Thursday, January 17, 2013

പുളിക്കാത്ത ഉപ്പ്


ഇനി ഒറ്റപ്പാലത്ത് പോവുമ്പോള്‍ കണിയാമ്പുറത്തൊന്ന് പോണം. അവിടെ പണ്ടത്തെ ആ അപ്പുണ്ണിമേനോന്റെ പലചരക്കുകട ഇപ്പോഴുമുണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കില്‍, അപ്പുണ്ണിമേനോന്റെ പിന്മുറക്കാരനോട് ചെന്ന്, ‘ഉപ്പു തരിന്‍’ എന്ന് പറയണം. 


അപ്പോള്‍ അയാള്‍ ചോദിക്കുമായിരിക്കും. പാക്കറ്റാണോ, ലൂസാണോ എന്ന്. അയഡൈസ്‌ഡ് അല്ലേ എന്ന്..അപ്പോള്‍ ചോദിക്കണം, പണ്ട് ഒരു കരിമ്പനക്കല്‍ ശിവരാമന്‍ വന്ന് ഉപ്പു ചോദിച്ചപ്പോള്‍ എന്താണ് നിങ്ങളുടെ കാരണവന്‍ ആ അപ്പുണ്ണിമേനോന്‍ കൊടുത്തതെന്ന് ഓര്‍മ്മയുണ്ടോ എന്ന്.

ഇല്ല എന്നാണയാളുടെ മറുപടിയെങ്കില്‍ പറയണം. “ശിവരാമനു നിങ്ങള്‍ ഉപ്പു കൊടുത്തില്ല. ആ പതിനേഴുകാരനെ തല്ലിക്കൊല്ലുകയാണുണ്ടായത്.

“ഓ, കേട്ടിട്ടില്ലട്ട്വോ” എന്നോ “ഓ, അതൊക്കെ പണ്ടായിരുന്നില്ലേ, കാലം മാറീല്ല്യേ ” എന്നോ അയാള്‍ പറഞ്ഞാല്‍, ചിരിച്ച്, തിരിച്ചുപോണം.

പിന്നില്‍ നിന്ന്, ആ പതിനേഴുകാരന്‍ ശിവരാമന്‍ അപ്പോല്‍ തോളത്തു തട്ടി മെല്ലെ ചെവിയില്‍ പറയുമായിരിക്കും.

“ഇങ്ങനെ ഓര്‍മ്മകള്‍ ഉണ്ടാക്കിയാണ് നമ്മള്‍ കണക്കു തീര്‍ക്കുക”

(“പുളിക്കുന്നത്” എന്നു പറയുന്നതിനു പകരം ‘ഉപ്പു തരിന്‍‘ എന്നു പറഞ്ഞതിന് കൊല്ലപ്പെട്ട ശിവരാമന്‍ എന്ന ചെറുപ്പക്കാരനെ കെ.ഇ.എന്‍ “ഇരകളുടെ മാനിഫെസ്റ്റോ’യില്‍ സൂചിപ്പിച്ചതിനോട് കടപ്പാട്)



13/12/2012-എഫ്.ബി.യിലെ കുറിപ്പ്

No comments: