റെ ഇരകളാണു അവര്‍ രണ്ടുപേരും." - റാമി പറയുന്നു.

റാമിയുടെ പിന്നിലെ ഷെല്‍ഫില്‍ "അധിനിവേശം അവസാനിപ്പിക്കുക" എന്നെഴുതിയ പ്ലകാര്‍ഡുമായി നില്‍ക്കുന്ന അഞ്ചുവയസ്സുകാരി സ്മര്‍ദയുടെ ചിത്രം. :സമാധാനത്തിന്റെ കുഞ്ഞായിരുന്നു അവള്‍", റാമി പറയുന്നു. ഇസ്രായേലിന്റെ സ്ഥാപനം ഒരു സ്വയം പരിരക്ഷയുടെ, നിലനില്‍പ്പിന്റെ ഭാഗമായിതന്നെ കാണുന്നവരാണു റാമിയും നൂറിറ്റും. ഓഷ്വിറ്റ്‌സ്സിനെ അതിജീവിച്ചയാളാണ്‌ റാമിയുടെ അഛന്‍. മറ്റുബന്ധുക്കള്‍ അതിലൊടുങ്ങി. 1948ലെ യുദ്ധത്തിലെ വീരനായകനായിരുന്നു നൂറിറ്റിന്റെ അഛന്‍. റാമി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌, "പാലസ്തീനുമായി സന്ധിയുണ്ടാക്കിയവരില്‍ പ്രമുഖന്‍" എന്നാണ്‌. യാസ്സര്‍ അറാഫത്‌ ടുണീഷ്യയില്‍ രാജ്യഭ്രഷ്ടനായി കഴിയുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ചുരുക്കം ഇസ്രായേലികളില്‍ ഒരാളായിരുന്നു നൂറിറ്റിന്റെ അഛന്‍, മാറ്റിലെസ്‌. നൂറിറ്റിനാകട്ടെ യുറോപ്പ്യന്‍ പാര്‍ലമെണ്ടിന്റെ സമധാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്‌.


(തുടരും....)

Tuesday, March 20, 2007

എഴുത്തിന്റെ പ്രവാസം

എഴുതാനിരിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതെന്നു ചോദിച്ചപ്പോള്‍, ശൂന്യമായ കടലാസ്സിന്റെ മുന്‍പിലുള്ള ആ ഇരിപ്പാണെന്നായിരുന്നു ഒരു എഴുത്തുകാരി പറഞ്ഞ മറുപടി.

ഒരുവിധത്തില്‍ എഴുത്തിന്റെ രാഷ്ട്രീയം തന്നെയാണ്‌ ആ ഒരു അഭിമുഖത്തിന്റെ നിമിഷം. മറുനാടന്‍ മലയാളിയുടെ എഴുത്തിനെക്കുറിച്ച്‌ വിലയിരുത്തേണ്ടത്‌ ഈയൊരു പശ്ചാത്തലത്തില്‍ വേണം. ഡയസ്പോറയും മറ്റും (ബെന്യാമിന്റെ ലേഖനം) ഈ രാഷ്ട്രീയത്തിന്റെ അനുബന്ധമായിനില്‍ക്കുന്ന വിഷയങ്ങള്‍ മാത്രമാണ്‌.

തന്റെ സാമൂഹ്യ-ചരിത്രപരിസരങ്ങളുമായി ഏകീകരിക്കുക്കന്നതിലൂടെ, തികച്ചും വൈയക്തികമായ ഒരു അനുഭവത്തെപ്പോലും എഴുത്തുകാരന്‍ ഒരു പുതിയ ലോകവീക്ഷണത്തിന്റെ പുനര്‍ജ്ജനിയിലൂടെ പ്രവേശിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. എഴുത്തിന്റെ രാഷ്ട്രീയമാണ്‌ അത്‌. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ പഴഞ്ചന്‍ മനയുടെ മുകളില്‍ ഒളിച്ചിരിക്കുന്ന ഒരാളില്‍ ചെഗുവേരയെ കാണുമ്പോള്‍ ഒ.വി.വിജയന്‍ യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത്‌ ഈയൊരു രാഷ്ട്രീയാനുഭവത്തെ തന്നെയാണ്‌. ബഷീറും, ദേവും, തകഴിയും, വര്‍ക്കിയും ആ രാഷ്ട്രീയത്തെയാണ്‌ തങ്ങളുടെ എഴുത്തില്‍ പ്രതിഫലിപ്പിച്ചത്‌. കവികളില്‍ ആശാനും,പിന്നീടു വന്ന വൈലോപ്പിള്ളിയും, നാടകരംഗത്ത്‌ സി.ജെയും, കെ.ടിയും,ഒക്കെ ഈയൊരു പുതിയ എഴുത്തിന്റെ ശക്തരായ പ്രതിനിധികളായിരുന്നു.

എഴുത്തിന്റെ ആ രാഷ്ട്രീയം ഇന്നും ഏറിയും കുറഞ്ഞും മലയാള സാഹിത്യ രംഗത്തുണ്ട്‌. കഥയിലായാലും, കവിതയിലായാലും. പരമ്പരാഗത ഭാഷയും, ചിന്താധാരയുമൊക്കെ നിര്‍ദ്ദയമായി അട്ടിമറിക്കപ്പെട്ടിട്ടുണ്ട്‌ പ്രതിഭാധനരായ ചില പുത്തന്‍ എഴുത്തുകാരിലൂടെയെങ്കിലും.

പക്ഷേ, പ്രവാസികളുടെ രചനകളില്‍നിന്ന് ഈയൊരു രാഷ്ട്രീയം കൈമോശം വന്നുകൊണ്ടിരിക്കുകയാണെന്നുവേണം കരുതാന്‍.തികച്ചും എകാന്തമായ തുരുത്തുകളിലാണ്‌ പ്രവാസി എഴുത്തുകാര്‍. വര്‍ഗബോധത്തിന്റെയോ, മാറ്റിപ്പണിയേണ്ട വര്‍ത്തമാന (ലോകമെന്നൊന്നും പറയുന്നില്ല..) സാഹചര്യത്തിന്റേപോലുമോ പ്രശ്നങ്ങള്‍ അവനെ അലട്ടുന്നില്ല. ഒരു പോരാട്ടത്തിനും അവനില്ല. അതിനു സാധ്യവുമല്ല ഈ നാട്ടില്‍ എന്നുള്ളത്‌, അവനെ സംബന്ധിച്ചിടത്തോളം സൗകര്യമായിത്തീര്‍ന്ന ഉര്‍വ്വശീശാപം മാത്രമാണ്‌. സാമൂഹ്യവും, സാംസ്കാരികവുമായ ഇടപെടല്‍ എന്ന നിലയ്ക്കാണ്‌ പോരാട്ടമെന്നതുകൊണ്ട്‌ ഇവിടെ വിവക്ഷിക്കുന്നത്‌.

സുഖകരവും, സ്വാസ്ഥ്യപൂര്‍ണ്ണവുമായ ചുറ്റുപാടുകളിലിരുന്ന്, ഇടക്കിടക്കു വൈയക്തികമായ സുഖ-ദുഃഖ മൂര്‍ച്ഛകളിലുഴലുക മാത്രമാണ്‌ പ്രവാസി എഴുത്തുകാരന്‍ ചെയ്യുന്നത്‌. പ്രതിഭയില്ലാഞ്ഞിട്ടല്ല. തീക്ഷ്ണമായ അനുഭവങ്ങളില്ല, ഉള്ളവരാകട്ടെ, അവയെ നേരിടുന്നത്‌ സ്വന്തം ജീവിതംകൊണ്ടാണ്‌, എഴുത്തുകൊണ്ടല്ല. എന്നു മാത്രമല്ല, എഴുത്തിന്റെ ആര്‍ഭാടം അനുഭവിക്കാനോ, ആസ്വദിക്കാനോ ഉള്ള സമയമോ, മാനസികാവസ്ഥയോ അവര്‍ക്കില്ല. പരുഷമായ കാലത്തെ നേരിടാന്‍ വിധിക്കപ്പെട്ടവരാണ്‌ അവര്‍. പ്രവാസികളെന്നു ആരെയെങ്കിലും വിളിക്കണമെന്നുണ്ടെങ്കില്‍ അവരെയാണു അങ്ങിനെ വിളിക്കേണ്ടത്‌.

