Saturday, July 19, 2008

യത്തീമുകളോ ബാസ്റ്റാര്‍ഡ്‌സോ? ആരാണ് നമ്മുടെ കുട്ടികള്‍

പാഠഭാഗങ്ങളിലെ പോരായ്മകള്‍ നീക്കം ചെയ്യുമെന്നും, തിരുത്തിയ ഭാഗങ്ങള്‍ നിലവില്‍ വരുത്തി പ്രശ്നം പരിഹരിക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കേരളീയ സമൂഹം (വിശേഷിച്ചും വിദ്യാഭ്യാസ സമൂഹം) അര്‍ഹിക്കാത്ത പെഡഗോഗികള്‍ കൊണ്ടുവന്ന് ഒരു ചെറിയ നല്ല ചുവടുവെക്കാന്‍ ശ്രമിച്ചതിനെ ഇവിടുത്തെ വര്‍ഗ്ഗീയ-രാഷ്ട്രീയ കോമാളി-തെമ്മാടിക്കൂട്ടങ്ങള്‍ ഭംഗിയായി ചെറുത്തുതോല്‍പ്പിച്ചിരിക്കുന്നു. എന്നാലും വിടുന്ന മട്ടില്ല. കുട്ടികള്‍ പഠിച്ചില്ലെങ്കിലും തരക്കേടില്ല എന്നാണ് നിലപാട്. പുതുക്കിയ ഭാഗവും തെറ്റാണെന്ന് കണ്ടുപിടിച്ചിരിക്കുന്നു ചിലര്‍. പുസ്തകം തന്നെ പിന്‍‌വലിച്ചേ പ്രശ്നമവസാനിക്കൂവെന്ന് മറ്റു ചിലര്‍.

സ്കൂളുകള്‍ക്ക് തീ കൊടുക്കുക. പുസ്തകങ്ങളായ പുസ്തകങ്ങളൊക്കെ ചുട്ടുകരിക്കുക.

നമ്മുടെ കുട്ടികളെ വിദ്യാഭ്യാസം ആര്‍ക്കാണ് നിങ്ങള്‍ തീറെഴുതിക്കൊടുത്തിരിക്കുന്നത് രക്ഷിതാക്കളേ? ആരാണ്, എന്താണ് അവരെ പഠിപ്പിക്കേണ്ടത് രക്ഷിതാക്കളേ?

അഖിലേന്ത്യാ വെള്ളമൂത്ത് സ്പെഷ്യലിസ്റ്റുകളായ തങ്ങളുമാരോ, തെമ്മാടികുഞ്ഞാലിക്കുട്ടന്മാരോ? ചൂട്ടും കമ്പിറാന്തലും പെട്രോമാക്സും ചുമന്നെത്തിയ പണ്ടത്തെ അവിഹിത അസംബന്ധങ്ങളുടെ നാറ്റവും വിഴുപ്പും ചുമക്കുന്ന വീര‌ശൂരനായര്‍കളോ? രഹസ്യത്തില്‍ തങ്ങള്‍ ചെയ്യുന്നത് പരസ്യമായി ചെയ്ത് സമുദായാംഗങ്ങളുടെ എണ്ണം കൂട്ടാനും സ്ത്രീകളുടെ നടുവൊടിക്കാനും ഇടയലേഖനം എഴുതുന്ന അച്ചന്മാരോ?

നമ്മുടെ മക്കളുടെ അച്ഛനമ്മമാരെവിടെ? അവരുടെ അദ്ധ്യാപകരും അദ്ധ്യാപികമാരുമെവിടെ?

അവരെന്തു പഠിക്കണമെന്നും എങ്ങിനെ പഠിക്കണമെന്നുമുള്ള തീരുമാനത്തില്‍ ഭാഗഭാക്കാകേണ്ടിയിരുന്ന അവരൊക്കെ എവിടെപ്പോയി ഒളിച്ചിരിക്കുന്നു കേരളത്തില്‍? നിങ്ങള്‍ക്കൊന്നും പറയാനില്ലെന്നാണോ? അവരുടെ പഠിപ്പു മുടങ്ങിയാലും ഇല്ലെങ്കിലും നിങ്ങള്‍ക്കൊരു ചുക്കുമില്ലെന്നോ?

നമ്മുടെ കുട്ടികള്‍ യത്തീമുകളോ? ചോദിക്കാനും പറയാനും ആരുമില്ലാത്ത ബാസ്റ്റാര്‍ഡ്‌സോ?

75 comments:

Rajeeve Chelanat said...

യത്തീമുകളോ? ബാസ്റ്റാര്‍ഡ്‌സോ? ആരാണ് നമ്മുടെ കുട്ടികള്‍?

A Cunning Linguist said...

ഇച്ഛാശക്തിയില്ലെങ്കില്‍ ഒരു പുരോഗമന്പ്രസ്ഥാനത്തിനും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല....

Sanal Kumar Sasidharan said...

ഇച്ഛാശക്തി..തേങ്ങാക്കൊല.

അനില്‍@ബ്ലോഗ് // anil said...

അങ്ങിനെയാണെന്നു തൊന്നുന്നു രാജീവെ.
സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ അവര്‍ക്കുമാത്രം ഉള്ളതല്ലെ.
ഇതൊന്നും ബാധിക്കാത്ത ഒരു പാ‍ടു പള്ളിക്കൂടങ്ങള്‍ നമ്മുടെ നാട്ടില്‍ വന്നു കഴിഞ്ഞില്ലെ?

Unknown said...

“അവരെന്തു പഠിക്കണമെന്നും എങ്ങിനെ പഠിക്കണമെന്നുമുള്ള തീരുമാനത്തില്‍ ഭാഗഭാക്കാകേണ്ടിയിരുന്ന അവരൊക്കെ എവിടെപ്പോയി ഒളിച്ചിരിക്കുന്നു കേരളത്തില്‍?”

അവര്‍ പുറത്തുവന്നിട്ടു് എന്തു് ചെയ്യാന്‍? ദൈവം മണ്ണു് കൊഴച്ചു് ആദ്യം കൊണാപ്പിച്ചതു് ആണിനെയോ പെണ്ണിനെയോ എന്നു് ചോദിക്കാനോ? അതോ ആദ്യം ജീവനുണ്ടായതു് കരയിലോ കടലിലോ എന്ന കിടിലന്‍ ചോദ്യം ചോദിക്കാനോ? അതോ പൊങ്കാലയ്ക്കു് ചട്ടിയും കലവുമായി തെരുവു് നിരങ്ങാനോ? അതോ മക്കളെ പണം കടമെടുത്തും റിയാലിറ്റി ഷോകളില്‍ കോമാളിവേഷം കെട്ടിക്കാനോ? അതോ.....

മലയാളിസമൂഹത്തിലെ ഒരു അംഗമാണെന്നു് പറയാന്‍ ലജ്ജിക്കേണ്ട അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചു ഈ നാണം കെട്ട മത-രാഷ്ട്രീയവിദൂഷകപ്പരിഷകള്‍‍‍!

A Cunning Linguist said...

http://www.mathrubhumi.com/php/newsDetails.php?news_id=1238924

ക്സസ്റ്റര്‍ യോഗത്തിനിടെ അദ്ധ്യാപകനെ മര്‍ദ്ദിച്ചു കൊന്നു. യൂത്ത്ലീഗിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി....

A Cunning Linguist said...

ക്ഷമിക്കണം.... ഇതാണ് ലിങ്ക്

ബഷീർ said...

SAD

ഭൂമിപുത്രി said...

സറ്ക്കാറ്സ്കൂളില്‍പ്പഠിയ്ക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായൊരു സംഘടനയുണ്ടോ,
ഇല്ലല്ലൊ.
അവറ്ക്കെന്തെങ്കിലും കൊടിയുണ്ടോ,
ഇല്ലല്ലൊ.
അവരൊരു വോട്ട്ബാങ്കായാണോ നിലനില്‍ക്കുന്നതു,
അല്ലല്ലൊ.
They don't deserve to live in Kerala.
അറബിക്കടലില്‍ക്കെട്ടിത്താഴെത്താന്‍ മാത്രമേകൊള്ളു

പാമരന്‍ said...

ലജ്ജിക്കുന്നു..

മൂര്‍ത്തി said...

നമ്മുടെ കുട്ടികള്‍ യത്തീമുകളോ? ചോദിക്കാനും പറയാനും ആരുമില്ലാത്ത ബാസ്റ്റാര്‍ഡ്‌സോ?

പ്രസക്തമായ ചോദ്യം..

പുസ്തകത്തിലെ ജീവനുമാത്രമല്ല അധ്യാപകന്റെ ജീവനും രക്ഷയില്ലാത്ത അവസ്ഥയായി.

Inji Pennu said...

ഇത്രയും ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനു പത്തിന്റെ പൈസയുടെ നട്ടെല്ലില്ലാത്തതും കൂ‍ടി ചേര്‍ത്താലേ ഈ പോസ്റ്റിലെ തെറികള്‍ പൂര്‍ണ്ണമാവൂ രാജീവേ!

ആരാണ് ഭരിക്കുന്നതെന്ന് മറ്റാരും പറയണ്ടല്ലോ! സര്‍ക്കാര്‍ തന്നെ കാണിച്ചു തന്നു! കേരളം ഭരിക്കുന്നത് അച്ചന്മരോ മറ്റാരോ അല്ല. ജനധിപത്യത്തിലൂടെ ജയിച്ച ഒരു സര്‍ക്കാരാണ്. ഈയൊരു തീരുമാനം പോലും സത്യസന്ധതയോട് കൂടിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ വര്‍ഗ്ഗീയക്കോമരങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറയിപ്പിച്ചിരിക്കുകയാണ്! എന്നാല്‍ പിന്നെ സാമൂഹ്യപാഠമേ മാറ്റി ബൈബിളോ ഖുറാനോ ഗീതയോ പഠിപ്പിക്കാമെന്നു കൂടി ഈ സര്‍ക്കാര്‍ ഉത്തരവിട്ടാല്‍ അതില്‍ അത്ഭുതപ്പെടാനില്ല.
ഈ തലക്കെട്ടിന്റെ മുന്നില്‍ കേരളം ഭരിക്കുന്നത് എന്നാണ് ചേര്‍ക്കേണ്ടത്!

അല്ലാതെ കുട്ടികളോ മാതാപിതാക്കളോ ഇതിനു എന്ത് പിഴച്ചു? ജയിപ്പിച്ച് വിടുന്നത് ശക്തമായ തീ‍രുമാനങ്ങളെടുക്കാനാണ്, കേരളത്തിനെ വൈദികര്‍ക്ക് മുന്‍പില്‍ അടിയറവ് വെക്കാനല്ല!

തറവാടി said...

രാജീവ്,

ഈ വിഷയത്തില്‍ ഇനി അഭിപ്പ്രായപ്പ്രകടനമില്ലെന്ന് കരുതിയിരുന്നതാണ് പക്ഷെ ഇനിയും കെട്ടടങ്ങാത്ത രാഷ്ട്രീയച്ചുവയുള്ള താങ്കളെപ്പോലുള്ളവരുടെ വികാരപ്പ്രകടനം അതിനനുവദിക്കുന്നില്ല.

ചുരുങ്ങിയത് എന്നെയെങ്കിലും ഒരു മുത്തവയും / കുഞ്ഞാലിക്കുട്ടിയും ഭരിക്കുന്നില്ല ,

ഞാന്‍ പറയുന്നു സ്വതന്ത്രപരമായല്ല പുസ്ത്കം ഉണ്ടാക്കിയിട്ടുള്ളതെന്ന് തെറ്റായ ചിന്തകള്‍ കുട്ടികളില്‍ ഉണ്ടാക്കുമെന്ന്.

പറ്റിയ അബദ്ധം മനസ്സിലാക്കി , വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനാവുമായിരുന്ന വിഷയം വഷളാക്കി ഒരു പാവം അധ്യാപകന്‍‌റ്റെ ജീവന്‍ വരെ പൊലിയിച്ചു.


മതമില്ലെന്നതോ മതനിരപേകതയോ ആണോ നമ്മുടെ കേരളത്തിലെ പ്രധാന പ്രശ്നം?
ആ ഒരു കാര്യം അങ്ങുള്‍ക്കൊണ്ടാല്‍ എല്ലാം തികഞ്ഞ് സ്വര്‍‌ഗ്ഗ രാജ്യമാവുമോ ?

