Tuesday, February 19, 2008

പര്‍വേസിനെക്കുറിച്ച് വീണ്ടും

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ വന്ന ഒരു ലേഖനം പ്രചരിപ്പിച്ചതിന്, വധശിക്ഷക്ക് വിധിക്കപ്പെട്ട പര്‍വേസ് കമ്പാക്ഷ് എന്ന അഫ്ഘാനി പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിക്ക്, തന്റെ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിച്ചിരിക്കുന്നു. തന്റെ അഭിഭാഷകനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പര്‍വേസിന് കോടതി നല്‍കിയിട്ടുണ്ട്. വിചാരണ പരസ്യമായി നടത്താനും സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്ന്, സുപ്രീം കോടതി ജസ്റ്റീസ് ബഹാവുദ്ദിന്‍ ബാഹ അറിയിച്ചിരിക്കുന്നു. കേസിന്റെ ഗതിയെ നിര്‍ണ്ണയിക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജസ്റ്റീസ് തയ്യാറായിട്ടില്ല. അപ്പീല്‍ കോടതിയില്‍ വാദം തോറ്റാല്‍, കേസ് സുപ്രീം കോടതിയിലെത്തും.

എങ്കിലും, പര്‍വേസിന് നീതിയും സ്വാതന്ത്ര്യവും ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

പര്‍വേസിനെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനത്തില്‍ ഇതിനകം 87,000-ത്തിലധികം ആളുകള്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

The Independent-ലെ വാര്‍ത്ത ഇവിടെ വായിക്കുക

2 comments:

പാമരന്‍ said...

അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ വില പര്‍വേസിന്‍റെ ജീവിതമാകാതിരിക്കട്ടെ..

കടവന്‍ said...

അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ വില പര്‍വേസിന്‍റെ ജീവിതമാകാതിരിക്കട്ടെ..

YES