നമുക്ക്‌ പ്രവാസം ഇടക്കിടയ്ക്ക്‌ അവധിയില്‍ പോയി മടങ്ങിവന്ന് വീണ്ടും തുടരേണ്ട ആഴ്ചവട്ടം മാത്രമാണ്‌. പലപ്പോഴും അത്‌ നമ്മള്‍ സ്വയമേവ തിരഞ്ഞെടുക്കുന്നതുമാകുന്നു. അതല്ലാത്തവരില്ലെന്നല്ല. അവര്‍, മുന്‍പ്‌ സൂചിപ്പിച്ചപോലെ, മറ്റൊരു ജനവിഭാഗമാണ്‌, അവരുടേത്‌ മറ്റൊരു ജീവിതവുമാണ്‌. സങ്കല്‍പ്പിക്കാന്‍പോലും നമുക്ക്‌ തീരെ ഇഷ്ടമില്ലാത്ത ഒരു ഭൂമിക.സ്വന്തം ദേശ-കാല ആവാസങ്ങളില്‍ നിന്നു നിര്‍ബന്ധിതമായി വേരറുക്കേണ്ടിവരുന്ന പ്രവാസവുമുണ്ട്‌ ആധുനിക മനുഷ്യന്റെ സമീപകാല ചരിത്രാനുഭവങ്ങളിലൊക്കെത്തന്നെ. നമ്മുടെ സ്വദേശാഭിമാനിയും, ബംഗാളിന്റെ ഷഷ്ഠി ബ്രതയും, അനുഭവിച്ച പ്രവാസം.

മറ്റൊന്ന്, രാജ്യത്തിന്റെയും, മതത്തിന്റെയും, തത്ത്വസംഹിതകളുടേയുമൊക്കെ പിടിവാശികളില്‍പ്പെട്ട്‌ സ്വന്തം വേരറുകളറുത്ത്‌, പലായനം ചെയ്യേണ്ടിവന്ന പ്രവാസികളാണ്‌. പ്രവാസത്തിന്റെ സമകാലികമായ ഇത്തരം അവസ്ഥകള്‍ നിലനില്‍ക്കുമ്പോഴാണ്‌, ഉപജീവനത്തിനു സ്വയം തിരഞ്ഞെടുത്ത മാര്‍ഗ്ഗത്തിന്റെ(ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ, അങ്ങിനെയല്ലാത്ത ലക്ഷങ്ങളെ മറന്നിട്ടല്ല, ഈ പ്രയോഗം) കുറുക്കുവഴിയിലൂടെ നമ്മള്‍ "പ്രവാസി"യാവുന്നതും, എഴുതുന്നതും, സാംസ്കാരികപ്രവര്‍ത്തനം നടത്തുന്നതും.

അങ്ങിനെ, ഒരു അനുഭവങ്ങളും ഇല്ലാത്ത ഒരു ചരിത്രശൂന്യ കാലഘട്ടത്തിലൂടെയാണ്‌ ആധുനിക മറുനാടന്‍ മലയാളി (പ്രവാസിയേ അല്ല അവര്‍) എഴുത്തുകാരന്‍/എഴുത്തുകാരി പോയ്ക്കൊണ്ടിരിക്കുന്നത്‌.

ഒരു ടെക്‌നോപാര്‍ക്ക്‌ ഉദ്യോഗസ്ഥനാണവന്‍. ജോലിസ്ഥലത്തേക്കും, തിരിച്ചുമുള്ള നിയതമായ പോക്കുവരവുകളുടെ നിത്യകാമുകന്‍. ഒരു ചെറുവിരലെങ്കിലുമനക്കേണ്ടുന്ന സ്ഥല-കാല സന്ധികളില്‍, അറുവഷളന്‍ കോട്ടുവായിട്ട്‌, സ്വന്തം ഉള്ളിന്റേയോ, സ്വയം തീര്‍ത്ത ചുവരുകളുടേയോ സ്വാസ്ഥ്യതയിലേക്കു തിരിഞ്ഞു കിടന്നുറങ്ങുന്നവന്‍. എല്ലാ ഡയസ്പോറകളെയും വിഫലമാക്കുന്നവന്‍.



രാജീവ്‌ ചേലനാട്ട്‌

Sunday, March 4, 2007

കുരീപ്പുഴയുടെ തീരങ്ങളില്‍

കുരീപ്പുഴയുടെ കൂടെ ഒരു ദിവസം കഴിയാനുള്ള ഭാഗ്യമുണ്ടായി യു.എ.ഇ യിലെ മലയാളികള്‍ക്ക്‌ ഇക്കഴിഞ്ഞ വെള്ളിയാഴ്ച.