മതനിരപേക്ഷത പഠിച്ചാല്‍ കേരളം പുരോഗതിയുടെ കുന്നിന്മുകളില്‍ കയറുമോ?

സത്യത്തില്‍ കേരള ചരിത്രത്തില്‍ പുരോഗമനത്തിനെതിര് നിന്നവര്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്

എന്തിനാണ് താങ്കളെപ്പോലുള്ളവര്‍ കണ്ണടച്ചിരുട്ടാക്കുന്നത്?

എന്തായാലും ഒന്ന് മനസ്സിലായി കേരളം ഭരിക്കുന്നത് മാര്‍കിസ്റ്റ് പാര്‍ട്ടിയല്ല

പള്ളീലച്ചന്മാരും കുഞ്ഞാലിക്കുട്ടിമാരുമാണ്

അതൊന്നുകൂടി ഉറപ്പിക്കാന്‍ എല്ലാം കാരണമഅയി അത്രതന്നെ.

എന്നിട്ടിപ്പോ നിലവിളിക്കുന്നു!

തറവാടി said...
This comment has been removed by the author.
Rajeeve Chelanat said...

തറവാടീ

“വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനാവുമായിരുന്ന വിഷയം വഷളാക്കി ഒരു പാവം അധ്യാപകന്‍‌റ്റെ ജീവന്‍ വരെ പൊലിയിച്ചു...എന്നിട്ടിപ്പോ നിലവിളിക്കുന്നു!“‘

അതു കലക്കി.

കുഞ്ഞാലികളും, യൂത്ത് ലീഗിലെയും ളോഹയ്ക്കകത്തെയും പുളവന്മാരും, നായന്മാരും,പാഠ്യവിഷയത്തെയും കരിക്കുലത്തെയും ക്രിട്ടിക്കലായി വിശകലനം ചെയ്ത് സമാധാനപരമായി ഒതുങ്ങിയിരിക്കുകയായിരുന്നു. അപ്പോള്‍ അതാ വരുന്നു. മാര്‍ക്സിസ്റ്റു സര്‍ക്കാരും, ബേബിയും, കെ.എന്‍.പണിക്കരും, യശ്‌‌പാലുമൊക്കെ.
അവര്‍ ജെയിംസ് മാഷെ ഓടിച്ചിട്ട് ചവുട്ടി കൊന്നു. എന്നല്ലേ?

മുത്തവയും കുഞ്ഞാലിക്കുട്ടിയും മനസ്സിനെ ഭരിക്കാതിരുന്നിട്ടുകൂ‍ടി ഇതാണ് സ്ഥിതിയെങ്കില്‍, അതുകൂടി ഉണ്ടായിരുന്നെങ്കില്‍, കുറച്ച് അദ്ധ്യാപകരെക്കൂടി നമുക്ക് കാച്ചാമായിരുന്നു. ഡീക്കന്റെ നിലവാരത്തിലേക്കുതന്നെ വേണം പോകാന്‍. ശുഭയാത്ര.

ഇഞ്ചീ,

“ഈയൊരു തീരുമാനം പോലും സത്യസന്ധതയോട് കൂടിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ വര്‍ഗ്ഗീയക്കോമരങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറയിപ്പിച്ചിരിക്കുകയാണ്“ പൂര്‍ണ്ണമായും ശരി. യോജിക്കുന്നു.

ഈ പോസ്റ്റ് എഴുതിയത് ജെയിംസ് മാഷെ കൊല്ലുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു.

അഭിവാദ്യങ്ങളോടെ

തറവാടി said...

രജീവ്,


ചോദ്യങ്ങള്‍ കുറേ ഉണ്ടായിരുന്നു എന്‍‌റ്റെ മുമ്പത്തെ കമന്റില്‍ അതില്‍ ചിലതിന് മാത്രം ഉത്തരം.

' ഏയ് അതൊന്നും ഉത്തരം അര്‍ഹിക്കാത്ത മതവാതികളുടെ കോമര പ്രസംഗം ' അല്ലെ?

ഇതിനെയാണോ രാഷ്ട്രീയം എന്ന് വിളിക്കുന്നത്?

എന്തൊരു കാര്യത്തിലും സത്യത്തിനു വില കൊടുക്കാതെ , തെറ്റായാലും ശരിയായാലും സ്വന്തം മുന്നണിയുടെ നിലപാടുകളില്‍ മാത്രം കടിച്ചുതൂങ്ങുന്ന ഇത്തരം രഷ്ട്രീയംതന്നെയാണ് കേരളത്തെ നശിപ്പിച്ചത്.

തറവാടി said...

വ്യക്തമക്കൂ രജീവ്,

തുടക്കം മുതല്‍ എന്തുനിലപാടാണ് ഇക്കാര്യത്തില്‍ നിങ്ങള്‍ എടുത്തത്?

വെറുതെ കവല പ്രസംഗം നടത്തിയതുകൊണ്ടും വികാരങ്ങളെ ചട്ടുകമാക്കുന്നതുകൊണ്ടും ഒരു കാര്യവമില്ല.

ഈ പ്രശ്നം പൊതുജനങ്ങളുടെ ഇടയിലേക്ക് ഇത്ര രൂക്ഷമായി വരൂന്നതിനുമുമ്പെ , പള്ളിയിലച്ചന്മാരും കുഞ്ഞാലിക്കുട്ടിമാരും തെരുവില്‍ ഇറങ്ങുന്നതിനുമുമ്പെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ എന്തുനിലപാടാണെടുത്തത്?

എല്ലാവരും രാഷ്ട്രീയക്കാരല്ല!!

പറയാന്‍ സൗകര്യമില്ലെങ്കില്‍ പറയേണ്ട പക്ഷെ വിലപിക്കരുത്!

യാരിദ്‌|~|Yarid said...

അരിയും തിന്നു ആശാരിയെയും കടിച്ചു പിന്നെയും ആര്‍ക്കൊ മുറുമുറുപ്പെന്നു പറഞ്ഞതു പോലെയാണല്ലൊ തറവാടിയുടെ കമന്റ്..!

Rajeeve Chelanat said...

തുടക്കം മുതല്‍ ആരെടുത്ത നിലപാടിനെക്കുറിച്ചാണ് ചോദിക്കുന്നത്? ഞാനോ, സര്‍ക്കാരോ, അതോ താങ്കളടക്കമുള്ളവര്‍ എടുത്ത നിലപാടോ?

താങ്കളുടെ കമന്റിലെ പല ചോദ്യങ്ങളോടും എനിക്കുള്ള നിലപാട് ഞാന്‍ മറ്റു പലയിടത്തും വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക പോസ്റ്റൊന്നും ഇട്ടിട്ടില്ലെങ്കിലും, ഈ വിഷയത്തിനെക്കുറിച്ച് ഇരുപക്ഷത്തുനിന്നും വന്ന ചില പോസ്റ്റുകളില്‍ കമന്റിയിരുന്നു. സ്വന്തമായി കമന്റുഭരണിയില്ലാത്തതുകൊണ്ട്, അതിവിടെ എടുത്തു ചേര്‍ക്കാന്‍ തത്ക്കാലം ബുദ്ധിമുട്ടുണ്ട്.

ചുരുക്കത്തില്‍ ഒന്നു സൂചിപ്പിക്കുക മാത്രം ചെയ്യട്ടെ.

ഈ പാഠപുസ്തകം ഏറ്റവും മെച്ചപ്പെട്ടതായിരുന്നു എന്ന അവകാശവാദമൊന്നും എനിക്കില്ല. എങ്കിലും, ഇതിനെതിരെ കൊണ്ടുവന്ന (അ))ന്യായപ്രമാണങ്ങള്‍ തേഡ് റേറ്റ് രാഷ്ട്രീയമായിരുന്നു. എന്നിട്ടും അതിനെക്കുറിച്ച് പഠിക്കാനും തീരുമാനിക്കാനും ഒരു കമ്മിറ്റിയെയും സര്‍ക്കാര്‍ ഉണ്ടാക്കി. ഭരണത്തിലിരിക്കുമ്പോള്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യണമല്ല്ലോ എന്നു കരുതിയിട്ടാകാം. എന്നിട്ടും നിര്‍ത്തിയോ കുഞ്ഞാലിക്കുട്ടിയും, ഉമ്മന്‍‌ചാണ്ടിയും അടക്കമുള്ള തെണ്ടിപ്പരിഷകള്‍ അവരുടെ അഴിഞ്ഞാട്ടം. അദ്ധ്യയന വര്‍ഷം ആരംഭിച്ചിരിക്കുന്നുവെന്നും, ഈയൊരു പാഠപുസ്തകം പഠിച്ചതുകൊണ്ട് ഇടിഞ്ഞുവീഴുന്ന വിശ്വാസഗോപുരങ്ങളാണ് ഉള്ളിലെ പുഴുക്കുത്തുകളെങ്കില്‍, അതങ്ങ് പൊളിയട്ടെ എന്നും ഒരിക്കലെങ്കിലും ആലോചിക്കാന്‍ മിനക്കെട്ടുവോ ഈ മത-വലതുപക്ഷ റൌഡികള്‍?
സമാധാനപരമായ ഏതു ചര്‍ച്ചക്കാണ് പള്ളിയും നായരും മൊല്ലാക്കയും മുന്നോട്ട് വന്നത്.

പാഠപുസ്തകങ്ങള്‍ക്കെതിരെ ഇനിയും മുറുമുറുപ്പ് അവസാനിച്ചിട്ടില്ലെങ്കില്‍, അത് തീര്‍ക്കേണ്ടത്, ക്ലസ്റ്റര്‍ യോഗങ്ങള്‍ അലങ്കോലപ്പെടുത്തിയും, തങ്ങളുടെ മക്കളെ പഠിപ്പിക്കുന്ന അദ്ധ്യാപികാദ്ധ്യാപകരെ പട്ടികളെപ്പോലെ ഓടിച്ചിട്ടും തല്ലിയും ചവുട്ടിയുമായിരുന്നുവോ? പുസ്തകങ്ങള്‍ തെരുവിലിട്ട് കത്തിച്ച് വീരശൂരപരാക്രമങ്ങള്‍ കാണിച്ചിട്ടായിരുന്നുവോ?
ഇപ്പോള്‍ ഒരു അദ്ധ്യാപകന്‍ ‘സംഘര്‍ഷത്തിനിടയില്‍ കുഴഞ്ഞുവീണു’ ‘അന്തരിച്ചു‘പോവുകയും ചെയ്തിരിക്കുന്നു. എന്നിട്ട് ‘തറവാടി‘ത്തവും കൊട്ടിഘോഷിച്ച്, മുന്‍പില്‍ വന്നു നില്‍ക്കുന്നു. എഴുത്തിലായാല്‍‌പ്പോലും ഇനി മുതല്‍ മിനിമം മര്യാദ പാലിക്കേണ്ടതുണ്ടോ എന്ന സംശയത്തിലാണ്, ഇന്നലെ രാവിലെ മുതല്‍.

(കുടുംബത്തിന്റെ പരമ്പരാഗതമായ മാടമ്പിത്തരം/റൌഡിസം മറച്ചുവെക്കാന്‍, ചില വീട്ടുകാര്‍ നിര്‍മ്മിച്ചെടുത്ത ഒരു വാക്കാണ് തറവാട്/തറവാടി എന്നൊക്കെയുള്ളതെന്ന, ഒരു ഓഫ് ടോപ്പിക്ക് നിരീക്ഷണം കൂടി ഇവിടെ ചേര്‍ക്കാന്‍ സദയം എന്നെ അനുവദിക്കുക. വ്യക്തിപരമായ പരാമര്‍ശമല്ല.)

അഭിവാദ്യങ്ങളോടെ

തറവാടി said...

പറഞ്ഞതെല്ലാം ഞാന്‍ വിശ്വസിച്ചു.

>>കുടുംബത്തിന്റെ പരമ്പരാഗതമായ മാടമ്പിത്തരം/റൌഡിസം മറച്ചുവെക്കാന്‍, ചില വീട്ടുകാര്‍ നിര്‍മ്മിച്ചെടുത്ത ഒരു വാക്കാണ് തറവാട്/തറവാടി എന്നൊക്കെയുള്ളതെന്ന<<

അല്ലെന്ന് ആരെങ്കിലും പറഞ്ഞോ?

അരൂപിക്കുട്ടന്‍/aroopikkuttan said...

സുഹൃത്തേ...

ഇഷ്ടായി.ഇത്തരം ചര്‍ച്ചകള്‍ ബ്ലോഗിന്റെ അനിവാര്യതയാണ്!
തുടരുക!!

അശരീരികള്‍: ഒരു സിനിമാഡ‌യേറിയ!!

Anonymous said...

കൊള്ളാം ചോദ്യം ചെയ്യുന്നവരെ എതിര്‍ചേരിയില്‍ ചേര്‍ക്കുന്ന അഴകൊഴമ്പന്‍ നിലപാട്

Anonymous said...

അങ്ങാടിയിൽ തോറ്റതിനു അമ്മയൊട് അല്ലെ ചേലനാട്ടേ.

ഇത്രെം നല്ല പൊത്തകം കൊണ്ടുവന്നിട്ട് അതു പിൻ വലിച്ചവന്റെ തന്തക്ക് അല്ലേ വിളിക്കേണ്ടത്.

അതിനു നല്ല നട്ടെല്ലു വേണമല്ലൊ അല്ലെ

ഇപ്പൊഴത്തെ ഈ കൊടിയ വിപ്ലവകാരികളെക്കെ പണ്ട് സഖാക്കൾ ഒളിവിൽക്കഴിഞ്ഞപ്പൊൾ ഒളി സേവ നടത്തി ഉണ്ടാക്കിയവരായിരിക്കും.

Anonymous said...

രാജീവെ, വേറെ പണിയില്ലേ..

കൊലപാതകത്തെ ചെറുതാക്കാന്‍ കുറെ ഒച്ചവെക്കണം ഇവര്‍ക്ക്. ആ കളി സ്വന്തം ബ്ലോഗില്‍ നടത്തട്ടെ..പോസ്റ്റിട്ടിട്ടുണ്ടല്ലോ..അവിടെ ആളെ കൂട്ടട്ടെ,,

ജയരാജന്‍ said...

രാജീവ്‌ജീ,
{“ഈയൊരു തീരുമാനം പോലും സത്യസന്ധതയോട് കൂടിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളെ വര്‍ഗ്ഗീയക്കോമരങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറയിപ്പിച്ചിരിക്കുകയാണ്“ പൂര്‍ണ്ണമായും ശരി. യോജിക്കുന്നു}
എന്ന് തീര്‍ത്തു പറയാന്‍ പറ്റുമോ? (ഹമീദ് ചേന്നമംഗലൂര്‍ പറഞ്ഞത് പോലെ ജനങ്ങളുടെ പള്‍സറിയുന്നതില്‍ പരാജയപ്പെട്ടു എന്ന് വേണമെങ്കില്‍ പറയാം). പിന്നെ സര്‍ക്കാര്‍ എന്തു ചെയ്യണമായിരുന്നു? ചര്‍ച്ചയേ ഇല്ല എന്ന് തീരുമാനിച്ച് സമരങ്ങളെ കണ്ടില്ലെന്ന് നടിക്കണമായിരുന്നോ? 18 പേരടങ്ങിയ വിദഗ്ദ്ധസമിതിയെയാണ്‌ നിയോഗിച്ചത്; (അതിനെതിരെയും ഇടതുപക്ഷ ചിന്തകര്‍ എന്ന ആരോപണവുമുണ്ടായിരുന്നു). ഈ സമിതിയുടെ നിര്‍ദ്ദേശത്തില്‍ സ്വീകാര്യമായിത്തോന്നിയവ മാത്രമേ കരിക്കുലം കമ്മിറ്റി അംഗീകരിച്ചിട്ടുള്ളൂവെന്നും ഓര്‍ക്കുക; അതും പാഠഭാഗത്തിന്റെ ആശയം ചോര്‍ന്നുപോകാത്ത രീതിയില്‍

Rajeeve Chelanat said...

ജയരാജ്,

ഭരണത്തിലിരിക്കുമ്പോള്‍ ചര്‍ച്ചകളും, അല്പം ചില വിട്ടുവീഴ്ചകളുമൊക്കെ വേണ്ടിവരും. സാങ്കേതികതയുടെയും, കൂട്ടുകക്ഷികളുടെ എതിര്‍പ്പുകളെയും തുടര്‍ന്ന്, തങ്ങളെടുത്ത ചില നല്ല തുടക്കങ്ങളില്‍നിന്ന് ഇടതുപക്ഷ സര്‍ക്കാറിന് പുറകോട്ടുപോകേണ്ടിവന്നിട്ടുമുണ്ട്. മൂന്നാറിലെ ഭൂമി കയ്യേറ്റം ഇതിനൊരു ഉദാഹരണം.

ഇവിടെയും അതേ ഒത്തുതീര്‍പ്പിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. കമ്മിറ്റിയെ നിയോഗിച്ചതും ചര്‍ച്ചക്ക് തയ്യാറായതുമൊക്കെ നല്ലതു തന്നെ. എങ്കിലും, വളരെ താമസിക്കാതെ തന്നെ, ഈ വര്‍ഗ്ഗീയ ശക്തികളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടിവരും സര്‍ക്കാരിന് എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. പ്രത്യേകിച്ചും, ബേബിയെപ്പോലെയുള്ളവരുടെ പ്രതിബദ്ധതയെക്കുറിച്ച് അത്രക്ക് ഉറപ്പിച്ചൊന്നും പറയാനും സാദ്ധ്യമല്ല എന്നു ഞാന്‍ കരുതുന്നു. സ്വാശ്രയപ്രശ്നത്തിലും അണിയറയില്‍ കാര്യങ്ങള്‍ അത്രക്ക് വിശുദ്ധമൊന്നുമല്ല എന്നും എന്നിലെ സന്ദേഹി ഭയപ്പെടുന്നു.

ഇതൊക്കെയാണെങ്കിലും,ഈ പുതിയ പാഠ്യക്രമം,പല പോരായ്മകളുള്ളതാണെന്നിരിക്കിലും-അത് സ്വാഭാവികവുമാണ്-ഒരു നല്ല തുടക്കമായിരുന്നു. അതിനെയാണ് ഈ വലതുപക്ഷ രാഷ്ട്രീയ-മത തെമ്മാടികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

മുസ്ലിം യൂത്ത് ലീഗ് സമരത്തില്‍നിന്ന് പിന്മാറി എന്നു കേട്ടു. തങ്ങളെക്കൊണ്ട് ഒരു അദ്ധ്യാപകനെയെങ്കില്‍, ഒരാളെയെങ്കിലും കൊല്ല്ലാനായല്ലോ എന്ന് അവര്‍ സമാധാനിക്കുന്നുണ്ടാകാം.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

ണിനോഅ,

വേണ്ടാ വേണ്ടാ എന്നു കരുതാറുണ്ട്. എങ്കിലും ഒരു ഉളിപ്പുമില്ലാതെ മുന്നില്‍ വന്ന് വിവരദോഷവും വിഷവും വിളമ്പുമ്പോള്‍ എന്തെങ്കിലുമൊക്കെ തിരിച്ച് പറയാതിരിക്കാനും തോന്നുന്നില്ല.

ബഷീർ said...

ജനാധിപത്യപരമായി ഇവിടെ സമരം നടത്തുകയും , ജനാധിപത്യ രീതിയില്‍ തന്നെ ഗവണ്‍മന്റ്‌ അവരെ ചര്‍ച്ചക്ക്‌ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക്‌ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തതൊക്കെ മിസ്റ്റര്‍ രാജീവ്‌ മറന്നു. അല്ലെങ്കില്‍ മറന്നതായി നടിക്കുന്നു.

പുസ്തകങ്ങള്‍ ചുട്ടുകരിച്ച, അധ്യാപകനെ മര്‍ദ്ദിച്ചു കൊന്ന, അക്രമ സമരം നടത്തുന്ന രാഷ്ട്രീയക്കാരുടെ ഒരു തനി പകര്‍പ്പ്‌ ഇവിടെയും ദര്‍ശിക്കുന്നു.. വാക്കുകളിലൂടെ

തറവാടി said...
This comment has been removed by the author.
തറവാടി said...

രാജീവ്,

തങ്കളെപ്പോലുള്ളവര്‍ തന്നെയാണ് വലിയ വിവരമുള്ളവര്‍ മറ്റുള്ളവരെല്ലാം പൊട്ടന്‍‌മാര്‍.

കുറച്ചൊക്കെ നിഷ്പക്ഷതയുള്ള ഒരാളാണ് താങ്കളെന്ന ധാരണയുണ്ടായിരുന്നു അതേതായാലും മാറിക്കിട്ടി.

സാധാരണ കേരളത്തിന് പുറത്ത് പോകുന്ന ആളുകള്‍ക്ക് രാഷ്ട്രീയ അടിമത്വം കുറയാറുണ്ട് , ഇന്‍‌ഡ്യക്ക് പുറത്ത് പോകുന്നവര്‍ക്ക് തീരെ ഉണ്ടാവാറില്ല രാഷ്ട്രീയ അടിമത്വം.

താങ്കളെപ്പോലുള്ള രാഷ്ട്രീയ അടിമത്വ ജീവികളെകാണുമ്പോള്‍ അതെല്ലാം തെറ്റായിരുന്നെന്ന് മനസ്സിലാകുന്നു.

നന്ദി ,

ഇനി ഇവിടേക്കില്ല!

Rajeeve Chelanat said...

തറവാടീ എന്ന സുഹൃത്തേ

ഞാന്‍ തീരെ നിഷ്പക്ഷനല്ല.ഇടതിന്റെ ചേരിയില്‍ തന്നെയാണ് ഞാന്‍. അതിനര്‍ത്ഥം, ഔമാമുവിന്റെയോ‍ (ഔദ്യോഗിക മാര്‍ക്സിസ്റ്റൂമുന്നണി - കൊസാംബിയുടെ പ്രയോഗമാണത്)മറ്റോ ആണെന്നല്ല. ഇടതുപക്ഷം എന്ന വിശാലമായ രാഷ്ട്രീയവ്യവഹാരം കൊണ്ട് എന്തൊക്കെയാണോ ഉദ്ദേശിക്കുന്നത്, അതിന്റെ ചേരിയിലാണ് ഞാന്‍. അതിനെ രാഷ്ട്രീയമായ അടിമത്തം എന്ന് താങ്കള്‍ വിളിക്കുന്നുവെങ്കില്‍, അത് താങ്കളുടെ ഇഷ്ടം. കേരളത്തിനും ഇന്ത്യക്കും വെളിയില്‍ പോകുന്നവര്‍ക്ക് കൂടുതല്‍ രാഷ്ട്രീയബോധം ഉള്ളതായും തോന്നിയിട്ടുണ്ട്. അടിമത്തബോധമുള്ളവര്‍ അകത്തും പുറത്തും കാണുമെന്ന് ചുരുക്കം.

പിന്നെ, ഞാന്‍ ബുദ്ധിമാന്‍, മറ്റുള്ളവര്‍ പൊട്ടന്മാര്‍ എന്നു ഞാന്‍ കരുതുന്നുവെന്നൊക്കെയുള്ള പറച്ചിലുകള്‍ക്ക് എനിക്ക് മറുപടിയില്ല. ഇനി ഇവിടേക്കില്ല്ല എന്ന മട്ടിലുള്ള തീരുമാനമൊന്നും, എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. പ്രസക്തമെന്നും, ഇടപെടേണ്ടതെന്നും എനിക്കു തോന്നുന്ന താങ്കളുടെ പോസ്റ്റുകളില്‍ ഇനിയും എന്നെ പ്രതീക്ഷിക്കാം. അത് താങ്കള്‍ വിലക്കുകയാണെങ്കില്‍ ബുദ്ധിമുട്ടിക്കുകയുമില്ലെന്ന ഉറപ്പും തരാം.