കവികളേയും, കഥാകാരന്മാരേയും ആവശ്യത്തിലധികം തവണ കണ്ടും കൂട്ടിമുട്ടിയും പരുക്കേറ്റ്‌, ദിക്ഭ്രമം വന്ന പ്രവാസികള്‍ക്ക്‌ ഏതായാലും ഇതൊരു പുതിയ അനുഭവമായി.കവിതയും, പ്രതിരോധവുമൊക്കെ ബി.ഒ.ടി.വ്യവസ്ഥയിലാക്കിയ, പഴയതും പുതിയതുമായ നിരവധി "മാനസാന്തര"ങ്ങള്‍ക്കിടയിലൂടെ മലയാള കവിത ഒഴുകുമ്പോള്‍, ഈ പുഴയാകട്ടെ ഒരു തിരിവെക്കാന്‍പോലും സ്വന്തമായിടമില്ലാത്ത അജ്ഞാതനാമാക്കളായ കീഴാളരുടെ ദൈവശൂന്യമായ മറുദേശത്തിലൂടെയാണ്‌ ഒഴുകുന്നത്‌.കുരീപ്പുഴയുടെ സംസാരംപോലെത്തന്നെ. സാന്ദ്രസ്ഥായിയിലും, ഇടക്കിടെ ഇടഞ്ഞും.

പക്ഷെ, ഇനി കുറെ അഭിനവ കുരീപ്പുഴമാരെ ഇവിടുത്തെ കവിയരങ്ങുകളില്‍ കാണേണ്ടിയുംവരുമല്ലോ എന്നാലോചിച്ചുതീര്‍ന്നില്ല അതാ, വരുന്നു "കിളിവാതിലിലൊരുവന്റെ തിരനോട്ടം"(ഭാസ്കരന്‍ മാഷെ വീണ്ടും ഓര്‍മ വന്നു, ക്ഷമിക്കൂ.). അതും, സാര്‍ത്ഥകമായി എന്ന് ആശ്വസിച്ച അതേ ദിവസത്തിന്റെ സായഹ്നത്തിലെ കവിയരങ്ങില്‍ നിന്നുതന്നെ. പിന്നെ ചില പതിവ്‌ റീമിക്സുകളും.

സാരമില്ല. ഒരു ജന്മമൊടുങ്ങിക്കിട്ടാന്‍ എന്തൊക്കെ സഹിക്കേണ്ടിവരും മനുഷ്യന്‌. അല്ലേ?

ഏതായലും, കുരീപ്പുഴക്കും, പ്രേരണക്കും നന്ദി.


രാജീവ്‌ ചേലനാട്ട്‌

Saturday, March 3, 2007

ഒരു കത്ത്‌

കൊച്ചുബാവേ,സുഖമാണെന്ന് കരുതുന്നു. പണ്ടൊരിക്കല്‍ അബുദാബിയില്‍ വെച്ചു നമ്മള്‍ തമ്മില്‍ കണ്ടിട്ടുണ്ട്‌. ഞാനോര്‍ക്കുന്നു. ഒരു കഥയരങ്ങിനു വന്നതായിരുന്നു താങ്കള്‍. ഇവിടുത്തെ പ്രവാസത്തിന്റെ തിരുവരങ്ങിലേക്കു ഞാനും. ഇവിടെ ഞങ്ങള്‍ക്കൊക്കെ സുഖമാണു. പരമസുഖം.

അവിടെ പത്രമാസികകളും പുസ്തകങ്ങളുമൊക്കെ കിട്ടാറുണ്ടോ. ഇവിടെ അതിന്റെ (ആരോ പറഞ്ഞ പോലെ) അയ്യരുകളിയാണു. റേഡിയോക്കു പിന്നാലെ പത്രങ്ങള്‍ വന്നു. മാസികകള്‍, ചാനലുകള്‍ ഒക്കെയുണ്ട്‌. സായാഹ്നബഡായികള്‍. അതു വേറെയും. ചുരുക്കത്തില്‍ നല്ല സുഖമാണ്‌. എല്ലാം കണിശമായി അറിയാനാവും. എന്നാലൊന്നുമൊട്ടു അറിയുകയും വേണ്ട. ഒരൊഴുക്ക്‌. അതിലൊരു സുഖകരമായ ഒഴുകല്‍.