ചുരുങ്ങിയപക്ഷം, താങ്കളെപ്പോലുള്ളവരെങ്കിലും, ഇത്തരം ബാലിശമായ പാഠപുസ്തകവിരോധത്തില്‍നിന്നും മാറിനില്‍ക്കണം. ആശങ്കകളും സംവാ‍ദങ്ങളും ആകാം. അതൊന്നും, ഇന്ന് നടക്കുന്ന രീതിയില്‍ പ്രതിലോമപരമായിക്കൂടാ എന്നു മാത്രം. ഡീക്കനോടൊന്നും അതാവശ്യപ്പെടാന്‍ പറ്റില്ല.സാവകാശത്തോടെ ആലോചിച്ചാല്‍, താങ്കളെപ്പോലുള്ളവര്‍ക്ക് അത് സാധിക്കുകയും ചെയ്യും. ഇതില്‍ അഭിമാനത്തിന്റെ പ്രശ്നമല്ല, മറിച്ച്, കുട്ടികളുടെ വിദ്യാഭ്യസത്തിന്റെയും അവരെ മതനിരപേക്ഷവും (മതവിരോധമല്ല)ജനാധിപത്യപരവുമായ കാലക്രമത്തിലേക്ക് മാറ്റിയെടുക്കുന്നതിന്റെയും പ്രശ്നങ്ങളാണെന്നുള്ളത് കാണാതിരിക്കരുത്.

ബഷീര്‍,

“ജനാധിപത്യപരമായി ഇവിടെ സമരം നടത്തുകയും , ജനാധിപത്യ രീതിയില്‍ തന്നെ ഗവണ്‍മന്റ്‌ അവരെ ചര്‍ച്ചക്ക്‌ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക്‌ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്ത‘തിന്റെ മിനിഞ്ഞാന്നത്തെ ക്ലൈമാക്സ് നന്നായിരുന്നുവെന്നാണോ മിസ്റ്റര്‍ ബഷീര്‍?

ഇത്ര സാമൂഹ്യവിരുദ്ധരായ ഒരു വലതുപക്ഷ-മത-സമുദായ സെഗ്‌മെന്റ് അഴിഞ്ഞാടുന്ന ഒരു സംസ്ഥാനത്തില്‍ ഇത്തരം ഒരു പരിപാടിക്ക് തുനിഞ്ഞിറങ്ങിയതാണ് സര്‍ക്കാരിനു പറ്റിയ ഒരേ ഒരു പാളിച്ച.

അഭിവാദ്യങ്ങളോടെ

un said...

“മതമില്ലെന്നതോ മതനിരപേകതയോ ആണോ നമ്മുടെ കേരളത്തിലെ പ്രധാന പ്രശ്നം?
ആ ഒരു കാര്യം അങ്ങുള്‍ക്കൊണ്ടാല്‍ എല്ലാം തികഞ്ഞ് സ്വര്‍‌ഗ്ഗ രാജ്യമാവുമോ ?

മതനിരപേക്ഷത പഠിച്ചാല്‍ കേരളം പുരോഗതിയുടെ കുന്നിന്മുകളില്‍ കയറുമോ?”

തറവാടി,
ഈ വിഷയത്തില്‍ ഞാനൊരിടത്തും അഭിപ്രായം പറഞ്ഞിട്ടില്ല. എങ്കിലും താങ്കളുടെ ചില പ്രസ്താവനകള്‍ കണ്ടതു കൊണ്ടുമാത്രം ഇവിടെ പ്രതികരിക്കുന്നു.മൂന്നു വര്‍ഷം ഗുജറാത്തില്‍ താമസിച്ചിട്ടുണ്ട് ഞാന്‍, കലാപസമയത്തടക്കം. മനം മടുത്ത് നാടു വിട്ടതാണ്. കേരളം സ്വര്‍ഗരാജ്യമൊന്നുമല്ല. എങ്കിലും കേരളത്തില്‍ ഇടതുപക്ഷം ഉള്ളതു കൊണ്ടു തന്നെയാണ് അല്പമെങ്കിലും മതസൌഹാര്‍ദ്ദം ഇവിടെ അവശേഷിക്കുന്നത്. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല. പറ്റുമെങ്കില്‍ ഒരുകൊല്ലം ഗുജറാത്തില്‍ പോയി താമസിച്ച് ഇതുപോലെ വാചകമടിക്കാനുള്ള ധൈര്യം കാണിക്കാമോ താങ്കള്‍ക്ക്?

Anonymous said...

കേരളത്തില്‍ മതസൌഹാര്‍ദ്ദം അല്പമൊന്നുമല്ല, വിശാലമായ അര്‍ത്ഥത്തില്‍ തന്നെയുണ്ട്.അതു പക്ഷെ ഇടതുപക്ഷത്തിന്‍റെ മിടുക്കൊന്നുമല്ല.

un said...

അനോണിമസേ,
ഇടതുപക്ഷമില്ലാത്തിടത്തെ വര്‍ഗീയകലാപങ്ങളുടെ കണക്കുകള്‍ എടുത്തൊന്നു നോക്കൂ

Anonymous said...

ദസ്തക്കീറിന്റെ കമന്റ് പ്രസക്തമാണ്.

ഇടത്പക്ഷം ശക്തമായിരിക്കുന്ന ഇടങ്ങളില്‍ സംഘപരിവാര്‍ ഒന്നുമല്ല എന്നത് കൂടി അനോണി ഇതിന്റെ കൂടെ ചേര്‍ത്ത് വായിച്ചാല്‍ എന്തുകൊണ്ട് മത സൌഹാര്‍ദ്ദം എന്നത് പിടികിട്ടും.

Sanal Kumar Sasidharan said...

ഇടതുപക്ഷം എന്നത് ഈ അനോന്മണികൾ ഇടതുകക്ഷം എന്നുവല്ലതും വായിച്ചുവശായോ !!!

un said...

കറക്റ്റ്! സംഘ് പരിവാര്‍ മാത്രമുള്ളിടത്ത് മതസൌഹാര്‍ദ്ദം എന്ന വാക്കേ ഇല്ലാത്തതോ?

Anonymous said...

മൂന്നു വര്‍ഷം ഗുജറാത്തില്‍ താമസിച്ചിട്ടുണ്ട് ഞാന്‍, കലാപസമയത്തടക്കം. മനം മടുത്ത് നാടു വിട്ടതാണ്. കേരളം സ്വര്‍ഗരാജ്യമൊന്നുമല്ല. എങ്കിലും കേരളത്തില്‍ ഇടതുപക്ഷം ഉള്ളതു കൊണ്ടു തന്നെയാണ് അല്പമെങ്കിലും മതസൌഹാര്‍ദ്ദം ഇവിടെ അവശേഷിക്കുന്നത്. കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല. പറ്റുമെങ്കില്‍ ഒരുകൊല്ലം ഗുജറാത്തില്‍ പോയി താമസിച്ച് ഇതുപോലെ വാചകമടിക്കാനുള്ള ധൈര്യം കാണിക്കാമോ താങ്കള്‍ക്ക്?

അമ്പൊ!! അപ്പൊ ഗുജറാത്തിൽ ഇപ്പൊൽ ആരും താമസ്സം ഇല്ലെ. എല്ലാരും കേരളത്തിലേയ്ക്കും ബഗാളിലേയ്ക്കും പോയോ.

അവിടെ ഒരു ഫോട്ടോയിലൂടെ പ്രശ്സ്തനായ കുത്ബുധീൻ അൻസാരി - ഇദ്ദെഹത്തെ ബംഗാൾ സർക്കാർ ഏറ്റെടുത്തിരുന്നു- ബംഗാളിലെ ‘മതേതരത്വത്തിന്റെ കൊണം’ സഹിക്കാൻ വയ്യാതെ തിരിച്ചു ഗുജരാത്തിലേയക്കു തിരിച്ചു പോയതൊന്നും താങ്കൾ അറിഞില്ല എന്നു കരുതുന്നു.

Anonymous said...

സറിയാണ് സറിയാണ്
പരിവാറിന് കിട നില്‍ക്കാന്‍ ഇടതുപക്ഷം തന്നെ വേണം
അവരോട് അടിച്ച് നില്‍ക്കാന്‍ മാത്രം അക്രമവാസന മറ്റുള്ളവര്‍ക്കില്ല ;)

Anonymous said...

സനാതനാ,

ഒരക്ഷരത്തിന്‍റെ മാറ്റമുണ്ടെങ്കിലും നാറിയാല്‍ രണ്ടും മുടിഞ്ഞ നാറ്റാ, യേത് ;)

Rajeeve Chelanat said...

ദസ്തക്കിര്‍, സനാതനന്‍,

മതനിരപേക്ഷതയെക്കുറിച്ചൊക്കെ (ചില)അനോണികളോട് സംസാരിക്കുന്നത് പാഴ്‌ശ്രമം. ഒളിഞ്ഞിരുന്ന് അവര്‍ക്ക് എന്തും എഴുതാം. ഗുജറാത്തില്‍ പൂ‍ര്‍ണ്ണമായി നടപ്പായിക്കഴിഞ്ഞ സാമുദായിക ധ്രുവീകരണമൊന്നും അവര്‍ കണ്ട മട്ടില്ല.

മുസ്ലിമുകള്‍ പോലും മതനിരപേക്ഷതയെ എതിര്‍ക്കുന്നതു കാണുമ്പോഴാണ് ദുരന്തത്തിന്റെ ഭീകരമായ വ്യാപ്തി മനസ്സിലാവുക. ചുരുങ്ങിയത് അവരെങ്കിലും അതിന്റെ പ്രസക്തി മനസ്സിലാക്കേണ്ടതുണ്ട്. മറ്റു അവസരങ്ങളില്‍ ചെയ്യാറുള്ളതുപോലെ, കണ്ടറിയാത്തവന്‍ കൊണ്ടറിയട്ടെ എന്ന്,ഇത്തരം അവസരങ്ങളില്‍ സമാധാനിക്കാനും നമുക്ക് വയ്യല്ലോ. അതാണ് ഏറെ കഷ്ടം.

അഭിവാദ്യങ്ങളോടെ

Inji Pennu said...

കേരളത്തില്‍ മാത്രമല്ല കേന്ദ്രത്തില്‍ പോലും ഇടതുപക്ഷം ഒരു ബാലന്‍സിങ്ങിനു വേണം എന്ന് ഞാന്‍ മനസ്സ് കൊണ്ട് അല്പം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷം കാരണമാണ് ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ കലാപങ്ങളില്ലാത്തത് എന്ന് പറയുന്നത് അല്പം അല്ല ഒരുപാട് ഓവറാണ്. ഈ ഭീമമായ തെറ്റിദ്ധാരണ ഒരുകാലം വരെ വളരെ കടുപ്പത്തില്‍ വിശ്വസിച്ചിരുന്നവളുമാണ്
ഞാന്‍.

ഗുജറാത്തില്‍ മതധ്രുവീകരണമാണെങ്കില്‍ ബംഗാളില്‍ കടുത്ത രാഷ്ട്രീയ ധ്രുവീകരണമാണ്, രണ്ടും ജനാധിപത്യത്തില്‍ വളരെയധികം തെറ്റും.
ഇടതുപക്ഷത്തെ കുറ്റം പറയുമ്പോള്‍ ഉടനേ അവരെല്ലാം മതത്തിന്റെ ആളുകളാണ് എന്ന് സമര്‍ത്ഥിക്കുന്നത് അതിനേക്കാള്‍ വലിയ പൊട്ടതെറ്റും.

ഇനി കേരളത്തിലെ റയറ്റുകളെക്കുറിച്ച്. 2006-ലെ ഇന്ത്യന്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം, റയറ്റുകളില്‍ മുന്‍പില്‍ നില്‍ക്കുന്ന നാല് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ബീഹാര്‍(9044), മഹാരാഷ്ട്ര(8641), കേരള (6800), കര്‍ണാടക(6451).
ഇതും കൂടി എഴുതിയാലേ കണക്ക് പൂര്‍ണ്ണമാവുള്ളൂ.
ഗുജറാത്ത് (1855), വെസ്റ്റ് ബംഗാള്‍ (2496).

ഇനി എവിടെ പോലീസും ഭരണാധികാരികളും ശക്തരാണോ, അവിടെയാണ് കലാപങ്ങള്‍ കുറവ്. അല്ലാതെ ഇടതുപക്ഷം കാരണം കലാപങ്ങള്‍ കുറവ് എന്നെല്ലാം പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കല്‍ മാത്രമാണ്. ഇതു കൂടാതെ രാഷ്ട്രീയ കലാപങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനവുമാണ് കേരളം.

Sanal Kumar Sasidharan said...

ഇഞ്ഞി കണക്കുകള്‍ ചിലപ്പോഴെങ്കിലും നമ്മളെ വഴി തെറ്റിക്കാറുണ്ട് യുക്തി സഹമെന്ന് തോന്നിക്കുന്ന ചില കണക്കുകളെങ്കിലും ബുദ്ധിപൂര്‍വ്വം മെനെഞ്ഞെടുക്കാന്‍ ഒരല്‍പ്പം കൌശലമുള്ളവര്‍ക്ക് സാധിക്കുകയും ചെയ്യും.ഇവിടെയും അതാണ് സംഭവിക്കുന്നത്.കല്‍ക്കട്ടയേയും,കേരളത്തേയും ഗുജറാത്തിനേയും,മഹാരാഷ്ട്രയേയും മുന്‍‌നിര്‍ത്തി റയട്ടുകളുടെ എണ്ണം പറയുന്നത് ശരിക്കും ഒരു മായാജാലം പ്രയോഗിക്കുന്നപോലെയുള്ള ഒരു കയ്യടക്കമാണ്.

റയട്ടുകള്‍ ഉണ്ടാകുന്നത് ചേരിതിരിഞ്ഞുനില്‍ക്കുന്ന സമൂഹത്തിന്റെ വളരെ ഗൂഡമായ ചില പ്രവര്‍ത്തനകേന്ദ്രങ്ങളിലാണ്.അത് തിരിച്ചറിയാന്‍ അത്ര എളുപ്പമല്ല.എന്റെ വീടിന്റെ പിന്നാമ്പുറത്ത് ഒരുക്കം കൂട്ടുന്ന ലഹളയെ തിരിച്ചറിയും മുന്‍പ് ഞാന്‍ അഗ്നിക്ക് ഇരയായിരിക്കും.അത്രക്ക് ഗൂഡമായ ഒരു പ്രക്രിയയാണത്.

നമുക്ക് രണ്ട് രീതിയിലുള്ള രണ്ട് പ്രദേശങ്ങളെടുക്കാം
1.ഒരു ചെറിയ പ്രദേശത്ത് കടുത്ത നിലപാടുള്ള ഹിന്ദുക്കളും അത്രതന്നെ കടുത്ത നിലപാടുള്ള മുസ്ലീങ്ങളും പാര്‍ക്കുന്നു(ഉദാഹരണം മറ്റു രീതിയിലും ആകാം)

2.ഒരു വലിയ പ്രദേശത്തിന്റെ രണ്ട് ഭാഗങ്ങളിലായി പ്രബലമായ രണ്ട് വിശ്വാസങ്ങള്‍ പാര്‍ക്കുന്നു.

അങ്ങനെയെങ്കില്‍ ഇടക്കിടെ ലഹളയുണ്ടാകാനുള്ള സാധ്യത 1-ആമത്തെ പ്രദേശത്ത് കൂടുതലാണ്.കാരണം ആ പ്രദേശത്ത് രണ്ട് തീവ്രവിശ്വാസങ്ങള്‍ ഇടതിങ്ങി പാര്‍ക്കുകയാല്‍ അവ തമ്മില്‍ ഉണ്ടാകാനിടയുള്ള ഫ്രിക്ഷനാണ്.ഇത്തരം ഒരു ചെറിയ പ്രദേശത്തെയാണ് കേരളം റെപ്രസെന്റ് ചെയ്യുന്നതെന്ന് തോന്നുന്നു.പക്ഷേ ഇത്തരം ലഹളകള്‍ ഉണ്ടാകുന്നപോലെ പെട്ടെന്ന് അവിടെത്തന്നെ അണഞ്ഞുപോവുകയും ചെയ്യും.എന്നാല്‍ രണ്ടാമത്തെ പ്രദേശത്ത് ഫ്രീക്വന്റ് ആയി ലഹള ഉണ്ടാകണമെന്നില്ല.കാരണം രണ്ട് സമൂഹങ്ങളായി പിരിഞ്ഞ് നില്‍ക്കുന്നതിനാല്‍,ഇടപെടലുകള്‍ കുറവാണ് ഫ്രിക്ഷനും കുറവാണ്.പക്ഷേ ഇവിടെ ലഹളയുണ്ടായാല്‍ അത് എളുപ്പം അണയുകയോ പെട്ടെന്ന് നിയന്ത്രണ വിധേയമാവുകയോ ഇല്ല.അതാണ് കാതലായ പ്രശ്നം.ഈ ഒരു ആനുകൂല്യം വച്ചുകൊണ്ടാണ് നമ്മള്‍ ഇത്തരം കണ്‍കെട്ട് കണക്കുകള്‍ ഉണ്ടാക്കുന്നത്

ഇനി മറ്റൊരു കാര്യമുള്ളത് എന്താണെന്ന് വച്ചാല്‍,ലഹള ഉണ്ടാകുന്നതേക്കാള്‍ ഭീകരമാണ് ലഹളയോട് (പ്രത്യക്ഷമായോ/പരോക്ഷമായോ)അനുകൂലമായി ഒരു ഭരണകൂടം പ്രതികരിക്കുന്നത്.അത്തരം ഇടപെടലുകള്‍ എടുത്ത് നോക്കുമ്പോഴാണ് ഗുജറാത്തിനെ ഒരുപക്ഷേ ലഹളകളുടെ എണ്ണം കുറവായിരുന്നാല്‍ തന്നെ ലഹളയുടെ പര്യായമായി വായിക്കുന്നത്

Inji Pennu said...

സനാതനാ, ഇന്ത്യാ ഗവണ്‍‌മെന്റിന്റെ ഡേറ്റാ കൃത്യമായി എടുത്ത് കാണിക്കുമ്പോള്‍ ദേ ഇമ്മാതിരി വാക്ക് കൊണ്ടുള്ള കസര്‍ത്തുകള്‍ കാണിക്കുന്നതുകൊണ്ടാണ് ഇടതുപക്ഷക്കാരില്‍ നിന്ന് ഇപ്പോള്‍ യുവജനങ്ങള്‍ അകലം പാലിക്കുന്നത്. ഒരുമാതിരി അവര്‍ക്ക് ഇഷ്ടപ്പെടുന്നതിനു മാത്രം കണക്കുകളും ശാസ്ത്രവും കൂട്ട് പിടിക്കും. അല്ലെങ്കില്‍ ഇതുപോലെ കുറേ വര്‍ത്താനവും!
കഷ്ടം!

എ റയറ്റ് ഈസ് എ റയറ്റ് ഈസ് എ റയറ്റ്. അഞ്ചോ അതില്‍ കൂടുതല്‍ ആളുകളോ സംഘം ചേര്‍ന്ന് പബ്ലിക്ക് കലാപങ്ങളും മറ്റും ചെയ്യുന്നതാണ് ഇന്ത്യയില്‍ റയറ്റ് ആയിട്ട് ക്ലാസിഫൈ ചെയ്തിരിക്കുന്നത്. ഇനിയിപ്പൊ ഇന്ത്യാ ഗവണ്മെന്റിന്റെ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ ശരിയല്ലാ എന്ന് കൂടി പറഞ്ഞാ‍ല്‍ സനാതനന്‍ ഇപ്പോള്‍ കാണിച്ച കണ്‍‌കെട്ട് വിദ്യ പൂര്‍ണ്ണമായി.

മലപ്പുറത്ത് ഒരു അധ്യാപകന്‍ രാഷ്ട്രീയ കലാപകാരികളാല്‍ കൊല്ലപ്പെടുകയല്ല, മറിച്ച് ഇതുപോലെയുള്ള കലാപങ്ങളില്‍ അവിടെ ചെന്നു പെടുന്നവര്‍ക്കുള്ള സ്വാഭാവിക പരിണാമമാണെന്ന് കൂടി പറഞ്ഞ് നമുക്ക് യോഗം പിരിച്ച് വിടാം!!:(
കഷ്ടം!

അനില്‍@ബ്ലോഗ് // anil said...

രാജീവ്,
കമന്റുകളോടു പ്രതികരിക്കുക ഇഷ്ടമല്ല. എങ്കിലും ഒരു വരി എഴുതാന്‍ തൊന്നുന്നു,“തറവാടി” യുടെ വരികള്‍ കണ്ടിട്ടു.വ്യക്തമായ രാഷ്ട്രീയബോധം ഉണ്ടാവുക വലിയ തെറ്റാണെന്നു പ്രചരിപ്പിക്കുന്ന ഒരു വലിയ സമൂഹമുണ്ടിവിടെ.വിദേശത്തു ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ ഉണ്ടാവില്ല എന്ന വാദം വേറെ.സ്വയം ബുദ്ധിജീവി ചമയാന്‍ പറ്റില്ല പ്രസ്ഥാനങ്ങളില്‍ വിശ്വസിച്ചാല്‍ എന്നതാണു ഇവരുടെ മുഖ്യ പരാതി എന്നു തോന്നുന്നു.അരാഷ്ട്രീയവാദത്തിന്റെ അടിസ്ത്ഥാനങ്ങളെപ്പറ്റി നിരവധി ചര്‍ച്ചകള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നതാണു, അവരുടെ കൂറ് എവിടെയെത്തും എന്നും എല്ലാവര്‍ക്കും അറിയാം.പിന്നെ നമ്മുടെ ഒരു ചങ്ങാതി അരുണ്‍ ഒരു കമന്റില്‍ പറഞ്ഞതു (പൊസ്റ്റ് ഒര്‍മ്മയില്ല, ക്ഷമിക്കണം)വിദേശത്തു അവരുടെ സംഘ യോഗങ്ങള്‍ നടക്കുന്നു എന്നാണു.അതു അവിശ്വസിക്കെണ്ട കാര്യമില്ല.പറഞ്ഞുവന്നതിതാണു രാഷ്രീയബോധം അത്രവലിയ തെറ്റാണെന്നു പറയുന്നതാണു തെറ്റ്.

Sanal Kumar Sasidharan said...

ഇഞ്ഞി,
വൈകാരികമായി സമീപിക്കരുത്..തമ്മില്‍ തല്ലാനോ കണ്‍കെട്ട് കാണിക്കാനോ അല്ല ഞാന്‍ എന്തെങ്കിലും പറഞ്ഞത്.എ റയറ്റ് ഇസ് എ റയറ്റ് ഈസ് എ റയറ്റ് എന്നൊക്കെ പറഞ്ഞാല്‍ കഷ്ടമുണ്ട്.ചേരയും പാമ്പും പാമ്പുതന്നെ എന്ന് സയന്‍സ് പുസ്തകം ഡിഫൈന്‍ ചെയ്യുന്നതുപോലെ കാര്യങ്ങളെ സമീപിക്കരുത്.വളരെ ലളിതമാണല്ലോ മനസിലാക്കാന്‍.ഒരു കൂട്ടിനുള്ളില്‍ പട്ടിയേയും പൂച്ചയേയും ഇടുന്നതും ഒരു വലിയ മുറിക്കുള്ളില്‍ രണ്ടിനേയും ഇടുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.ഇനി അതല്ല രണ്ടിടത്തും ‘പട്ടി ഈസ് പട്ടി‘’ പൂച്ച ഈസ് പൂച്ച ‘’സ്ഥലം ഈസ് സ്ഥലം ‘ എന്ന് നിര്‍വചിച്ചാല്‍ രക്ഷയില്ല.

Inji Pennu said...

സനാതനാ
വൈകാരിമായി സമീപിക്കുന്നത് ഞാനല്ല, സനാതനനാണ്. ഇതേ ഡേറ്റാ ഞാന്‍ ഷെഡ്യൂള്‍ ട്രൈബ്സിനോടുള്ള വയലന്‍സ് ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനങ്ങള്‍ എടുത്തു കാണിച്ചാല്‍ സനാതനന്‍ ഇത് മൊത്തത്തില്‍ തിരിച്ച് പറയും, ഹാ! ഹൂ! എന്ന് ഞെട്ടുകയും ചെയ്യും എന്ന് എനിക്ക് നല്ലവണ്ണം അറിയാം. കാരണം കേരളത്തില്‍ അത് കുറവാണ്.

വേണ്ടത് മനുഷ്യനാവുകയാണ് ആദ്യം, എന്നിട്ടാവാം ഇടതുപക്ഷമോ വലതുപക്ഷമോ!

ആളുകള്‍ക്ക് സമാധാനപരമായി അവരവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തത് വര്‍ഗ്ഗീയം കൊണ്ടായാലും രാഷ്ട്രീയം കൊണ്ടായാലും ഒരേ ക്ലാസിഫിക്കേഷനാണ്. അത് സനാതന് മനസ്സിലാവാത്തിടത്തോളം കാലം ഇനി തല്‍ക്കാലം ഒന്നും പറയാനില്ല.