ആര്‍ക്കും എന്തും ആകാമെന്നായിട്ടുണ്ട്‌. അതല്ലെ ശരിക്കുള്ള സുഖം? ജീവിക്കാം. കൂത്താടാം. തിരഞ്ഞെടുപ്പുകള്‍ നടത്താം. അട്ടിമറിക്കാം. അവനവനുവേണ്ടിയുള്ള കടമ്പകളെക്കൊണ്ട്‌ നിറക്കാം. അവറ്റ കടമ്പകളാവുന്നു എന്ന് തോന്നുമ്പോള്‍ ഒതുക്കാം . കഥകളും കവിതകളുമെഴുതാം. രണ്ടും കെട്ടതുമാവാം. നാട്ടില്‍നിന്നു ഈ വഴിക്കെങ്ങാനും ഒഴുകുന്ന വല്ലഭന്മാരേയും, പുംഗവന്മാരെയും തരത്തിനൊപ്പിച്ച്‌ അവനവന്റെയും, അന്യന്റെയും വെളിമ്പറമ്പുകളിലേക്ക്‌ ആനയിക്കാം. ഇരിപ്പുവശം ഗണിച്ച്‌ കൂലിക്കോ, ചുളുവിനോ. ആനയിക്കാം എന്നു വെറുതെ പറഞ്ഞതല്ല കേട്ടോ. ആന മാത്രമേ ഇല്ലാതുള്ളു. താലപ്പൊലി, പഞ്ചവാദ്യം, നാദസ്വരം എല്ലമുണ്ട്‌. പിന്നെ ആനയെന്തിനു ബാവെ? അഥവാ, ഈ വരുന്നവര്‍ തന്നെയല്ലെ ഞങ്ങളുടെ ആനകള്‍? ഏഴെട്ടു മാസം മുന്‍പു ഒരാനയെ ഞങ്ങള്‍ എഴുന്നള്ളിച്ചു. മിഥുനവെയിലില്‍ കുറെ നേരം പുറത്തു നിര്‍ത്തി, ഒടുവില്‍ ആനയെക്കാണാന്‍ വന്ന പാവം മാധ്യമക്കുട്ടികളെ മാത്രം സാക്ഷിനിര്‍ത്തി, ഉഷ്ണിപ്പിച്ചു, മദമിളക്കി തിരിച്ചുവിട്ടു. ഒരാഴ്ച്ചയെങ്കില്‍ ഒരാഴ്ച, അതുകൊണ്ടു ഞങ്ങള്‍ ധന്യമാക്കി. ഞങ്ങളെയും കുറ്റം പറയാന്‍ പറ്റില്ല ബാവെ, എന്തെങ്കിലുമൊക്കെ വഴി വിട്ടുള്ള തരക്കേടുകള്‍ വേണമല്ലൊ ഞങ്ങള്‍ക്കും ഈ പ്രവാസച്ചൂടിനെ അല്‍പ്പമെങ്കിലും ശമിപ്പിക്കാന്‍. അടുത്ത്‌ കിട്ടാന്‍ ഇടയുള്ള മറ്റേതെങ്കിലും ആനക്കുവേണ്ടിയുള്ള തീരാത്ത ജീവിതമാകുന്നു ബാവെ, ഞങ്ങളുടെ ജീവിതം. നിങ്ങളെയൊന്നും ഇനി പ്രതീക്ഷിക്കാനും വയ്യല്ലൊ. അല്ല, അറിയാന്‍ താല്‍പ്പര്യമുണ്ട്‌. ഒന്നിത്രടംവരെ വരാന്‍ വല്ല വഴിയുമുണ്ടോ? തമാശയാണെന്നു കരുതരുതേ.