Sanal Kumar Sasidharan said...

ഇഞ്ഞി, വീണ്ടും അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നു. റയട്ടുകളെ പറ്റി ,എല്ലാ ലഹളകളേയും ഒരേ തൊഴുത്തില്‍ കെട്ടരുത് രണ്ടിനും വെവ്വേറെ തലങ്ങളുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത് കേരളത്തില്‍ നടക്കുന്ന ലഹളയേയും ഗുജറത്തില്‍ നടക്കുന്നതിനേയും തമ്മില്‍ ഒന്നിപ്പിക്കാനാവില്ല.ഇതു പറഞ്ഞപ്പോള്‍ ആദിവാസിപീഢനത്തെക്കുറിച്ചു പറഞ്ഞാലും ഞാനിങ്ങനെയേ പ്രതികരിക്കൂ എന്നൊക്കെ പറയുന്നത് മുന്‍‌വിധിയാണ്.മുന്‍‌വിധികളാണ് എല്ലാ ചര്‍ച്ചകളെയും ജല്‍പ്പനങ്ങളാക്കുന്നത്

Inji Pennu said...

ആദ്യം തന്നെ ഇഞ്ഞി അല്ല ഇഞ്ചി ആണ്.

സനാതനാ, കേരളത്തിലെ ലഹളയല്ല ഗുജറാത്തിലെ ലഹള. ഒഫ് കോര്‍സ്! അതിത്ര പറയാന്‍ എന്തിരിക്കുന്നു? ഒരു ലഹളയുടെ കോളിറ്റേറ്റീവ് അനാലിസിസ് അല്ല ഇവിടെ നടത്തിയത്.

എന്നാലും ആറായിരവും ആയിരവും തമ്മില്‍ കണക്കുകള്‍ വലിയ വ്യത്യാസങ്ങളുണ്ട്. അല്ലാതെ കേരളത്തില്‍ നൂറ് ലഹളകള്‍ എടുത്താല്‍ ഗുജറാത്തിലെ ഒരു ലഹള ആവില്ല, അതുകൊണ്ട് കണക്കുകളെല്ലാം ഇങ്ങിനെയല്ല സമീപിക്കേണ്ടത് എന്നൊക്കെ പറയുന്നത് കുഴച്ച് മറിക്കലുകലാണ്. ഒരു സ്ഥലത്തെ ക്രമസമാധാന നിലയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് ഞാന്‍ തന്നത്. അതിന്റെ അനാലിസിസും തിയറിയും കുഴച്ച് മറിച്ചലുകളും മാറ്റിയാലും ആ വിവരങ്ങള്‍ക്ക് പ്രസ്ക്തി നഷ്ടപ്പെടുന്നില്ല.

സനാതനന്‍ പറയുന്നത് പേര്‍സണല്‍ അസമ്പ്ഷന്‍സ് ആണ്, ഡേറ്റാ അല്ല. അതാണ് ഈ പറയുന്ന പയറഞ്ഞാഴി. അരിയെത്ര എന്നത് കൃത്യമായി ഞാന്‍ എഴുതിയിട്ടുണ്ട്. If you have anything substantial to prove it otherwise, kindly do so.

എന്തായാലും സനാതനു മനസ്സിലാവുന്നില്ലെങ്കിലും സാരമില്ല. വായിക്കുന്ന മറ്റുള്ളവര്‍ക്ക് മനസ്സിലായിക്കൊള്ളും.

un said...

ഇഞ്ചി,
“കേരളത്തില്‍ നൂറ് ലഹളകള്‍ എടുത്താല്‍ ഗുജറാത്തിലെ ഒരു ലഹള ആവില്ല, അതുകൊണ്ട് കണക്കുകളെല്ലാം ഇങ്ങിനെയല്ല സമീപിക്കേണ്ടത് എന്നൊക്കെ പറയുന്നത് കുഴച്ച് മറിക്കലുകലാണ്.”
നല്ല തമാശ!
ഗുജറാത്തിലെ ഒരു കലാപത്തില്‍ മരിച്ചവരുടെ കണക്കുകള്‍ ഇന്ത്യന്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളിലൊന്നുമില്ലേ? ഗുജറാത്തില്‍ ഇപ്പോ കലാപങ്ങളേയില്ല. അതുകൊണ്ട് കലാപങ്ങളുടെ കണക്കുകള്‍ നോക്കിയാല്‍ പുറകിലായിരിക്കും കേരളത്തേക്കാള്‍. ഇതില്‍ കുഴച്ചുമറിക്കലുകള്‍ എവിടെ?

Inji Pennu said...

ഉവല്ലോ! ദസ്തക്കിര്‍ തന്നെ നോക്കിക്കോളൂ കണക്കുകള്‍. എല്ലാം നെറ്റിലും വെബ്‌സൈറ്റുകളിലും ഉണ്ട്.

ദസ്തക്കിര്‍ ഇപ്പോ ഉപയോഗിച്ച അതേ ലോജിക്ക് എടുത്ത് ബീഹാറിലും വെസ്റ്റ് ബംഗാളിലും ഉപയോഗിക്കാം? അല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉള്ള യു.പി, ബിഹാര്‍ എന്നിവടങ്ങിളിലും ഉപയോഗിക്കാം?

പോസ്റ്റ് ഗുജറാത്ത് കാലഘട്ടത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ മൊത്തത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ കുറവാണ് എന്ന് വസ്തുതയും ഓര്‍ക്കുക.

(ഇതിന്റെയൊക്കെ അര്‍ത്ഥം ഗുജറാത്തിലെ വംശീയ കലാപങ്ങളെ കുറച്ച് കാണുന്നെന്നല്ല. ഇന്ത്യയില്‍ ഈയടുത്ത് നടന്ന് ഏറ്റവും വലിയ വംശീയ നരഹത്യ നടന്നത് ഗുജറാത്തില്‍ തന്നെയന്നത് ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. അതോടൊപ്പം കണ്ണുമടച്ച് ഇരുട്ടാക്കരുത് എന്നും കൂടിയുണ്ട്, അതുപോലെയുള്ള ജെനറലൈസ്ഡ് സ്റ്റേറ്റമെന്റുകള്‍ പറയുമ്പോള്‍.)

Sanal Kumar Sasidharan said...

ഇഞ്ഞീ,
ക്ഷമിക്കൂ ചിലപ്പോഴൊക്കെ ഡേറ്റായെക്കാൾ മൌലീകമാവുന്നത് പേർസണൽ അസെസ്മെന്റുകളാണ്.അമേരിക്കൻ പ്രസിഡന്റിന് എത്രജോഡി ഷൂ ഉണ്ടെന്നതുപോട്ടെ തമിഴ്നാട്ടിലെ പ്രതിപക്ഷത്തിന് എത്ര സാരിയുണ്ടെന്ന് വരെ നമുക്ക് ചിലപ്പോൾ നെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ നമുക്കു കിട്ടുന്ന കാലമാണ്.എന്നാൽ അടുത്ത വീട്ടിലെ സംഘം ചേരൽ എന്തിനെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് നമുക്ക് ഒരു ഡേറ്റാകൊണ്ടും മനസിലാക്കാൻ കഴിഞെന്നു വരില്ല.അതുകൊണ്ട് ഡാറ്റായാണ് മികച്ചത് അസസ്മെന്റ് അത്രപോരാ വായിക്കുന്നവർ അങ്ങ് ...മനസിലാക്കിക്കളയും എന്നൊക്കെ ചുമ്മാ...അതുകൊണ്ട് ഡാറ്റാ തപ്പാൻ എനിക്ക് താൽ‌പ്പര്യമില്ല എന്റെ അസസ്മെന്റ് പങ്കുവച്ചെന്നേയുള്ളു,നല്ലതാണെങ്കിൽ കൊള്ളാം ചീത്തയാണെങ്കിൽ തള്ളാം(തല്ലാം അല്ല)

ഇനി ആദ്യം പറഞ്ഞ ഓഫിന് അവസാനമായി ഒര് ഓഫ്
inji=ഇഞ്ഞി, inchi=ഇഞ്ചി
താങ്കളുടെ യൂസർ നേം inji pennu എന്നല്ലേ.എന്നാൽ ഇഞ്ഞി എന്നതാണ് ശരി.എന്റെ അസസ്മെന്റ് വേണമെങ്കിൽ ഡേറ്റാ കൊണ്ട് ഖണ്ഡിക്കാവുന്നതാണ്.

Inji Pennu said...

ഓഫ്:

Pfizer എന്നൊരു കമ്പനി ഉണ്ട്. അത് ഉച്ചരിക്കുന്നത് പിഫൈസര്‍ എന്നല്ല ഫൈസര്‍ എന്നാണ്.
പി അവിടെ സൈലന്റ് ആണ്. എല്ലാം സ്പെല്ലിങ്ങ് വെച്ചല്ല ഉച്ചാരണം. പ്രത്യേകിച്ചു ഇംഗീഷ് മലയാളത്തിലേക്ക്. എപ്പടി ലോജിക്ക്? ;)

Sanal Kumar Sasidharan said...

നല്ല ലോജിക്ക്.. മടക്കി വച്ചാണ്... ഇപ്പോൾ പ്രശ്നം മതനിരപേക്ഷത,ഇടതുപക്ഷം,ലഹള,പാഠപുസ്തകം :)
അതേക്കുറിച്ച്

കണ്ണൂസ്‌ said...

ഇഞ്ചി തന്നെ ഡേറ്റ വര്‍ഗീയ കലാപങ്ങളുടെ തന്നെയാണോ? അതോ ഗുണ്ടാ അക്രമങ്ങളും റയറ്റ് എന്ന ക്ലാസിഫിക്കേഷനില്‍ പെട്ടിട്ടുണ്ടോ?

കേരളത്തില്‍ ഏഴായിരത്തിനടുത്ത് വര്‍ഗീയ കലാപങ്ങളുണ്ടായി എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

Inji Pennu said...

കണ്ണൂസിനു സേര്‍ച്ചിയാല്‍ കിട്ടുന്നതല്ലേ ലിങ്ക്?

വര്‍ഗ്ഗീയ അല്ലെങ്കില്‍ രാഷ്ട്രീയ എന്ന കാറ്റഗറി ഇല്ല. കലാപം എന്ന കാറ്റഗറിയാണ്.

Riots/Arson against public property എന്നു തന്നെയാണ്. അതിന്റെ താഴെ റയറ്റിന്റെ ഡെഫനിഷനും കൊടുത്തിട്ടുണ്ട്. അവിടെയാണ് അഞ്ചില്‍ കൂടുതല് ‍ആളുകള്‍ എന്ന് കൊടുത്തിരിക്കുന്നത്.

ഗുണ്ടാ ആക്രമങ്ങള്‍ വയലന്റ് ക്രൈം (Violent Crimes against person) എന്ന കാറ്റഗറിയാണ്.

ഇന്ത്യന്‍ ഗവണ്‍‌മെന്റ് ക്രൈംബ്യൂറോ ഡേറ്റയാണ്. കണ്ണൂസ് വിശ്വസിച്ചാലും ഇല്ലെങ്കിലും.

Inji Pennu said...

ഒന്നൂലെങ്കിലും ദേ വെര്‍തേ ഈ വാര്‍ത്ത ഒന്ന് വായിച്ചാലും മതി.

Kerala's Kannur registers the largest number of rioting cases

But Kannur in the state's north had 737 riot cases in 2006 and this is the highest number registered by any police district in the country.

വിശാഖ് ശങ്കര്‍ said...

ചേരി തിരിഞ്ഞു നില്‍ക്കുന്ന സമൂഹങ്ങളുടെ ബലാബലത്തില്‍ കാര്യമായ വ്യത്യാസമുണ്ടാകുകയും,
അധികാരിവര്‍ഗ്ഗം പ്രത്യക്ഷമായ് തന്നെ ഇതില്‍ ഒരു പക്ഷത്തിനൊപ്പം നില്‍ക്കുകയും, ഭരണ സംവിധാനങ്ങള്‍ ആ പക്ഷത്തിന് അനുകൂലമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ മറുപക്ഷത്തിന്റെ കലാപം താനെ കെട്ടടങ്ങും.ചരിത്രത്തില്‍ നിന്നും പാഠം പഠിച്ച അവര്‍ കുറേ കാലത്തേയ്ക്കെങ്കിലും ചെറുത്ത് നില്‍പ്പുകള്‍ക്ക് മുതിരാതെയും ആകും.

ഗുജറാത്ത് കലാപം കൈകാര്യം ചെയ്യുന്നതില്‍ അവിടുത്തെ സര്‍ക്കാര്‍ വരുത്തിയ വീഴ്ച്ചകള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണേന്നിരിക്കെ, തങ്ങളുടെ സുശ്ശക്തമായ ഗവര്‍മെന്റിനെ ഗുജറാത്തിലെ ഭൂരിപക്ഷ ഹിന്ദു സമുദായം വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറ്റി.ശക്തമായ ഒരു ഗവര്‍മെന്റുണ്ടായതുകൊണ്ട് പിന്നീട് അവിടെ കലാപങ്ങളും കുറഞ്ഞു.

Anonymous said...

Even though the figure of 312 (crimes per 100,000 people) is given out by the National Crime Records Bureau (NCRB) for the year 2006, both the Intelligence Bureau and a survey by a leading English newsmagazine has said that Kerala is the safest place in the country where the law and order is perfect," Balakrishnan told reporters here Thursday.

He added that one of the main reasons for the high crime rate here was high reporting.

He said several cases in Kannur had been registered under Section 143 of the Indian Penal Code (IPC), relating to riots. "The practice is to include all demonstrations which do not have prior permission as a crime under Section 143. The police register all such cases and hence the crime rate of Kannur goes up."

http://www.twocircles.net/2008jan17/kerala_minister_sees_safety_crime_numbers.html

Anonymous said...

Dear Friends, There is a missing factor. Largest no of crimes in Kannoor or in Kerala ,it is because we are the only people recording all these. This is irrespective of any Govt. Do you think that all crimes in Bihar been recorded , Nalla thamasha

Inji Pennu said...

ഹതു ശരി! അതുകൊണ്ടാവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്തീ പീഡന കേസുകളും ആത്മഹത്യ കണക്കുകളും. എല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുകൊണ്ട്. എത്ര നല്ല തമാശ.
ഈ 300 സിപി‌എം/ ആര്‍‌‌എസ്‌എസ് കാര് മരിച്ച കണക്കുകളും ഇതുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുകൊണ്ടാവുമോ? ശ്ശെടാ, കേരളത്തിലെ ഇതര ജില്ലകളെ അപേക്ഷിച്ച് കണ്ണൂരുകാരുടെ ഒരു ശുഷ്കാന്തി.

ഇതുപോലെ വാചകകസര്‍ത്തൊക്കെ കണക്കുകള്‍
കാണിക്കുമ്പോള്‍ പ്രതീക്ഷിച്ചത് തന്ന്യയാണ്. എത്ര % ഡ്ദിസ്കൌണ്ട് ചെയ്താലും ഏഴായിരത്തോളം കലാപങ്ങള്‍ വരുന്നത് എങ്ങിനെയെന്ന് മനസ്സിലാക്കണം. അതില്‍ തന്നെ എത്ര മാത്രം കേസുകള്‍ കണ്ണൂരില്‍ കണ്ണടയ്ക്കപ്പെടുന്നുണ്ട് എന്നും. എന്നിട്ടും പുറത്തു വരുന്ന കണക്കുകളാണിവ.

നമുക്ക് അത്രമാത്രം ദുരഭിമാനമുണ്ട്. ഒരിക്കലും ഒരു കണക്കും സമ്മതിച്ചു തരരുത്. ചേരി നോക്കി വേണം എല്ലാം സമ്മതിക്കാന്‍! ഇതൊക്കെ അമേരിക്ക ഇറാ‍ഖികളെ പച്ചനെ കൊല്ലുന്ന കണക്ക് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും ഗുജറാത്തിലെ വംശഹത്യയുടെ കണക്കുകള്‍ വരുമ്പോഴും ഇതേ ലാഘവത്തോടെ തന്നെ പറയണം. ചത്ത് വീഴുന്നത് പുഴുക്കളല്ല മനുഷ്യരാണെന്ന് ഓര്‍ത്താല്‍ നന്ന്!

Nat said...

പാഠപുസ്തകം പിന്വലിച്ചു എന്നൊക്കെ പറയുന്നത് എത്രത്തോളം ശരിയാണ്. പിന്വലിച്ചിട്ടൊന്നുമില്ല, ചില തിരുത്തലുകള് വരുത്തുന്നു അത്രമാത്രം. ഈ തിരുത്തലുകള് ആ പാഠഭാഗത്തിന്റെ അന്തസത്ത ചോര്ത്തിക്കളയുന്നുണ്ടോ? ഇല്ല എന്നാണെനിക്ക് തോന്നിയത്. സര്ക്കാരിന് നട്ടെല്ലില്ല എന്നു പറയുന്നവര്, പിന്നെ ഈ സര്ക്കാരെന്തു ചെയ്യണമായിരുന്നു എന്നു കൂടി പറയണം. വൈകാരികത കൊണ്ട് മാത്രം ഒരു നാട് ഭരിക്കാനാവില്ല. യൂത്തന്മാരും ലീഗുകാരും സഭയും എല്ലാവരും കൂടെ കാട്ടിക്കൂട്ടുന്ന ഈ കോലാഹലങ്ങളെ സര്ക്കാര് ബലപ്രയോഗത്തിലൂടെ നേരിട്ടാല് എന്തായിരിക്കും അവസ്ഥ? വീണ്ടും പള്ളിപ്പട പോലുള്ള ഗുണ്ടാസംഘങ്ങള് കോട്ടയത്തും മലപ്പുറത്തും ഉണ്ടാകും, അവരിവിടെ അഴിഞ്ഞാടും. സര്ക്കാരും ഇവരും ത്മ്മിലുള്ള ബലാബലത്തില് ഇഞ്ചിയുടെ കണക്കുകള് ഇനിയും ഉയരും. ഇപ്പൊള് നടക്കുന്ന ഈ അക്രമങ്ങള് പാഠപുസ്തകം പിന്വലിക്കാന് വേണ്ടിയല്ല മറിച്ച് പ്രകോപനമാണ് ലക്ഷ്യം. മതവികാരം എന്നത് ചിലരുടെ കയ്യിലെ ബോംബായി മാറിയിരിക്കുന്നു. സര്ക്കാര് ഇങ്ങനെ ചില നടപടികളെടുത്തത് പേടിച്ചിട്ടു തന്നെയാണ്, പക്ഷെ അത് അധികാരം പോകും എന്നുള്ള പേടിയായിരുന്നോ? അതോ നാലരലക്ഷം കുട്ടികള് പഠിക്കേണ്ട ഒരു പുസ്തകത്തിനാല് അഞ്ചു കോടി ജനങ്ങളുടെ സമാധാനം തകരുമെന്നുള്ള പേടിയോ?
പിന്നെ രക്ഷിതാക്കള് ഇതിനെതിരെ രംഗത്ത് വരണമെന്നു പറഞ്ഞാല്, നല്ല കാര്യം തന്നെ പക്ഷെ possible ആണോ എന്നൊരു സംശയം. ഏതെങ്കിലും ഒരു പത്രമോ ചാനലോ രക്ഷിതാക്കളുടെ ഇടയില് ഒരു അഭിപ്രായ സര്വേ നടത്തിയിരുന്നോ?

ഓഫ്: എത്ര കേസുകള് കണ്ണൂരില് റിപ്പോര്ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്? കോടതിയില് എത്തിയിട്ട് തള്ളുന്ന കേസുകളല്ല, അല്ലാത്തവ. ഇഞ്ചിയോ ഏതെങ്കിലും കണ്ണൂരുകാരനോ/കാരിയോ പറഞ്ഞു തന്നാല് നന്നായിരുന്നു.

കണ്ണൂസ്‌ said...

ഒരു സമൂഹത്തില്‍ വര്‍ഗീയമായ ചേരിതിരിവും അതുമൂലമുണ്ടാകുന്ന കലാപങ്ങളും കുറയാന്‍ ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനം സഹായിക്കും എന്നതാണ്‌ ഇവിടത്തെ പോയന്റ് എന്നാണ്‌ ഞാന്‍ ധരിച്ചത്.

ക്രൈം ബ്യൂറോയുടെ റയറ്റ് ഡഫനിഷന്‍ മനസ്സിലാക്കി വാദം തുടരാന്‍ താത്‌പര്യമില്ല. നന്ദി.

Roby said...

രാജീവ്,സനാതനാ,ദസ്തക്കിർ....
ഒരു വിഷയം ഹൈജാക്ക് ചെയ്യുന്നതെങ്ങനെയെന്നു ‘ഇഞിപെന്നു’ ചെയ്യുന്നതു കണ്ടു പഠിക്ക് !

ഇനി, കേരളത്തിൽ കലാ‍പങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിൽ എനിക്കും ഇഞിപെന്നു-നും സനാതനനും ഒക്കെ പങ്കുണ്ട്.

ഇനി ഡാറ്റയുടെ കൊണം പറഞ്ഞാൽ, കേരളത്തിലെ ബന്ദുകളും വിദ്യാർത്ഥി സമരങ്ങളും, പ്രകടനങ്ങളും എല്ലാം എണ്ണുമായിരിക്കൂം..റയട്ടായി. അതിലൊക്കെ അഞ്ചിലധികം ആളുകൾ ഉണ്ടാക്കുമല്ലോ...

കോമൺസെൻസൂള്ളവരെക്കുറിച്ച് വല്ല ഡാറ്റയും ഉണ്ടോ ആവോ !

un said...

ഞാന്‍ തോറ്റേ,
ഇഞ്ചീ നന്ദി. കൊച്ചുകേരളത്തിലെ ഭീകരാവസ്ഥയുടെ ഡാറ്റകള്‍ കാണിച്ച് എന്റെ കണ്ണുതുറപ്പിച്ചതിന്. ഇപ്പോഴല്ലേ അറിഞ്ഞത് നമ്മുടെ നാട്ടില്‍ ഇത്രയും വര്‍ഗീയലഹളകള്‍ നടക്കുന്നുണ്ടെന്ന്. ഇനി നാട്ടില്‍ പോകണോ വേണ്ടയോ എന്നാലോചിച്ച് വിഷമിക്കുകയാണ്.കുത്ബുധീന്‍ അന്‍സാരിയെ ചെയ്തതുപോലെ ഗുജറാത്തിലേക്കു തിരിച്ചുപോയാലോ എന്നും ആലോചിക്കുന്നുണ്ട്.

കണ്ണൂസ്‌ said...

കാഴ്ചക്കും അനുഭവത്തിനും പകരമാവില്ല ഒരു സ്റ്റാറ്റിസ്റ്റിക്‌സും.

ഇതുപോലൊരു hate mongering കേരളത്തില്‍ രാഷ്ട്രീയ ലെവലിലോ വര്‍ഗീയ ലെവലിലോ നടക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ചാല്‍ അതും വിശ്വസിക്കാന്‍ ആളുണ്ടാവും. പക്ഷേ, എല്ലാവരേയും എല്ലാക്കാലവും തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ല.

nalan::നളന്‍ said...

സനാതനാ,
കേരളത്തെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാതെ വായിച്ചു മാത്രം പരിചയമുള്ളവര്‍ക്ക് കണക്കുകള്‍ ബോധിക്കും.

പിന്നെ ആ കണക്കുകള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. അതിനു ഇടതുപക്ഷരാഷ്ട്രീയവുമായി ബന്ധമില്ലെന്നു പറയണമെങ്കില്‍ അല്പം ബുദ്ധിയില്ലായ്മ അഭിനയിക്കണമെന്നു മാത്രം.
നാളെ ഗുജറാത്തില്‍ ലഹളകള്‍ പൂര്‍ണ്ണമായും നിന്നാലും അത്ഭുതപ്പെടേണ്ടതില്ല. അതും കണക്കിലുള്‍പ്പെടുത്തി ഘോഷിക്കും ഇമ്മാതിരി പരിഷകള്‍.

Rajeeve Chelanat said...