ഇവിടുത്തെ ജീവിതം എന്തുകൊണ്ടാണിങ്ങനെ കോലാഹലപ്പെട്ടുപോവുന്നതെന്ന് ചിലപ്പോള്‍ അല്‍ഭുതം തോന്നും. എന്തുനേടാന്‍? മറ്റുനിവൃത്തിയൊന്നുമില്ലാതെ വരുന്നവരുണ്ട്‌. അവരെക്കുറിച്ചല്ല പറയുന്നത്‌. മറ്റു നിവൃത്തികള്‍ ഉണ്ടായിരുന്നിട്ടും മനപ്പൂര്‍വം പ്രവാസം തിരഞ്ഞെടുത്തവര്‍. എന്നിട്ടോ? അതിന്റെ മടുപ്പും, കുറ്റബോധവും കുത്തിനിറച്ച മുന്നൂറ്ററുപത്തഞ്ചു ദിവസസഞ്ചികളും പേറിയങ്ങനെ നടക്കുക. അതൊക്കെ മറക്കാനായിരിക്കുമോ ഈ മേളവും പഞ്ചാരിയുമൊക്കെ? ഇപ്പോളെന്താണു ഇങ്ങനെയൊക്കെ തോന്നാന്‍ എന്നായിരിക്കും താങ്ങളുടെ ഉള്ളില്‍, അല്ലെ? ഇപ്പ്പ്പോള്‍ തോന്നിയതൊന്നുമല്ല. പലപ്പോഴും തോന്നിയിരുന്നത്‌ ഇപ്പോള്‍ പറഞ്ഞു എന്നു മാത്രം. തീരെ പരിചയമില്ലത്ത, എത്തിപ്പെടേണ്ടിയിരുന്നില്ലാത്ത ഒരിടത്ത്‌ വന്നുപെട്ടപോലെ. ബാവയെ ഒരുകാര്യത്തില്‍ സമ്മതിച്ചേ പറ്റൂ. പ്രവാസാനുഭവങ്ങള്‍ ഒപ്പിയെടുക്കാന്‍ പാകത്തില്‍ സംവേദനക്ഷമതയുണ്ടായിട്ടും ആ കാന്‍വാസ്സുകള്‍ അധികവും തിരിച്ചുവെച്ചത്‌ നിത്യജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ പൊതു ഇടങ്ങളിലേക്കായിരുന്നു. കറുത്ത ഫലിതമെന്നൊക്കെ ആ കഥകളെക്കുറിച്ച്‌ വ്യാഖാനപ്പടപ്പുകളുമുണ്ടായിട്ടുണ്ട്‌. കറുപ്പിന്റെ മേനിയഴകിനോടു അസൂയ തോന്നിയിരുന്നു എന്നത്‌ ശരി. എന്നാല്‍ എവിടെയായിരുന്നു ആ കഥകളില്‍ ഫലിതം? ദയാരഹിതമായ പറച്ചിലുകളല്ലാതെ?

സ്വസ്ഥമായിരുന്ന ഇവിടുത്തെ ജീവിതത്തില്‍ ഈയിടെയായി ഒരു ഇളക്കം തട്ടിയിട്ടുണ്ട്‌. അടിയൊഴുക്കുകള്‍, ഉരുള്‍പൊട്ടലുകള്‍, അവിടവിടെയായി. ആവര്‍ത്തനഭദ്രമായ ഋതുമാമാങ്കള്‍ക്കിടക്ക്‌ സ്വൈര്യക്കേടുപോലെ രാമഗിരിയിലെ യക്ഷന്മാരുടെ മുറുമുറുക്കലുകള്‍. അശാന്തികള്‍. തങ്ങളുടെ ജീവിതം ഇങ്ങനെയൊന്നുമായിരുന്നില്ല ആവേണ്ടിയിരുന്നത്‌ എന്നാണോ ആ അശാന്തിയുടെ അര്‍ത്ഥം. തീര്‍ച്ച പറയാന്‍ ഞാനാളല്ല കേട്ടോ. ആ യക്ഷന്മാരെ ദൂരെ നിന്നുകാണാനേ ഞങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുള്ളു. എങ്കിലും ആ ഉള്ളുരുക്കം അറിയാറുണ്ട്‌. പക്ഷെ ദൂരെ നിന്ന് അറിയലും, ആയിത്തീര്‍ന്ന് അനുഭവിക്കലും രണ്ടും രണ്ടല്ലെ? ഞങ്ങളെ കുറ്റം പറയാനും വയ്യ. പകലന്തിയോളം ശീതീകരിച്ച മുറികളിലിരുന്ന് പതിയിരുന്നങ്കം. കുടുംബം, സൗഹൃദസന്ദര്‍ശനങ്ങള്‍ ബോധം മങ്ങിയ സായാഹ്നങ്ങളുടെ മങ്ങൂഴങ്ങള്‍, സീരിയലുകളുടെയും, പുത്തന്‍ റിലീസുകളുടെയും കാഴ്ചശ്ശീവേലികള്‍.