കണ്ണൂസ്, സനാതനന്‍, റോബി, നളന്‍, ദസ്തക്കിര്‍,വിശാഖ്,

വിഷയം മാറിപ്പോകുന്നതുകൊണ്ടും മറ്റു ചില തിരക്കുകള്‍ കാരണവും മാറിനിന്നതായിരുന്നു. ഇഞ്ചി ഏതായാലും ഒരു സത്യം അവരുടെ കമന്റുകള്‍ക്കിടയില്‍ നിക്ഷേപിച്ചിരുന്നത് കണ്ടിരിക്കുമല്ലോ. അപ്പോള്‍ പിന്നെ എന്തിനാണ് ഇതില്‍ ഇത്രയധികം വാദിക്കാന്‍ എന്തിരിക്കുന്നു.

“വര്‍ഗ്ഗീയ അല്ലെങ്കില്‍ രാഷ്ട്രീയ എന്ന കാറ്റഗറി ഇല്ല. കലാപം എന്ന കാറ്റഗറിയാണ്“.

ആദ്യത്തെ കമന്റു കഴിഞ്ഞ് രണ്ടാമത്തെ കമന്റിലേക്കെത്തിയപ്പോള്‍ ഇഞ്ചി പാഠപുസ്തകത്തില്‍നിന്ന് മാറി, വര്‍ഗ്ഗീയകലാപത്തിലേക്കെത്തി. പിന്നെ അവിടെനിന്നും മാറിനിന്ന് കലാപത്തിലേക്കെത്തി.അയ്യപ്പ പണിക്കരുടെ ആ പഴയ കവിതയില്ലേ? അതോര്‍മ്മവന്നു.

കം
തകം
പാതകം
കൊലപാതകം

പിന്നെ, ഇഞ്ചീ, സ്നേഹപൂര്‍വ്വം ഒരു വാക്ക്,കേരളത്തില്‍ 6800 കലാപങ്ങള്‍ നടന്നുവെന്നത് അതിശയകരം തന്നെ. കുറച്ചുനാളായി പത്രം വായിക്കാത്തതിന്റെ കുഴപ്പമായിരിക്കണം. അല്ലെങ്കില്‍, ആ ഡാറ്റ എഴുതി തയ്യാറാക്കിയ ബുദ്ധിക്ക് നെല്ലിക്കാത്തളം വൈകിയതുമായിരിക്കാം.

എന്തായാലും, “ഇന്ത്യയില്‍ ഈയടുത്ത് നടന്ന് ഏറ്റവും വലിയ വംശീയ നരഹത്യ നടന്നത് ഗുജറാത്തില്‍ തന്നെയന്നത് ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്“ എന്ന് ഇഞ്ചി സമ്മതിച്ചുവല്ലോ. അത്രയും നല്ലത്.

എല്ലാ വായനകള്‍ക്കും നന്ദി.

അഭിവാദ്യങ്ങളോടെ

Inji Pennu said...

ഞാനും അതിശയിച്ചു രാജീവേ, ചെ! എന്നാലും ഇത്രയും സമാധനാവും സന്തോഷവും ഉള്ള നമ്മുടെ കേരളത്തില്‍. ഏയ്, ഒരു സാധ്യതയുമില്ല. പിന്നെ പത്രക്കാര്‍ എഴുതുന്ന കണക്കുകള്‍ പണ്ടേ അത്ര വിശ്വസിക്കാറില്ല. അതുകൊണ്ടാണല്ലോ നാഷണല്‍ ക്രൈം ബ്യൂറോയുടെ വെബ് ‌സൈറ്റില്‍ തന്നെ പോയി നോക്കിയത്. അങ്ങിനെ ഉണ്ടോ എന്ന് അറിയണമല്ലോ! എന്ത് ചെയ്യാം, അവരും നമ്മള്‍ കേരള മക്കള്‍ക്ക് എതിരാ. എന്തൊക്കെ നുണയാ കേരളത്തിനെക്കുറിച്ച് എഴുതി വെച്ചിരിക്കുന്നത്. നമ്മുടെ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കണക്കുകള്‍ അങ്ങ് ദില്ലി വരെ ചെല്ലുമ്പോഴെക്കും ചിലപ്പൊ കൂട്ടിചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടാവും. ചെ! ചെ! ശരിക്കും ദൈവത്തിന്റെ നാട് തന്നെ. ഒരു സംശയവുമില്ല.

ഇനിയും ഇതുപോലെ മറ്റു പലതിനും കണക്കുകളുടെ പ്രശ്നം വരുമ്പോള്‍ ഇതൊക്കെ തന്നെ എല്ലാരും പറയുമല്ലോ എന്നൊരാശ്വാസം മാത്രം!

Anonymous said...

ഇന്ത്യ ടുഡേ സെപ്തംബര്‍ 2006 ഇഷ്യൂവില്‍ ഒരു സര്‍വെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. law and order, agriculture, primary education, primary health, infrastructure,consumer market, investment environment and budget and prosperity എന്നിങ്ങനെ 8 പരാമീറ്ററുകള്‍ ഉള്‍പ്പെടുത്തി. അതില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുണ്ട്. 2006 ല്‍ സ്കോര്‍ 2.50. ഒന്നാം സ്ഥാനത്തുള്ള പഞ്ചാബിന്റെ സ്കോര്‍ 2.65. ഗുജറാത്ത് ഏഴാം സ്ഥാനത്ത്. സ്കോര്‍ 1.95. ഇത് വിശ്വസിക്കണംന്നല്ല. ഇങ്ങനെയും ചില സ്റ്റാറ്റിസ്റ്റിക്സ് ഉണ്ട് എന്നു പറയുവാരുന്നു.

സംസ്ഥാന ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2005ല്‍ ഇന്ത്യന്‍ പീനല്‍ കോഡ്, സ്പെഷ്യല്‍ ലോക്കല്‍ ലോസ് എന്നിവയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ മുന്നില്‍ തിരുവനന്തപുരം(24875) , എറണാകുളം(23693), തൃശൂര്‍(21073) എന്നിങ്ങനെയാണ്. കണ്ണൂരില്‍ ഇത് 7301 ആണ്. ഈ കണക്ക് വെച്ച് വാദിച്ചാല്‍ തിരുവനന്തപുരം കൊടും ഭീകര ജില്ലയാകണം.

2006ല്‍ കണ്ണൂരില്‍ 300 സി.പി.എം/ആര്‍.എസ്.എസ് കാര്‍ കൊല്ലപ്പെട്ടു എന്ന രീതിയില്‍ ഒരു കമന്റ് കണ്ടു‍. ആരെങ്കിലും അതൊന്ന് വിശദീകരിക്കുമോ?

മാരീചന്‍ said...

രാജീവ്,
പാഠ"ഭോഗ"ത്തെക്കുറിച്ച് ഇനിയേറെയൊന്നും പറയാനില്ല..

ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കിനെക്കുറിച്ചു മാത്രം അല്‍പം..

1970 മുതലാണ് കണ്ണൂരില്‍ സിപിഎം ബിജെപി സംഘട്ടനങ്ങള്‍ തുടങ്ങുന്നത്.. ആ വകയില്‍ സിപിഎം അവകാശപ്പെടുന്ന ആകെ രക്തസാക്ഷികളുടെ എണ്ണം 149 ആണെന്നാണ് ഓര്‍മ്മ. 1970 മുതലുളളത്. കൃത്യമായ എണ്ണം സിപിഎമ്മുകാരാണ് വെളിപ്പെടുത്തേണ്ടത്

ബിജെപിയുടെ ബലിദാനികളുടെ എണ്ണം 56 ആണെന്നാണ് തോന്നുന്നു. കൃത്യമായ കണക്ക് കാണാപ്പുറം നകുലന് അറിയാമായിരിക്കും.

കോണ്‍ഗ്രസിന്റെ രക്തസാക്ഷിപ്പട്ടിക അറിയില്ല. ഏതായാലും നൂറു തികയില്ലെന്ന് തോന്നുന്നു.. മുസ്ലിം ലീഗ്, സിപിഐ, കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, ജനതാദള്‍ എന്നിവരുടെയും രക്തസാക്ഷിപ്പട്ടിക അറിയില്ല.

ഇഞ്ചിയുടെ പോസ്റ്റിലെ മൂന്നാം പോയിന്റ് ഇങ്ങനെയാണ്.
3. എത്ര രാഷ്ട്രീയ പ്രവര്‍ത്തകരാണ് കണ്ണൂരില്‍ മാത്രം 2006-ലെ കണക്ക് പ്രകാരം കൊല്ലപ്പെട്ടത്? 5? 20? അല്ല! 300. (ഞെട്ടണ്ട. ഇതൊക്കെ പത്രം വായിച്ച് നമ്മള്‍ കൂളായി മറിച്ച് കളഞ്ഞ ജഡങ്ങളാണ്).

ഇതേക്കുറിച്ചും അറിയില്ലെന്നു മാത്രം പറയുന്നു.........

കണ്ണൂസ്‌ said...

300 എന്നത് കഴിഞ്ഞ 40 കൊല്ലത്തെ കണക്കാണ്.

Anonymous said...

കമ്മ്യൂണിസ്റ്റ് പാര്‍ ട്ടിയുള്ളിടത്ത് വര്‍ ഗീയകലാപങള്‍ കുറയുന്നെങ്കിലും രാഷ്ട്രീയ കലാപങള്‍ ഇഷ്ടം പോലെയുണ്ടെന്നുള്ളത് സത്യം .
പാര്‍ട്ടിയുടെ സംസ്താപനത്തിന്,എതിര്നില്‍ ക്കുന്നവരെ അരിഞു വീഴ്ത്തുക എന്നത് തന്നെയാണ്, അവരുടെ നയം . അപ്പുറത്ത് ആരായാലും .
ഇത് പിണറായിയെല്ലാം പരസ്യമായി പറയുന്നതല്ലെ.
ആസൂത്രിത കൊലപാതകങളല്ലെ അവര്‍ നടത്തിയതതികവും .
ഒപ്പം മതേതര വാദികളെന്ന് ഊറ്റം കൊള്ളുകയും തെരെഞെടുപ്പ് ജയിക്കാന്‍ അന്തവിശ്വാസത്തിന്റെ ഹോള്‍ സെയിയില്‍ വ്യാപാരികളുമായും തീവ്രനിലപാടുകാരുമായും ധാരണയിലെത്തുകയും ചെയ്യുന്നു.മതത്തേരാഷ്ട്രീയത്തിനുപയോഗിക്കാന്‍ പാടില്ലെന്നു പറയുന്നവര്‍ യാസര്‍ അറാഫത്തിനേയും സദ്ദാം ഹുസൈനേയും വാരിയം കുന്നത്ത് കുഞഹമ്മദാജിയേയും (1921) ആലക് ഷ്യത്തിനായി ഉപയോഗിക്കുന്നു.
മാര്‍ ക്സിസ്റ്റ് പാര്‍ട്ടിയുടെ തടവറയില്‍ പെട്ടു പോയാല്‍ പുറത്ത് ചാടാന്‍ ഇപ്പോഴും പലര്‍ക്കും പേടിയാണ്.

Anonymous said...

എന്തായാലും അങ്ങനെ രക്ഷപ്പെടുന്നവരൊക്കെ ബൂലോകത്ത് എത്തുകയാണ്. പഴയ കമ്യൂണിസ്റ്റ്കാരെ,ഡിഫിക്കാരെ,എസ്.എഫ്.ഐക്കാരെ ഒക്കെ തട്ടി ബൂലോകത്ത് വഴി നടക്കാന്‍ മേല. :)

ഇവരുടെയൊക്കെ കൊടിപിടിച്ചിട്ടുണ്ട് എന്ന അവകാശവാദം ഇന്നത്തെക്കാലത്തെ വിമര്‍ശനത്തിനൊരു ബലം തന്നാന്നേ.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നമ്മുടെ കുട്ടികള്‍ എന്തു പഠിക്കണമെന്നും, എന്ത് ആയിത്തീരണമെന്നും തീരുമാനിക്കുന്നത് അവസരവാദ രാഷ്ട്രീയക്കാരും, അന്ധരായ മതനേതാക്കളുമടങ്ങിയ ഒരു പറ്റം ഇത്തില്‍ക്കണ്ണികളാണെന്നതാണ്
ഭീതിദമായ യാഥാര്‍ത്ഥ്യം.തങ്ങളുടെ നുകം ചുമക്കാനുള്ള കാളകളെ സൃഷ്ടിക്കുവാന്‍ വേണ്ടിയുള്ളതാണ് ഇപ്പറഞ്ഞ കൂട്ടരുടെയൊക്കെ ലക്ഷ്യം.