പക്ഷെ പ്രവാസിയും, അവന്റെ തീരാത്ത സ്റ്റ്രെസ്സും ഞങ്ങള്‍ക്ക്‌ ഇഷ്ടപ്പെട്ട വിഷയമാണു ബാവേ (അവന്റെ സ്റ്റ്രെസ്സ്‌ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്നുപോലും ആലോചിച്ചുപോകാറുണ്ട്‌) ഏതു ചാനല്‍, മാധ്യമ ചര്‍ച്ചകള്‍ക്കും ഞങ്ങള്‍ ഇടുന്ന വഴിമരുന്നാണ്‌ പ്രവാസിയും അവന്റെ പ്രശ്നങ്ങളും എന്നത്‌. ആ വള്ളിയില്‍ പിടിച്ച്‌ ഞങ്ങള്‍ ഊഞ്ഞാലാടും. കൂടിക്കൂടി വരുന്ന ജീവിതച്ചിലവ്‌, വാടക, കുട്ടികളുടെ പഠനം തുടങ്ങി, ഒടുവില്‍ചെന്ന് വിമാനക്കൂലിയിലെ അന്യായവര്‍ദ്ധനവിനെതിരെ ശേഷിക്കുന്ന പന്നിപടക്കങ്ങളൊക്കെ വാരിയെറിയുന്നതില്‍ വരെ ചെന്നെത്തും ഞങ്ങളുടെ ധര്‍മ്മരോഷങ്ങള്‍. പക്ഷെ, രാമഗിരിയിലെ യക്ഷന്മാരുടെ കാര്യം. അതു ഞങ്ങളുടെ ഉറക്കം കെടുത്താറേയില്ല. ഇതുവരെ ഇല്ല. രാത്രിയുടെ മറപറ്റി ഞങ്ങള്‍ അവരെ പ്രവാസവകുപ്പിന്റെ അമ്മതൊട്ടിലില്‍ കിടത്തിപ്പോന്നിരിക്കുകയാണ്‌. അവര്‍ കുഞ്ഞിക്കണ്ണ്‍ തുറന്ന് കരഞ്ഞാലും കൈകാലിട്ടടിച്ചാലും ഒന്നേയുള്ളു ഞങ്ങള്‍ക്ക്‌ സമാധാനം.ഞങ്ങളുടെ പൊന്നോമനകളാണവര്‍. ഞങ്ങളുടെ എല്ലാ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തനങ്ങളും അവര്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെയാര്‍ക്കുവേണ്ടിയാണ്‌?

അപ്പോളതാ വരുന്നു ഗള്‍ഫിനെ വലംവെച്ച്‌ ഒരു ചൂടുള്ള അപ്പം. ഹോട്ട്‌ ഇഷ്യൂ. എന്താണെന്നല്ലെ? ഗള്‍ഫിലെ വ്യാജ സി.ഡി.വില്‍പ്പന. ഈ റൗണ്ടപ്പ്‌ നമ്മുടെ ഗണപതിയുടെ കഥപോലെയാണ്‌. ചുരുക്കത്തിലൊരു ഓട്ടപ്രദക്ഷിണം. സഹജാതനെ തോല്‍പ്പിക്കലും. പ്രകൃതി-പുരുഷന്മാരെ സുഖിപ്പിക്കലും ഒറ്റയടിക്ക്‌ ഒന്നിച്ച്‌ കഴിഞ്ഞു. പാവം വ്യാജ സി.ഡി ക്കാരനെ ഏറുകണ്ണാല്‍ ഒരു റാഞ്ചല്‍. പാവപ്പെട്ട സിനിമാനിര്‍മ്മാതാക്കളെയും, പഞ്ചപാവങ്ങളായ മെഗാസ്റ്റാറുകളെയും ഇക്കിളിയാക്കി ഒരു വെണ്ണിലാച്ചിരി. ആത്മാവിഷ്ക്കരത്തിന്റെ കാര്യമാണെങ്ങില്‍ അതങ്ങിനെ. "ഒന്നു മറ്റൊന്നിനെ കാര്‍ന്നുതിന്നുന്ന" അതിജീവനത്തിന്റെ രസതന്ത്രം.

എങ്കിലും, ചിലരൊക്കെ സാര്‍ഥകമായ്‌ ജീവിക്കുന്നുണ്ട്‌.നമ്മുടെ ഈ ഐക്യനാട്‌ മുഴുവനായും മരുഭൂമിയായില്ലല്ലൊ എന്നു സമാധാനം തോന്നും അപ്പോള്‍. തീ പിടിച്ച മനസ്സുമായി ഓടിനടക്കുന്നുണ്ട്‌ ആ ചിലര്‍. "തീ പിടിച്ച" എന്ന ക്ലീഷെയൊന്നും ബാവയുടെയടുത്ത്‌ ചിലവാവില്ല. ഓര്‍ക്കാതെ പറഞ്ഞുപോയതാണു. മാറ്റിപ്പറയാം. ഉള്ളിലെ തീ തീരെ അണയാത്തവര്‍. പേരൊന്നും എടുത്ത്‌ പറയുന്നില്ല. 'ചിലര്‍' എന്നുമാത്രം കൂട്ടിയാല്‍ മതി.

പറഞ്ഞുവന്നാല്‍ ഇനിയുമുണ്ട്‌ ധാരാളം പറയാന്‍. പറഞ്ഞിട്ട്‌ കാര്യമൊന്നുമില്ല എന്ന തോന്നല്‍ കലശലായും ഉണ്ട്‌. സുറാബ്‌ വല്ലപ്പൊഴും എഴുതാറുണ്ട്‌. കണ്ണന്‍കുട്ടി നാടുവിട്ടു. താങ്കളുടെ പഴയ പൂമുഖത്തിരുന്ന് (വ)സൂരി നമ്പൂതിരിമാര്‍ ഇടക്കിടക്കു വെടിവട്ടം നടത്താറുണ്ടെന്നും ഇയ്യിടെ ആരോ പറഞ്ഞുകേട്ടു. അരവിന്ദന്‍ പണിക്കശ്ശേരിയെ കുറെക്കാലം മുന്‍പു കണ്ടു. പിന്നെ ഈയടുത്തും. ആദ്യം കണ്ടപ്പോള്‍, അസ്സോസ്സിയേഷന്റെ തിരുവരങ്ങില്‍, ഉയരാത്ത തിരശ്ശീലയുടെ ഉള്‍വ്യാധി ഉള്‍ക്കൊണ്ട്‌, ഏതോ മലയാളിക്കുട്ടികളെ ചൊല്ലിയാട്ടം പഠിപ്പിക്കുകയായിരുന്നു. രണ്ടാമത്‌ കണ്ടപ്പോള്‍ എന്തോ അന്തംവിട്ടപോലെയും. ഒരു നല്ല കവിക്ക്‌ അന്തംവിടാനും, ഒരു നല്ല കഥാകാരനു നാടുവിടാനും ഒക്കെയുള്ള സ്ഥിതിയാക്കിയിട്ടുണ്ട്‌ ഞങ്ങള്‍ പ്രവാസികള്‍, ഇവിടെ.

ഞങ്ങളുടെ പ്രവാസവനങ്ങള്‍ താങ്ങളുള്ളപ്പോഴേതിനേക്കാള്‍ സമ്പന്നമാണ്‌ ബാവേ. ഓരോ മുക്കൂട്ടപ്പെരുവഴിയിലും ജീവനകലകള്‍, പ്രബോധനചന്ദ്രികകള്‍, സര്‍വ്വരോഗശാന്തി ശുശ്രൂഷകള്‍, അലൂമിനികള്‍, ഓര്‍ക്കുട്ട്‌ തട്ടകക്കൂട്ടങ്ങള്‍.

ഗീതയോടും, താജിനോടും, ശിവകുമാറിനോടും, വിക്ടര്‍, ഷെല്ലി, ചിറമേല്‍, ആദിയായ മഹത്തുക്കളോടും അന്വേഷണം പറയുമല്ലൊ.

വഴിയെ കാണാമെന്ന പ്രത്യാശയോടെ,

രാജീവ്‌ ചേലനാട്ട്‌